ഉച്ചയുറക്കം മുടക്കില്ല; പാർട്ടി പരിപാടികൾക്ക് പോവാറില്ല; തലവേദനകൾ ഒന്നും ഏറ്റെടുക്കാറില്ല: സുഖിമാനും മടിയനുമായ പിജെ ജോസഫ് ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇട്ടതിന്റെ പിന്നിലെ രഹസ്യം എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: മന്ത്രിയാവുക എന്നത് കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വം പേർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. എംഎൽഎ ആകാം എന്നത് പോലും അത്ര അനായാസമായ കാര്യമല്ല. ഫ്രാൻസിസ് ജോർജിന്റെ കാര്യം എടുക്കൂ. ഇത്രയധികം ഇമേജുള്ള എത്ര നേതാക്കൾ കേരളത്തിൽ ഉണ്ട്. എന്നിട്ട് ഇടത് തരംഗം ആഞ്ഞ് വീശിയയിട്ട് പോലും ഫ്രാൻസിസ് ജോർജിന് ഒരു എംഎൽഎ ആകാൻ പറ്റിയില്ല. ജയിച്ചാൽ മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. അതാണ് രാഷ്ട്രീയം. ഒരാൾ എംഎൽഎയും മന്ത്രിയും ആകണം എങ്കിൽ അത്രമേൽ കഷ്ടപ്പാടും ത്യാഗങ്ങളും സഹിക്കണം. പെട്ടന്ന് ഒരു ഗോഡ്ഫാദറുടെ പിന്തുണയോടെ സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങി ജനപ്രതിനിധികൾ ആവുന്നർ ചിലർ എങ്കിലും ഉണ്ട്. എന്നാൽ അവരാരും അത്യന്തികമായി രാഷ്യ്രീയത്തിൽ വൻ വിജയങ്ങളായി മാറാറില്ല. നമ്മുടെ രാഹുൽ ഗാന്ധിയെ പോലെ.
ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും അൽപ്പം പോലും കഷ്ടപ്പെടാതെ എംഎൽഎയും മന്ത്രിയും ആകുന്ന ഒരു നേതാവ് കേരളത്തിലുണ്ട്. എത്ര നന്നായി പ്രവർത്തിച്ചാലും അൽപ്പം പിന്നോട്ട് പോയാൽ തോൽപ്പിക്കുന്ന വോട്ടർമാരുള്ള നാട്ടിൽ തന്നെയാണ് ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നത്. അത് മാത്രമല്ല. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഭൂരിപക്ഷം നേടിയ സാക്ഷാൽ പിജെ ജോസഫ് തന്നെയാണ് തൊടുപുഴയുടെ എൽഎഎ ആയി വീണ്ടും ജോസഫ് തെരഞ്ഞെടുക്കപ്പെടുന്നത് 45587 വോട്ട് ഭൂരിപക്ഷം നേടിയാണ്. ഈ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയുടെയും ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് മൂന്നാമതെത്തിയ ബിഡിജെഎസ് സ്ഥാനാർത്ഥിയുടെയും മറ്റ് എല്ലാ സ്ഥാനാർത്ഥികളുടെയും മൊത്തം വോട്ടുകൾ കൂട്ടിയാലും ജോസഫിന് ലഭിച്ച വോട്ടിന് തുല്ല്യം ആകുന്നില്ല എന്നതാണ് സത്യം.
പിജെ ജോസഫ് മടിയനും സുഖിമാനും ആയി തുടങ്ങിയിട്ട് അഞ്ച് വർഷമേ ആയുള്ളൂ. മുൻപ് സ്വന്തമായി ഒരു പാർട്ടി നടത്തിയിരുന്നയാൾ ആണ് ജോസഫ്. വർഷങ്ങളോളം ഇടത് പക്ഷത്തോടൊപ്പം നിന്നു അവർ ഭരിച്ചപ്പോൾ ഒക്കെ മന്ത്രിയായി. ജോസഫിന്റെ അനുയായികളായിരുന്ന പിസി ജോർജും ആന്റണി രാജുവും ആയിരുന്നു അന്ന് കച്ചവടങ്ങൾ നടത്തിയിരുന്നത്. അഴിമതിയോട് വിപ്രതിപത്തിയുള്ള ജോസഫ് കാൽനൂറ്റാണ്ടിൽ അധികം രാഷ്ടയ്രീയം കളിച്ച് കയ്യിൽ ഇരുന്ന പണവും ഭൂസ്വത്തിൽ ഒരു ഭാഗവും ഒക്കെ നശിപ്പിച്ചയാൾ ആണ്. അതിനിടയിൽ ചില അസുഖങ്ങൾ കൂടി പിടികൂടിയതോടെ ജോസഫിന് പാർട്ടി മുൻപോട്ട് കൊണ്ടു പോകാൻ വയ്യാതായി. ഒപ്പം നിന്ന് എല്ലാം ഉണ്ടാക്കിയ പിസി ജോർജിനെ പോലെയുള്ളവർ പാർട്ടി വിട്ടു.
