ജോസഫിന്റെ നീക്കം പൊളിച്ചത് ആ പഴയ 'മാണി-കോണി' കൂട്ടുകെട്ട് തന്നെ! ജോസഫിന് വേണ്ടി കരുക്കൾ നീക്കിയ കോൺഗ്രസിന്റെ മോഹം പൊലിഞ്ഞത് കുഞ്ഞാലിക്കുട്ടിയും മാണിയും ഒരുമിക്കുന്ന ആ പഴയതന്ത്രം ജോസ് കെ മാണി പുറത്തെടുത്തതോടെ; ജോസ് കെ മാണിക്കെതിരായ ഒരു നീക്കവും പാടില്ലെന്ന് തീർത്തു പറഞ്ഞ് കുഞ്ഞാലിക്കുട്ടി; ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുമെന്ന ജോസഫിന്റെ ഭീഷണിയിൽ അസ്വസ്ഥരായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും: കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം മാണി വിഭാഗം കൈപ്പിടിയിൽ ഒതുക്കിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ന് നിർണായകമായ നീക്കമാണ് നടന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ വിജയിപ്പിച്ചത് ജോസ് കെ മാണിയുടെ തന്ത്രങ്ങൾ തന്നെയാണ്. മാണിയുടെ തട്ടകമായ കോട്ടയത്ത് കയറി കളിക്കാനുള്ള ജോസഫിന്റെ ശ്രമം പൊളിഞ്ഞത് ആ പഴയ 'മാണി-കോണി' കൂട്ടുകെട്ടിൽ തന്നെയാണ്. കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് പലപ്പോഴും കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പുവടംവലിയിൽ പോലും പലപ്പോഴും സമ്മർദ്ദ ശക്തിയായി നിലകൊണ്ടിരുന്നത്. മാണി വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മകനായ ജോസ് കെ മാണിയുമായി കൈകോർക്കുകയാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ നിർണായക നീക്കം തന്നെയാണ് ഇത്തവണ ജോസ് കെ മാണിയുടെ താൽപ്പര്യങ്ങളെ വിജയിപ്പിച്ചത്.
കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് പി ജെ ജോസഫുമായി കൈകോർത്ത് പ്രവർത്തിക്കാനായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെയാണ് രണ്ട് പേർക്കും സ്ഥാനം വീതിച്ചു നൽകാമെന്ന വിധത്തിലുള്ള നിലപാട് സ്വീകരിച്ചത്. എന്നാൽ, ഇക്കാര്യം യുഡിഎഫിലേക്ക് എത്തിയതോടെ കാര്യങ്ങൾ മാറി. കേരളാ കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നൽകിയ വിപ്പാണ് നിർണായകമെന്ന ഘട്ടത്തിലേക്ക് വന്നു. പാർട്ടിഭരണഘടനയുടെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി വിപ്പ് നൽകാനുള്ള അധികാരം ചെയർമാനോ വർക്കിങ് ചെയർമാനോ ഇല്ല എന്നും തെളിയിച്ചുകൊടുത്തതോടെ പി ജെ ജോസഫിനെ പിന്തുണയ്ക്കാനുള്ള കോട്ടയം കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശത്തെ കെപിസിസി നേതൃത്വം അവഗണിക്കുകയാിരുന്നു. കെ എം മാണിയുടെ പിൻഗാമിയെന്ന് മാണിയുടെ കുടുംബവും പാർട്ടിയിലെ ബഹുഭൂരിപക്ഷവും കരുതുന്ന ജോസ് കെ മാണിക്ക് എതിരായ ഒരു നീക്കവും പാടില്ല എന്ന എ കെ ആന്റണിയുടെയും നിർദേശവും കോട്ടയത്തെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.
മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ശക്തമായ നിലപാടെടുത്തതും കോൺഗ്രസിന് എതിരായി. ഇന്നലെ തിരുവനന്തപുരത്ത് യുഡിഎഫ് സംസ്ഥാന നേതൃത്വം ആദ്യം കണ്ടത് പി ജെ ജോസഫിനെയായിരുന്നു. തന്റെ നോമിനിക്ക് സ്ഥാനം നൽകിയില്ലെങ്കിൽ പി സി ജോർജിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ മത്സരിക്കുമെന്നു വരെ പി ജെ ജോസഫ് ഭീഷണി മുഴുക്കി. ഇത് യുഡിഎഫ് സംസ്ഥാന നേതൃത്വത്തോടൊപ്പം കോട്ടയം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ പോകും എന്ന പ്രചരണം കോൺഗ്രസിന് വേണ്ടി നടത്തിയ ജോസഫ് വിഭാഗം ചെന്നിത്തലയ്ക്കും, ഉമ്മൻ ചാണ്ടിക്കും, മുല്ലപ്പള്ളിക്കും മുൻപിൽ തന്നെ തങ്ങൾ ഇടതുപക്ഷത്തു പോകും എന്ന ഭീഷണി കോൺഗ്രസ് നേതാക്കളെ അസ്വസ്തരാക്കി.
പാർട്ടി ഭരണഘടനയുടെ വിവിധ വകുപ്പുകളെപ്പറ്റി വിശദമായി പറയാൻ പോലും ജോസഫിനായില്ല. പാർട്ടി ചെയർമാനാണ് എല്ലാ അധികാരങ്ങളും തനിക്കു മാത്രം ആയതിനാൽ താൻ പറുന്നതേ പാർട്ടിയിൽ നടക്കു എന്നുള്ള വാശിയിലായിരുന്നു ജോസഫ്. പാതിരായോട് കൂടിയാണ് ജോസ് കെ മാണിയുടെമായി യുഡിഎഫ് സംസ്ഥാന നേതൃത്വം ചർച്ച ആരംഭിച്ചത്. പാർട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നും പാർട്ടി ചെയർമാനെ സംബന്ധിച്ച കേസ് ഇന്ന് ഇടുക്കി കോടതി വാദി കേൾക്കുന്നതിനാൽ ജോസഫ് വിഭാഗത്തിന്റെ വാദങ്ങളൊക്കെ പിന്നീട് പരിഗണിക്കേണ്ട കാര്യങ്ങളാണെന്നുമുള്ള നിലപാടിലായിരുന്നു ജോസ് കെ മാണി.
കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ ഭരണഘടന ആർക്കും വേണമെങ്കിലും പഠിക്കാമെന്നും വേണമെങ്കിൽ ഏത് അഭിഭാഷകരെയും നിയമോപദേശം കോൺഗ്രസിന് തേടാമെന്നും അങ്ങനെ ചെയ്താൽ തങ്ങൾ പറയുന്നതാണ് ശരി എന്ന് പകൽപോലെ വ്യക്തമാകുമെന്നും ജോസ് കെ മാണി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അധികാരപ്പെടുത്തിയ പാർട്ടി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റിനാണ് ത്രിതല പഞ്ചായത്തുകളിൽ വിപ്പ് നൽകാനുള്ള അധികാരം എന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഭരണഘടന പ്രകാരം ജോസ് കെ മാണി ഗ്രൂപ്പിന്റെ നിലപാടാണ് ശരി എന്ന് വ്യക്തമായപ്പോൾ ഇനിയും കാലം രണ്ട് ടേമായി രണ്ടുകൂട്ടരും വീതിച്ചെടുക്കണമെന്നായി കോൺഗ്രസ് നേതൃത്വം അത് തങ്ങളുടെ പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരുമെന്നതിനാൽ 'ടേം' ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു.
