ജർമ്മനിയിലെ വിദഗ്ധ ആശുപത്രിയിൽ നിന്ന് ശുഭവാർത്ത; വിചാരിച്ചത് പോലെ പേടിക്കാൻ ഒന്നുമില്ല; തൊണ്ടയ്ക്ക് വന്ന രോഗബാധയെ തുടർന്നുള്ള നിശ്ശബ്ദതയുടെ ഇടവേളയെ മുറിച്ച് വീണ്ടും ആ ശബ്ദഗാംഭീര്യം മുഴങ്ങി; പൗരത്വ നിയമഭേദഗതിക്കെതിരെ കത്തിക്കയറി തകർപ്പൻ വാർത്താസമ്മേളനം; പഴയ ഉന്മേഷം വീണ്ടെടുത്ത് ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെ ഉശിര് തിരിച്ചുപിടിച്ച് എ ഗ്രൂപ്പും
എം മനോജ് കുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ ഇന്ദിരാഭവനിലെ വാർത്താസമ്മേളനം പതിവിൽ നിന്നും വ്യത്യസ്തമായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. തൊണ്ടയ്ക്ക് ഏറ്റ രോഗബാധയെ തുടർന്ന് കുറച്ചുകാലം നിശബ്ദനായിരുന്നു അദ്ദേഹം. അസുഖവുമായി ബന്ധപ്പെട്ടു അമേരിക്കയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അസുഖ ഭീതി നിലനിൽക്കെയാണ് ഇപ്പോൾ ജർമ്മൻ ഡോക്ടർമാർ ഉമ്മൻ ചാണ്ടിക്ക് കാൻസർ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കാൻസർ ബാധയില്ലെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസവും പൗരത്വഭേദഗതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും പ്രതിഫലിക്കുന്ന മുഖഭാവവുമാണ് അദ്ദേഹം ഇന്ദിരാഭവനിലേക്ക് എത്തിയത്. അസുഖം കാരണം എത്തിയ ഇടവേളയെ നിഷ്പ്രഭമാക്കി ഇന്ദിരാഭവനിൽ പതിവിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം കത്തിക്കാളി. ആ ശബ്ദഗാംഭീര്യം വീണ്ടും മുഴങ്ങിയതിന്റെ സന്തോഷവും വാർത്താസമ്മേളനവേളയിൽ ദൃശ്യമായി. ഇന്ത്യ കത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്ക് കുതിക്കാനുള്ള വെമ്പൽ ആ വാർത്താസമ്മേളനത്തിലുടനീളം പ്രതിഫലിക്കുകയും ചെയ്തു.
പൗരത്വനിയമ ഭേദഗതിക്കെതിരേ കത്തിക്കയറിയ വാർത്താസമ്മേളനമായിരുന്നു ഉമ്മൻ ചാണ്ടി നടത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ താൻ വീണ്ടും സജീവമാകുകയാണ് എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. വീണ്ടും ഒരു തവണ കൂടി മുഖ്യമന്ത്രി പദവി ഉമ്മൻ ചാണ്ടിയെ തേടി വരുമോ എന്ന സന്ദേഹവും ഈ വാർത്താസമ്മേളനം പങ്കുവെച്ചു. എന്ത് സംഭവിക്കും എന്ന് ഊഹിച്ചു പറയാൻ കഴിയുന്നതല്ല കോൺഗ്രസ് രാഷ്ട്രീയം. അടുത്തത് യുഡിഎഫ് ഭരണം എങ്കിൽ നിലവിലെ രീതി അനുസരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയായി മാറാൻ പോവുന്നത്. പക്ഷെ പ്രവചനാതീതമായ രാഷ്ട്രീയമാണ് കോൺഗ്രസിന്റെത് എന്നതിനാൽ ഒന്നും ഉറപ്പിക്കാൻ കഴിയില്ല. പുതിയ പാർലമെന്ററി പാർട്ടിയിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നോക്കിയാണ് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. പാർലമെന്ററി പാർട്ടിയുടെ തീർപ്പിന് എതിരായി നിലവിലെ സാഹചര്യങ്ങളിൽ ഹൈക്കമാൻഡ് പോലും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ സാധ്യതകുറവാണ്. അമേഠിയിൽ തകർന്നു നിലം പരിശായ രാഹുൽ ഗാന്ധിക്ക് പുതുജീവൻ പകർന്നു ഉയർത്തെഴുന്നേൽപ്പ് നൽകിയത് കേരളത്തിലെ വയനാട് മണ്ഡലമാണ്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ സോണിയ കൂടി കേരളത്തിൽ അടിച്ചേൽപ്പിക്കില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകും എന്ന രീതി കോൺഗ്രസിൽ ഉറപ്പിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഒരു തവണകൂടി മുഖ്യമന്ത്രി പദവി ആഗ്രഹിക്കുകയാണെങ്കിൽ ജയിച്ചു വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് ഈ ആഗ്രഹത്തിനു എതിര് നിൽക്കുക പ്രയാസമാകും. ഉൾപ്പോരുകളിൽ തകർന്നടിഞ്ഞ് നാമാവശേഷമായ ഐ ഗ്രൂപ്പിന് ഒരിക്കലും ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീക്കി നിർത്താനുമുള്ള കെൽപ്പുമില്ല.
ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചാൽ കെപിസിസിയുടെ പ്രിയങ്കരനായ മുൻ പ്രസിഡന്റ് എന്ന നിലയിലും കെ.കരുണാകരന്റെ അനന്തരാവകാശി എന്ന നിലയിൽ ഐ ഗ്രൂപ്പിൽ നിന്നും കെ.മുരളീധരന്റെ പേരും ഉയർന്നുവരാം. നിലവിലെ എംപി എന്ന ന്യായമൊന്നും വിലപ്പോയെന്നും വരില്ല. ചിന്നിച്ചിതറി ഐ ഗ്രൂപ്പ് നിലകൊള്ളുമ്പോൾ എ ഗ്രൂപ്പ് പക്ഷെ ഇപ്പോഴും ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചാൽ അതിനെ മറികടന്നു പോവാൻ ഐയ്ക്കും ചെന്നിത്തലയ്ക്കും പ്രയാസവുമാകും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തന്നെ എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ എന്ന ന്യായവും അപ്പോൾ എ ഉയർത്തുകയും ചെയ്യും. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്വീകാര്യനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ ലൈംഗികാപവാദത്തിന്റെ കാർമേഘങ്ങളും കെ.എം.മാണിയുടെ ബാർക്കൊഴാ വിവാദവും വരും വരെ സുരക്ഷിതമായ ലാവണത്തിൽ അമർന്നിരിക്കുന്ന മുഖ്യമന്ത്രി എന്ന തോന്നലാണ് ഉമ്മൻ ചാണ്ടി നൽകിയത്. സോളാറും ബാർക്കോഴയും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയായുധമായി മാറിയതോടെയാണ് ഭരണത്തിൽ നിന്നും യുഡിഎഫ് തെറിച്ചത്. അങ്ങിനെയാണ് പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. പക്ഷെ നിലവിൽ രാഷ്ട്രീയ ചിത്രം വ്യത്യസ്തമാണ്. ശബരിമല ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവാനുള്ള സാധ്യതകൾ അധികമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് മാത്രമേ സിപിഎമ്മിന്, പ്രത്യേകിച്ച് ഇടതുമുന്നണിക്ക് ലഭിച്ചിരുന്നുള്ളൂ എന്ന് മറക്കാനും കഴിയില്ല. ശബരിമല ഇപ്പോൾ സിപിഎം ഏറ്റുപിടിക്കുന്നില്ലെങ്കിലും ഭൂരിപക്ഷ സമുദായം എങ്ങിനെ ചിന്തിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.
യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എന്ന ചിന്ത കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ശക്തമാണ്. പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്ത് ചെന്നിത്തല മുന്നോട്ടു പോകുമ്പോൾ അസുഖബാധയും ഇനി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലേക്കില്ല എന്ന തീരുമാനവും കൊണ്ട് ഉമ്മൻ ചാണ്ടി നിശബ്ദനായിരുന്നു. പക്ഷെ വീണ്ടും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും തെലുങ്കാന രാഷ്ട്രീയത്തിന്റെ ചുമതലയും ഒക്കെ ലഭിച്ചപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും സജീവമായി മാറുകയായിരുന്നു. ഇ ഘട്ടത്തിൽ തന്നെയാണ് തൊണ്ടയിലെ രോഗബാധ അദ്ദേഹത്തെയും പിടികൂടിയത്. കാൻസർ ആണെന്ന സംശയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പുനഃപ്രവേശനം സംശയത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്ക അടക്കമുള്ള സ്ഥലങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. പക്ഷെ ഇപ്പോൾ കാൻസർ ബാധയില്ലെന്നു സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തിൽ പതിവിലും ഉജ്ജ്വലമായാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. പൗരത്വഭേദഗതിയും പൗരത്വ രജിസ്റ്റർ പ്രശ്നങ്ങളും വാർത്താസമ്മേളനത്തെ ഗൗരവതലത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒരു മണിക്കൂറോളം സമയമാണ് വാർത്താസമ്മേളനത്തിനും പ്രത്യേകം പ്രസ്താവനകൾക്കും അദ്ദേഹം നൽകിയത്. ഈ വാർത്താസമ്മേളനം തന്നെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ വേദി കൂടിയായി മാറിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. സമരം ചെയ്യുവർ സമരം ചെയ്യട്ടെ ഞങ്ങൾ ആ നിയമം നടപ്പാക്കുമെ്ന്ന അമിത് ഷായുടെ നിലപാട് ഏകാധിപതികൾക്കു മാത്രം യോജിച്ചതാണ്. ഈ നിയമം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകാധിപത്യത്തിന്റെ തുടർച്ചയാണ് മാംഗ്ലുരിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പൊലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്മോർട്ടവും തുടർനടപടികളും റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വൺ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവർ ഒരു നിയമവും ലംഘിച്ചതായി അധികൃതർ പറയുന്നില്ല. രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള അവർക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടർച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടർന്ന് ് വരാൻ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാൻ കഴിയൂ. ഇത് ഒരു വലിയ ജനവിഭാഗത്തിൽ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്ഫോടനാത്മകമായ സംഘർഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു. പ്രതിഷേധിക്കുന്നവരെ കേൾക്കാനും അവർ പറയുന്നതിൽ കാമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നോക്കിയാൽ അതിനു കനത്ത തിരിച്ചടി ഉണ്ടാകും. പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ആ കടമ നിർവഹിക്കാൻ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദർശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.
വിദ്യാർത്ഥി യുവജന സമൂഹമാണ് ഇപ്പോൾ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവർക്ക് തൊഴിലില്ല. രാജ്യത്തെ സർവകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താനാണു സർക്കാർ നോക്കുന്നത്. കാമ്പസുകളിലും പെൺകുട്ടികളുടെ ഹോസ്റ്റലിൽ വരെയും പൊലീസ് തേർവാഴ്ച ഉണ്ടായി. കലാ സാംസ്കാരിക പ്രവർത്തകരെയും ജയിലിലടക്കുന്നു. ബിജെപി സർക്കാർ എല്ലാ രംഗത്തും പരാജയമാണ്. അവർ പാർട്ടിയുടെ അജൻഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കൊന്നും പരിഹാരമില്ല. പാർലമെന്റിൽ ചർച്ചയില്ലാതെ നിയമങ്ങൾ പാസാക്കുന്നു. രാജ്യത്തിന്റെ വളർച്ചാനിരക്ക് ഏറ്റവും താഴ് ന്ന നിലയിൽ. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്. ഇന്ത്യാവിഭജനകാലത്ത് മുസ്ലിംജനവിഭാഗത്തെ സംരക്ഷിക്കാൻ രാഷ്ട്രനേതാക്കൾ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവൻ പോലും ആ ദൗത്യത്തിനിടയിൽ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവർക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീർത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളിൽ നിന്ന് ഉണ്ടാകരൂത്-വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്