ഇനി ഈ പാർട്ടി നടത്തി കൊണ്ട് പോകാൻ ആരോഗ്യം അനുവദിക്കില്ല എന്ന് തോന്നിയപ്പോൾ ഇടത് മുന്നണി വിട്ടു കെഎം മാണിയുടെ കാൽക്കൽ പാർട്ടി വച്ചു കൊടുത്തു. യാതൊരു ഡിമാന്റും ഇല്ലാതെ ആയിരുന്നു ജോസഫ് മാണിക്ക് മുൻപിൽ തന്നെ സ്വന്തം പാർട്ടി കൊണ്ടു വച്ച് കൊടുത്തത്. യുഡിഎഫ് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ മടിച്ചതോടെ ജോസഫിനും മാണിക്കും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ അതൊരു നഷ്ട കച്ചവടമായി മാറി. ജോസഫിന് ആകെ ലഭിച്ചത് നാലു സീറ്റുകൾ ആയിരുന്നു. അതിൽ മൂന്നും ജയിച്ചും അങ്ങനെ അനായാസമായി അഞ്ച് വർഷം കൂടി ജോസഫ് മന്ത്രിയായി.
ഈ അഞ്ച് വർഷക്കാലം ആണ് ജോസഫ് ശരിക്കും മടിയനും സുഖിമാനുമായി മാറിയത്. പാർട്ടി മാണിയെ ഏൽപ്പിച്ചതിന് ശേഷം പാർട്ടി കാര്യങ്ങളിൽ ഒരിക്കലും ജോസഫ് ഇടപെടാതായി. പദവികൾ പങ്ക് വയ്ക്കുന്ന കാര്യത്തിലോ സ്ഥാനാർത്ഥി നിർണ്ണ കാര്യത്തിലോ ഒന്നും ജോസഫ് ഇടപെടാതായി. പാർട്ടിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ടതൊഴികെയുള്ള പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കുന്ന കാര്യത്തിലും ജോസഫ് വിമുഖത കാട്ടി. ഒരു പാർട്ടി നടത്തി കൊണ്ട് പോകുന്നതിന്റെ തലവേദന ജോസഫ് പൂർണ്ണമായും കയ്യൊഴിഞ്ഞു. ബാർ കോഴയിലും മറ്റും മാണി തലവച്ചപ്പോഴും ജോസഫ് കുലുങ്ങാതിരുന്നത് ഇതുകൊണ്ട് കൂടിയാണ്.
മന്ത്രിയായിരുന്ന അഞ്ച് വർഷവും ജോസഫ് തന്റെ അലസത തുടർന്നു. ഊണു കഴിഞ്ഞ് ഉറങ്ങുകയും സ്ഥിരമായി സിനിമ കാണുകയും മറ്റും ചെയ്യുന്ന കാര്യത്തിൽ ജോസഫ് ഇഷ്ടം പോലെ സമയം കണ്ടെത്തി. അതിനിടയിൽ കൃഷിപ്പണിയും ജോസഫ് തുടരുന്നു. വിവാദങ്ങളിൽ നിന്നും മാറി നിന്നു. ഈ കാലയളവിൽ ജോസഫ് ശ്രദ്ധ നേടുന്നത് മുല്ലപ്പെരിയാർ വിഷയത്തിലെ രണ്ട് പ്രസ്താവനകൾ കൊണ്ടാണ്. ഡാം പൊട്ടുമോ എന്ന് ഭയന്ന് ഉറങ്ങാൻ ആവുന്നില്ല എന്ന പ്രസ്താവനയും പത്രക്കാരുമായി ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആരോ ചോദ്യം ചെയ്തപ്പോൾ ഫ്ളോ പോയെന്ന് പററഞ്ഞതും. ഇതും രണ്ടും ആവശ്യത്തിന് ട്രോളിങ് വിധേയമായെങ്കിലും ജോസഫ് പ്രതികരിച്ചില്ല. പത്രസമ്മേളനങ്ങള്ളിൽ നിന്നും മറ്റും ജോസഫ് ഒഴിഞ്ഞു നിന്നു.
