ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയം മടുത്തു; ഇനി കണ്ണ് ദേശീയ രാഷ്ട്രീയത്തിലേക്ക്; നിർണായക സമയത്ത് നാടുവിടുന്ന രാഹുലിന് ബദലാകാൻ നീക്കം; നോട്ട് പിൻവലിക്കലിനെതിരെ പത്രസമ്മേളനം നടത്തിയത് തുടക്കമായി
കൊച്ചി: ഉമ്മൻ ചാണ്ടിയെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കാത്ത രാഷ്ട്രീയക്കാരനാണ്. സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ജനങ്ങൾക്കിടയിൽ കരുത്തൻ തന്നെയാണ് ഉമ്മൻ ചാണ്ടി. താൻ വളർത്തിയെടുത്ത എ ഗ്രൂപ്പിനെ തഴയുന്ന നിലപാടാണ് കേന്ദ്ര നേതൃത്വം ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിന് പ്രധാന കാരണം രാഹുൽ ഗാന്ധി തന്നെയാണ്. ഡിസിസി പുനഃസംഘടനയിലും രാഹുൽ ഗാന്ധിയാണ് തനിക്ക് വിലങ്ങുതടിയായതെന്ന ബോധ്യം ഉണ്മൻചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒതുങ്ങി നിന്നുള്ള രാഷ്ട്രീയ കളികൾക്ക് പുറമേ ദേശീയ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന പ്രതിപക്ഷം ശക്തമല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഉമ്മൻ ചാണ്ടി ദേശീയ വിഷയങ്ങൾ ഉന്നയിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
നോട്ട് പിൻവലിക്കലിനെത്തുടർന്നു ജനം പ്രതിസന്ധി നേരിട്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയരുന്നതിനിടയിലാണു കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയും വേണ്ടത്ര ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപം കോൺഗ്രസിനുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗുരുതരമായ വിഷയങ്ങൾ ആരോപണമായി ഉന്നയിച്ച് ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായും വിലയിരുത്തുന്നു. നോട്ട് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണു ഉമ്മൻ ചാണ്ടി ഉന്നയിച്ചത്. ദേശീയതലത്തിൽ ഉന്നയിക്കേണ്ട വിഷയമാണു കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.
കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന രീതിയിലും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന കോൺഗ്രസിന്റെ മുഖ്യധാരയിൽനിന്നു മാറി താഴെത്തട്ടിൽ യോഗങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഉമ്മൻ ചാണ്ടി നോട്ട് പ്രശ്നത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ഗൃഹപാഠമാണു നടത്തിയതെന്ന് അദ്ദേഹം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ മാറ്റിനിർത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണു ദേശീയ വിഷയത്തിൽ കൃത്യമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം. പ്രധാനമന്ത്രിക്കെതിരേ ബോംബുണ്ടെന്നു കൊട്ടിഘോഷിച്ച് ഒടുവിൽ വർഷങ്ങൾ പഴക്കമുള്ള അഴിമതി ആരോപണമുന്നയിച്ച് അപഹാസ്യമായ കേന്ദ്രനേതൃത്വത്തിന്റെ കഴിവുകേടു തുറന്നു കാട്ടുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡി.സി.സി. പ്രസിഡന്റുമാരെ നിയമിച്ച രീതിയിലും കേന്ദ്രനേതൃത്വം തന്റെ വാക്കുകൾക്കു വില നൽകാതിരുന്നതിലും കടുത്ത പ്രതിഷേധത്തിലാണ് ഉമ്മൻ ചാണ്ടി. എന്നാൽ അതിന്റെ പേരിൽ ഹൈക്കമാൻഡിനെ എതിർക്കാനോ വെല്ലുവിളിക്കാനോ ഉമ്മൻ ചാണ്ടി തയാറല്ല.
