അവന്റെ അച്ഛൻ കുഴപ്പക്കാരൻ; അവൻ അതിലും വലിയ കള്ളൻ; ബിജു രമേശിനെ പ്രകോപിപ്പിച്ചും ജോസ് കെ മാണിയെ എതിർത്തും പിസി ജോർജ്ജ്; ചീഫ് വിപ്പിനെ പരസ്യമായി പുച്ഛിച്ച് മാണിയും തള്ളിപ്പറഞ്ഞ് കേരളാ കോൺഗ്രസും
കോട്ടയം: പ്രത്യക്ഷത്തിൽ മാണി സാറിനാണ് പിന്തുണ. എന്നാൽ ചെയ്യുന്നതെല്ലാം പാർട്ടി ചെയർമാനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങളും. ബാർകോഴയെന്ന ഊരാക്കുടുക്കിൽപ്പെട്ട ധനമന്ത്രി കെഎം മാണിയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് പിസി ജോർജ്ജ് വീണ്ടും. മാണിയുടെ രാജി ജോർജ്ജ് ആവശ്യപ്പെടുന്നില്ല. എന്നാൽ മാണി രാജിവച്ച് ജോസ് കെ മാണിയെ മന്ത്രിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് പരസ്യമായി തന്നെ ജോർജ്ജ് വ്യക്തമാക്കി. കോഴ ആവശ്യപ്പെടുന്ന മാണിയുടെ ശബ്ദരേഖ പുറത്തുവന്നാൽ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ തെളിവ് പുറത്തുവിടാൻ ബിജു രമേശിനെ പ്രേരിപ്പിക്കുന്ന തരത്തിൽ വാർത്താ സമ്മേളനത്തിൽ ബാറുടമാ നേതാവിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുകയും ചെയ്തു. വിവാദങ്ങൾ കേരളാ കോൺഗ്രസിന്റെ പ്രതിശ്ചായയെ ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.
അതിനിടെ ബാർ കോഴക്കേസ് കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്ന പി.സി ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി കെ.എം മാണി രംഗത്ത് വന്നു. പ്രസ്താവന പുച്ഛിച്ച് തള്ളുന്നുവെന്ന് മാണി വ്യക്തമാക്കിവല്ലവരും വല്ലതും പറഞ്ഞാൽ ഏറ്റുപിടിച്ച് ചർച്ച ചെയ്യേണ്ടതില്ല. ബാർ കോഴയിൽ ആരാപണം ഉന്നയിച്ച് 85 ദിവസം കഴിഞ്ഞിട്ടും ആരും തെളിവ് നൽകിയിട്ടില്ലെന്നും മാണി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. ഇതോടെ ജോർജ്ജും മാണിയും തമ്മിലെ ഭിന്നതയും വ്യക്തമായി. ഇനി ചേരുന്ന പാർട്ടി നേതൃയോഗത്തിൽ ജോർജ്ജിനെതിരെ മാണി രൂക്ഷമായി രംഗത്ത് വരുമെന്നാണ് സൂചന. പാർട്ടി പിടിക്കാനുള്ള ജോർജ്ജിന്റെ നീക്കമാണ് ബാർ കോഴയിൽ നടക്കുന്നതെന്ന് മാണിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
കേരളാ കോൺഗ്രസ് പാർട്ടിയെന്ന നിലയിലും ജോർജ്ജിനെ തള്ളിപ്പറഞ്ഞു. ജോർജ്ജിന്റെ പരമാർശങ്ങളോട് യോജിപ്പില്ലെന്നും പാർട്ടിയെ ഒറ്റപ്പെടുത്താനും നേതാക്കളെ കരിവാരിതേയ്ക്കാനുമുള്ള ഗൂഡ നീക്കമാണ് നടക്കുന്നതെന്നും കേരളാ കോൺഗ്രസ് നേതൃത്വം അറിയിച്ചു. മാണിയുടെ രാജിയെ കുറിച്ച് പാർട്ടി ആലോചിക്കുന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ പേര് വിലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ഖേദകരമാണെന്നും കേരളാ കോൺഗ്രസ് എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മാണിക്കെതിരെ തെളിവ് പുറത്തുവിടാനാണ് ജോർജ്ജ് ബിജു രമേശിനെ പ്രകോപിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ജോർജ്ജിന്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിലും അതുണ്ടായി. ബിജു രമേശിനേയും അച്ഛൻ രമേശൻ കോൺട്രാക്ടറേയും അമ്മാവൻ ചന്ദ്രസേനനുമെതിരെയെല്ലാം ജോർജ്ജ് ആക്ഷേപം ഉന്നയിച്ചു. കള്ള് കച്ചവടം മോശം തൊഴിലല്ല. എന്റെ അപ്പൻ 40 വർഷക്കാലം കള്ള്ചാരായ ഷാപ്പ് നടത്തിയിരുന്നു. എന്നാൽ ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് മഹാ ഫ്രാഡാണ്. ബിജു രമേശിന്റെ അച്ഛൻ രമേശൻ കൺട്രോക്ടർ വലിയ കുഴപ്പക്കാരനായിരുന്നു. അതിലും വലിയ കള്ളനാണ് ബിജു രമേശ്-ജോർജ്ജ് പറഞ്ഞു.
