'മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോയിട്ടുണ്ട്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട'; ആർഎസ്എസ് എന്നും മതസൗഹാർദത്തിനു എതിരു നിൽക്കുന്ന സംഘടന'; സംഘപരിവാറിന് കടുത്ത ഭാഷയിൽ മറുപടി നൽകി പിണറായി; മംഗലാപുരത്തെ ചെങ്കടലാക്കി മതസൗഹാർദ റാലി
മംഗളുരു: കർണാടകത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മംഗലാപുരത്ത് നടത്തിയ മതസൗഹാർദ്ദ റാലിയിൽ സംസാരിക്കവരേയാണ് മുഖ്യമന്ത്രി സംഘപരിവാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. 'മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട'ന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൊലീസ് കാവൽ ഇല്ലാത്ത കാലത്ത് ആർഎസ്എസിനു തന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നു പിണറായി പറഞ്ഞു. അക്കാലത്ത് നിങ്ങളുടെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോന്നിട്ടുണ്ട്. എങ്കിൽ പൊലീസ് കാവൽ ഉള്ള ഇപ്പോളും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്നെ തടയുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാൻ. മുഖ്യമന്ത്രി ആയതു കൊണ്ടാണ് ഒരു സംസ്ഥാനത്ത് ചെല്ലുമ്പോൾ ആ സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിച്ചത്. അതുകൊണ്ടാണ് സർക്കാർ പോകരുതെന്നു പറഞ്ഞ സ്ഥലങ്ങളിൽ പോകാതിരുന്നതും. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ആയിരുന്നെങ്കിൽ ഇന്നു താൻ എല്ലായിടത്തും എത്തിയേനെ. തടയാൻ നിങ്ങൾക്കാകുമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. തനിക്കു സുരക്ഷ ഒരുക്കിയ കർണാടക സർക്കാരിനെ അഭിനനന്ദിക്കുന്നതായും പിണറായി പറഞ്ഞു.
താൻ കോളജ് പഠനം കഴിഞ്ഞിറങ്ങിയ കാലഘട്ടത്തെ ഓർമിപ്പിച്ചു കൊണ്ടാണ് പിണറായി ആർഎസ്എസിനു മറുപടി നൽകിയത്. ബ്രണ്ണൻ കോളജിൽ നിന്നു താൻ പഠനം കഴിഞ്ഞിറങ്ങിയ കാലം നിങ്ങൾ ഓർക്കണം. അന്ന് ആർഎസ്എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെയാണ് താൻ അന്നു നടന്നു നീങ്ങിയത്. അന്ന് നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ഇപ്പോഴും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിലും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
പ്രസംഗത്തിൽ ഉടനീളം ആർഎസ്എസ് വിമർശനങ്ങൾ
പിണറായി വിജയന്റെ പ്രസംഗത്തിൽ ഉടനീളം കടുത്ത ഭാഷയിൽ ആർഎസ്എസിനെതിരെ വിമർശനം ഉയർത്തി. വർഗീയ വിദ്വേഷം വളർത്താനാണ് ആർഎസ്എസ് എല്ലാക്കാലത്തും ശ്രമിച്ചിരുന്നതെന്നും പിണറായി ആരോപിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസിന്റെ നീക്കത്തിന് അനുസരിച്ചാണ് നീങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്രസമരകാലത്ത് സ്ഥാപിച്ചതാണെങ്കിലും സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഒന്നും ചെയ്യാത്ത സംഘടനയാണ് ആർഎസ്എസ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണ് ആർഎസ്എസിന്റേത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ തുടരണമെന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്.
