കെ എസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻനിരയിൽ രാഷ്ട്രീയ ഗുരുവിനും സ്ഥാനം; പരിവാർ രാഷ്ട്രീയത്തിലെ പഴയ കരുത്തന് സീറ്റ് നൽകിയ സുരേന്ദ്രൻ നൽകുന്നത് എല്ലാവരേയും ഒരുമിപ്പിക്കുമെന്ന സന്ദേശം; എംടി രമേശും ശോഭാ സുരേന്ദ്രനും വിട്ടു നിന്നെങ്കിലും അണികളെ ആവേശത്തിലാക്കി മുതിർന്ന നേതാവിന്റെ തിരിച്ചു വരവ്; മുൻനിരയിൽ രാജഗോപാലിന് തൊട്ടടുത്ത് സീറ്റ് നൽകി ആദരിക്കൽ; സുരേന്ദ്രന്റെ സ്ഥാനമേറ്റടുക്കലിൽ താരമായി പിപി മുകുന്ദനും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ ശ്രദ്ധ പിടിച്ചു പറ്റിയത് സംസ്ഥാന ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാവ് പി.പി.മുകുന്ദന്റെ സാന്നിധ്യം. പതിറ്റാണ്ടുകൾ കേരളത്തിലെ സംഘപരിവാർ അധികാരകേന്ദ്രമായി നിലകൊണ്ട് ഈ മുതിർന്ന നേതാവ് വർഷങ്ങളായി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്തുമായിരുന്നു. ഇതേ പി.പി.മുകുന്ദനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാവ് എന്ന നിലയിൽ നിറഞ്ഞു നിന്നത്. മുകുന്ദന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സുരേന്ദ്രന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ എംടി രമേശും ശോഭാ സുരേന്ദ്രനും തുടങ്ങിയ പ്രമുഖ പങ്കെടുത്തിരുന്നില്ല. സുരേന്ദ്രനെ പോലെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചവരായിരുന്നു അവർ. രമേശ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഈ അസാന്നിധ്യങ്ങൾക്കിടെയാണ് വി മുരളീധരൻ അടക്കമുള്ളവർക്കൊപ്പം പിപി മുകുന്ദൻ ബിജെപി വേദിയിൽ എത്തുന്നത്. നേമത്ത് രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൺവെൻഷനിൽ മുകുന്ദൻ പങ്കെടുത്തിരുന്നു. അതിന് ശേഷം അദ്ദേഹത്തെ സംസ്ഥാന നേതൃത്വം പരിപാടികളിൽ ഒന്നും പങ്കെടുപ്പിച്ചില്ല. ആർഎസ്എസ് പരിപാടികൾ എത്തുമ്പോഴും ചിലർ അയിത്തം കൽപ്പിച്ചു. ഇതിനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിലൂടെ വിരമമാകുന്നത്.
യുവമോർച്ചാ പ്രസിഡന്റായി കെ സുരേന്ദ്രനെത്തുമ്പോൾ ബിജെപിയെ നിയന്ത്രിച്ചിരുന്നത് പിപി മുകുന്ദനാണ്. രണ്ട് തവണ സുരേന്ദ്രൻ യുവമോർച്ചാ അധ്യക്ഷനായി. അന്ന് നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുമാണ് സുരേന്ദ്രനെ കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാക്കിയത്. അതുകൊണ്ട് തന്നെ സുരേന്ദ്രന്റെ രാഷ്ട്രീയ ഗുരുവായി പിപി മുകുന്ദനെ വിലയിരുത്തുന്നവരുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുകുന്ദന് ബിജെപി വേദിയിൽ ഉചിതമായ സ്ഥാനം സുരേന്ദ്രൻ ഒരുക്കിയത്. വി മുരളീധരനും ഇതിന് ഇത്തവണ തടസ്സം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അതായത് പികെ കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖർ വിട്ടു നിൽക്കുമ്പോൾ മുകുന്ദനെ താരമാക്കി കൈയടി വാങ്ങുകയായിരുന്നു സുരേന്ദ്രൻ. കെ രാമൻപിള്ളയും ചടങ്ങിനെത്തി.
ക്ഷണിക്കാതെ ഒരു വേദിയിലും പോകുന്ന ശീലം മുകുന്ദനില്ല. അതുകൊണ്ട് തന്നെ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഉണ്ടാകണമെന്ന അഭ്യർത്ഥന മുകുന്ദന് മുമ്പിൽ സുരേന്ദ്രൻ വച്ചിരുന്നുവെന്നും വ്യക്തമാണ്. കുടം തുറന്ന വന്ന ഭൂതം പോലെ ആരോപണങ്ങൾ നാലുപാട് നിന്നും പ്രവഹിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും കരുത്തനായ ഈ നേതാവ് സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. പി.പി.മുകുന്ദനോട് വാക്കിനു മറുവാക്ക് പറയാൻ സംഘപരിവാർ നേതാക്കൾ മടിച്ചിരുന്ന അതേ കാലത്ത് തന്നെയാണ് സംഘപരിവാറിന്റെ ഈ ശക്തികേന്ദ്രം സംഘപരിവാർ ഉന്നത സ്ഥാനങ്ങളിൽ നിന്ന് പുറത്ത് പോകുന്നതും. ബിജെപിയുടെ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി പദവിയിലിരിക്കെയാണ് മുകുന്ദൻ പരിവാർ രാഷ്ട്രീയത്തിനു പുറത്തേക്ക് നീങ്ങുന്നത്.
