സിപിഎം ഭരിക്കുന്ന ബാങ്കിൽ നിന്ന് ക്ലാർക്ക് അഞ്ചു കോടി തട്ടിയ സംഭവത്തിൽ 'പികെ ശശി മോഡൽ' അന്വേഷണം; ബാങ്ക് പ്രസിഡന്റായിരുന്ന മത്തായി ചാക്കോയെ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗത്വത്തിൽ നിന്ന് പുറത്താക്കി; മറ്റൊരു ജില്ലാ കമ്മറ്റിയംഗത്തെ താക്കീത് ചെയ്തു; കാശു പോയ സഹകാരികൾ ആത്മഹത്യയുടെ വക്കിൽ: പാർട്ടി കോടതിയുടെ നടപടിക്ക് അപ്പുറത്തേക്ക് നിയമ സംവിധാനങ്ങളും പോകുന്നില്ല
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഎം ജില്ലാകമ്മറ്റിയംഗം പ്രസിഡന്റും മറ്റൊരു ജില്ലാ കമ്മറ്റിയംഗം ഡയറക്ടർ ബോർഡ് അംഗവുമായ സഹകരണ ബാങ്കിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി കൂടിയായ ജൂനിയർ ക്ലാർക്ക് അഞ്ചു കോടി രൂപ തട്ടിയ സംഭവത്തിൽ പികെ ശശി മോഡൽ അന്വേഷണം നടത്തി പാർട്ടി കോടതി നടപടി എടുത്തു. ബാങ്കിന്റെ പ്രസിഡന്റും സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ മത്തായി ചാക്കോയെ സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്താക്കി. മറ്റൊരു ജില്ലാ കമ്മറ്റിയംഗവും ബാങ്ക് ഭരണ സമിതിയംഗവുമായ കോമളം അനിരുദ്ധനെ താക്കീത് ചെയ്യാനും ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
ബാങ്കിന്റെ തലച്ചിറ ശാഖയിലെ ജീവനക്കാരനും വടശേരിക്കര പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന പ്രവീൺ പ്രഭാകരനാണ് പലപ്പോഴായി അഞ്ചു കോടി തട്ടിയത്. വിവരം പുറത്തായതോടെ കുറ്റം മുഴുവൻ പ്രവീൺ പ്രഭാകരന്റെ തലയിൽ കെട്ടിവച്ച് മാറി നിൽക്കുകയാണ് മത്തായി ചാക്കോ ചെയ്തത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച രണ്ടംഗ സമിതി അന്വേഷണം നടത്തി മത്തായി ചാക്കോയുടെ ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി മത്തായി ചാക്കോയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഓഡിറ്റിങ്ങിലൂടെ തട്ടിപ്പു പുറത്തായപ്പോൾ ഭരണനേതൃത്വം കൈമലർത്തുകയായിരുന്നു. നാളുകളായി ബാങ്കിൽ നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സഹകരണ വിഭാഗം ഉദ്യോഗസ്ഥർ പോലും അറിയുന്നത്.ഗ്രാമപ്രദേശമായ തലച്ചിറ ശാഖയിലെ തട്ടിപ്പ് ഹെഡ് ഓഫീസ് ആയ കുമ്പളാംപൊയ്ക സഹകരണ ബാങ്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി കോർ ബാങ്കിങ് വന്നതോടെയാണ് പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റായി തുടരുന്ന മത്തായി ചാക്കോ അറിഞ്ഞത് എന്നാണ് പറഞ്ഞത്. എന്നാൽ, സഹകാരികൾ ഇത് വിശ്വാസത്തിലെടുത്തില്ല. സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ആരോപണം ഉയർന്നതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്.
ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയുമാണ് ബാങ്കിലെ ജൂനിയർ ക്ലാർക്ക് പ്രവീൺ പ്രഭാകരൻ തട്ടിപ്പ് നടത്തിയത്. അഞ്ചു കോടി രൂപയുടെ തിരിമറി ശ്രദ്ധയിൽ പെട്ട സിപിഎം പ്രാദേശിക നേതൃത്വം പ്രവീണിന് പണം തിരികെ അടയ്ക്കാനുള്ള സാവകാശം നൽകിയെന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ആകാത്തതിനെ തുടർന്ന് പാർട്ടി പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിക്കും സഹകരണ വകുപ്പിനും പരാതി നൽകി. 60 ലക്ഷം രൂപ ഇയാൾ തിരിച്ചടച്ചു. ഒടുവിൽ കോടതിയിൽ കീഴടങ്ങിയ പ്രവീൺ താനെല്ലാം വിളിച്ചു പറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
വളരെ ചെറിയ ഗ്രാമമാണ് തലച്ചിറ. ബാങ്ക് ശാഖയ്ക്കും വലിപ്പം അധികമില്ല. നാളുകളായി ബാങ്കിൽ നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സഹകരണ വിഭാഗം ഉദ്യോഗസ്ഥർ പോലും അറിയുന്നത്.ഗ്രാമപ്രദേശമായ തലച്ചിറ ശാഖയിലെ തട്ടിപ്പ് ഹെഡ് ഓഫീസ് ആയ കുമ്പളാംപൊയ്ക സഹകരണ ബാങ്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി കോർ ബാങ്കിങ് വന്നതോടെയാണ് പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റായി തുടരുന്ന മത്തായി ചാക്കോ പറഞ്ഞത്. എന്നാൽ, സഹകാരികൾ ഇത് വിശ്വസിക്കുന്നില്ല. സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ഇവർ ആരോപിക്കുന്നു.
ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയുമാണ് പ്രവീൺ പ്രഭാകരൻ മുക്കിയത്. ഒടുവിൽ തലച്ചിറ ശാഖയുടെ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണസംഘം അസി. രജിസ്ട്രാറിന് പരാതി നൽകിയതോടെയാണ് തട്ടിപ്പ് ഒതുക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ പുറത്തു വന്നിട്ടുള്ളത്. തട്ടിപ്പ് നടത്തിയ തുകയിൽ 70 ലക്ഷം പ്രവീൺ തിരിച്ചടച്ചിരുന്നു. ഇതിനായി സ്വന്തം വീടും വസ്തുവും പണയപ്പെടുത്തിയതാകട്ടെ പിതാവ് പ്രഭാകരൻ പ്രസിഡന്റായ വടശേരിക്കര സർവീസ് സഹകരണബാങ്കിലും. തട്ടിപ്പുകേസിൽ അകപ്പെട്ട് കോടികൾ വിലമതിക്കുന്ന സ്വന്തം വീടും വസ്തുവും ജപ്തി ചെയ്യപ്പെട്ട് പോകാതിരിക്കുന്നതിന് വേണ്ടി ആസുത്രിതമായിട്ടാണ് പിതാവ് പ്രസിഡന്റായ ബാങ്കിൽ തന്നെ ഇയാൾ വസ്തു ഈടു വച്ചത്. ഇനി അത് അവിടെ നിന്ന് കണ്ടുകെട്ടണമെങ്കിൽ നിയമതടസങ്ങൾ ഏറെയുണ്ട് താനും.
പ്രവീൺ പ്രഭാകരൻ നയിച്ചത് ആഡംബരജീവിതമായിരുന്നു. വിലകൂടിയ പലതരം കാറുകളിലായിരുന്നു ഇയാളുടെ സഞ്ചാരം. തട്ടിയെടുത്ത പണം കാറുകൾ വാങ്ങുന്നതിനും അമ്മായിഅപ്പന് കരാർ പണി നടത്തുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നാണ് സൂചന. ഭാര്യാപിതാവിന് പ്രവീൺ വൻതോതിൽ പണം നൽകി സഹായിച്ചിരുന്നുവെന്ന് പാർട്ടിക്കാർക്ക് ഇടയിൽ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവായ പ്രഭാകരന്റെ മകനാണ് പ്രവീൺ.
വടശേരിക്കര സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് വർഷങ്ങളായി പ്രഭാകരൻ. താൻ തലപ്പത്തിരിക്കുന്ന ബാങ്കിൽ മകനെ നിയമിക്കാൻ സാധിക്കാത്തതു കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് വടശേരിക്കര ലോക്കൽ കമ്മറ്റിയുടെ അധികാര പരിധിയിൽ വരുന്ന കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിൽ പ്രവീണിനെ നിയമിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി, സിപിഎം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വടശേരിക്കരയിൽ വൈസ് പ്രസിഡന്റായിരുന്നു പ്രവീൺ. അന്ന് ഇയാൾക്കെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിനെ തുടർന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തലച്ചിറ വാർഡിൽ നിന്ന് മത്സരിച്ച പ്രവീൺ ഇരുന്നൂറിൽപ്പരം വോട്ടിന് തോറ്റു. ശരിക്കും വെട്ടിലായത്് സഹകാരികളാണ്. മക്കളുടെ ഉപരിപഠനത്തിനും വിവാഹാവശ്യത്തിനും വീടു നിർമ്മാണത്തിനുമായി ബാങ്കിൽ നിക്ഷേപിച്ച പണമാണ് അടിച്ചു മാറ്റപ്പെട്ടത്. ഇപ്പോൾ പണം പിൻവലിക്കാൻ എത്തുന്നവരോട് നൽകാൻ സാധിക്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. അഞ്ചു ലക്ഷം പിൻവലിക്കാനെത്തുന്നവർക്ക് രണ്ടായിരം രൂപ വരെയാണ് മാക്സിമം നൽകുന്നത്. പാർട്ടി കോടതിയിൽ നിയമനടപടി എടുക്കാനാണ് തീരുമാനം. പൊലീസിനെ ഇക്കാര്യത്തിൽ ഇടപെടുവിക്കാൻ പാർട്ടിക്ക് താൽപര്യമില്ല. ഇതു കാരണം സഹകാരികൾ ആത്മഹത്യയുടെ വക്കിലാണ്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- മൈലപ്ര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- സിപിഎം ഭരിക്കുന്ന ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരേ സഹകാരികൾ സമരത്തിന്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്