സിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി
ആർ പീയൂഷ്
തിരുവനന്തപുരം: യുവതി പ്രവേശത്തിലല്ല സമരം എങ്കിൽ എന്തിനാണ് ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കുന്നതെന്ന് ബിജെപിയോട് ചോദിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ സമരമാണെങ്കിൽ പാവം ഭക്തരെ ഭീതിയിലാക്കാതെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാമല്ലോ എന്നും ശ്രീധരൻ പിള്ളയ്ക്ക് മറുപടിയായി അദ്ദേഹം ചോദിച്ചു.രാഷ്ട്രീയമായ സമരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സെക്ട്ട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ. എന്തിന് ഭക്തരെ ബലിയാടാക്കുന്നു. ആശയപരമായ വ്യത്യാസമാകാമെങ്കിൽ അത് നമുക്ക് തമ്മിൽ സംസാരിക്കാം. തുറന്നവേദിയാകാം.എന്തിനാണ് ശബരിമലയെ ഇത്തരമൊരു വേദിയാക്കുന്നത്. ഏതായാലും ശബരിമലയിലെ അയ്യപ്പ ഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു
ആചാരപരമായ വിശ്വാസി വരുന്നിടത്ത് അതൊന്നും ആഗമിക്കാൻ തയ്യാറാവാകതെ പ്രക്ഷോഭത്തിന് വേദിയാക്കി ശബരിമലയെ മാറ്റാനും ഭക്തർക്ക് തടസ്സം സൃഷ്ടിക്കാനുമാണ് ഇത്തരക്കാർ തയ്യാറാവുന്നത്. അതിന് വേണ്ടി എന്തെല്ലാം നാടകങ്ങളാണ് നടത്തുന്നത്. ശബരിമലയിലെ പ്രക്ഷോഭം ഭക്തരുടേതല്ല. ആർഎസ്എസ് നേതാക്കളുടേത് മാത്രമാണ്. അത് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സംഘപരിവാറിന്റെ കൈപ്പിടിയിൽ ഒതുക്കാനായിരുന്നു ശ്രമം, അതിനായി എന്തുകളവും വിളിച്ചുപറയുകയായിരുന്നു. ഭക്തർ എന്ന് പറഞ്ഞുവന്നവർ സംഘപരിവാറിന്റെ നേതാക്കളായിരുന്നു. രാജേഷ് ആർ എന്ന വ്യക്തി മുൻപ് ആർഎസ്എസിന്റെ മൂവാറ്റുപുഴ ജില്ലാ കാര്യവാഹ് ആയിരുന്നു. ഇപ്പോൾ എറണാകുളം-മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള വിഭാഗീയ കാര്യകർതൃ സദസ്യനാണ്.
ആർഎസ്എസിന് എറണാകുളം റവന്യു ജില്ലയിൽ രണ്ട് സംഘകടനാ ജില്ലകളാണുള്ളത്. ചിത്തിര ആട്ട വിശേഷ ദിവസം തൃശൂർ സ്വദേശിനിയായ ഭക്തയെയും കൂട്ടരേയും ആക്രമിക്കാൻ നേതൃത്വം കൊടുത്തത് രാജേഷാണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. പി വി സജീവ്: മൂവാറ്റുപുഴ ജില്ലാ കാര്യവാഹ്( കോഴിക്കോട് ജില്ലക്കാരൻ), പി ആർ കണ്ണൻ (ജില്ലാ പ്രചാർ പ്രമുഖ്), വിഷ്ണു സുരേഷ്( എബിവിപി ദേശീയ കമ്മറ്റി അംഗമാണ്, യുവമോർച്ച പെരുമ്പാവൂർ മണ്ഡലം സെക്രട്ടറിയാണ്),എബി ബിജു( ഹിന്ദു ഐക്യവേദി (എറണാകുളം ജില്ലാ സെക്രട്ടറി).ഇവരിൽ പലരുടേയും പേരിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. ഇവരാണ് ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സാധാരണ വഴിയിലൂടെയല്ല, വനത്തിലൂടെയാണ് ഇവരിൽ പലരും സന്നിധാനത്തെത്തിയത്. ഇത്തരക്കാർ എങ്ങനെയാണ് ശബരിമലയിൽ എത്തുന്നത് എന്ന് ബിജെപിയുടെ സർക്കുലർ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യക്തമായി.
ഗൂഢപദ്ധതിയാണ് ഇവർ ഒരുക്കിയിട്ടുള്ളത്. സർക്കുലർ പുറത്തുവന്നതോടെ ശബരിമല പിടിച്ചടക്കാൻ സംഘപരിവാർ നീങ്ങുന്നു എന്ന് എല്ലാവർക്കും മനസിലായി. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായസമരമല്ല ഇതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരാണെന്നും ശ്രീധരൻ പിള്ള പരസ്യമായി പറഞ്ഞു. പാവപ്പെട്ട ഭക്തരെ രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി എന്തിന് ബലിയാടാക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.അതിന് ശബരിമലയെ വേദിയാക്കേണ്ടതുണ്ടോ? വിശ്വാസത്തിന്റെ പ്രതീകമായ ഇരുമുടിക്കെട്ട് ഒരു ബിജെപി നേതാവ് വലിച്ചെറിയുന്നു. പൊലീസ് അത് തിരിച്ചേൽപ്പിച്ചു. അത് അദ്ദേഹം വീണ്ടും വലിച്ചെറിഞ്ഞു. ഏതെങ്കിലും ഭക്തർ ചെയ്യുന്ന കാര്യമാണോ ഇത്. അദ്ദേഹത്തിന്റെ വസ്ത്രം അദ്ദേഹം തന്നെ വലിച്ചുകീറി, എന്നിട്ട് പൊലീസ് മർദ്ദനത്തിൽ കീറിയതാണ് എന്ന് പറയുന്നു.
