കാൽനൂറ്റാണ്ട് മുമ്പും ഇതുപോലൊരു അട്ടിമറി; അന്ന് കരുണാകരൻ പണി കൊടുത്തത് ലീഗിന് സീറ്റ് നൽകി; പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് ഉമ്മൻ ചാണ്ടി; ഇന്ന് രാജി വയ്ക്കാൻ ആർക്കും പദവിയില്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്നലെ നടന്നത് 1994ന്റെ ആവർത്തനം. കോൺഗ്രസ് സ്വന്തം രാജ്യസഭാ സീറ്റ് ഘടകകക്ഷിക്കു നൽകുന്നത് ഇത് ആദ്യമല്ല. രണ്ട് പ്രമുഖരെ രാജ്യസഭയിലെത്തിക്കാതിരിക്കാനാണ് ഇത് രണ്ടും സംഭവിച്ചത്. ആദ്യത്തേത് കരുണാകരന്റെ ചാണക്യ തന്ത്രമായിരുന്നു. ഇപ്പോഴത്തേത് ഉമ്മൻ ചാണ്ടിയുടേതെന്നും വിമർശനം ഉയരുന്നു. 1994ൽ എല്ലാം കെ കരുണാകരൻ ഒറ്റയ്ക്ക് നിശ്ചയിച്ചപ്പോൾ ഇത്തവണ ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി കരുണാകന്റെ വൽസല ശിഷ്യൻ രമേശ് ചെന്നിത്തലയും ഒപ്പം കൂടി.
1994ൽ യുഡിഎഫിനു ലഭിക്കാവുന്ന രണ്ടു സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക നൽകുകയും ചെയ്തു. എ-ഐ ഗ്രൂപ്പ് വഴക്കിന്റെ പാരമ്യത്തിൽ ഒരു സീറ്റ് കെ.കരുണാകരൻ മുസ്ലിംലീഗിനു സമ്മാനിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഡോ.എം.എ.കുട്ടപ്പൻ (എ ഗ്രൂപ്പ്) ഒടുവിൽ പിന്മാറി. വയലാർ രവി (കോൺഗ്രസ്), അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്), ഇ.ബാലാനന്ദൻ (സിപിഎം) എന്നിവരാണ് അന്നു രാജ്യസഭയിലെത്തിയത്. രാജ്യസഭാ സീറ്റ് കൈവിടുകയും എ ഗ്രൂപ്പുകരാനായ കുട്ടപ്പനെ പത്രിക നൽകിയ ശേഷം പിൻവലിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, കെ.കരുണാകരൻ മന്ത്രിസഭയിൽ നിന്നു ധനമന്ത്രി ഉമ്മൻ ചാണ്ടി രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പു വൈരത്തിന് ഇത് പുതിയ മാനം നൽകി. എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടി രണ്ടാമനായി. പിന്നീട് ആന്റണിയെ വെട്ടി വീഴ്ത്തി എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടി പിടിച്ചെടുത്തു. തിരുത്തൽ വാദമുയർത്തി ജി കാർത്തികേയനും രമേശ് ചെന്നിത്തലയും കരുണാകരനെ തളർത്തി. ഇതോടെ കരുണാകരൻ രാഷ്ട്രീയത്തിൽ ഒതുക്കപ്പെട്ടതും ചരിത്രം.
ഇതാണ് ഇപ്പോൾ വീണ്ടും പുനരാവർത്തിക്കുന്നത്. ഏകപക്ഷീയ തീരുമാനത്തിലൂടെ ഉമ്മൻ ചാണ്ടി ലീഗിന് സീറ്റ് വിട്ടുകൊടുത്തുവെന്നാണ് ആരോപണം. ലീഗിന്റെ താൽപ്പര്യത്തിന് അത് കേരളാ കോൺഗ്രസിന് നൽകി. പികെ കുഞ്ഞാലിക്കുട്ടി എന്ത് തീരുമാനിച്ചാലും യുഡിഎഫിൽ നടക്കുമെന്ന അവസ്ഥ. 1994ൽ കരുണാകരനെതിരെ കലാപം നയിച്ച ഉമ്മൻ ചാണ്ടി പഴയെതല്ലാം മറന്നുവെന്നാണ് കോൺഗ്രസുകാർ പറയുന്നത്. 1994ലെ തീരുമാനം കരുണാകരനുണ്ടാക്കിയ അവസ്ഥ ഉമ്മൻ ചാണ്ടിക്ക് വരുമെന്നാണ് പിജെ കുര്യനെ പോലുള്ള നേതാക്കൾ വിശ്വസിക്കുന്നത്. സോളാർ അഴിമതിയിൽ കുടുങ്ങിയ കോൺഗ്രസിനെ കരകയറാൻ ആവാത്ത വിധം രാജ്യസഭാ സീറ്റ് കൈമാറൽ തളർത്തിയെന്നാണ് ഉയരുന്ന വാദം.