മാണിയുടെ ബാർ കോഴ വിഷത്തിൽ പോലും ജോസഫ് മൗനം പാലിച്ചു. മാണിക്കൊപ്പം രാജി വയ്ക്കാനുള്ള ആവശ്യം തിരസ്കരിക്കുക മാത്രമാണ് ഇക്കാലയളവിൽ ജോസഫ് ചെയ്ത പ്രധാന കാര്യം. അതുപോല ഇടത് മുന്നണിയിലേക്ക് പോകാനുള്ള മാണിയുടെ നീക്കത്തിനും ജോസഫ് പച്ചക്കൊടി കാട്ടിയില്ല. നിയമസഭാ സമ്മേളനങ്ങൾ നടക്കുമ്പോൾ പോലും ജോസഫ് മിക്കപ്പോഴും ഹാജരാകുമായിരുന്നില്ല. ചോദ്യോത്തര വേള ഉണ്ടായാൽ മാത്രം കൃത്യ സമയത്ത് ഉത്തരം പറയാൻ ജോസഫ് എത്തുമായിരുന്നു. മന്ത്രിസഭ യോഗത്തിൽ വൈകി എത്തുകയും അത്യാവശ്യം മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു മന്ത്രി കൂടി ആയിരുന്നു ജോസഫ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് ജോസഫിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിച്ചത്? അതും ഒരു കോൺഗ്രസ്സ് മണ്ഡലത്തിൽ. ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടാണ്. എന്നും ഒരു കാരണവശാലും അഴിമതി പണം വാങ്ങില്ല എന്ന ജോസഫിനെ കുറിച്ചുള്ള നാട്ടുകാരുടെ വിശ്വാസം. രണ്ട് ജോസഫ് എന്ന മന്ത്രി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഇടുക്കി ജില്ലകൾ നൂറ്റാണ്ട് പിന്നിൽ തന്നെ കഴിയുമായിരുന്നു എന്ന നാട്ടുകാരുടെ ഉറച്ച ബോധ്യം. ഇതു രണ്ടും മാത്രമാണ് ജോസഫിന്റെ അസാധാരണമായ ഈ വിജയത്തിന്റെ രഹസ്യം.
കേരളത്തിൽ ഏറ്റവും അധികം അവഗണിക്കപ്പെട്ട് കിടന്ന ജില്ലയായിരുന്നു ഇടുക്കി. നല്ലൊരു റോഡ് പോലും ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. ജോസഫ് പൊതുമാരാമത്ത് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് ഇടുക്കിയിലെ റോഡുകൾ നന്നാക്കപ്പെടുന്നതും ഇടുക്കിയിൽ ആവശ്യത്തിന് സ്കൂളുകൾ അനുവദിക്കുന്നതും. ചെറുകിട റോഡുകൾ പോലും ജോസഫ് മികച്ച റോഡാക്കി മാറ്റി. തൊടുപുഴ എന്ന ചെറുകിട ടൗണിനെ കേരളത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാക്കി മാറ്റി. ജോസഫ് ഈ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ അറിയണമെങ്കിൽ ഈ നഗരത്തിലൂടെ ഒന്നു കറങ്ങുക തന്നെ വേണം.
അതിനുള്ള നന്ദിയാണ് നാട്ടുകാർ ജോസഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ നൽകുന്നത്. വിമാന യാത്ര വിവാദ കാലത്ത് ജോസഫിനെ ഒരിക്കൽ തോൽപ്പിച്ച കുറ്റബോധം ഈ നാട്ടുകാർക്കുണ്ട്. അതിനുള്ള പ്രായശ്ചിത്തം കൂടിയാണ് ഈ റെക്കോർഡ് വിജയം. ജോസഫ് ഇനി ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങൾക്ക് ജോസഫ് മതി എന്ന ആ ചിന്തയാണ് തൊടുപുഴക്കാർക്ക്. അതിന്റെ പ്രതിഫലനമാണ് കണ്ണൂരിലെ സിപിഐ(എം) കോട്ടകളെ പോലും അത്ഭുതപ്പെടുത്തിയ ഈ വിജയം ജോസഫിന് സ്വന്തം ആയത്. അതും കടുത്ത ഇടത് തരംഗ കാലത്ത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്