ചാണ്ടിയും സുധീരനും ഇനി ഭായി ഭായി; അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള സംശയം നീക്കി കെപിസിസി അധ്യക്ഷൻ; പാർട്ടിയെ സുധീരൻ നയിക്കട്ടേ എന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടിയും; പുനഃസംഘടനയിൽ പ്രസിഡന്റിനെ എ ഗ്രൂപ്പ് അനുസരിക്കും; ചെന്നിത്തലയുടെ അധികാര മോഹത്തെ തകർക്കാൻ പുതു കൂട്ടായ്മ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറച്ചു ദിവസം മുമ്പ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണോ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോൾ അതൊന്നും തീരുമാനിക്കാറായില്ലെന്നായിരുന്നു മറുപടി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ ചോദ്യം കെപിസിസി അധ്യക്ഷൻ വി എം സുധീരനോട് ആയി. അദ്ദേഹമാകട്ടെ ഒരു സംശയവും കൂടാതെ മറുപടി നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നയിക്കുമെന്നു സുധീരൻ അർത്ഥ ശങ്കയില്ലാതെ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും സുധീരന്റെ നിലപാട്. ഉമ്മൻ ചാണ്ടിയുടെ ഭരണം കോൺഗ്രസിനു മുതൽക്കൂട്ടാണെന്നും സുധീരൻ പറയുന്നു. കോൺഗ്രസിനുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചനയാണ് ഇത്.
പത്തേക്കർ വരെയുള്ള നെൽവയൽ സ്വകാര്യ ആവശ്യത്തിന് നികത്താൻ അനുമതി നൽകുന്ന നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ തത്ക്കാലം കൊണ്ടുവരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതും കെപിസിസിയുടെ നിർദ്ദേശ പ്രകാരമാണ്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരേണ്ടിയിരുന്ന ബിൽ പിൻവലിക്കുകയാണെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് അറിയിച്ചു. ബിൽ യു.ഡി.എഫിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. യു.ഡി.എഫിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബിൽ പിൻവലിക്കുന്നത്. സ്വകാര്യ ആവശ്യത്തിനായി പത്തേക്കർ വരെയുള്ള നെൽവയൽ നികത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഭേദഗതി ബിൽ വലിയ വിമർശമാണ് വരുത്തിവച്ചത്. പാർട്ടിതലത്തിൽ ഗൗരവമായി ചർച്ച ചെയ്യാതെ നെൽവയൽ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തന്നെ ഇതിനെതിരെ രംഗത്തുവന്നു. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും റവന്യു വകുപ്പിന് ഒപ്പമായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നതോടെ ഉമ്മൻ ചാണ്ടി നിലപാട് മാറ്റി.
കെപിസിസിയെ നിഷേധിച്ച് ബില്ലുമായി മുന്നോട്ട് പോകേണ്ടെന്ന് റവന്യൂമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇത് പിൻവലിക്കാൻ ഐ ഗ്രൂപ്പിലെ പ്രമുഖൻ കൂടിയായ റവന്യൂമന്ത്രി അടൂർ പ്രകാശ് നിർബന്ധിതനായത്. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ മെഗാ പ്രോജക്ടുകൾ നടപ്പിൽ വരുത്തുന്നതിന് 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ ചില വകുപ്പുകൾ തടസ്സമായി വർത്തിക്കുന്നുണ്ടെന്നും ഇപ്രകാരം ഗണ്യമായ മൂലധനനിക്ഷേപത്തിനും തൊഴിലിന്റെ അവസരവും സംസ്ഥാനത്തിന് നഷ്ടപ്പെടുന്നുവെന്നും കുതിച്ചുയരുന്ന തൊഴിലില്ലായ്മയും വരുമാന ഇടിവും കാരണം സംസ്ഥാനത്തിന് ഇക്കാര്യത്തിൽ സന്ധി ചെയ്യാനാകില്ലെന്നും വിശദീകരിച്ചാണ് സർക്കാർ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഇതിനെയാണ് സുധീരൻ വിമർശിച്ചത്. ഭൂ മാഫിയയെ സഹായിക്കുന്നതാണ് നിയമമെന്നും വാദിച്ചു. ഇതൊക്കെ ആദ്യ ഘട്ടത്തിൽ ശക്തമായി എതിർത്തത് എ ഗ്രൂപ്പായിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും വെട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായി സുധീരന് വേണ്ടി നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി പോലും ഉമ്മൻ ചാണ്ടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ എ-ഐ ഗ്രൂപ്പുകൾ യോജിച്ച് ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് രമേശ് ചെന്നിതല കണ്ണുവയ്ക്കുന്ന സാഹചര്യത്തിൽ പുതിയ ചേരിയുണ്ടാകണമെന്ന അഭിപ്രായത്തിൽ മുഖ്യമന്ത്രി വഴിമാറി. കോൺഗ്രസ് പുനഃസംഘടനയിൽ എ-ഐ ഗ്രൂപ്പുകൾ ഏകപക്ഷീയമായി വീതം വയ്ക്കുന്നത് ദോഷമാകുമെന്നും മുഖ്യമന്ത്രി വിലയിരുത്തുന്നു. അങ്ങനെ തുല്യ ശക്തികളായി മാറിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ഐ ഗ്രൂപ്പിന് സ്വാധീനം ചെലുത്താനാകും. ഡിസിസികളുടെ പട്ടികയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരെത്തും. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിലപേശൽ നടത്താൻ ഈ അംഗ ബലം ചെന്നിത്തല ഉപയോഗിക്കുമെന്നാണ് സൂചന.
അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ വീണ്ടും അവതരിപ്പിക്കാൻ മടിക്കുന്ന ചെന്നിത്തലയ്ക്ക് പകരം സുധീരൻ തന്നെയാണ് നല്ലതെന്ന നിഗമനത്തിൽ എ ഗ്രൂപ്പ് എത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന് പുനഃസംഘടനാക്കാലമാണ്. ഡിസിസികളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നതിലുൾപ്പെടെ സുധീരന്റെ അഭിപ്രായത്തിനും എ ഗ്രൂപ്പ് മതിയായ പ്രാധാന്യം നൽകും. ഇതു കൂടി പരിഗണിച്ചാകും പുനഃസംഘടനയിൽ എ ഗ്രൂപ്പ് സമ്മതം അറിയിക്കുക. ഇതിനൊപ്പം കെപിസിസി അധ്യക്ഷനായി സുധീരനെ തന്നെ ഉയർത്തിക്കാട്ടുകയും ചെയ്യും. കോൺഗ്രസ് ഹൈക്കമാണ്ടിന് സുധീരനോടാണ് താൽപ്പര്യമെന്ന വാദമാകും ഉയർത്തുക. ഗ്രൂപ്പ് അതീത കോൺഗ്രസ് രാഷ്ട്രീയമെന്ന സുധീരന്റെ മുദ്രാവാക്യം സംഘടനയ്ക്ക് ഗുണകരമാണെന്ന പരോക്ഷ നിലപാടിലേക്ക് ഉമ്മൻ ചാണ്ടി പക്ഷം എത്തും. കെപിസിസി പ്രസിഡന്റിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും എ നേതാക്കൾ വിട്ടു നിൽക്കും.
ഇതിനെല്ലാം ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത് സംഘടനയും ഭരണവും തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രമാണ്. ഭരണ തുടർച്ച ഉറപ്പാണെന്ന നിഗമനത്തിലാണ് ഈ നീക്കം. സുധീരൻ ശക്തനായി തുടർന്നാൽ ഐ ഗ്രൂപ്പിന്റെ ഇടപെടലുകൾ നടക്കില്ല. ഐ ഗ്രൂപ്പുമായി ചേർന്നാൽ മുഖ്യമന്ത്രിയായി താൻ തുടരുന്നതിനാൽ കെപിസിസി അധ്യക്ഷ സ്ഥാനം അവർക്ക് നൽകേണ്ടി വരും. കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരെല്ലാം അങ്ങനെ കെപിസിസി അധ്യക്ഷനാകാൻ തയ്യാറായി മുന്നിലുണ്ട്. ഇവരിൽ ഒരാൾ കെപിസിസി അധ്യക്ഷനായാലും ആഭ്യന്തര മന്ത്രി പദം ചെന്നിത്തലയ്ക്ക് കൈയാളുകയും ചെയ്യാം. ഫലത്തിൽ വലിയ അധികാര കേന്ദ്രമായി ഐ വിഭാഗം മാറും. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ നീക്കങ്ങൾ സജീവമാവുകയും ചെയ്യും. എ ഗ്രൂപ്പിന്റെ തളർച്ചയ്ക്ക് മാത്രമേ ഇത് ഉപകരിക്കൂ. മറിച്ച് സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ കെപിസിസിയിൽ ഐ ഗ്രൂപ്പിന് വലിയ മെച്ചം കിട്ടുകയുമില്ല. ഹൈക്കമാണ്ടും എ കെ ആന്റണിയും പറയുന്നത് അനുസരിക്കുന്ന സുധീരനെ മെരുക്കുകയും എളുപ്പമാകും.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും വെടിനിർത്തലിന് തയ്യാറാകുന്നത്. പുനഃസംഘടനയിലും മറ്റും എ ഗ്രൂപ്പിന്റെ അവകാശ വാദങ്ങൾ സുധീരൻ അംഗീകരിക്കും. എന്നാൽ തനിക്കൊപ്പമുള്ളവരെ വെട്ടിനിരത്താനുള്ള ഐ ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ ഉമ്മൻ ചാണ്ടിയും അണിനിരക്കണമെന്നാണ് സുധീരന്റെ ആവശ്യം. ഇതും എ ഗ്രൂപ്പ് അംഗീകരിച്ചിട്ടുണ്ട്. ഭരണപരമായ വിഷയങ്ങളിൽ സുധീരൻ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾക്കും മതിയായ പരിഗണന നൽകും. മുഖ്യമന്ത്രിയെ വിമർശിക്കുന്നത് ഒഴിവാക്കി ആവശ്യങ്ങളെല്ലാം നേരിട്ട സുധീരൻ അറിയിക്കും. കെപിസിസിയും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്നാൽ ഭരണതുടർച്ച ഉറപ്പാണെന്നാണ് ഇരുവരുടേയും വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും സുധീരൻ മുന്നോട്ട് വച്ച മാർഗ്ഗ നിർദ്ദേശം ഗുണകരമായെന്നാണ് മുഖ്യമന്ത്രിയുടേയും വിലയിരുത്തൽ. ഐ ഗ്രൂപ്പിന്റെ അപ്രമാദിത്യം ഇതിലൂടെ അവസാനിച്ചെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തിലാണ് സുധീരൻ തന്നെ കെപിസിസി പ്രസിഡന്റായി തുടരാൻ എ ഗ്രൂപ്പ് സമ്മതം മൂളുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ഗ്രൂപ്പിന് അതീതമായ ഇത്തരത്തിലൊരു ഫോർമുല കെപിസിസി മുന്നോട്ട് വയ്ക്കും. ജയസാധ്യതാ മാനദണ്ഡവാദത്തിൽ ഐ ഗ്രൂപ്പിലെ സ്ഥാനാർത്ഥി മോഹങ്ങളെ നുള്ളിക്കളയാമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്