പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നു മോദി; ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നു പിണറായി; ഉലകം ചുറ്റും വാലിബനായ മോദിക്ക് കേരളത്തിന്റെ വികാരം മനസിലാകില്ലെന്നു ചെന്നിത്തല: സർവകക്ഷി സംഘത്തിനു സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ചോദിച്ച സർവകക്ഷി സംഘത്തിനോടു പ്രധാനമന്ത്രിക്കു നിഷേധ നിലപാട്. സമയം ചോദിച്ച കേരളത്തിനോട് ധനമന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. കാണാൻ സമയം ചോദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോടു കാട്ടിയതു നിഷേധാത്മക നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. സഹകരണ മേഖലയിലെ വിഷയവുമായി ബന്ധപ്പെട്ടു കേരള നിയമസഭയുടെ വികാരം മോദി ഉൾക്കൊണ്ടില്ലെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സർവകക്ഷിസംഘത്തിന് അനുമതി നിഷേധിച്ച വാർത്ത മുഖ്യമന്ത്രി അറിയിച്ചത്. സർവകക്ഷി സംഘത്തെ കാണാൻ സമയം അനുവദിക്കാത്ത പശ്ചാത്തലത്തിൽ ഡൽഹിയിലേക്കു പോകേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ അംഗീകരിക്കുന്ന ജനാധിപത്യ മര്യാദ പ്രധാനമന്ത്രി കാട്ടിയില്ലെന്നും പിണറായി പറഞ്ഞു.
രാജ്യത്തിനാകെ മാതൃകയായ സഹകരണമേഖലയെ തകർക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരളനിയമസഭ ഇന്നലെ പ്രത്യേക യോഗം ചേർന്നു പ്രമേയം പാസാക്കിയിരുന്നു. പ്രശ്നം ശ്രദ്ധയിൽപെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും തീരുമാനിച്ചിരുന്നു. ഈ സർവകക്ഷി സംഘത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നിഷേധിച്ചത്.
പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നായിരുന്നു മോദിയുടെ മറുപടി. മുഖ്യമന്ത്രിയും എംപിമാരും വിഷയത്തിൽ നേരത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ വീണ്ടും ധനമന്ത്രിയെ കാണാനായി ഡൽഹിയിലേക്കു പോകേണ്ടതില്ല എന്നാണു സർക്കാരിന്റെ തീരുമാനം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നിലപാട് സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റം അനാദരവാണ്. സാധാരണഗതിയിൽ സംസ്ഥാനത്തെ അംഗീകരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരുകൾ കൈക്കൊള്ളാറ്. എന്നാൽ ഇതൊന്നും ബാധകമല്ല എന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭയെ അംഗീകരിക്കുക എന്നത് ജനാധിപത്യമര്യാദയുടെ ഭാഗമാണ്. ഹിന്ദുത്വ- ഫാസിസ്റ്റ് മൂല്യങ്ങൾ പിന്തുടരുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന ഇതിലും വലിയ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പോലെ ധനകാര്യമന്ത്രിയെ കാണാൻ മാത്രമായി ഡൽഹിക്ക് പോകില്ല. പ്രതിസന്ധി ഉണ്ടായ ഉടൻ തന്നെ ധനമന്ത്രിയെ നേരിൽ കണ്ട് പ്രശ്നം ശ്രദ്ധയിൽപെടുത്തിയതാണ്. വീണ്ടും പോകേണ്ട എന്നാണ് സർക്കാർ സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളനിയമസഭ ഇന്നലെ അംഗീകരിച്ച പ്രമേയം കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി മുഖേന പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രധാനമന്ത്രിയുടേതു സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനമെന്നു ചെന്നിത്തല
ഉലകം ചുറ്റും വാലിബനെപ്പോലെ ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് കേരളത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനുള്ള ശ്രമമാണു മോദി നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനമാണ് പ്രധാനമന്ത്രി കാട്ടിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണു മോദിയുടേത്. സംസ്ഥാനത്തെ സർവകക്ഷി സംഘത്തെ കാണാതിരിക്കാനുള്ള മോദിയുടെ നടപടി അപലപനീയമെന്നും ചെന്നിത്തല പറഞ്ഞു. പദവിക്ക് ചേർന്ന പ്രവർത്തിയല്ല മോദിയുടേത്. ഒരു പ്രധാനമന്ത്രിയും നാളിതുവരെ ഇത്തരമൊരു അവഹേളനം നടത്തിയിട്ടില്ല. കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. ഫെഡറൽ സംവിധാനം തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിനെതിരേയുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാൻ കത്തെഴുതുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ധിക്കാരപരമായ നിലപാടെന്ന് എ കെ ആന്റണി
സംസ്ഥാനത്തെ മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയ കക്ഷികളും കാണാൻ സമയം ചോദിക്കുമ്പോൾ നിഷേധസമീപനം സ്വീകരിക്കുന്നതു ധിക്കാരപരമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പാർലമെന്റിൽ പോലും വിഷയത്തെക്കുറിച്ച് ഒന്നും പറയാതെ ഒളിച്ചോടുകയാണു പ്രധാനമന്ത്രിയെന്നും എ കെ ആന്റണി പറഞ്ഞു.
ഈ പോക്കുപോയാൽ ജനാധിപത്യം കുഴിച്ചുമൂടപ്പെടും: കുഞ്ഞാലിക്കുട്ടി
പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയിലെ ബിജെപി അംഗം പോലും പ്രധാനമന്ത്രിയെ പോയി കാണാനാണ് ആവശ്യപ്പെട്ടത്. എന്നിട്ടും നിഷേധാത്മക നിലപാടാണു പ്രധാനമന്ത്രി സ്വീകരിച്ചത്. ഈ പോക്കുപോയാൽ ഇന്ത്യയിൽ ജനാധിപത്യം കുഴിച്ചുമൂടപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയുടേത് അൽപ്പത്തരമെന്നു സുധീരൻ
നിഷേധാത്മകമായ സമീപനം സ്വീകരിച്ച പ്രധാനമന്ത്രി തികഞ്ഞ സ്വേച്ഛാധിപതിയെ പോലെയാണു പെരുമാറുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ അപ്പാടെ തകർക്കുന്ന സമീപനമാണിപ്പോൾ ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ കണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കാൻ ബാധ്യതപ്പെട്ട പ്രധാനമന്ത്രി സർവകക്ഷി സംഘത്തെ കാണാൻ പോലും കൂട്ടാക്കുന്നില്ല എന്നതു കേരളത്തോടു കാണിച്ച ധിക്കാരമാണ്. ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ കുറിച്ചു രാജ്യം ലജ്ജിക്കുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണു മോദിയുടെ കൈയിൽ നിന്നുണ്ടായിരിക്കുന്നത്. മോദിയുടെ മനസ് എത്രമാത്രം ഇടുങ്ങിയതാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ഇത് അൽപ്പത്തരമായിപ്പോയെന്നും വി എം സുധീരൻ പറഞ്ഞു.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- മുണ്ടുടുത്ത മോദി നൽകുന്നത് രാഷ്ട്രീയ സന്ദേശം; കേരളവും മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