ചെറ്റക്കുടിലിലായിരുന്നു ബിജു രമേശിന്റെ അച്ഛൻ 40 കൊല്ലം മുമ്പ് താമസിച്ചിരുന്നത്. അധോലോക ബന്ധങ്ങളുമുണ്ട്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിക്കടുത്ത് ഭൂമി കൈയേറി മണ്ണിട്ട് നികത്തി. റവന്യൂ വകുപ്പിലെ ഉന്നതരുടെ സ്വാധീനത്താൽ പരാതി മുക്കിയ വ്യക്തിയാണ് ബിജു രമേശ്. കേരളത്തിലെ ഏറ്റവും വലിയ മദ്യ ദുരന്തമായ വൈപ്പിൻ സംഭവത്തിന് പിന്നിൽ ബിജുവിന്റെ ഭാര്യയുടെ അച്ഛൻ ചന്ദ്രസേനനാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 600 ഓളം വാഹനങ്ങൾക്ക് കമ്പനി പമ്പുടമകൾക്ക് നൽകുന്നതിനേക്കാൽ വിലകുറച്ച് പെട്രോൾ നൽകിയ കക്ഷിയാണ് രമേശൻ കോൺട്രാക്ടർ. സമൂഹ നന്മയ്ക്ക് വേണ്ടിയല്ല ഇപ്പോൾ ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതെന്നും പിസി ജോർജ്ജ് വ്യക്തമാക്കി.
സഹോദരി ഭർത്താവായ പ്രേംശങ്കർ ഐപിഎസിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ വ്യക്തിയാണ് ബിജു രമേശ്. ഇതിന് ദേശാഭിമാനിയിൽ നിന്ന് പുറത്താക്കിയ മാദ്ധ്യമപ്രവർത്തകൻ ജി ശക്തിധരൻ സാക്ഷിയുമാണ്. ശക്തിധരനോട് ചോദിച്ചാൽ എല്ലാം മനസ്സിലാകുമെന്ന് ജോർജ്ജ് വ്യക്തമാക്കി. കോട്ടയത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ശക്തിധരന്റെ ഫോൺ നമ്പറും പിസി ജോർജ്ജ് തന്നെ നൽകി. ബിജു രമേശിനെ പ്രകോപിപ്പിച്ച് ബാർ കോഴയിലെ കൂടുതൽ തെളിവ് പുറത്തുവിടാനുള്ള ജോർജ്ജിന്റെ തന്ത്രമായാണ് കോട്ടയത്തെ ഇന്നത്തെ പത്ര സമ്മേളനത്തെ മാണി അനുകൂലികൾ കാണുന്നത്. ജോസ് കെ മാണിയെ പച്ചിലയെന്നും സിഎഫ് തോമസിനെ പഴുത്തയിലയെന്നും വിശേഷിപ്പിച്ച് മന്ത്രിസ്ഥാനത്തിന് യോഗ്യർ എംഎൽഎമാരിൽ തന്നെയുണ്ടെന്ന് കൂടി ജോർജ്ജ് ആവർത്തിച്ചതോടെ കേരളാ കോൺഗ്രസിലെ ഭിന്നതകളും മറനീക്കി പുറത്തുവന്നു.
ബാർ കോഴയിൽ ആരോപണം ശക്തമായതിനാൽ രാജിവച്ചൊഴിയാനും പകരം മകനും എംപിയുമായ ജോസ് കെ മാണിയെ മന്ത്രിയാക്കാനും കെഎം മാണി തയ്യാറെടുക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ നീക്കത്തെയാണ് രണ്ട് ദിവസം കൊണ്ട് ജോർജ്ജ് പരസ്യമായി എതിർക്കുന്നത്. എംപിയായ ജോസ് കെ മാണി മന്ത്രിയാകേണ്ട സാഹചര്യമില്ല. സിഎഫ് തോമസിനെ പോലെ മുതർന്ന നേതാക്കളുണ്ട്. ടിയു കുരുവിളയും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും റോഷി അഗസ്റ്റിനും ജയരാജുമെല്ലാം മന്ത്രിയാകാൻ യോഗ്യരാണ്. മാണി രാജിവച്ചാൽ അവരിൽ ഒരാൾ മന്ത്രിയാകും. ജോസ് കെ മാണിയുടെ കാര്യം പാർട്ടിയിൽ ചർച്ചയായാൽ തുറന്നെതിർക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി.
