നേതാക്കൾ പറഞ്ഞിട്ട് കേസ് പിൻവിലച്ചതെന്ന് വിവേക്; മുഖം രക്ഷിക്കാൻ വിവേകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എ ഐ എസ് എഫ്; ലക്ഷ്മി നായരെ രക്ഷിക്കാൻ ഒത്തുകളിച്ചതിന്റെ പേരിൽ സിപിഐ വൻ നാണക്കേടിൽ
തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചതു സിപിഐ നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് എഐഎസ്എഫ് നേതാവ് വിവേക് വിജയഗിരിയുടെ വെളിപ്പെടുത്തൽ സിപിഐയ്ക്ക് രാഷ്ട്രീയ തിരിച്ചടിയാകുന്നു. തീരുമാനം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെ ആയിരുന്നവെന്നാണ് വിവേക് പറയുന്നത്. ആരോപണം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. ലക്ഷ്മി നായരെ രക്ഷിക്കാൻ സിപിഐ ഒത്തുകളിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനെ പ്രതിരോധിക്കാൻ സിപിഐയ്ക്ക് കഴിയുന്നുമില്ല.
എഐഎസ്എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. കാനം ഏർപ്പെടുത്തിയ അഡ്വക്കറ്റ് വഴിയാണു കേസ് പിൻവലിച്ചതെന്നും വിവേക് പറഞ്ഞു. നേരത്തെ പരാതി പിൻവലിച്ചതിന് എതിരെ രംഗത്തുവന്ന എഐഎസ്എഫ് സംസ്ഥാന നേതൃത്വം പുതിയ വെളിപ്പെടുത്തലോടെ വെട്ടിലായി. ലോ അക്കാദമി സമരം സംഭവബഹുലമാകുന്നതിൽ പ്രധാന ഘടകമായിരുന്നു വിവേകിന്റെ പരാതി. ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുടെ ചുവടുപിടിച്ചു സിപിഐ ആയിരുന്നു പ്രക്ഷോഭം കടുപ്പിച്ചത്. ഇതിനെ തുടർന്നാണ് 1989ലെ എസ്സി, എസ്ടി നിയമപ്രകാരം ലക്ഷ്മി നായരെ പ്രതി ചേർത്തു പേരൂർക്കട പൊലീസ് കേസെടുത്തത്. ലോ അക്കാദമി സമരത്തിലെ ഏറ്റവും നിർണ്ണായകമായ കേസായിരുന്നു ഇത്. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാൻ ശക്തമായ പ്രതിഷേധവും സിപിഐ സംഘടിപ്പിച്ചു.
ലക്ഷ്മിക്കെതിരെ സിപിഐ നേതാവ് പി.കെ.രാജു കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. പരാതി പിൻവലിച്ച നടപടി വിദ്യാർത്ഥിയുടെ വ്യക്തിപരമായ കാര്യമാണെന്നും പരാതിക്കാരൻ നിലപാടു മാറ്റിയാൽ വക്കീലിനു വേറെ നിർവാഹമില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. അതിനിടെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ ലോ അക്കാദമി യൂണിറ്റ് സെക്രട്ടറിയായിരുന്നു വി.ജി. വിവേക്. വിവേകിനാണ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകുന്നു.
പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു വിദ്യാർത്ഥി അറിയിച്ചതിനെ തുടർന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിദ്യാർത്ഥിയായ വി.ജി. വിവേക് പരാതിയിൽ നിന്നു പിന്മാറാൻ തയാറായതായി കാണിച്ചു ലക്ഷ്മി നായർ നൽകിയ ഹർജിയിലാണു നടപടി. സ്വന്തം ഇഷ്ടപ്രകാരമാണു കേസിൽ നിന്നു പിന്മാറുന്നതെന്നു വിദ്യാർത്ഥി നേരിട്ടു ഹാജരായി ബോധിപ്പിച്ചു. കേസ് ഒത്തുതീർപ്പായെന്നും കോളജിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണുള്ളതെന്നും പരാതിക്കാരനായ വിദ്യാർത്ഥി സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് സിപിഐ വെട്ടിലായത്. ലക്ഷ്മി നായരെ രക്ഷിക്കാൻ സിപിഐ നടത്തിയ ഒത്തുകളിയാണ് ഇതെന്നാണ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.
