മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങുമെന്ന ലത്തീൻ സഭയുടെ വിരട്ട് ഫലിച്ചു; അനുരഞ്ജനത്തിന് വഴിതേടി മന്ത്രിമാരായ കടകംപള്ളിയേയും ചന്ദ്രശേഖരനേയും സഭാ ആസ്ഥാനത്തേക്ക് ചർച്ചയ്ക്ക് അയച്ച് പിണറായി; എല്ലാ കാര്യവും സഭയുമായി ആലോചിച്ചേ ചെയ്യൂ എന്നും നഷ്ടപരിഹാര പാക്കേജ് പരിഷ്കരിക്കാമെന്നും ഉറപ്പു നൽകി സർക്കാർ; പ്രതിഷേധമുള്ള കാര്യങ്ങളിലെല്ലാം പിടിമുറുക്കി സഭാ അധികാരികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് ലത്തീൻ കത്തോലിക്കാ സഭ നീങ്ങുന്ന സാഹചര്യം ഉണ്ടായതോടെ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി മന്ത്രിമാരെ നിയോഗിച്ചു. സഭയുടെ പ്രതിഷേധം തണുപ്പിക്കാനും സർക്കാരിനെതിരെ സഭ തിരിയുന്നത് ഒഴിവാക്കാനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ചന്ദ്രശേഖരൻ എന്നിവർ ലത്തീൻ സഭാ ആസ്ഥാനത്ത് എത്തി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളെ അണിനിരത്തി ലത്തീൻ കത്തോലിക്ക സഭ പ്രക്ഷോഭത്തിന് ഒരുങ്ങുന്ന സാഹചര്യമാണ് ഉള്ളത്. അതിനാൽ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാനാണ് മന്ത്രിമാരെ തന്നെ മുഖ്യമന്ത്രി നിയോഗിച്ചതെന്നാണ് വിവരം. സഭയുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചെന്ന് ചർച്ചയിൽ പങ്കെടുത്ത ഫാ. യൂജിൻ പെരേര വ്യക്തമാക്കി. സർ്ക്കാർ നിലപാടിനെതിരെ ശക്തമായി നീങ്ങാൻ ഉദ്ദേശിച്ച് ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള വൈദികരുടെ യോഗം ചേരുന്നുണ്ട്.
ഇതിന് തൊട്ടുമുമ്പാണ് മന്ത്രിമാർ ബിഷപ്പ് ഹൗസിൽ എത്തിയത്. ഇന്ന് ഓഖി ദുരന്തം വിലയിരുത്താൻ സർക്കാർ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പ് ഹൗസിൽ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. സഭ നിർദ്ദേശിച്ച കാര്യങ്ങൾ കൂടി പരിഗണിച്ച് നഷ്ടപരിഹാര പാക്കേജ് പുനക്രമീകരിക്കാമെന്ന ഉറപ്പും നൽകിയതായാണ് വിവരം.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം തുടങ്ങിയാൽ അത് സർക്കാരിന് വലിയ തലവേദനയാകും. സഭകൾക്കും മറ്റും വഴങ്ങുന്ന നിലപാട് പലപ്പോഴും പിണറായി സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ അത് മാറ്റിവച്ച് സഭയുമായി അനുരഞ്ജനത്തിൽ എത്താനും അവരുടെ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടാകും എന്നും അറിയിക്കാനാണ് മന്ത്രിമാരെ മുഖ്യമന്ത്രി നിയോഗിച്ചതെന്നാണ് സൂചന. ഓഖി ദുരന്തത്തിലെ തിരച്ചിലിലും മറ്റും അന്നന്ന് ചെയ്യുന്ന കാര്യങ്ങൾ സഭാ നേതൃത്വത്തെ അറിയിക്കുന്നുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി. സഭാ നേതൃത്വത്തിന്റെ അസംതൃപ്തി പരിഹരിക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രിമാർ സഭാ പ്രതിനിധികളെ അറിയിച്ചതായാണ് വിവരം.
ദുരന്തത്തിൽപെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായമാണു സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാര പാക്കേജുകളിൽ ഒന്നാണിത്. എന്നാൽ, പാക്കേജ് പ്രഖ്യാപിച്ചപ്പോൾ തങ്ങളോട് ആലോചിച്ചില്ലെന്നും തുക 25 ലക്ഷമാക്കണമെന്നും ആവശ്യപ്പെട്ടാണു സഭാനേതൃത്വം സർക്കാരിനെതിരേ തിരിഞ്ഞത്. ഇതോടെയാണ് കാര്യങ്ങൾ പ്രക്ഷോഭത്തിലേക്ക് നീങ്ങിയാൽ വലിയ പ്രശ്നമാകുമെന്ന് കണ്ട് അനുരഞ്ജനത്തിന് സർക്കാർ മുന്നിട്ടിറങ്ങിയത്.
സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണമെന്നു ലത്തീൻ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ യൂജിൻ എച്ച്. പെരേര ആവശ്യപ്പെട്ടിരുന്നു. ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടക്കത്തിലേ പരാജയപ്പെട്ടുവെന്നും സർക്കാരിനു കഴിയില്ലെങ്കിൽ കടലിൽ പോയവർക്കായി സ്വന്തംനിലയിൽ അന്വേഷണം നടത്തുമായിരുന്നു തങ്ങളെന്നുമാണ് സഭ വ്യക്തമാക്കിയത്.. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് പാക്കേജ് തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ ഇങ്ങനെ മുന്നോട്ടുപോയാൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുമെന്നും സഭ വ്യക്തമാക്കി. ഇതോടെയാണ് മന്ത്രിമാരെ അനുരഞ്ജനത്തിന് പിണറായി നിയോഗിച്ചതെന്നാണ് സൂചന.
ഓഖിയുടെ പേരിൽ കേന്ദ്രത്തിലെ ബിജെപി. സർക്കാരിനെതിരേ സഭ കാര്യമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അതിനാൽ തന്നെ അധികാരത്തിലേറ്റതുമുതൽ സഭയുടെ ആവശ്യങ്ങളിൽ പിണറായി സ്ർക്കാർ പരിഗണന നൽകുന്നില്ലെന്ന കാര്യത്തിലാണ് പ്രതിഷേധം. സംസ്ഥാനസർക്കാരിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെന്ന ധാരണ പരത്താൻ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. സൂസെപാക്യം പ്രസ്താവനയുമായി രംഗത്തുവന്നെങ്കിലും പിന്നീടു ഫാ. യൂജിൻ പെരേരയുടെ നേതൃത്വത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു.
തിരുവനന്തപുരത്തും എറണാകുളത്തെ ചെല്ലാനത്തും ആലപ്പുഴയിലുമൊക്കെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സർക്കാർ വൻസമ്മർദത്തിലായിട്ടുണ്ട് ഇപ്പോൾ തന്നെ. എന്നാൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുംമുമ്പ് സഭയുമായി അനുരഞ്ജനമാണ് നല്ലതെന്ന അഭിപ്രായം ഉയർന്നതോടെയാണ് ഇപ്പോൾ മന്ത്രിമാരെ അനുരഞ്ജനത്തിന് അയച്ചിട്ടുള്ളത്. കേരള-തമിഴ്നാട് അതിർത്തിയിലും ലത്തീൻ സഭയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. കുഴിത്തുറയിൽ ഇന്നലെ ആയിരക്കണക്കിനു സമരക്കാർ റോഡ്-റെയിൽ ഗതാഗതം തടസപ്പെടുത്തിയിരുന്നു.
ചെല്ലാനത്ത് ഇന്നലെ സമരക്കാരുമായി നടത്തിയ ചർച്ചയിൽ എറണാകുളം ജില്ലാ കലക്ടർ നൽകിയ ഉറപ്പ് ലത്തീൻ സഭ തള്ളിയിരുന്നു. മൂന്നുമാസം കൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു കലക്ടറുടെ വാഗ്ദാനം. സമരക്കാർ ആദ്യം ഇത് അംഗീകരിച്ചെങ്കിലും പിന്നീടു നാടകീയമായി തള്ളിക്കളയുകയായിരുന്നു. ഓഖി സമരത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് എതിരെ ശക്തമായി നീങ്ങാനും മറ്റ് ആവശ്യങ്ങളിലുൾപ്പെടെ സഭയ്ക്ക് പരിഗണനയുണ്ടാവണമെന്ന് ആവശ്യപ്പെടാനുമാണ് സമ്മർദ്ദം ശക്തമാക്കിയത്. ഇതോടെ ഇതിന് വഴങ്ങി സർക്കാർ മന്ത്രിമാരെ സഭാ നേതൃത്വത്തെ ആശ്വസിപ്പിക്കാൻ നിയോഗിക്കുകയായിരുന്നു.
മദ്യനയത്തിൽ ഉൾപ്പെടെ സഭയ്ക്ക് സർക്കാരിനോട് എതിർപ്പുണ്ട്. ഇനി ഇക്കാര്യങ്ങളിലുൾപ്പെടെ സഭയുമായി അനുരഞ്ജനം ചെയ്യേണ്ടിവരുമെന്നാണ് സൂചനകൾ. എല്ലാ ആവശ്യങ്ങളിലും സർക്കാർ സഭയുമായി ചർച്ച നടത്തുമെന്നും കാര്യങ്ങൾ സഭയുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനിക്കുമെന്നും ഉറപ്പിച്ച ശേഷമേ സഭ പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറൂ എന്ന സൂചനകളാണ് ലഭിക്കുന്നത്.
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- ഉപവാസ പ്രാർത്ഥനാ ദിനത്തിൽ നിറയുന്നത് ഇലക്ഷൻ രാഷ്ട്രീയം
- ഗവർണർ വരുന്നില്ലെന്ന് ഉറപ്പാക്കുന്ന ക്ഷണിക്കലും; മസ്കറ്റ് വിരുന്നും തിരിച്ചടി
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- സർക്കാർ നിലപാടിൽ ലത്തീൻ സഭയ്ക്ക് അമർഷം: ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