ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗവും അടക്കമുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടുകയോ ഭക്ഷണം കഴിക്കുകയോ അരുതെന്ന് വിലക്കിയിട്ടും കേട്ടില്ല; സമസ്തയുടെ ശാസനയ്ക്ക് പുല്ലുവില കൽപിച്ച് പാണക്കാട് തങ്ങൾമാർ; പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ; ഇഫ്താർ വിരുന്നിനൊപ്പമുള്ള ചർച്ചാസംഗമത്തിലും സജീവസാന്നിധ്യം; സമസ്തയിൽ അമർഷം പുകയുന്നു
ജംഷാദ് മലപ്പുറം
മലപ്പുറം: സമസ്തയുടെ പ്രഖ്യാപിത നിലപാട് മറികടന്നും വിലക്ക് ലംഘിച്ചും പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ. കഴിഞ്ഞ ദിവസം മലപ്പുറം മലബാർ ഹൗസിൽ നടന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താർ സംഗമത്തിലാണ് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും പങ്കെടുത്തത്. തുടർന്നു നടന്ന ചർച്ചാ സംഗമത്തിൽ ഇരുവരും പ്രസംഗിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ചില നേതാക്കളും സംഗമത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ പങ്കെടുക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് സമസ്തക്കുള്ളിൽ പാണക്കാട് തങ്ങൾമാർക്കെതിരെ പുകഞ്ഞുകൊണ്ടിരിക്കുന്ന എതിർപ്പ് വീണ്ടും മറ നീക്കി പുറത്തുവന്നത്. നേരത്തെ മലപ്പുറം കൂരിയാട് വെച്ചുനടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങൾക്കും, മുനവ്വറലി ശിഹാബ് തങ്ങൾക്കും സമസ്ത വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പാണക്കാട് ചേർന്ന ചർച്ചയിൽവെച്ചു ഇരുവർക്കും താക്കീതു നൽകി പ്രശ്നം അവസാനിപ്പിച്ചതായിരുന്നു. ഇതിന് ശേഷമാണു വീണ്ടും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ പാണക്കാട് തങ്ങൾമാർ പങ്കെടുത്തത്.
സംഭവം ഇഫ്താർ വിരുന്നാണെങ്കിലും, ഇവരുടെ സംഘടനാതലത്തിൽ നടത്തിയ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതാണ് പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്ത തിരിയാൻ കാരണമായത്. ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് വിഭാഗവും ഉൾപ്പെടെയുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടരുതെന്നും ഇവരോടൊപ്പം ഭക്ഷണം കഴിക്കരുതെന്നുമുള്ളതാണ് സമസ്തയുടെ നിലപാട്. ഈരണ്ടു നിലപാടുകളും സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ലംഘിച്ചിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും സമസ്തക്കുള്ളിൽനിന്നും ഉയർന്നിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനെ സമസ്ത എതിർക്കുന്നില്ലെങ്കിലും സമസ്തയുടെ തലപ്പത്തിരിക്കുന്ന പാണക്കാട്ടെ തങ്ങൾ കുടുംബത്തിൽ നിന്നും ഒരാളും ഇത്തരം പരിപാടികളിൽ പങ്കെടുക്കരുതെന്ന നിലപാടാണ് സമസ്തക്കുള്ളത്.
നേരത്തെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിൽ സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയ വേദന ഉൾകൊള്ളുന്നുവെന്നൂം ഖേദം പ്രകടിപ്പിക്കുന്നരെന്നും പറഞ്ഞാണ് പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും പ്രശ്നം അവസാനിപ്പിച്ചിരുന്നത്. ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം വേദിയിൽ പങ്കെടുക്കുകയുള്ളു എന്നും ഇരുവരും നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അക്കൂട്ടത്തിലുണ്ടായ മുനവ്വറലി തങ്ങളാണ് വീണ്ടും ജമാത്തെ ഇസ്ലാമിയുടെ ചടങ്ങിൽ പങ്കെടുത്തത്. ഇതിന് അന്നത്തെ സംഭവത്തിൽ അന്വേഷണം നടത്താൻ സമസ്ത നിയോഗിച്ച സമിതിയിലെ ഒരംഗമായിരുന്നു പാണക്കാട് സാദിഖലി തങ്ങൾ. അദ്ദേഹം തന്നെ ഇത്തവണ ജമാഅത്തെ ഇസ്ലാമിയുടെ ചടങ്ങിൽ പങ്കെടുത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്,
സംഭവം ഇഫ്താർ മീറ്റിനാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിഷയത്തിൽ സമസ്തയുശട നിലപാട് പറഞ്ഞ് പ്രസംഗിക്കുന്ന സമസ്തയുടെ പ്രമുഖ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അമ്പലക്കടവ് ഹമീദ് ഫൈസിയുടെ പ്രസംഗ വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 'വഹാബി പ്രസ്ഥാനങ്ങളുമായി സഹകരിക്കാൻ പാടില്ല, അവരുമായ വേദിയിൽ ഒന്നിച്ചിരിക്കാൻ പാടില്ല, അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല, അവർക്ക് സലാം പറയാൻ പാടില്ല, അവരെ സമ്പൂർണമായി മാറ്റിനിർത്തണമെന്ന് സമസ്തകേരളാ ജമീഅത്തുൽ ഉലമയുടെ പണ്ഡിതന്മാർ പലതവണ തീരുമാനമെടുത്തതാണ്, വളരെ ഗൗരകരമായി വിഷയം മുസ്ലിംസമൂഹത്തെ പഠിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് സുന്നി പ്രവർത്തകർ ഇന്നിവിടെ നിലനിൽക്കുന്നതെന്നും പറയുന്ന അമ്പലക്കടവ് ഹമീദ് ഫൈസിയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മലപ്പുറത്തെ കൂരിയാട്ടു നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിൽ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ തവണ പാണക്കാട് നിന്നും രണ്ടു പേർ പങ്കെടുത്തത്. തുടർന്ന് സമസ്തയുടെ മുന്നറിയിപ്പ് ലംഘിച്ച് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങൾക്ക് സമസ്തയുടെ യോഗത്തിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചുകൊണ്ടായിരുന്നു പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്.
സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്ന് മുക്കത്ത് നടത്താൻ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ നിന്നുമാണ് പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമർ ഫൈസി മുക്കം, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സംസ്ഥാന നേതാക്കളായ നാസർ ഫൈസി കൂടത്തായി, കെ.എൻ.എസ് മൗലവി, കുഞ്ഞാലൻ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരടങ്ങിയ സംഘാടക സമിതിയാണ് വിലക്കേർപ്പെടുത്തിയിരുന്നത്.
മലപ്പുറത്തെ കൂരിയാട്ടു നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേർ മുജാഹിദ് സമ്മേളന വേദിയിൽ എത്തുന്നത്. പാണക്കാട് തങ്ങൾമാർ മുസ്ലിം ലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും സമസ്ത പിന്തുടരുന്ന സുന്നി ആശയമാണ് ഇവർ പിന്തുടരുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖഫ് ബോർഡ് ചെയർമാൻ കൂടിയായ റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനകനായത്. ഭിന്നതകൾ മറന്നു ഒരുമിച്ചു നിൽക്കണമെന്നും മതസംഘടനകൾ തമ്മിലുള്ള സംഘട്ടനങ്ങൾ അവസാനിപ്പിക്കണം എന്നുമാണ് തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ടു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തത്.
സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം അണികൾ തമ്മിൽ ശക്തമായ വാഗ്വാദമാണ് തുടർന്ന് നടന്നത്. മുജാഹിദ് വേദിയിൽ സംബന്ധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ഭാരവാഹികളുടെ യോഗം ചേളാരിയിലെ ആസ്ഥാനത്തും നടന്നു. സമസ്തയുടെ ഉന്നത കൂടിയാലോചനാ സഭയുടെ യോഗം ചേർന്നു. സംഘടനാ ഭാരവാഹിത്വത്തിൽ നിന്നും ഇരുവരേയും മാറ്റി നിർത്താനും ഈസമയത്ത് സമസ്ത ആലോചിച്ചിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങൾ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റശീദലി തങ്ങൾ സുന്നീ മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ടുമാണ്. കേരള വഖ്ഫ് ബോർഡ് കേരളത്തിലെ എല്ലാ മുസ്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയർമാൻ എന്ന നിലയിൽ താൻ പങ്കെടുത്തതെന്നും സംഭവത്തെക്കുറിച്ച് റശീദലി തങ്ങൾ പ്രതികരിക്കുകയുണ്ടായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിലാണ് താൻ സംബന്ധിച്ചതെന്ന് മുനവ്വറലി തങ്ങളും പറഞ്ഞിരുന്നത്.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിൽ സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയ വേദന ഉൾകൊള്ളുന്നുവെന്നു പറഞ്ഞാണ് പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും പ്രശ്നത്തിനിന്നും തടിയൂരിയത്. . ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം വേദിയിൽ പങ്കെടുക്കുകയൊള്ളു എന്നും നേതൃത്വത്തെ അറിയിച്ചിരുന്നു. വിഷയം സംബന്ധിച്ച് പ്രശ്ന പരിഹാരത്തിന് സമസ്ത രൂപം നൽകിയ അഞ്ചംഗ സമിതി ഇരുവരുമായി സംസാരിച്ച ശേഷമാണ് പ്രശ്നങ്ങൾ പരിഹരിച്ചതായി നേതാക്കാൾ അറിയിച്ചത്.
സമസ്തയുടെ ആശയാദർശങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവരും അതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും പിതാമഹന്മാരും നടന്നുവന്ന വഴിയിൽ നിന്ന് ഞങ്ങൾക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും തങ്ങന്മാർ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവർത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്നേഹാദരവുകൾ അവർ ഉൾക്കൊള്ളുന്നവരും അക്കാര്യത്തിൽ കൃതജ്ഞത ഉള്ളവരുമാണെന്നും അവർ വ്യക്തമാക്കി. കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും വളരെ വേദന ഉണ്ടാക്കിയത് ഉൾക്കൊള്ളുന്നതായും ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അവർ അറിയിച്ചു. ഇത് സംബന്ധമായി സോഷ്യൽ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കൾ നിർദ്ദേശിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട്,പി.എ ജബ്ബാർഹാജി എന്നിവരടങ്ങുന്ന സംഘമാണ് അന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
Stories you may Like
- മുജീബ് റഹ്മാൻ ജമാത്തെ ഇസ്ലാമിയുടെ അമീറാകുമ്പോൾ
- ഇന്ത്യയുടെ ഭരണക്രമത്തെയും നീതിന്യായ സംവിധാനത്തെയും ഒടുവിൽ അംഗീകരിച്ച് ജമാഅത്തെ ഇസ്ലാമി
- പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
- 'അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം'; പാണക്കാട് സാദിഖലി തങ്ങൾ
- തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്കം മുസ്ലീം ലീഗിനൊപ്പം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്