ഇത്രയും കാലം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞിട്ട് മാണിയുടെ മകനെ മന്ത്രിയാക്കുന്നത് മാന്യതക്ക് നിരക്കാത്തതും അധാർമികവുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ആരുടേയും കുടുംബസ്വത്തല്ല. മാണിക്ക് പിൻഗാമിയായി സി.എഫ് തോമസ് മൂത്ത് പഴുത്ത് പഴമായി നിൽക്കുന്നുണ്ട്. പാർട്ടിയിലെ എല്ലാ നേതാക്കളും സീനിയറാണ്. പിന്നെ റോഷി അഗസ്റ്റിൻ മുതൽ ജയരാജുവരെയുണ്ട്. തോമസ് ഉണ്ണിയാടനുണ്ട്. നല്ല നായരാണ് അദ്ദേഹം. ജോസഫ് ഗ്രൂപ്പിൽ ടി.യു. കുരുവിളയും മോൻസ് ജോസഫുമുണ്ട്. എന്താ കുഴപ്പം പി.സി ജോർജ്ജ് ചോദിച്ചു. എന്നാൽ മാണിക്ക് ഒപ്പം ചേർന്നത് ജോസ് കെ മാണിക്ക് മുദ്രാവാക്യം വിളിക്കാനല്ലെന്നും ജോർജ്ജ് പറയുന്നു.
കേരളാ കോൺഗ്രസ് നേതാവെന്ന നിലയിൽ മാണിയുടെ രാജി ആവശ്യപ്പെടാനാവില്ല. ആരോപണം വന്നതു കൊണ്ട് മാണി രാജിവയ്ക്കേണ്ടതില്ല. രാജിവച്ചാൽ പിന്നെ തിരിച്ചു വരാനാവില്ല. ഒരു കൊല്ലം കൂടിയല്ലേ സർക്കാരിന് ബാക്കിയുള്ളൂ. തന്റെ അഴിമതി വിരുദ്ധ സമിതിയെ രണ്ടു മാസത്തേക്ക് പെന്റിംഗിൽ വച്ചിരിക്കുകയാണ്. ബാർ കോഴ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ബാധിച്ചില്ലെന്ന് പറയുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്നും ജോർജ്ജ് പറഞ്ഞു. മാണി ബജറ് അവതരിപ്പിക്കുമോയെന്ന് ചോദ്യത്തിന് നമ്മളിൽ എത്ര പേർ ബ്ജറ്റ് അവതരണം കാണാൻ ജീവിച്ചിരിക്കും എന്ന് നിശ്ചയമുണ്ടോയെന്ന മറുചോദ്യമായിരുന്നു ജോർജ്ജിന്റെ മറുപടി. അതുപോലെയാണ് മാണി ബജറ്റ് അവതരിപ്പിക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ മാണിയോട് രാജി ആവശ്യപ്പെടുന്നത് മാന്യതക്ക് നിരക്കുന്നതല്ല. ഇനി കോടതിയുടെ കമന്റ് വന്നാൽ രാജി ആവശ്യപ്പെടാം. അത് ധാർമികതയാകും പി.സി പറഞ്ഞു. രാഷ്ട്രീയത്തിൽ ജോസ് കെ മാണിയുടെ ഭാര്യ രാഷ്ട്രീയത്തിലിറങ്ങുമോ എന്നു ചോദിച്ചപ്പോൾ അങ്ങനെയൊരാളും ഈ ഫീൽഡിലുണ്ടോ എന്നായിരുന്നു പ്രതികരണം. കൂടുതൽ ചോദ്യങ്ങൾ വന്നതോടെ എം പിയായി ആ പയ്യൻ ജീവിച്ചോട്ടെ എന്നായിരുന്നു മറുപടി. കേരളാ കോൺഗ്രസ് കുടുംബ വാഴ്ചയുടെ പാർട്ടിയല്ല. എന്റെ മകൻ ഷോൺ, ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയാകുമെന്ന് വാർത്ത വന്നപ്പോൾ താനാണ് എതിർത്തത്. മകനെ മന്ത്രിയാക്കാൻ പറയുന്നത് ന്യായവുമല്ലജോർജ്ജ് വിശദീകരിക്കുന്നു.
എംഎൽഎമാർ മന്ത്രിയായാൽ മതിയെന്നു പാർട്ടിക്കുള്ളിൽ പറയാനും താൻ തയാറാണ്. അതേസമയം, വെറും ആരോപണം വന്നയുടൻ മാണിയുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ല. പക്ഷേ, കോടതിയുടെ പ്രതികരണം വന്നാൽ കാര്യം മാറും ജോർജ് കൂട്ടിച്ചേർത്തു. വിവാദങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിനെ മോശമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി 18 മണിക്കൂർ ദിവസവും പണിയെടുക്കുന്നു. എല്ലാ ആഴ്ചയും ഇത്രയും സമയം ബാക്കിയുള്ള മന്ത്രിമാർ പണിയെടുത്താൽ സർക്കാരിന്റെ പ്രതിശ്ചായ ഉയരും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേരയും മികച്ചതായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാകുന്നില്ല. മോശമാണ് ഭരണമെന്ന ഇമേജാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് ജോർജ്ജ് പറയുന്നു.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്