അധ്യക്ഷ പദവിയിൽ കണ്ണുംനട്ടവരെ വെട്ടി യൂത്ത് ലീഗിന്റെ അമരക്കാരനും പാണക്കാട് കുടുംബത്തിൽ നിന്ന്; മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിനു കരുത്തു പകർന്നത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; അരങ്ങേറിയത് 2007-ന്റെ തനിയാവർത്തനം; സമസ്തയുടെ കണ്ണിലെ കരടായ ടി പി അഷ്റഫലി എം എസ് എഫ് ദേശീയ നേതൃത്വത്തിലെത്തും
കെ സി റിയാസ്
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാനുള്ള നജീബ് കാന്തപുരത്തിന്റെയും പി കെ ഫിറോസിന്റെയും മോഹം പൊളിഞ്ഞു. സംഘടനയിൽ പ്രസിഡന്റ് പദവിക്കായി ഇരുവരും ശക്തമായ ചരടുവലികൾ നടത്തിയെങ്കിലും സമവായമുണ്ടാക്കാനാകാതെ വന്നതോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ടടപെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു.
ദീർഘകാലം മുസ്ലിംലീഗിനെ നയിച്ച് എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ കൂടിയാണ് മുനവ്വറലി തങ്ങൾ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് റിട്ടേറിങ് ഓഫീസറുമായ ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഐകകണ്ഠേനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനയിൽ മുമ്പൊരിക്കൽ മാത്രം പതിച്ചുനൽകിയ സീനിയർ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരത്തെ നേതൃത്വം പരിഗണിച്ചപ്പോൾ പി കെ ഫിറോസിനെ ജനറൽസെക്രട്ടറിയാക്കിയും പാർട്ടി പണികൊടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടറിയായ പാലക്കാട് നിന്നുള്ള എം എ സമദാണ് ട്രഷറർ. ആറ് വൈസ് പ്രസിഡന്റുമാരെയും ഏഴ് സെക്രട്ടറിമാരെയും യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റാകാൻ അവസാന ദിവസം വരെയും അവകാശവാദം ഉന്നയിച്ച നജീബും ഫിറോസും വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകാത്തതിനെ തുടർന്നാണ് പാണക്കാട് മുനവ്വറലി തങ്ങളെ ലീഗ് നേതൃത്വം ഇടപെട്ട് രംഗത്തിറക്കിയത്. മുനവ്വറലി തങ്ങളെ പ്രതിഷ്ഠിക്കുന്നതിൽ പി കെ ഫിറോസിനെ തുണയ്ക്കുന്നവരിൽ ഉൾപ്പെടെ ഒരു വിഭാഗം കൗൺസിലർമാരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമെ നേതൃസ്ഥാനത്തേക്കുള്ളൂവെന്നും പാർട്ടിയിൽ ഐകകണ്ഠേനയുള്ള അഭിപ്രായമാണെങ്കിൽ മാത്രമേ സ്ഥാനം ഏറ്റെടുക്കൂവെന്നും മുനവ്വറലി തങ്ങളും വ്യക്തമാക്കി.
സംഘടനയിൽ പ്രശ്നങ്ങളുണ്ടാക്കി മത്സരിക്കാനില്ലെന്ന വിട്ടുവീഴ്ചാ സമീപനമാണ് നജീബ് കാന്തപുരം സ്വീകരിച്ചത്. എന്നാൽ സംഘടനയിൽ ജനാധിപത്യമുണ്ടെന്നും മത്സരമുണ്ടാവുന്നത് സംഘടനാവിരുദ്ധമല്ലെന്നുമുള്ള നിലപാടാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ പി കെ ഫിറോസും അദ്ദേഹത്തെ തുണയ്ക്കുന്നവരും സ്വീകരിച്ചത്. ശേഷം പി കെ ഫിറോസും എം എ സമദും പ്രസിഡന്റായുള്ള രണ്ടു പാനൽ കൗൺസിലിനു മുമ്പാകെ എത്തിയെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കി സമവായത്തിലൂടെ നേതൃത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു.
മുനവ്വറലി തങ്ങളുടെ വരവോടെ മാതൃസംഘടനയ്ക്കു പുറമെ, യൂത്ത്ലീഗ് നേതൃത്വവും പാണക്കാട് കുടുംബത്തിൽ നിന്നു തന്നെ ആയിരിക്കുകയാണ്. 2007-ൽ (ഇപ്പോഴത്തെ മന്ത്രി) ഡോ. കെ ടി ജലീലും കെ എം ഷാജിയും യൂത്ത്ലീഗ് നേതൃത്വം പിടിക്കാൻ മത്സരമുണ്ടായപ്പോൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യൂത്ത്ലീഗിന്റെ പ്രസിഡന്റാക്കി കൊണ്ടുവന്ന ചരിത്രത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്നലെയുണ്ടായത്. അന്ന് ടി ടി ഇസ്മാഈലിനായിരുന്നു സീനിയർ വൈസ്പ്രസിഡന്റ് പദവി നൽകിയിരുന്നത്. ഡോ. കെ ടി ജലീലിനെ സംഘടനയിൽ ഒതുക്കി യൂത്ത് ലീഗ് ദേശീയ കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം ഈ ഭിന്നതയുടെ തുടർച്ചയെന്നോണം പാർട്ടി വിടുന്ന സാഹചര്യത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ എത്തിയത്.