ദാവൂദ് ഇബ്രാഹിമുമായി പോലും ബന്ധം എന്നു പറഞ്ഞു മുകുന്ദനെതിരെ വന്ന ആരോപണങ്ങളാണ് സംഘപരിവാർ രാഷ്ട്രീയത്തിൽ ഈ നേതാവിന് വിലങ്ങു തടിയായി മാറിയത്. സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ പി.പി.മുകുന്ദന് തൊട്ടടുത്ത് ഒ.രാജഗോപാൽ ഇരുന്നതും എന്നതും കൗതുകകരമായി. ഒ.രാജഗോപാലും കെ.ജി.മാരാരും പി.പി.മുകുന്ദനും കെ.രാമൻ പിള്ളയും ബിജെപിയുടെ അധികാരം കയ്യാളിയിരുന്ന കാലത്ത് തന്നെയാണ് പി.പി.മുകുന്ദൻ ആരോപണങ്ങൾ വഴി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് രാജഗോപാലായിരുന്നു.
അധികാരത്തിനു പുറത്തായി പോയ മുകുന്ദന് തിരികെ വരാൻ പിന്നീടൊരിക്കലും അവസരം ഒരുങ്ങിയില്ല. വീണ്ടും ബിജെപിയിൽ സജീവമാകാൻ വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റ് ആയ കാലത്ത് പി.മുകുന്ദൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പഴയ സംസ്ഥാന കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ ബിജെപി നേതാക്കളെ കാത്ത് മണിക്കൂറുകൾ പി.പി.മുകുന്ദൻ കാത്ത് കെട്ടിക്കിടന്നതും വാർത്തയായിരുന്നു. പി.പി.മുകുന്ദൻ ബിജെപിക്ക് അകത്തോ അതോ പുറത്തോ എന്ന കാര്യത്തിൽ പോലും ആർക്കും തീർച്ചയില്ലാത്ത കാലമാണ് കഴിഞ്ഞു പോയത്.
മുകുന്ദൻ ബിജെപിയിൽ നിന്നും പുറത്തു പോയി എന്ന തോന്നലിൽ സിപിഎമ്മിൽ നിന്നടക്കം പി.പി.മുകുന്ദന് ക്ഷണം വന്നിരുന്നു. മുകുന്ദനോട് ഒരു സോഫ്റ്റ് കോർണർ ആണ് സംസ്ഥാന സിപിഎം നേതാക്കൾ കൈക്കൊണ്ടതും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും മുകുന്ദന്റെ ഭാഗത്ത് നിന്നും വന്നിരുന്നു. പക്ഷെ പിന്നീട് ഈ നീക്കത്തിൽ നിന്നും അദ്ദേഹം പിൻ വാങ്ങുകയായിരുന്നു. ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർഎസ്എസ്. വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർ.എസ്.എസിലൂടെയാണ് വളർന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു ഓരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവർഷമായി പുറത്തുനിൽക്കുന്നു. തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽപ്പോരെ എന്ന് വരെ മുകുന്ദൻ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
പക്ഷെ പുറത്തായിട്ടും സംഘപരിവാർ രാഷ്ട്രീയത്തിന്റെ അതിരുകളിലെവിടെയോ ഒരു സ്ഥാനം കണ്ടെത്തി പി.പി.മുകുന്ദൻ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ തൊട്ടുകൂടായ്മ കാറ്റിൽപ്പറത്തിയാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകുന്ദന് ഉന്നത സ്ഥാനം നൽകിയത്. പതിറ്റാണ്ടുകളോളം സംഘപരിവാറിന്റെ അധികാരകേന്ദ്രമായി നിലകൊണ്ടിരുന്ന പി.പി.മുകുന്ദനിലെക്കാണ് ശ്രദ്ധ വന്നത്. മുകുന്ദൻ എന്ന തലമുതിർന്ന നേതാവ് വീണ്ടും ബിജെപിയിൽ സജീവമാകുന്നെന്ന സൂചനകളാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങു നൽകുന്നത്.
സുരേഷ്ഗോപി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തും എന്ന വാർത്തകൾ വന്നപ്പോഴും ഒപ്പം പി.പി.മുകുന്ദൻ കൂടി സംഘടനാ സംവിധാനത്തിലേക്ക് എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ പിന്നീട് ഈ കാര്യത്തിൽ നീക്കങ്ങൾ ഒന്നും വന്നിരുന്നില്ല. പക്ഷെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നൽകിയതോടെ മുകുന്ദൻ വീണ്ടും സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ തന്നെയാണ് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