നേരത്തെ വിവേകിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും സിപിഐയെ വെട്ടിലാക്കുന്നതായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കേസ് പിൻവലിക്കാൻ കാരണം. കേസ് പിൻവലിക്കുന്ന കാര്യം കാനത്തിനും കാനം ഏർപ്പെടുത്തിയ അഭിഭാഷകൻ അഡ്വ. രഞ്ജിത്ത് തമ്പാനും അറിവുണ്ടായിരുന്നുവെന്നും വിവേക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എ.ഐ.എസ്.എഫ് നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഒത്തു തീർപ്പാക്കാൻ ചിലർ താൽപ്പര്യം പ്രകടിപ്പിച്ചില്ലെന്ന് വിവേക് പറഞ്ഞു. പാർട്ടി സെക്രട്ടറിയെ നേരിൽ കാണാൻ പോലും അനുവദിക്കാതെ ചിലർ മധ്യസ്ഥത കളിക്കാൻ ശ്രമിച്ചു. വളരെ പാടുപെട്ടാണ് അവസാനം കാനത്തെ കണ്ടതെന്നും വിവേക് കൂട്ടിച്ചേർത്തു. വളരെ ആലോചിച്ച ശേഷമാണ് പരാതി പിൻവലിച്ചതെന്നും വിവേക് പറയുന്നു.
വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രീയപ്പെട്ട സുഹൃത്തുകളേ..
കഴിഞ്ഞ ദിവസം മുതലാണ് എനിക്കെതിരെ FB ൽ കേസ് പിൻവലിച്ചതിനെപ്പറ്റി വ്യാപകമായ പോസ്റ്റുകൾ പ്രചരിപ്പിച്ച് തുടങ്ങിയത്.
ഞാൻ ' പ്രമുഖനായ ഇര' ആകാത്തതിനാൽ എന്റെ പേരും ഫോട്ടോയും സമരത്തിനിടയിൽ എടുത്ത വീഡിയയും ഉപയോഗിച്ച് ചാനൽ ചർച്ച വരെ നടത്തുകയുണ്ടായി. അതിനെല്ലാം യുക്തിസഹമായ മറുപടി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യമായി ,ഞാൻ AISF നേതാവല്ല, പ്രവർത്തകർ മാത്രമാണ്. നേതാവ് എന്ന പ്രചരണം പിൻവലിക്കണമെന്ന് അപേക്ഷിക്കുന്നു. പിന്നെ പരാതി പിൻവലിച്ചത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. കാരണം ഞാൻ വ്യക്തിപരമായാണ് പരാതി നൽകിയത്.
കേസ് പിൻവലിച്ചത് വളരേയേറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. സത്യത്തിൽ ഈ പരാതി നൽകിയതിന് ശേഷം കടുത്ത മാനസികവാസ്ഥയിലായിരുന്നു. ക്യാമ്പസിൽAISF പ്രവർത്തകൻ എന്ന് അറിയപ്പെട്ടിരുന്ന എന്നെ, പിന്നീട് 'പരാതിക്കാരൻ ' എന്ന് അറിയപ്പെടാൻ തുടങ്ങി.ഒരു തരം വേർത്തിരിവ് അനുഭവപ്പെട്ടു.ക്യാമ്പസിൽ സംഘർഷം ഉണ്ടായപ്പോൾ പോലും തല്ലിയാൽ അട്രോസിറ്റി ആകും എന്ന് വരയുള്ള സംസാരം കേട്ടു .പരാതികാരൻ എന്നല്ല 'സഖാവ്' എന്ന് അറിയപ്പെടുന്നതാണ് നല്ലതെന്ന് തോന്നി.
കൂടാതെ സമരവസാനം ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണ പ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ പരാതികളും പിൻവലിക്കണം എന്നുണ്ടായിരുന്നു.ഇതനുസരിച്ച് പെൺകുട്ടികൾ നൽകിയ പരാതിയടക്കം പിൻവലിച്ചിരുന്നു.( പക്ഷെ വാർത്തയായില്ല) അത് പാലിക്കുകയാണ് ഞാൻ ചെയ്തത്.അതുവഴി എന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചു.
കൂടാക്കെ
കേസിന്റെ സാങ്കേതികത്വവും ഒരു കാരണമായി.
സാക്ഷിമൊഴി നൽകുന്ന വിദ്യാർത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ Sc/st വിദ്യാർത്ഥികളുടെ അഭിപ്രായവും ഞാൻ മാനിച്ചു.
കേസിന്റെ Judgement കിട്ടുമ്പോഴേക്കും പ്രിയ സുഹൃത്തുകളുടെ ബാക്കിആശങ്കകൾ കൂടി അസ്തമിക്കുമെന്ന് പ്രതീക്ഷ..
ഏവർക്കും ഒരിക്കൽ കൂടി നന്ദി!
സത്യമേവ ജയതേ....
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