പക്ഷേ ജനങ്ങളെ ആകെ ബാധിക്കുന്ന ഗൗരവതരമായ ഒരു വിഷയത്തിൽ കേന്ദ്ര നേതൃത്വംപോലും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണു പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ റിപ്പോർട്ടും മറ്റു തെളിവുകളും നിരത്തി പ്രധാനമന്ത്രിക്കെതിരേതന്നെ ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഇടതു മുന്നണിയാണെന്ന കെ. മുരളീധരന്റെ പരാമർശം ശരിവയ്ക്കുന്നതിനോടൊപ്പം ഇതേ ആരോപണത്തിന്റെമുന കോൺഗ്രസ് ദേശീയ നേതൃത്വത്തിനു നേരേ തിരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഉന്നയിച്ച ആരോപണങ്ങൾക്കു കേന്ദ്രസർക്കാർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹത്തിന് അറിയാം.
കേന്ദ്ര നേതൃത്വമല്ലേ ഈ വിഷയം ഏറ്റെടുക്കേണ്ടത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ആദ്യം ഒഴിഞ്ഞുമാറിയ ഉമ്മൻ ചാണ്ടി പിന്നീട് വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു മറുപടി നൽകി. ഉമ്മൻ ചാണ്ടി ദേശീയ നേതാക്കളിൽ ഒരാളാണെന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഫ. കെ.വി. തോമസ് എംപി. പറയുകയും ചെയ്തു. ജനകീയ പ്രശ്നങ്ങൾ ഉയർത്തി തന്നെ അങ്ങനെ അവഗണിക്കാൻ കഴിയില്ലെന്നുള്ള ശക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകിയത്.
ഇപ്പോൾ കേന്ദ്രത്തിൽ സർവശക്തനായിരിക്കുന്നത് എ കെ ആന്റണിയാണ്. രാഷ്ട്രീയമായി ആന്റണി വിരമിക്കലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിൽ കൂടി ആന്റണിക്ക് പകരക്കാരനാകുക എന്നാണ് ഉണ്മൻചാണ്ടിയുടെ ഉദ്ദേശ്യം. ദേശീയ പ്രശ്നങ്ങൾവരെ ഉയർത്തിക്കൊണ്ടുവന്ന്, കോൺഗ്രസിലെ ശക്തമായസാന്നിധ്യമായി തനിക്ക് നിൽക്കാനാവുമെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. നോട്ടുപ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഹൈക്കമാൻഡ് നീക്കം ഏശുന്നില്ലെന്ന് പാർട്ടിക്കുള്ളിലും പുറത്തും ചർച്ച പടരുമ്പോഴാണ് നോട്ടടിയിലെഅഴിമതി ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ദേശീയശ്രദ്ധയിലേക്ക് വരുന്നത്. ദേശീയരാഷ്ട്രീയത്തിൽപ്പോലും തനിക്ക് ഇടപെടാനാവുമെന്ന് തെളിയിച്ചുകൊണ്ടാണ് രേഖകളുടെയെല്ലാം പിൻബലത്തോടെ കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ 'ബോംബ്' പൊട്ടാതെ ചീറ്റിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.
നോട്ടുപ്രതിസന്ധിയിൽ ദേശീയ നേതൃത്വമല്ലേ പ്രതികരിക്കേണ്ടതെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ആദ്യം ഒഴിഞ്ഞുമാറി. എന്നാൽ, തുടരെ ആ ചോദ്യംതന്നെ വന്നപ്പോൾ താൻ ഉന്നയിച്ചവിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. എന്നാൽ, ഹൈക്കമാൻഡിന്റെ അറിവോടെത്തന്നെയാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ നേരത്തെതന്നെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ആരോപണം കേരളത്തിൽതന്നെ ഉന്നയിക്കട്ടെയെന്ന നിർദേശമാണ് മുകളിൽനിന്ന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഗൃഹപാഠം ചെയ്തുതന്നെയാണ് അദ്ദേഹം എത്തിയത്.
ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ഹൈക്കമാൻഡിന്റെ അറിവോടെയാണെന്ന് കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടി ദേശീയനേതാക്കന്മാരിൽ പ്രധാനപ്പെട്ട ആളാണ്. നോട്ട് നിരോധനത്തിനുപിന്നിലെ ഗൂഢലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരാൻ മറ്റുള്ളവർ നടത്തുന്ന അതേ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും നിർവഹിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