ആദ്യം ബ്രേക്ക് ചെയ്യാനായി മത്സരിക്കുമ്പോൾ വിശ്വാസ്യത ഇല്ലാതാവും; എന്നാൽ മത്സരം മുറുകുമ്പോൾ മൂടി വെക്കാൻ കഴിയാതെ വരും; മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ താൽപ്പര്യം ഇല്ലാത്തവരെ മാദ്ധ്യമവിരുദ്ധരാക്കുന്നത് മോശം പ്രവണത: 35 ചാനലുകൾ ഉള്ള കേരളത്തെ കുറിച്ച് പിണറായി വിജയൻ പറയുന്നത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താൽപര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി. ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജസ്വലമാക്കുന്നതിൽ ആവണമെന്നും അതിന് അവധികൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയി ഇരിക്കരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ക്യാബിനറ്റ് യോഗങ്ങൾക്കുശേഷം ആഴ്ചതോറും മാദ്ധ്യമങ്ങൾക്കുമുന്നിൽ അക്കാര്യം വിശദീകരിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ രീതി പിണറായി മാറ്റിയത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റ് നൽകി തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.
ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പറയാമെന്ന പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്ന ഫേസ്ബുക്ക് പേജിലാണ് മാദ്ധ്യമങ്ങൾ എങ്ങനെയാകണമെന്നും മാദ്ധ്യമങ്ങൾക്കുമുന്നിലെത്തേണ്ടത് എപ്പോഴെല്ലാമെന്നും വ്യക്തമാക്കി പിണറായി ന്യൂസ് 18 ചാനലിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം പോസ്റ്റുചെയ്തത്. പിണറായി മാദ്ധ്യമങ്ങളെ കാണാൻ വിമുഖതകാട്ടുന്നതായുള്ള ആരോപണം നിയമസഭയിൽ പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ വിശദീകരണവും തന്റെ കാഴ്ചപ്പാടും മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്.
മാദ്ധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സർക്കാർ എതിരാണെന്നും അത്തരത്തിലുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യേകിച്ച് ക്യാമറയ്ക്കുമുന്നിൽ കഴിഞ്ഞാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. എന്നാൽ അവരെപ്പോലെയാകണണം മറ്റുള്ളവരും എന്ന് നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ട് മാദ്ധ്യമങ്ങളിൽ നിന്ന് ഒന്നൊഴിഞ്ഞുനിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്് ഒളിച്ചോടിയെന്ന് ആക്ഷേപിക്കരുതെന്നും എപ്പോഴും ക്യാമറയ്ക്കുമുന്നിൽ നിൽക്കണമെന്നു പറയരുതെന്നും പിണറായി പറയുന്നു.
ചാനലുകൾക്ക് എപ്പോഴും വിവാദങ്ങളാണ് വേണ്ടതെന്നും അതിനുള്ള വിഭവങ്ങൾ വിളമ്പാൻ താൽപര്യമില്ലാത്തതുകൊണ്ട് പ്രമുഖർ ചാനലുകളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നോ എന്ന് അവർ പരിശോധിക്കണമെന്നും പിണറായി വിമർസിക്കുന്നു. റേറ്റിംഗിനുവേണ്ടി ഏതറ്റംവരെയും പോകാമെന്ന സ്ഥിതി സംസ്കാരത്തിന് ആപത്താണെന്നും ചാനലുകൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം:
