ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി; സംഘടനാ തെരഞ്ഞെടുപ്പുവരെ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ തീരുമാനം; ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ മുന്നറിയിപ്പും ഫലം കണ്ടു; ചരടുവലികളുമായി കെവി തോമസ്
ന്യൂഡൽഹി: സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ എം.എം. ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. ഹസനെ നീക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഉമ്മൻ ചാണ്ടി നേതൃത്വം നല്കുന്ന എ വിഭാഗത്തെ പിണക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് എ.കെ.ആന്റണിയും ഹൈക്കമാൻഡിനു മുന്നറിയിപ്പു നല്കിയിരുന്നു.
വി എം. സുധീരൻ അപ്രതീക്ഷിതമായി കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഹസന് താത്കാലിക ചുമതല നല്കുന്നത്. കെവി തോമസിനെ കെപിസിസിയുടെ സ്ഥിരം അധ്യക്ഷനായി നിയമിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനാക്കാൻ ചരടുവലികൾ നടത്തിയ കെ സി വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയുമാക്കി. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് തുടരും വരെ മാറ്റം വേണ്ടെന്ന് ഉമ്മൻ ചാണ്ടി കർശന നിലപാട് എടുത്തു. ഹൈക്കമാൻഡ് ഈ നീക്കത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു.
കെവി തോമസിനേയോ കെസി വേണുഗോപാലിനേയോ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. എന്നാൽ കെവി തോമസിനെ സോണിയാഗാന്ധി പിന്തുണച്ചതോടെ കെസിയുടെ സാധ്യത അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കെസിയെ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കിയത്. കെവി തോമസിനെ പ്രസിഡന്റാക്കാനും രാഹുൽ തീരുമാനിച്ചു. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ഉപദേശം ആന്റണിയുടെ ഭാഗത്ത് നിന്ന് എത്തിയത്. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇതിനെ ബാധിക്കുന്ന തീരുമാനം എടുക്കരുതെന്നായിരുന്നു ആന്റണിയുടെ പക്ഷം. ശശി തരൂരാകട്ടെ ഉമ്മൻ ചാണ്ടിയെ തന്നെ ഉടൻ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നിലപാട് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാണെന്നും തരൂർ നിലപാട് എടുത്തു.
കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മൻ ചാണ്ടിക്ക് നൽകാമെന്ന് ഇതോടെ രാഹുൽ സമ്മതിച്ചു. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി വിസമിതിച്ചു. ശശി തരൂരിന്റെ നയതന്ത്രനീക്കവും നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസൻ തുടരട്ടേയെന്ന് താൻ പരസ്യ നിലപാട് എടുത്തതാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. ഇതോടെ, ഉമ്മൻ ചാണ്ടിയെ തള്ളി കെ വി തോമസിനെ കെപിസിസിയിൽ നിയോഗിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞ് ഹസനെ സംഘടനാ തെരഞ്ഞെടുപ്പുവരെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ അംഗീകാരത്തോടെ കെവി തോമസിനെ നിയമിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. എന്നാൽ എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനമെന്നും അവിടെ മറ്റാരും വരുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു. സമവായത്തിലൂടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല എത്തി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്നാണ് നിലപാട്. ഇനി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനേയും ഉമ്മൻ ചാണ്ടി എതിർക്കുന്നില്ല. അതുണ്ടായാലും എ ഗ്രൂപ്പ് നേടുമെന്നാണ് വിലയിരുത്തൽ. ബെന്നി ബെഹന്നാനേയോ കെസി ജോസഫിനേയോ കെപിസിസി അധ്യക്ഷനാക്കാനാണ് കരുനീക്കം. ഇതിലൂടെ സാമുദായിക പരിഗണനകൾ ശരിയായി വരുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഏതായാലും താൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിനില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ പക്ഷം. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ ചെയ്യുന്നതെന്നാണ് മറു വിഭാഗങ്ങൾ വിലയിരുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കക്ഷി നേതാവിനേയും എംഎൽഎമാർക്കിടയിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിക്കുമത്രേ. ഇത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാകും. അങ്ങനെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടലെന്നാണ് വിലയിരുത്തൽ.
വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരിക്കെ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശങ്ങളെ പാടെ തള്ളിയാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വെട്ടിലായത് ഹൈക്കമാണ്ടായിരുന്നു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ചർച്ച നടത്തിയാണ് ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തിയാലും എ ഗ്രൂപ്പ് ഈ തന്ത്രം പയറ്റും. ഐ ഗ്രൂപ്പിനും തോമസിനോട് താൽപ്പര്യമില്ല. ഇത് സംഘടനയെ ദുർബലമാക്കും. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആന്റണിയുടെ ഉപദേശം. ഹസൻ തുടരുന്നതിനോട് ആന്റണിക്കും എതിർപ്പില്ല. ഇപ്പോഴത്തേതിനെ താൽകാലിക സംവിധാനമായി നിലനിർത്താമെന്നാണ് ആന്റണിയുടെ പക്ഷം. ഈ നിലപാടാണ് കെവി തോമസിന്റെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നത്.
ഇതിനിടെയിലും സോണിയാ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് കെപിസിസി അധ്യക്ഷനാകാൻ കെവി തോമസ് ചരട് വലികൾ സജീവമാക്കിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനൊടുവിൽ തന്നെ സമവായത്തിലൂടെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പുകൾക്ക് അതീതമായ തീരുമാനത്തിന് വി എം സുധീരനും തോമസിനൊപ്പമുണ്ട്. എന്നാൽ അത് തീകൊണ്ടുള്ള കളിയാകുമോ എന്ന് രാഹുൽ ഭയക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കുറഞ്ഞത് 14 സീറ്റുകൾ കേരളത്തിൽ നിന്ന് ലഭിക്കുമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ ഈ ലക്ഷ്യങ്ങൾ തെറ്റുമെന്ന് രാഹുലിനെ മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുമുണ്ട്. ഇതോടെയാണ് കേരള കാര്യത്തിൽ തീരുമാനം വൈകുന്നത്.
കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് ചർച്ച നടത്തി സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട പട്ടികയാണ് കൈമാറിയത്. ഇക്കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി ചർച്ചയും നടത്തി. ഇതിനിടെയാണ് സോണിയാ ഗാന്ധി കെവി തോമസിനായി രംഗത്ത് വന്നത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഒഴിവുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റെ ചുമതല മുതിർന്ന വൈസ് പ്രസിഡന്റ് എന്ന നിലയിൽ എം.എം. ഹസ്സന് കൈമാറിയത്. എന്നാൽ അതിൽ മാറ്റം വേണമെന്ന ആവശ്യം പലഭാഗത്തുനിന്നും ആവശ്യമുണ്ടായിരുന്നു.
സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉടൻ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമോയെന്ന ആശങ്ക തുടക്കം മുതലേ സജീവമായിരുന്നു. സമ്പൂർണ്ണമായി തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടാണ് പൊതുവേ നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബൂത്ത് തലത്തിൽ മാത്രമായിരിക്കും നിശ്ചയിച്ചരീതിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ളിടങ്ങളിൽ സമവായമായിരിക്കുമുണ്ടാകുക. അതിന്റെ അടിസ്ഥാനത്തിലാകും പുതിയ പ്രസിഡന്റിനെ നിയമിക്കുകയെന്നാണ് സൂചന.
Stories you may Like
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം
- വി പ്രതാപചന്ദ്രന് പാർട്ടിക്കാരിൽ നിന്ന് മാനസിക സമ്മർദ്ദം ഉണ്ടായിട്ടില്ല;
- പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുക
- കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്