കോഴിക്കോടിനെ ഞെട്ടിച്ച് പോപ്പുലർ ഫ്രണ്ട് റാലി; മോദി റാലി നടത്തിയ അതേ കടപ്പുറത്ത് മോദിക്കെതിരെ പതിനായിരങ്ങളൂടെ കൂട്ടായ്മ; പിന്തുണയർപ്പിച്ച് പി സി ജോർജും; കേരളത്തിലെ 99 ശതമാനം വിശ്വാസികളെ ഒരു ശതമാനത്തിൽ താഴെ വരുന്ന നാസ്തികർ ഭരിക്കുവെന്ന വിചിത്രവാദവുമായി പിസി!
കെ വി നിരഞ്ജൻ
കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി കോഴിക്കോട് കടപ്പുറത്തു നടന്നാൽ ഉണ്ടാവുന്ന ജനബാഹുല്യം ഊഹിക്കാവുന്നതാണ്. എന്നാൽ ജനപങ്കാളിത്തം കൊണ്ട് പോപ്പുലർ ഫ്രണ്ട് ഇന്നലെ കോഴിക്കോട്ട് നടത്തിയ റാലി രാജ്യം ഭരിക്കുന്ന പാർട്ടിയെും കവച്ചുവെക്കുന്നതാണ്.'നിർത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം' ദേശീയ കാമ്പയിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ജനമഹാസമ്മേളനമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. തീവ്രമായ സാമുദായി നിലപാടുകൾമൂലം മുസ്ലീസമുദായത്തിൽനിന്ന് കാര്യമായ പിന്തുണ കിട്ടാതിരുന്ന ഈ സംഘടനക്കായി പി.സി ജോർജ് എംഎൽഎ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.
അതേസമയം ബിജെപി റാലിലെ കവച്ചുവെക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും പ്രവർത്തകൾ എത്തിയതുകൊണ്ടാണ് റാലിയിൽ ഈ രീതിയിൽ ജന പങ്കാളിത്തതം ഉണ്ടായതെന്നാണ് നിരീക്ഷകർ പറയുന്നത്.ചെറിയൊരു ധർണ്ണ നടന്നാൽപോലും ഗതാഗതകുരക്കുണ്ടാവുന്ന കോഴിക്കോട്ട്, ഇവർ തങ്ങളുടെ പ്രമാണിത്തം കാണിക്കാനായി ബോധപൂർവം ഗതാഗതകുരക്കുണ്ടാക്കിയതായും ആക്ഷേപമുണ്ട്.ഉച്ചക്കുശേഷം മൂന്നരയോടെ അരയിടത്തുപാലത്തിനു സമീപത്തുനിന്നാരംഭിച്ച പോപുലർ ഫ്രണ്ട് റാലി അക്ഷരാർഥത്തിൽ യാത്രക്കാരെ വലച്ചു. ആയിരങ്ങൾ പങ്കെടുത്ത റാലി അരയിടത്തുപാലത്തുനിന്ന് സി.എച്ച് ഫൈ്ളഓവർ വഴി ബീച്ചിലേക്ക് നീങ്ങിയതു മുതൽ രണ്ടു മണിക്കൂറോളം നഗരഗതാഗതം സ്തംഭിച്ചു. റാലിയുടെ തുടക്കത്തിൽ മാവൂർ റോഡിലാണ് കാര്യമായ ഗതാഗതക്കുരുക്കുണ്ടായതെങ്കിലും പിന്നീട് പുതിയറ, ബാങ്ക് റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വൈകീട്ട് പുതിയ സ്റ്റാൻഡിലേക്ക് വന്ന വാഹനങ്ങളെല്ലാം പൊലീസ് സ്റ്റാൻഡിലേക്ക് കടത്തിവിടാതെ വഴിതിരിച്ചുവിട്ടത് ബസ് യാത്രക്കാരെ വലച്ചു. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷനേടാൻ നഗരത്തിലെ ചെറിയ റോഡുകളിലൂടെ വാഹനങ്ങൾ നീങ്ങിയതോടെ കാൽനടക്കാർക്കും ബുദ്ധിമുട്ടായി. എന്നാൽ ബിജെപി റാലിയിൽ പൊലീസ് തന്നെ തീർത്തും ശാസ്ത്രീയമായി ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിൽ ഇവിടെ പൊലീസ് നോക്കിനിൽക്കയായിരുന്നു.
പ്രകടനത്തിലും പൊതുയോഗത്തിലും ഉടനീളം മോദി സർക്കാറിനെതിരായ പ്രശ്നങ്ങളാണ് ഉയർന്നുകേട്ടത്. പശുവിന്റെയും പോത്തിന്റെയും പേരിൽ മനുഷ്യരെ കൊല്ലുന്ന രീതികൾ വിവരിച്ചും സവർണ മേൽക്കോയ്മകളുടെ തന്ത്രങ്ങൾ തുറന്നുകാട്ടിയുമാണ് പ്രകടനം കടന്നുപോയത്. കാവിവത്കരിക്കപ്പെടുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നാക്ക സമൂഹങ്ങളും മതനിരപേക്ഷ ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരുമൊക്കെ നേരിടുന്ന ഭീഷണികളെ റാലി തുറന്നുകാട്ടി. ബിജെപി അധികാരത്തിൽ വന്ന ശേഷം വിദ്വേഷ രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്ത് നടന്ന കൊലകളുടെ നിശ്ചലദൃശ്യങ്ങൾ റാലിയിൽ ഇടംനേടി.
ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പു ചെയ്യുന്നതിന്റെതടക്കമുള്ള ദൃശ്യങ്ങളും റാലിയിലുണ്ടായി. റാലിക്കിടയിൽ ആറ് പ്ളോട്ടുകളിൽ ക്രിസ്ത്യൻ മിഷനറിയുടെയും മകന്റെയും ദാരുണ ദുരന്തം പുനരാവിഷ്കരിച്ച ദൃശ്യവും ഉണ്ടായി. വൈകീട്ട് നടന്ന സമ്മേളനത്തിൽ പതിവിന് വിപരീതമായി സ്ത്രീകളുയെും വൻ പങ്കാളിത്തവുമുണ്ടായിരുന്നു.
പൊതുവെ മുഖ്യധാരാ പാർട്ടികൾ അവഗണിക്കാറുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ടിന് പി.സി ജോർജ് എംഎൽഎയുടെ സ്വാനിധ്യമാണ് തങ്ങളുടെ രാഷ്ട്രീയ അയിത്തത്തത്തിൽനിന്ന് മോചനം തീർത്തത്. വിശ്വാസികളുടെയും അവിശ്വാസകളുടെയും എണ്ണക്കണക്ക് പറഞ്ഞ് നാളിതുവരെ കേട്ടിട്ടില്ലാത്ത ചില സിദ്ധാന്തങ്ങളുമായിട്ടായിരുന്നു പി.സിയുടെ പ്രസംഗം. 'ഹിന്ദുമത വിശ്വാസികളും മുസ്ലിംക്രൈസ്തവ വിശ്വാസികളുമടക്കം 99 ശതമാനത്തെയും ഭരിക്കാൻ എങ്ങനെ ഒരു ശതമാനത്തിൽ താഴെ വരുന്ന നാസ്തികരിൽ ഒരുവനായ പിണറായിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടായി എന്നത് ചിന്തിക്കണം. ഈ 99 ശതമാനം വരുന്ന മതവിശ്വാസികളുടെ കെടുകാര്യസ്ഥതയും തമ്മിലെ സ്പർധയുമാണ് ഇതിന് കാരണം. വിശ്വാസികളുടെ യോജിച്ച മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചുവെന്ന് അധികം താമസിയാതെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും'സമ്മേളനത്തെ അഭിസംബോധന ചെയ്ത് പി.സി ജോർജ് പറഞ്ഞു.
മോദിയുടെ അന്താരാഷ്ട്ര നീക്കവും ആഭ്യന്തരനീക്കവും വ്യത്യസ്തമാണ്. മുസ്ലിം സമൂഹം വിദ്യാഭ്യാസ സാംസ്കാരിക സാമ്പത്തിക മേഖലകളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ശക്തമായ നേതൃത്വത്തിന്റെ കാര്യത്തിൽ പിറകിലാണ്. സാമ്പത്തികരംഗത്ത് മുസ്ലിം സമൂഹം നേടിയ മുന്നേറ്റം അവരുടെ സ്വയംപ്രയത്നത്തിലൂടെമാത്രം നേടിയതാണ്. സമുദായത്തിന്റെ ഇനിയുള്ള പുരോഗമനത്തിന് ഏകീകരണ നേതൃത്വം അത്യാവശ്യമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക് മറന്ന് സംസാരിക്കരുതെന്നും പി.സി ജോർജ് പറഞ്ഞു.
ഇന്ത്യയിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാർ സംഘടനകൾ യഥാർഥത്തിൽ വാസ്കോഡ ഗാമയുടെയും മറ്റ് അധിനിവേശ ചൂഷകശക്തികളുടെയും അജണ്ടയാണ് ഇവിടെ പുന$സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാൻ ഇ.എം. അബ്ദുറഹ്മാൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തേജസ് പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച 'അസഹിഷ്ണുത നാടുവാഴുമ്പോൾ' പുസ്തകം ഡോ. ആനന്ദ് തെൽതുംദെ, എ. വാസുവിന് നൽകി പ്രകാശനം ചെയ്തു.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗവും ഓൾ ഇന്ത്യ മില്ലി കൗൺസിൽ വർക്കിങ് കമ്മിറ്റി അംഗവുമായ മുഫ്തി സയ്യിദ് ബാഖിർ അർഷദ്, 2002ൽ ഗുജറാത്തിൽ ഫാഷിസ്റ്റുകളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ എംപിയും കോൺഗ്രസ് നേതാവുമായിരുന്ന ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി, പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംദെ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുന്ന പ്രമുഖ എഴുത്തുകാരൻ യോഗേഷ് മാസ്റ്റർ, പി.സി. ജോർജ് എംഎൽഎ, പോപുലർ ഫ്രണ്ട് പ്രഥമ ചെയർമാൻ ഇ. അബൂബക്കർ, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ. സഈദ്, പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ ഫാദിൽ മമ്പഈ, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. നാസർ, സെക്രട്ടറി ബി. നൗഷാദ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി, സാമൂഹിക മനുഷ്യാവകാശ പ്രവർത്തകരായ എ. വാസു, രൂപേഷ്കുമാർ, എൻ.ഡബ്ള്യു.എഫ് ദേശീയ പ്രസിഡന്റ് എ.എസ്. സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ. റഊഫ് എന്നിവർ സംസാരിച്ചു.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്