ഒരാളുടെ നെഞ്ചത്ത് പൊലീസ് ചവിട്ടി എന്നതരത്തിലുള്ള വ്യാജ ചിത്രം ദേശീയ തരത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കുകയാണ്. തീർത്ഥാടകരെ ആകെ ബുദ്ധിമുട്ടിലാക്കുന്ന ഹർത്താലാണ് ബിജെപി നടത്തിയത്. ശബരിമല ഉൾക്കൊള്ളുന്ന ജില്ലയെ ഒഴിവാക്കുന്ന സാധാരണ രീതി പാലിച്ചില്ല. ശബരിമല തീർത്ഥാടകരെ ഒഴിവാക്കാനും ശ്രമിച്ചില്ല. ഭക്തർക്ക് വലിയ തോതിൽ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായത്. കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ഒരു സഹായവും കേന്ദ്രത്തിൽ നിന്നും ലഭിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
വ്യാജപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാർ. അതിലൂടെ നാട്ടിലാകെ കലാപമുണ്ടാക്കാമോ എന്നാണ് നോക്കുന്നത്. ശബരിമലയിൽ ശരണം വിളിക്കരുതെന്ന് ആരും പറയില്ല. തങ്ങൾക്ക് ക്യാംപ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് സംഘപരിവാർ അക്രമികൾ നടത്തിയ വ്യാജപ്രചരണമാണത്. മാധ്യമപ്രവർത്തകർക്കെതിരായ പ്രചരണവും സൂചിപ്പിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് സംഘപരിവാരിന്റെ ലക്ഷ്യമെന്നാണ്. നാടാകെ രംഗത്തുവന്ന് ഇത്തരം നീക്കങ്ങളെ ഒറ്റപ്പെടുത്തും.സംരക്ഷണം വിശ്വാസികൾക്ക് മാത്രമാണെന്നും സംഘപരിവാർ ഗുണ്ടകൾക്കും മത തീവ്രവാദികൾക്കും അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.യഥാർത്ഥ ഭക്തജനങ്ങൾ ക്യാംപ് ചെയ്താൽ യാതൊരു പ്രശനവുമില്ല. എന്നാൽ സംഘപരിവാറിന് ക്യാംപ് ചെയ്യാൻ കഴിഞ്ഞാലാണ് സംഘർഷമുണ്ടാക്കാൻ സാധിക്കുക. അത്തരം നീക്കങ്ങൾ ശക്തമായി ചെറുക്കും.
ശബരിമലയിൽ മുഴുവൻ വിശ്വാസികൾക്കും ദർശനമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ബിജെപി നേതാക്കളും ദർശനത്തിനെത്തിയാൽ ആവശ്യമായ സൗകര്യങ്ങളുണ്ടാകും. എന്നാൽ സംഘർഷമുണ്ടാക്കാനാണ് വരുന്നതെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കാണേണ്ടിവരും. ഭക്തജനങ്ങൾക്ക് ഒരു അലോസരവുമില്ലാതെ മടങ്ങിപ്പോകാനാകണം. ഭക്തരിൽ നിന്നും പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിശ്വാസികൾക്ക് സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെ നയം. അക്രമികൾക്കും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്തർക്ക് ശബരിമലയിൽ സൗകര്യം ഒരുക്കണം എന്നാണു പൊലീസ് നിലപാട്. ആ നിലയ്ക്കു പൊലീസ് സംയമനത്തോടെ കാര്യങ്ങൾ നിർവഹിച്ചു. തടസം സൃഷ്ടിക്കുന്ന ചിലരെ സ്വാഭാവികമായും അറസ്റ്റു ചെയ്തു നീക്കേണ്ടിവരും. അതു ദർശനത്തിനു സൗകര്യം ഒരുക്കുന്നതിനാണ്. ചിത്തിരആട്ടത്തിരുനാൾ ഒരു ദിവസത്തെ ഉത്സവമാണ്. ശബരിമലയിൽ ഇന്നു വരെ ഇല്ലാത്ത അക്രമ നടപടിയാണ് കണ്ടത്. സന്നിധാനം പവിത്രമായ ഇടമാണ്.
ഭക്തരുടെ പ്രധാന സ്ഥലം. ആ സന്നിധാനത്ത് തന്നെ പ്രശ്നം സഷ്ടിക്കാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു. സ്ത്രീകളെ സന്നിധാനത്തുവച്ചുതന്നെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. 50 വയസു കഴിഞ്ഞ സ്ത്രീയെപോലും ആക്രമിച്ചു. സംഘപരിവാരിനു ശബരമിലയിൽ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കണമായിരുന്നു. അൻപതു വയസു കഴിഞ്ഞെന്നു തിരിച്ചറിഞ്ഞിട്ടും സ്ത്രീയെ ആക്രമിച്ചു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചോറൂണിനു എത്തിയ സ്ത്രീയും ആക്രമിക്കപ്പെട്ടു. പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് അവർക്ക് ദർശനം നടത്താൻ കഴിഞ്ഞത്. വലിയ പ്രകോപനം സംഘപരിവാറുകാർ സംഘടിപ്പിച്ചു.
ആർഎസ്എസിനൊപ്പം തങ്ങളും ഉണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊണ്ടാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോൺഗ്രസ്. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ സർക്കാർ നേരിട്ടില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ അക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ജുഡീഷ്യൽ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്റെ നിലപാട്. നിലപാടുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്