റോഡ് ഷോയിലൂടെ വംശഹത്യ നടത്തിയ ഉത്തരേന്ത്യൻ മാതൃക കേരളത്തിലും നടപ്പാക്കാൻ ചില ആളുകൾ ശ്രമിച്ചു; തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു; മാധ്യമ പ്രവർത്തകരെ അവർ അക്രമിക്കുന്നുണ്ട്; അവരെ ഭയപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്ന സ്ഥിതി; മോദി വീണ്ടും പ്രധാനമന്ത്രി ആയാൽ അത് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും; തെറ്റായ കാര്യങ്ങൾ നമ്മളും പകർത്തിയാൽ സ്വയം ശവക്കുഴി തോണ്ടലാകും: ബിജെപിയെയും അമിത്ഷായെയും വിമർശിച്ച് മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പു റോഡ് ഷോ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത്ഷായെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ വർഗീയലഹള നടത്തിപ്പോയ ചില റോഡ് ഷോകളെപോലെ കേരളത്തിൽ റോഡ് ഷോ നടതാൻ ചില ആളുകൾ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലെല്ലാം വർഗീയലഹള നടന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാൻ ശ്രമിക്കുന്ന എന്നതിന്റെ സൂചനയാണ് നമ്മൾ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മതനിരപേക്ഷത, ഭരണഘടനാ അടക്കമുള്ളവ തകർക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നടത്തി. സാക്ഷി മഹാരാജ് പറഞ്ഞതുപോലെയണെങ്കിൽ, ബിജെപിക്ക് അധികാരത്തിൽ വന്നാൽ മോദി പ്രധാനമന്ത്രി ആയാൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും. അതിനുവേണ്ടി ആർഎസ്എസിന്റെ ആസൂത്രണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ, മാധ്യമ പ്രവർത്തകരെ അവർ അക്രമിക്കുന്നുണ്ട്. അവരെ ഭയപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്ന സ്ഥിതിയെക്കെല്ലാം ദേശീയ തലത്തിൽ നടന്നത് നമ്മൾ കണ്ടു. അതെല്ലാം നമ്മൾ കണ്ടു. അതിനെ ചെറുക്കേണ്ട സ്ഥിതി കണ്ടുവേണം സർവ്വേ റിപോർട്ടുകൾ എല്ലാം തയ്യാറാക്കേണ്ടത്. തെറ്റായ കാര്യങ്ങൾ നമ്മളും പകർത്താൻ തയ്യാറായാൽ സ്വയം ശവക്കുഴി തോണ്ടലാകുന്ന നിലയിലേക്ക് പോകും.
ഇവിടെ മത്സ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി സാന്നിധ്യം ഉറപ്പിക്കാൻ നോക്കുന്നുണ്ട്. ചിലയിടങ്ങളിൽ ബിജെപിയും യുഡിഎഫും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ തന്നെ ഈ നീക്കം പുറത്തുപറയാൻ തയ്യാറായിട്ടുണ്ട്. സഹായം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരമായി കാണണം. കോ-ലീ-ബീ സഖ്യം കേരളം നല്ലതുപോലെ ഓർക്കുന്ന കാര്യമാണ്.
അമിത് ഷായുടെ ലീഗ് പച്ചക്കൊടി വിവാദം പറയുമ്പോഴും അവരുമായി കൂട്ട് കൂടിയത് യുഡിഎഫും ലീഗും തന്നെയാണ്. അങ്ങനെയാണ് കേരളത്തിൽ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാനായത്. മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആള് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്ത കാര്യം.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ്സും ബിജെപിയും അവകാശപത്രിക പ്രചരിപ്പിക്കുന്നതിനു പകരം സർക്കാരിനെ അവമതിപ്പുണ്ടാകുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പക്ഷെ അത് കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. പ്രളയമായെല്ലാം ബന്ധപ്പെട്ട തെറ്റായ പ്രചാരണം കൊണ്ടുവന്നു. പ്രളയത്തിൽ കേന്ദ്രസർക്കാർ ഒരു സഹായവും ചെയ്തില്ല. കേന്ദ്ര സർക്കാർ നയത്തെ യുഡിഎഫ് കേന്ദ്ര നേതൃത്വും വിമർശിച്ചില്ല. കാരണം യുപിഎ നടപ്പാക്കിയ അതെ സാമ്പത്തിക നയമാണ് ബിജെപിയും നടപ്പാക്കുന്നത്.
രാജ്യത്തെ വല്ലാതെ തകർത്ത ജനവിരുദ്ധ പ്രശ്ങ്ങളുടെ അടിസഥാനത്തിൽ ബിജെപി ഇനി അധികാരത്തിൽ വരാൻ പാടില്ല എന്ന നിലപാടാണ് എൽഡിഎഫ് പ്രചരിപ്പിച്ചത്. എൽഡിഎഫ് വ്യക്തമാക്കിയതാണ് ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന്. അതിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉണ്ടാകണം. ബിജെപി പണത്തിന്റെ സ്വാധീനം ഉപയോഗിച്ച ആളുകളെ വശത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിൽ വീണുപോകാത്ത ആളുകളെ വേണം പാര്‍ലമെന്റിലേക്ക് അയക്കാൻ.