കൊച്ചു കേരളം എന്നും ഭാഷയെക്കുറിച്ച് ചെറിയ ഭാഷ എന്നും ഒക്കെ പറയുമെങ്കിലും ഈ ചെറിയ മലയാള ഭാഷയിൽ ചാനലുകളുടെ വസന്തമാണ് ഇപ്പോൾ ഉണ്ടാവുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ മുപ്പത്തേഴു ചാനലുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഇടയ്ക്ക് നിന്നുപോയി. 35 എണ്ണം പ്രവർത്തനക്ഷമതയോടെ തുടരുന്നു. പതിനാല് എന്റർറ്റെയിന്മെന്റ് ചാനലും, ഏഴ് ന്യൂസ് ചാനലും ഇതില്പെടും. ഒന്നോർത്താൽ ഇത് അത്ഭുതകരമാണ്. ഈ ചെറിയ നാട്ടിൽ ഇത്രയേറെ ചാനലുകൾക്ക് ഇടമുണ്ടോ? ഉണ്ട് എന്നാണ് തെളിയുന്നത്. ഇത്രയേറെ ചാനലുകൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും അവയ്ക്കിടയിലെ മത്സരത്തിന്റെ തീവ്രതയും കൂടും. മത്സരം കൂടുമ്പോൾ ചാനലുകളുടെ ഉള്ളടക്കത്തിന്റെ നിലവാരവും വിശ്വാസ്യതയും കുറയാനിടയുണ്ട്. ആധികാരികത ഉറപ്പാക്കിയ ശേഷം വാർത്ത കൊടുക്കാനിരുന്നാൽ ആ വാർത്ത എതിർ ചാനൽ മത്സരബുദ്ധിയോടെ ആദ്യം ബ്രേക്ക് ചെയ്താലോ എന്നാവും ഉത്കണ്ഠ. അപ്പോൾ ആധികാരികത ഉറപ്പാക്കുവാൻ കാത്തുനിൽക്കാതെ വാർത്ത കൊടുത്തു തുടങ്ങും. അത് ചാനലിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നു.
ചാനലുകളുടെ പരസ്പര മത്സരംകൊണ്ട് ഇങ്ങനെയൊരു ദോഷമുണ്ടാവാം. എന്നാൽ, ദോഷം മാത്രമല്ല, ഗുണവുമുണ്ട്. ഒന്നോ രണ്ടോ ചാനലേ ഉള്ളുവെങ്കിൽ അവർ വിചാരിച്ചാൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്ത വേണമെങ്കിൽ മൂടിവെക്കാം. ഒരുപാടു ചാനലുകൾ ഉള്ളപ്പോൾ ഇത്തരം തമസ്ക്കരണങ്ങൾ നടക്കില്ല. രണ്ട് ചാനലുകൾ ഒരു വാർത്ത മൂടിവച്ചാൽ, വേറെ നാലു ചാനലുകൾ ഇതേ വാർത്ത അതിഗംഭീരമായി പ്രേക്ഷകരിലെത്തിക്കും. ഫലമോ? തമസ്ക്കരിച്ച ചാനലുകൾക്ക് ആ വാർത്ത കിട്ടിക്കാണില്ല എന്നു ജനം കരുതും. അതല്ലെങ്കിൽ സ്ഥാപിത താല്പര്യത്തോടെ വാർത്ത മറച്ചുവെയ്ക്കുന്ന ചാനലുകളാണതെന്ന് ജനം കരുതും. രണ്ടായാലും, വിശ്വാസ്യതയെ അത് ഇല്ലാതെയാക്കും. മത്സരത്തിൽ നിന്ന് ആ ചാനലുകൾ പുറത്താവും.
മത്സരാധിഷ്ഠിത ചാനൽ വ്യവസായരംഗത്ത് അത്തരം ബുദ്ധിമോശം കാട്ടി സ്വയം ഇല്ലാതാവാൻ ഏതെങ്കിലും ചാനലുകളോ, അതിന്റെ ഉടമകളോ തയ്യാറാവുമെന്നു തോന്നുന്നില്ല. ഇതാണ് പൊതുസ്ഥിതിയെങ്കിലും തങ്ങളാൽ കഴിയുന്നവിധം ചിലരെ രക്ഷിക്കാനും മറ്റുചിലരെ ശിക്ഷിക്കാനും ചാനലുകളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ചാനൽ വ്യവസായക്കാർ ഇല്ല എന്നു പറയാനാവില്ല. കേരളത്തെയാകെ നടുക്കിയ ഒരു പ്രധാന വിഷയം സംബന്ധിച്ച് ചില ചാനലുകൾ വാർത്ത കൊടുത്ത രീതി പരിശോധിച്ചാൽ നിങ്ങൾക്ക് ഇതു മനസ്സിലാവും.