ചർച്ചയിൽ തീരുമാനമാകാതെ വന്നപ്പോൾ ജോസ് കെ മാണി മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമാക്കിക്കൊടുത്തു. ഇതോടെ ജോസ് കെ മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി അരയും തലയും മുറുക്കി ഇറങ്ങുകയായിരുന്നു. കോട്ടയത്തെ കോൺഗ്രസ് നേതാക്കന്മാരുമായി അടക്കം ചർച്ചകൾ നടത്തുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നു അധികാരം ഇടതുമുന്നണിയുടെ കൈകളിലെത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും കർശനമായി കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
രണ്ടുകൂട്ടർക്കും രണ്ട് ടേം നൽകുന്ന കാര്യം കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ വച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്നും പാർട്ടി ചെയർമാൻ കേസിൽ തീരുമാനമുണ്ടായ ശേഷം വരുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ അപ്പോൾ ചർച്ച നടത്തി തീരുമാനിക്കാമെന്നുമുള്ള നിർദ്ദേശമാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതേസമയം തനിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ സ്ത്രീപീഡനക്കേസിലെ ഗൂഢാലോചന നടത്തിയത് പി സി ജോർജ് ആണെന്ന് ആരോപിച്ച പി ജെ ജോസഫ് ഇന്നെല അതേ പി സി ജോർജിന്റെ പിന്തുണ അഭ്യർത്ഥിച്ചതും കൗതുകമുണർത്തിയ കാര്യമായി മാറി. പി സി ജോർജിന്റെ അടുത്ത സുഹൃത്തായിരുന്ന ജോയി എബ്രഹാം വഴി മോൻസ് ജോസഫിനായിരുന്നു ജോർജിന്റെ പിന്തുണ തേടിയത്. ജോസഫിന്റെ സ്ഥാനാർത്ഥിക്ക് ജോർജ് പിന്തുണ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും തിരിച്ചടിയായി.
ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേയ്ക്കെന്ന കുപ്രചരണം സോഷ്യൽമീഡിയ വഴി അഴിച്ചുവിട്ട ജോസഫ് വിഭാഗം തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തങ്ങൾ ഇടത് മുന്നണിയിൽ പോകും എന്ന ഭീഷണി കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ ശരിക്കും വെട്ടിലാക്കിയിരുന്നു. പാർട്ടി ഭരണഘടനയുടെ 16-ാംവകുപ്പ് 10-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ജില്ലാകമ്മിറ്റികൾക്കും അതിന്റെ പ്രസിഡന്റിനും നൽകിയ ത്രിതല പഞ്ചായത്തിലെ വിപ്പ് അവകാശം പാർട്ടി ചെയർമാനെന്ന നിലയിൽ പി ജെ ജോസഫിന്റെ അധികാരത്തിൽ പെട്ടതല്ലെന്നും വ്യക്തമാക്കുന്നു. പാർട്ടിയുടെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന കമ്മിറ്റിക്കാണ് പരമാധികാരം. സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിക്കുമുണ്ട് അധികാരം.
നാളിതുവരെ പാർട്ടി ചെയർമാനായിരുന്ന കെ എം മാണി എന്ന വടവൃക്ഷത്തിന് മുന്നിൽ പാർട്ടിഭരണഘടന ഒന്നും വിലപ്പോയിരുന്നില്ല. ഇപ്പോൾ മാണിയുടെ അഭാവത്തിൽ അധികാരത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ എന്നാൽ അധികാരമില്ലാത്ത സ്ഥാനമാണെന്നു വ്യക്തമാകുന്നത്. അതിനിടെ വലിയ വാഗ്ദാനങ്ങൾ നൽകി ജോസ് കെ മാണി പക്ഷത്ത് നിന്നും മോൻസ് ജോസഫിനോട് അടുപ്പമുള്ള ഒരു വമ്പൻ പൊതുമരാമത്ത് കോൺട്രാക്ടർ വഴി ജോസഫ് പക്ഷത്തെത്തിയ അജിത് മുതിരമലയും വെട്ടിലായിരുന്നു. അജിതിന്റെ വാർഡിൽ ജോസഫ് വിഭാഗക്കാരെ ഇല്ല. ഇതോടെ പ്രസിഡന്റ് ആക്കാമെന്ന വാഗ്ദാനം നൽകി മോൻസും കൂട്ടരും ചതിച്ചെന്ന ആക്ഷേപവും അജിത്തിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷത്തേയ്ക്ക് തന്നെ ചായാനാണ് അജിത്തിന്റെ തീരുമാനമെന്നും അറിയുന്നു.
Stories you may Like
- ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണി വിടവാങ്ങുമ്പോൾ
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ബെർലുസ്കോണി യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ നേതാവ്
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്