നജീബ് കാന്തപുരവും പി കെ ഫിറോസും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഗുഡ്ലിസ്റ്റിലുള്ള മികച്ച സംഘാകരാണെങ്കിലും അവരെ പരിഗണിക്കാനാവാത്ത പ്രത്യേക സാഹചര്യത്തിൽ രംഗത്തിറക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനാണ്. മികച്ച ബൗദ്ധിക പ്രതിഭകൂടിയായ മുനവ്വറലി തങ്ങളെ, ശിഹാബ് തങ്ങളുടെ മരണശേഷം നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടി പലവട്ടം മനസ്സ് വച്ചിരുന്നെങ്കിലും ഇ കെ വിഭാഗം സമസ്തയിലെ ഒരു ചെറിയ വിഭാഗത്തിനുണ്ടായിരുന്ന അനിഷ്ടം കാരണം അത് നീണ്ടു.
ഉപ്പയുടെ വഴിയെ രാഷ്ട്രീയത്തിലേക്കു പാദമൂന്നാൻ മുനവ്വറലി തങ്ങൾക്കു മോഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ ചില കാരണവന്മാരുടെ താൽപ്പര്യക്കുറവും അതിനു വിലങ്ങുതടിയായി. അതാണിപ്പോൾ സമവായത്തിലൂടെ യൂത്ത്ലീഗിന്റെ രക്ഷക റോളിലേക്ക് മുനവ്വറലിയെ ഉയർത്തിയത്. ലീഗിന്റെ രാജ്യസഭ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് അന്ന് പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദിന് അനുകൂലമായ രീതിയിൽ ഒരു പോസ്റ്റ് പ്രചരിച്ചതിന്റെ സൂത്രധാരൻ മുനവ്വറലി തങ്ങളാണെന്നും വിവരങ്ങളുണ്ടായിരുന്നു.
ഇതിനു കുഞ്ഞാലിക്കുട്ടിയുടെ മൗനാനുവാദവും ഉണ്ടായിരുന്നുവത്രെ. എന്നാൽ ഹൈദരലി തങ്ങൾക്കും ഇ കെ സമസ്തയ്ക്കും കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലുള്ള പി വി അബ്ദുൽവഹാബിനോടായിരുന്നു താൽപര്യമെന്നതിനാൽ മാത്രമാണ് രാജ്യസഭ ടിക്കറ്റ് വഹാബിലെത്തിയത്.
മുനവ്വറലി തങ്ങൾ പൊതുവെ എല്ലാ മതവിഭാഗങ്ങളുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന ആൾ കൂടിയാണ്. പാണക്കാട് കുടുംബത്തിലെ മറ്റു തങ്ങന്മാരേക്കാൾ മുനവ്വറലിക്കുള്ള പ്രതിഭാവിലാസം സംഘടനയ്ക്കും ഭാവിയിൽ കൂടുതൽ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. മുനവ്വറലിയുടെ ധിക്ഷണയും ഫിറോസിന്റെ സംഘാടനാ പാടവവും വാക്ചാതുരിയും യൂത്ത്ലീഗിന് കൂടുതൽ മുതൽക്കൂട്ടാവുമെന്നാണ് അണികളുടെയും ഇതര മതവിഭാഗങ്ങളുടെയും പൊതു ധാരണ.
എന്നാൽ ഒരു ഘട്ടത്തിൽ സമസ്ത ഇ കെ വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ ടി പി അഷ്റഫലിക്കു സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. നാളെ പാലക്കാട് ചേരുന്ന എം എസ് എഫ് ദേശീയ സമ്മേളനത്തിൽ ഇദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കു പരിഗണിക്കുമെന്നാണ് സൂചന. ഒരു മാസത്തിനകം ബാംഗ്ലൂരിൽ ചേരുന്ന യൂത്ത് ലീഗ് ദേശീയ മീറ്റിൽ സ്ഥാനമൊഴിഞ്ഞ പി എം സാദിഖലിയെയോ സി കെ സുബൈറിനെയോ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുമെന്നും പറയുന്നു.
അഡ്വ. സുൽഫീക്കർ സലാം (കൊല്ലം), ഫൈസൽ ബാഫഖി തങ്ങൾ (മലപ്പുറം), പി. ഇസ്മായിൽ (വയനാട്), പി.കെ സുബൈർ (കണ്ണൂർ), പി.എ അബ്ദുൽകരീം (തൃശ്ശൂർ), പി എ അഹമ്മദ് കരീം (എറണാകുളം)-വൈസ് പ്രസിഡന്റുമാർ, മുജീബ് കാടേരി (മലപ്പുറം), പി ജി മുഹമ്മദ് (കോഴിക്കോട്), കെ എസ് സിയാദ് (ഇടുക്കി), ആഷിക്ക് ചെലവൂർ (കോഴിക്കോട്), വി വി മുഹമ്മദലി (കോഴിക്കോട്), എ കെ എം അഷറഫ് (കാസർകോട്), പി പി അൻവർ സാദത്ത് (പാലക്കാട്)-സെക്രട്ടറിമാർ എന്നിവരാണ് യൂത്ത്ലീഗിന്റെ മറ്റു ഭാരവാഹികൾ. കൗൺസിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി പി വി അബ്ദുൾ വഹാബ് എം പി, കെ എസ് ഹംസ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ സുബൈർ സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽസെക്രട്ടറി പി കെ ഫിറോസ് നന്ദിയും പറഞ്ഞു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്