നിരവധി ചാനലുകളും അവയ്ക്കിടയിൽ മത്സരവും ഉണ്ടാവുന്നതുകൊണ്ട് ഗുണവുമുണ്ട്. അത്തരത്തിലുള്ള ബഹുസ്വരതയും ആരോഗ്യകരമായ മത്സരവുമുണ്ടാവണം. ആരോഗ്യകരമെന്നത് ഊന്നി പറയുകയാണ്. മത്സരം ആരോഗ്യകരമല്ലാത്തതായാൽ വിശ്വാസ്യതയില്ലായ്മയിലേക്ക് വീഴും. അവയ്ക്ക് പിന്നെ രക്ഷയുണ്ടാവില്ല. ചാനലുകളുടെ വൈവിധ്യം നമ്മുടെ വാർത്താരംഗത്തേയും പൊതുരംഗത്തേയും സുതാര്യമാക്കാൻ വലിയ ഒരളവിൽ സഹായകമാവും.
മറ്റു രംഗങ്ങളിലെ സ്വകാര്യസംരംഭങ്ങളെ പോലെയല്ല വാർത്താവിതരണ രംഗത്തെ സ്വകാര്യ സംരംഭങ്ങൾ. മറ്റു രംഗങ്ങളിലെ സ്വകാര്യ സംരംഭങ്ങളെ നയിക്കുന്നത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രമാവും. ചാനൽ രംഗത്ത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രം പരിരക്ഷിച്ചാൽ പോരാ. പ്രേക്ഷകന്റെ താല്പര്യംകൂടി പരിഗണിക്കണം. കൈയിൽ റിമോട്ടുമായി ഇരിക്കുന്ന സാധാരണ പ്രേക്ഷകനാണവിടെ പരമാധികാരി. ഇഷ്ടമില്ലാത്തതു കണ്ടാൽ പ്രേക്ഷകന് ആ നിമിഷം അടുത്ത ചാനലിലേക്ക് പോകാം. ഏതു ചാനലിനെയാണോ പ്രേക്ഷകൻ കൈവിടുന്നത്, ആ ചാനലിന്റെ റേറ്റിങ് താഴും. ജനങ്ങളെ വിശ്വാസത്തിലെടുത്തേ ചാനലുകൾക്ക് മുന്നോട്ട് പോകാനാവൂ എന്നർത്ഥം.
പുറത്തുനിന്നുള്ള സംരംഭകർ മലയാളത്തിൽ ചാനലുകൾ തുടങ്ങുമ്പോൾ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു ഭാഷയിൽ നിന്നും സംസ്ക്കാരത്തിൽ നിന്നും ഇവിടേക്ക് വരുന്നവർക്ക് ഇവിടുത്തെ ഭാഷ, അത് വേരുറപ്പിച്ചു നിൽക്കുന്ന ഇവിടുത്തെ സംസ്ക്കാരം എന്നിവ സംബന്ധിച്ചു വ്യക്തമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. കേരളത്തിൽ റേറ്റിങ് കൂട്ടാൻ കേരളത്തിനു പുറത്തുള്ള ഫോർമുലകളും സമവാക്യങ്ങളും മതിയാവില്ല. അതുകൊണ്ടുതന്നെ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പരിരക്ഷിക്കുന്ന വിധത്തിലുള്ള ഫോർമുലകളും സമവാക്യങ്ങളും കണ്ടെത്തേണ്ടി വരും.
മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താല്പര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരായി കാണുന്ന പ്രവണത ശരിയല്ല. ഭരണാധികാരത്തിലേക്കു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജ്ജസ്വലവും ജനകീയവുമാക്കി എടുക്കുന്നതിലാവണം. ആ അടിസ്ഥാന ഉത്തരവാദിത്വത്തിന് അവധി കൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയിരിക്കരുത്. മാദ്ധ്യമങ്ങൾക്കുമുമ്പിൽ, പ്രത്യേകിച്ച് ക്യാമറക്ക് മുമ്പിൽ കഴിയുന്നത്ര കഴിഞ്ഞാൽക്കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവാം. അവരെപ്പോലെ തന്നെയാവണം മറ്റുള്ളവരും എന്നു നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ടു മാദ്ധ്യമങ്ങളിൽ നിന്നു ഒന്നൊഴിഞ്ഞു നിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടി എന്ന് ആക്ഷേപിക്കരുത്. മാദ്ധ്യമങ്ങളെ ഞാൻ ഒഴിവാക്കുന്നു എന്ന് നിങ്ങളിൽ ചിലർക്ക് ആക്ഷേപമുണ്ടെന്ന് എനിക്കറിയാം. മാദ്ധ്യമങ്ങളെ ഒഴിവാക്കലാണ് ആവശ്യമെങ്കിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിൽ പ്രസ്ക്ലബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിക്കുള്ള ക്ഷണം മറ്റു പരിപാടികളിൽ ചിലതു മാറ്റിവച്ച് ഞാൻ സ്വീകരിക്കുമായിരുന്നോ? അതു ചെയ്തു. ഇടയ്ക്ക് ബ്രീഫിങ്ങും നടത്തി. എപ്പോഴും ക്യാമറയ്ക്ക് മുമ്പിൽ വന്നു നിൽക്കണമെന്നു പറയരുത്.
ചാനലുകൾക്ക് പലപ്പോഴും വിവാദങ്ങളാണു വേണ്ടത്. വിവാദങ്ങൾക്കുള്ള വിഭവങ്ങൾ വിളമ്പാൻ താല്പര്യമില്ലാത്തതുകൊണ്ട് സാമൂഹ്യസാംസ്കാരികരാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചാനലുകളിൽ നിന്നും വഴിമാറി നടക്കുന്നുണ്ടോ എന്ന് ചാനലുകൾ ഒന്നു പരിശോധിക്കുന്നത് നല്ലതാവും. നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്ക്കാരത്തെ ഒക്കെ പരിപോഷിപ്പിക്കുന്നതിൽ ചാനലുകൾ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട് എന്നതും പരിശോധിക്കണം. റേറ്റിങ് മാത്രമാണ് മാനദണ്ഡമെന്നു വന്നാൽ റേറ്റിങ്ങിനുവേണ്ടി ഏതറ്റം വരെയും പോകാമെന്ന സ്ഥിതിയാവും. അത് സംസ്ക്കാരത്തിന് ആപത്തുണ്ടാക്കും. ചാനലുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
മാദ്ധ്യമങ്ങൾക്കുമേൽ ഏതു തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിനും എതിരാണ് ഈ സർക്കാർ. അത്തരത്തിലുള്ള ഒരു നീക്കവും ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അഴിമതികളും മറ്റും തുറന്നു കാട്ടുന്നതിൽ ചാനലുകളും പത്രങ്ങളും വഹിച്ച പങ്കിനെ ആദരിക്കുന്നുണ്ട്. എന്നാൽ, ഒരു കാര്യം പറയാതിരിക്കാൻ നിർവാഹമില്ല. രാജ്യത്തെയും നാടിനെയും ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങളെ അവഗണിക്കുകയും അവയെ നിസ്സാര കാര്യങ്ങൾകൊണ്ടു പകരംവെയ്ക്കുകയും ചെയ്യുന്ന പ്രവണത മാദ്ധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്നുണ്ടോ? ഇക്കാര്യം മാദ്ധ്യമങ്ങൾതന്നെ പരിശോധിക്കണം എന്നു ഓർമ്മിപ്പിക്കട്ടെ.
(ന്യൂസ് 18 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്