ബിജെപിയുടെ സർക്കാരിന് തുടർച്ചയുണ്ടാകരുത്. ഇനി വരുന്ന സർക്കാർ എങ്ങനെ ആകണമെന്നുള്ളത് സാഹചര്യം അനുസരിച്ച് തീരുമാനിക്കാം. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് തന്നെ പ്രധാനമന്ത്രി ആകണമെന്നില്ല. വി പി സിങ് അടക്കമുള്ളവർ ഉദാഹരണമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മതനിരപേക്ഷ കക്ഷികളുടെ യോജിച്ച തീരുമാനത്തിൽ ആകണം അത് തീരുമാനിക്കേണ്ടത്.
കേരളത്തിൽ 2004 മുതൽ 20008 വരെ മാത്രാമാണ് അർഹമായ സഹായവും വിഹിതവും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടൊള്ളു. അന്ന് ഇടതു പിന്തുണ കേന്ദ്ര സർക്കാരിന് കൊടുത്തിരുന്നു. കാലാവസ്ഥ കെടുതിയിൽ നമ്മൾ കൊടുത്ത പാക്കേജ് കേന്ദ്രം തള്ളി. വായ്പ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതും നിരസിച്ചു. സഹായിക്കാൻ തയ്യാറായ മറ്റു രാജ്യങ്ങളെയും കേന്ദ്ര സർക്കാർ മുടക്കി. വിദേശ മലയാളികളെ കാണാൻ അനുമതി മുഖ്യമന്ത്രിക്കൊഴികെ മറ്റു മന്ത്രിമാർക്ക് കൊടുത്തില്ല. കേരളത്തെ തകർക്കാൻ ആയിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. മോദി ഇവിടെ വന്ന നടത്തിയ പ്രസംഗത്തിലും അത് മനസിലാക്കാൻ കഴിയും.
ദൈവനാമം ഉച്ചരിച്ചാൽ അവരുടെ പേരിൽ കേസെടുക്കും എന്നത് മറ്റു രാജ്യങ്ങളുടെ മുൻപിൽ കേരളത്തെ അപകീർത്തിപെടുത്താൻ വേണ്ടിയാണ്. നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമാകും എന്ന രീതി തുടരുന്നവരാണ് ബിജെപി. ആളുകളെ അക്രമിച്ചതിനും ഭക്തരെ തടഞ്ഞതിനും ശബരിമലയിൽ അക്രമങ്ങൾ നടത്തിയതിനാണ് ആളുകളെ അറസ്റ്റ് ചെയ്തത്. അതിനു ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ട്. അതിനെ പ്രധാനമന്ത്രി വക്രീകരിക്കാൻ ശ്രമിച്ചു.
എല്ലാവർക്കും അവരവരുടെ വിശാസത്തിനു അനുസരിച്ച് ജീവിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. ഭരണഘടനയും അത് അനുവദിക്കുന്നുണ്ട്. സംഘപരിവാർ തങ്ങളുടെതല്ലാത്ത വിശ്വാസം തുടരുന്നവരെ ആക്രമിക്കുന്ന രീതിയാണ് തുടരുന്നത്. അത് തുടർന്ന് പോകാൻ സമ്മതിക്കില്ല. അതിനെ സർക്കാർ നിയമപരമായിട്ട് ചെറുക്കും. അതാണ് കേരളത്തിന്റെ രീതി. സർക്കാരിന്റെ ബദൽ നയങ്ങൾ നമ്മൾക്ക് കാണാൻ കഴിയും. അത് പൊതുവെ സ്വീകരിക്കപെട്ടിട്ടുണ്ട്. ആ നയം പാർലമെന്റിലും എത്തിക്കാൻ ഇടതുപക്ഷത്തിനു കഴിയും.
നവോഥാന പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് നമ്മൾ എല്ലാ ദുരിതങ്ങളെയും നമ്മൾ നേരിട്ടിട്ടുണ്ട്. ജനകീയ ബദൽ നയങ്ങൾ രൂപപ്പെടുത്താൻ ഇടതുപക്ഷ അംഗങ്ങൾ പാർലമെന്റിൽ ഉണ്ടാകണം. അർഹതപ്പെട്ട വിഭവങ്ങൾ ലഭിക്കാനും ഇടതുപക്ഷ അംഗങ്ങൾ ഉണ്ടാകണം. അത് മുന്നിൽ കണ്ടുവേണം എല്ലാവരും വോട്ട് ഉപയോഗപ്പെടുത്താൻ. ചെറുപ്പക്കാർ പുതിയ വോട്ടർമാരും ആ ആശയങ്ങൾ മുന്നിൽ കണ്ട് വോട്ട് പ്രയോജനപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