ലീഗ് കോട്ടയിൽ അട്ടിമറി വിജയം നേടാൻ ഏത് നാറിയ കളിക്കും പിവി അൻവർ രംഗത്തിറങ്ങുമോ? ലീഗിന് കോൺഗ്രസുകാരെ പോലും വിശ്വാസമില്ല; പിവി അൻവറുമായി ഇടപാട് നടത്തിയെന്നാരോപിച്ച് വഴിയിൽ തടഞ്ഞത് കെപിസിസി അംഗമായ കുഞ്ഞഹമ്മദ് ഹാജിയെ; തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോഴേ പൊന്നാനിയിൽ ലീഗുകാരും കോൺഗ്രസുകാരും തമ്മിൽ ഭിന്നത തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
പൊന്നാനി: കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിന്റെ ശക്തി കേന്ദ്രം. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടന്റെ മകൻ അര്യാടൻ ഷൗക്കത്തിന് പിഴച്ചു, പിവി അൻവറിന്റെ വ്യക്തിബന്ധങ്ങളായിരുന്നു ഇതിന് കാരണം. വിവാദ വ്യവസായി പഴയ കോൺഗ്രസുകാരനാണ്. യൂത്ത് കോൺഗ്രസിന്റെ പഴയ ഭാരവാഹി. ഇടത് ക്യാമ്പിൽ സ്വതന്ത്ര പരിവേഷവുമായി നിൽക്കുമ്പോഴും അൻവറിന് കോൺഗ്രസിനുള്ളിൽ ആത്മബന്ധമുണ്ട്. ഇതായിരുന്നു നിലമ്പൂരിലെ അട്ടിമറിക്ക് കാരണവും. അൻവറിന്റെ കോൺഗ്രസ് ബന്ധങ്ങൾ തിരിച്ചറിഞ്ഞാണ് പൊന്നാനിയിലെ ലീഗ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ ലോക്സഭാ അങ്കത്തിന് സിപിഎം നിലമ്പൂരിലെ എംഎൽഎ നിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ലീഗ് അണികളും കരുതലിലാണ്.
അൻവറിന് അനുകൂലമായ വോട്ട് ചോർച്ച കോൺഗ്രസിൽ നിന്നുണ്ടാകുമെന്ന് അവർ ഭയക്കുന്നു. പൊന്നാനിയിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന ഇടി മുഹമ്മദ് ബഷീറിന് ലീഗിലും ചില ശത്രുക്കളുണ്ട്. കോൺഗ്രസും ഈ ലീഗ് വിമതരും ചേർന്ന് ഇടിയെ അട്ടിമറിക്കാൻ നീക്കമുണ്ടെന്നാണ് ഏവരുടേയും സംശയം. ജയിക്കാൻ വേണ്ടി അൻവർ എന്തും ചെയ്യുമെന്ന് ലീഗ് അണികൾ കരുതുന്നു. അതിനാൽ കരുതലുകൾ ഏറെ എടുക്കുകയാണ്. പി.വി അൻവറുമായി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവിനെ ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞതോടെ പ്രശ്നങ്ങൾ ചർച്ചയാവുകയാണ്. മുൻ ഡി.സി.സി ഭാരവാഹിയും കെപിസിസി അംഗവുമായ എം.എൻ കുഞ്ഞഹമ്മദ് ഹാജിയെ ആണ് ലീഗ് പ്രവർത്തകർ തടഞ്ഞത്.
പൊന്നാന്നിയിൽ വച്ചാണ് ലീഗ് പ്രവർത്തകർ കുഞ്ഞഹമ്മദ് ഹാജിയുടെ കാർ തടഞ്ഞ് നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ലീഗ് പ്രവർത്തകർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കാറ് തടഞ്ഞ ശേഷം കുഞ്ഞഹമ്മദ് ഹാജിയോട് തട്ടിക്കയറുന്ന പ്രവർത്തകർ നിങ്ങൾ പണത്തിന് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്നെല്ലാം പറയുന്നുണ്ട്. എന്നാൽ ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച് പി.വി അൻവറിനെ അവിചാരിതമായി കണ്ടതാണെന്നാണ് എം.എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. ഇതോടെ അൻവറും കുഞ്ഞഹമ്മദ് ഹാജിയും തമ്മിൽ കണ്ടെന്നതിന് സ്ഥിരീകരണമുണ്ടാവുകയാണ്. ഇത്തരം രഹസ്യ ചർച്ചകൾ വേണ്ടെന്ന് അറിയിക്കാൻ കൂടിയാണ് തടയുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്.
നിയസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുരങ്ങാടി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലത്ത് മത്സരിച്ച സമയത്തും കുഞ്ഞഹമ്മദ് ഹാജിക്കെതിരെ വോട്ട് മറിക്കൽ ആരോപണം ഉയർന്നിരുന്നു. ലീഗിന്റെ കോട്ടയാണ് പൊന്നാനി. എന്നാൽ അതിന് ചെറിയ ഇടത് ചായ് വ് ലീഗ് കാണുന്നുണ്ട്. നിലമ്പൂരിലെ അൻവറിന്റെ വിജയം ഇതിന് തെളിവാണ്. കഴിഞ്ഞ തവണ ലോക്സഭിൽ ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25410ആയിരുന്നു. സാധാരണ വലിയ ഭൂരിപക്ഷം നേടുന്ന മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ അൻവർ ഏന്ത് കളികളിച്ചും വോട്ടുകൾ അനുകൂലമാക്കും. ഇതിന് കോൺഗ്രസിലെ പഴയ സുഹൃത്തുക്കളെ ഉപയോഗിക്കുമെന്നാണ് ലീഗിന്റെ ഭയം. ഈ സാഹചര്യത്തിലാണ് കുഞ്ഞഹമ്മദ് ഹാജിയെ പ്രവർത്തകർ തടഞ്ഞതും താക്കീത് ചെയ്തതും.
1977 മുതൽ പൊന്നാനി മുസ്ലിം ലീഗിനൊപ്പമാണ്. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ നിർമ്മാണം മുതൽ ഭൂമി കയ്യേറ്റം വരെയുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും മുസ്ലിം ലീഗിന്റെ കോട്ട പിടിക്കാൻ സി. പി. എം അൻവറിനെ തന്നെ ഇറക്കിയത് ചില കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. 2009 ൽ 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പൊന്നാനി എം. പി. യായി ജയിച്ച ഇ. ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 2014 ലെത്തുമ്പോഴേക്കും വെറും 25000 ത്തിൽപ്പരമായി കുറഞ്ഞു. വോട്ടു വിഹിതത്തിലുണ്ടായ ഈ ഇടിവാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവറിനെ ഇറക്കാൻ സി. പി. എമ്മിനെ പ്രേരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ നിയോജകമണ്ഡലം. മത ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലം. 1952 ൽ കെ. കേളപ്പൻ (കിസാൻ മസ്ദൂർ പ്രജ പാർട്ടി ), 1962 ൽ ഇ.കെ. ഇമ്പിച്ചി ബാവ, 1967ൽ സി.കെ. ചക്രപാണി, 1971 ൽ എം.കെ. കൃഷ്ണൻ എന്നിവർ ഇടതുപക്ഷ പ്രതിനിധികളായി മണ്ഡലത്തിൽ വിജയിച്ചു. അതുകൊണ്ട് തന്നെ പൊന്നാനിയിൽ അൻവറിന് അത്ഭുതം കാട്ടാനാകുമെന്ന് കരുതുന്നവർ സിപിഎമ്മിലുണ്ട്.
കോൺഗ്രസ് ക്യാമ്പിൽ നിന്ന് വോട്ടൊഴുക്കുകയാണ് ഇതിനുള്ള മാർഗ്ഗം. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ നാല് നിയമസഭാ മണ്ഡലങ്ങൾ യു.ഡി.എഫും മൂന്നെണ്ണം എൽ.ഡി.എഫും നേടി. തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ, തൃത്താല എന്നിവയാണ് വലതിനൊപ്പം. താനൂരും തവനൂരും പൊന്നാനിയും ഇടതിനൊപ്പവും. ഏഴിൽ അഞ്ചിടത്തും സ്വതന്തരെ ഇറക്കിയാണ് ഇടതുപക്ഷം യു.ഡി.എഫ്. ഭൂരിപക്ഷം 1404 വോട്ടിൽ പിടിച്ചുകെട്ടിയത്. അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ള സ്വതന്ത്രനായി അൻവർ എത്തുന്നതിനെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. ഇടതുചേരിയിൽ പൊതുസ്വതന്ത്രനായി നിലമ്പൂർ എംഎൽഎ. പി.വി. അൻവറാണ് ജനവിധി തേടുന്നത്. മന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെ പത്തോളം പേരെ പരിണഗിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ അൻവറിനായിരുന്നു മുൻതൂക്കം. കോൺഗ്രസ് വോട്ടുകളെ ആകർഷിക്കാനുള്ള കഴിവ് തന്നെയായിരുന്നു അൻവറിന് ഗുണകരമായത്. അതു കൊണ്ട് കൂടിയാണ് ലീഗ് വോട്ട് ചോർച്ച തടയാൻ അതിശക്തമായി രംഗത്തുള്ളതും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