രാജ്യത്തെ ഒന്നായിക്കാണാതെ ജനങ്ങളെ ഭിന്നിപ്പിക്കുക, വർഗീയമായി ചേരിതിരിക്കുക എന്നതാണ് ആർഎസ്എസ്സിന്റെ എപ്പോഴത്തെയും നയം. ആർഎസ്എസ് എന്ന സംഘടന രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. എക്കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കനാണ് അവർ ശ്രമിച്ചിരുന്നത്. എന്തിനാണ് മഹാത്മാ ഗാന്ധി കൊല ചെയ്യപ്പെട്ടത്. ഗാന്ധി ഏതെങ്കിലും ആർഎസ്എസുകാരനെ ഉപദ്രവിച്ചിട്ടില്ല. ഗാന്ധിജി കൊലചെയ്യപ്പെട്ടപ്പോൾ അന്ന് ആർഎസ്എസ് മധുരം വിതരണം ചെയ്തുവെന്നത് ഓർക്കേണ്ട കാര്യമാണ്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ രൂപമാണ് ആർഎസ്എസ്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നാസിസമാണ് പിണറായി പറഞ്ഞു.
ക്രിസ്ത്യാനികളും മുസ്ലിംകളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണ് എന്ന നയമാണ് ആർഎസ്എസിന്റെത്. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ആർഎസ്എസ് ആണ്. അതിനവർക്ക് പ്രത്യേകമായ പരിശീലന രീതികളുണ്ട്. ആർഎസ്എസ് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 1947 ജൂലൈ 17ന് അവരുടെ മുഖപത്രം ഓർഗനൈസർ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാകയെ കുറിച്ച് ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. ഇതിൽ ഭാരതത്തിന്റേതായ അംശങ്ങൾ ഇല്ലെന്നായിരുന്നു വാദം. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നു സ്വീകരിച്ചതിനെയും ആർഎസ്എസ് എതിർക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് പ്രിയപ്പെട്ടവരെ കൊലചെയ്യാൻ സംഘപരിവാർ തയാറാകുന്നു. കൽബുർഗി, ഗോവിന്ദ് പൻസാര നരേന്ദ്ര ധാബോൽക്കർ എന്നിവർ വധിക്കപ്പെട്ടത് ഇങ്ങനെയാണെന്നും പിണറായി തന്റെ പ്രസംഗത്ിൽ പറഞ്ഞു. ആർഎസ്എസ് നിലപാടിനു വിരുദ്ധമാണെങ്കിൽ രാജ്യത്തിന് പുറത്തു പോകൂവെന്നതാണ് അവരുടെ മറുപടി. ഈ രാജ്യം എല്ലാവരുടേതുമാണ്. ആർഎസ്എസിന് പ്രത്യേകിച്ച് അവകാശമെന്നും ഇല്ല. കലാകാരന്മാർക്കും എഴുത്തുകാർക്കും ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കടലായി മംഗലാപുരം
തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗലാപുരത്തെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരമാണ് ഒരുക്കിയിരുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നിൽ നിന്നപ്പോൾ മംഗാലപുരത്തെ ചെങ്കടലാക്കിയ മതസൗഹാർദ്ദ റാലിയും നടന്നു. ആയിരക്കണക്കിന് പേർ റാലിയിൽ പങ്കെടുത്തു. നെഹ്റു മൈതാനത്താണ് പൊതുസമ്മേളനം നടന്നത്.
മംഗലാപുരത്ത് മുഖമന്ത്രി പിണറായി വിജയനെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു സംഘപരിവാർ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണി തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി മംഗലാപുരത്ത് എത്തിയത്. ഇന്നു രാവിലെ കന്നട ദിനപത്രമായ വാർത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും പിണറായി നിർവഹിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ സംഘപരിവാറുകാർ വ്യാപക അക്രമവും അഴിച്ചുവിടുന്നുണ്ട്.
തൊക്കോട്ട് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ട അക്രമികൾ നഗരത്തിലെ പ്രചരണബോർഡുകളും കൊടികളും നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറുമുണ്ടായി. സംഘപരിവാറിന്റെ അക്രമങ്ങൾക്കൊന്നും സിപിഐ എമ്മിനെ പിറകോട്ട് നയിക്കാൻ കഴിയില്ലെന്ന് ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. പിണറായിയെ തടയുകയെന്ന ലക്ഷ്യത്തോടെ ബന്ദിന് അഹ്വാനം ചെയ്ത സംഘപരിവാർ സംഘടനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ. ഇതൊന്നും വകവെക്കാതെയാണ് പിണറായി മംഗലാപുരത്തെത്തിയതും അണികളെ കൈയിലെടുത്തതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