1994ൽ കരുണാകരൻ തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് രാജിവയ്ക്കാൻ സ്ഥാനമുണ്ടായിരുന്നു. ഇന്ന് ആർക്കും ഔദ്യോഗിക പദവികളൊന്നുമില്ല. അതുകൊണ്ട് മാത്രം രാജിയില്ല. ബാക്കിയെല്ലാം 1994ൽ സംഭവിച്ചത് പോലെ വരും. ഉമ്മൻ ചാണ്ടി ഡൽഹിക്ക് വിമാനം കയറുകയാണ്. 1994ന് ശേഷം കരുണാകരൻ കേന്ദ്രമന്ത്രിയായി ഡൽഹിയിലെത്തിയത് രാഷ്ട്രീയ വനവാസത്തിന് സമാനമായിരുന്നു. അതിന് ശേഷം കേരളത്തിൽ കരുണാകരന് പിടിമുറുക്കാനായില്ല. ഐ ഗ്രൂപ്പ് പലവഴിക്കായി. തിരുത്തൽവാദം കരുണാകര രാഷ്ട്രീയത്തെ തളർത്തി. സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങളും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ യുവ എംഎൽഎമാർ പോലും ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യുന്നു. എ ഗ്രൂപ്പിനെ ഇത് തളർത്തുമെന്നാണ് വിലയിരുത്തൽ.
യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നൽകി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തിനു മുന്നിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം വഴങ്ങി. ഇക്കാര്യം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മുന്നിൽ അവതരിപ്പിച്ച് അനുമതി നേടിയ സംസ്ഥാന നേതാക്കൾ, യുഡിഎഫിലേക്കു കേരള കോൺഗ്രസിന്റെ (എം) പുനഃപ്രവേശം ഹൈക്കമാൻഡ് തലത്തിൽ ഉറപ്പാക്കി. മുന്നണി പുനഃപ്രവേശം തിരുവനന്തപുരത്തു കേരള കോൺഗ്രസ് (എം) പാർലമെന്ററിസമിതി യോഗത്തിനുശേഷം പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിക്കും. തുടർന്ന്, കേരള കോൺഗ്രസ് കൂടി പങ്കെടുക്കുന്ന യുഡിഎഫ് നേതൃയോഗം ചേരും. ഇതൊക്കെയാണ് തയ്യാറാക്കിയ തിരിക്കഥയുടെ പൂർണ്ണരൂപം.
രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യൻ ഉൾപ്പെടെയുള്ള ഒരുപിടി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു നടത്തിയ നീക്കം. 1994ൽ കരുണാകരൻ കുട്ടപ്പനെ വെട്ടിയെങ്കിൽ ഇപ്പോൾ ഉമ്മൻ ചാണ്ടി പണികൊടുത്തത് കരുത്തനായ കുര്യനേയും. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ പട നയിക്കാൻ കുര്യൻ എത്തും. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെ മാറ്ി മറിയുകയാണ് ഈ തീരുമാനത്തിലൂടെ. തീരുമാനം യുഡിഎഫിന്റെ പൊതുതാൽപര്യം കണക്കിലെടുത്തുള്ളതാണെന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദീകരിച്ചവെങ്കിലും നേതാക്കളും അണികളും തൃപ്തരല്ല.
സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും യുവ നേതാക്കളെ തനിക്കെതിരെ തിരിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും തുറന്നടിച്ച് കുര്യൻ രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃനിരയിൽ കലാപം ശക്തമായി. നിലവിൽ മുന്നണിയുടെ ഭാഗമല്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് നൽകുന്നതു പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുള്ള ഒറ്റത്തവണ നടപടി മാത്രമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നാലു വർഷത്തിനു ശേഷം സംസ്ഥാനത്തു രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോൾ കേരള കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിനു നൽകാൻ ഇരുകക്ഷികളും ധാരണയിലെത്തി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് തന്നെ മൽസരിക്കും.
കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലുരുത്തിരിഞ്ഞ ധാരണ ഇന്നലെ വൈകിട്ടു നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും രാഹുലിനെ അറിയിച്ചു. തുടർന്നു കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയും കോൺഗ്രസ് നേതാക്കളും ഒന്നിച്ചിരുന്നു രാഹുലുമായി ചർച്ച നടത്തി. പിന്നീട് തീരുമാനം പ്രഖ്യാപിച്ചു. കേരളത്തിലെ കോൺഗ്രസിനുള്ളിൽ കൂടിയാലോചനയോ ചർച്ചയോ നടന്നുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