വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പിജെ കുര്യന് സീറ്റ് നിഷേധിച്ചത് ഉമ്മൻ ചാണ്ടിയോ? അതോ കോൺഗ്രസ് ഹൈക്കമാണ്ടോ? രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന്റെ ജോസ് കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തതിന് കാരണമെന്ത്? രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ വിവാദം കൊഴുക്കുന്നതിനിടെ പി.ജെ. കുര്യനു സീറ്റ് ലഭിക്കാതിരുന്നതിനു പിന്നിൽ ഹൈക്കമാൻഡിന്റെ ഇടപെടലെന്നു സൂചന. രാഹുൽ ഗാന്ധി നേരിട്ടാണ് കുര്യന് പണികൊടുത്തതെന്നാണ് റിപ്പോർട്ട്. ഇനി പിജെ കുര്യന് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ റോളുണ്ടാകില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിലെ പ്രമുഖർ തന്നെ പങ്കുവയ്ക്കുന്നത്. ബിജെപിയുമായുള്ള അടുപ്പമാണ് പിജെ കുര്യന് വിനയായത്.
പി.ജെ. കുര്യനെ ഒഴിവാക്കാനാണു രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസി(എം)നു നൽകിയതെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തെ മാറ്റാൻ ഹൈക്കമാൻഡും ശ്രമിച്ചെന്ന സൂചന പുറത്തു വന്നത്. ഇതു ബോധ്യപ്പെടുത്തുന്നതിന്റെഭാഗമായാണ് പി.ജെ. കുര്യന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പരാതി ഉള്ളവർക്ക് രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. ഇതിനിടെയാണ് രാഹുൽ ഗന്ധിയാണ് കുര്യന് സീറ്റ് നിഷേധിച്ചതെന്ന ചർച്ച കോൺഗ്രസിൽ സജീവമാക്കിയത്. ബിജെപിയുമായി കുര്യന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് ഹൈക്കമാണ്ടിന് അറിയാം. ഈ സാഹചര്യത്തിലാണ് കുര്യനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തനിക്കു സീറ്റ് നഷ്ടമാകുന്നതിനു കാരണം ഉമ്മൻ ചാണ്ടിയാണെന്ന ആരോപണത്തിലായിരുന്നു പി.ജെ. കുര്യൻ. ഈ വാദം പൊളിക്കാനാണ് പുതിയ വിശദാംശങ്ങൾ എ ഗ്രൂപ്പ് സജീവ ചർച്ചയാക്കുന്നത്.
രാജ്യസഭയിലെ പി.ജെ. കുര്യന്റെ കാലാവധി കഴിയുന്നതോടെ പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടിവരും. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു ബിജെപി. എതിർക്കില്ലെന്ന സൂചന പി.ജെ. കുര്യൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. സീറ്റ് നേടിയെടുക്കാനാണ് കുര്യൻ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ഇതിനിടെ കുര്യന് ബിജെപി നേതാക്കളുമായി ആത്മബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങൾ രാഹുലിനെ അറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിൽ കോൺഗ്രസ് നിലപാടുകളെ പൂർണ്ണമായും കുര്യൻ പിന്തുണയ്ക്കാറില്ലെന്നും ചിലർ രാഹുലിനോട് പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുര്യന് രാജ്യസഭാ അംഗത്വം നഷ്ടമാകുന്നത്.
ബിജെപി.യുടെ പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു കോൺഗ്രസ് പ്രതിനിധി വരുന്നത് 2019-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാടുകൾക്ക് തിരിച്ചടിയാകുമെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റൈ വിലയിരുത്തൽ. ഇതു മുന്നിൽ കണ്ട് പി.ജെ. കുര്യനെ ഒഴിവാക്കാനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. രാജ്യസഭയിലെ ചില നിർണയാക തീരുമാനങ്ങൾ എടുക്കുന്ന വേളയിൽ പി.ജെ. കുര്യന്റെ നിലപാട് ബിജെപി.ക്ക് അനുകൂലമാകുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഗുലാം നബി ആസാദ് അടക്കമുള്ള ദേശീയ നേതാക്കൾ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നിൽ ഈ വിഷയം പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിലെ വസ്തുതകൾ രാഹുലും പരിശോധിച്ചു. ഇതിന് ശേഷമാണ് കുര്യനെ ഒഴിവാക്കിയത്.
കുര്യൻ ബിജെപിയിലേക്ക് കാലുമാറുമെന്നും കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും സൂചനകൾ ഉണ്ട്. ഇതും കോൺഗ്രസും മുൻകൂട്ടി കാണുന്നു. ഇതു കൂടി പരിഗണിച്ചാണ് കുര്യന് രാജ്യസഭാ സീറ്റ് നൽകാത്തത്. ഫലത്തിൽ കോൺഗ്രസിൽ ഇനി വെറുമൊരു പ്രാദേശിക നേതാവായി കുര്യൻ ഒതുങ്ങിയേക്കും. ഹൈക്കമാണ്ടുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കുര്യൻ കേരളത്തിലെ പല തീരുമാനങ്ങളിലും നിർണ്ണായ സ്വാധീനം പുലർത്തിയിരുന്നു. ഇതിനാണ് പുതിയ വിവാദത്തോടെ വിരാമമാകുന്നത്.
രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് പിജെ കുര്യൻ ഉന്നയിച്ചത്. എന്നാൽ പി.ജെ.കുര്യനെ ഒഴിവാക്കണമെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിച്ചാലും ഹൈക്കമാൻഡിന്റെ അനുമതിയില്ലാതെ നടക്കില്ല. ഇതോടെയാണു പി.ജെ. കുര്യനെ മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നു വ്യക്തമാകുന്നത്. പി ജെ കുര്യൻ പറയുന്നത് എന്താണെന്ന് തനിക്കറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും ഈ സാഹചര്യത്തിലാണ്. തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവാണ് പി ജെ കുര്യൻ. ഉമ്മൻ ചാണ്ടി പറഞ്ഞു. കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറയാനുള്ളത് പിന്നീട് പറയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി പേഴ്സണൽ അജണ്ട നടപ്പാക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നു പോലും തന്നെ നീക്കാൻ ശ്രമം നടന്നുവെന്നും കുര്യൻ ആരോപിച്ചിരുന്നു. അതിനായി അദ്ദേഹം യുവ നേതാക്കളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കുര്യൻ അറിയിച്ചു. സംഭവത്തിൽ രമേശ് ചെന്നിത്തല മാപ്പ് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫോണിൽ പോലും വിളിച്ച് സംസാരിച്ചില്ലെന്നും പി.ജെ കുര്യൻ ആരോപിച്ചു. 2005-ൽ സീറ്റ് നൽകാൻ ഇടപ്പെട്ടെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തെറ്റാണെന്നും ഉമ്മൻ ചാണ്ടി കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുര്യൻ വിശദീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