സർക്കാരിന് എതിരെയുള്ള ഒരു പ്രക്ഷോഭ പരിപാടിക്കും പങ്കെടുക്കുന്നില്ല; ലീഗ് സ്വന്തം നിലക്ക് പ്രളയസഹായവുമായി മുന്നോട്ട് വന്നപ്പോൾ എംപി കൈ കോർത്തത് അൻവറിനും ജലീലിനുമൊപ്പം; പികെ ബഷീറിന്റെ മണ്ഡലത്തിൽ സ്വന്തം കോളേജിലെ പരിപാടിക്ക് ക്ഷണിക്കുന്നതും പിവി അൻവറിനെ; പിവി അബ്ദുൾ വഹാബ് സിപിഎമ്മുമായി അടുക്കുന്നതിൽ ലീഗ് നേതൃത്വത്തിന് ആശങ്ക; വ്യവസായ പ്രമുഖൻ നടത്തുന്നത് 2021ൽ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മന്ത്രിയാകാനുള്ള സമ്മർദ്ദമെന്നും സൂചന
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ലീഗ് രാജ്യസഭ എംപി പി.വി അബ്ദുൾ വഹാബിന്റെ സിപിഎമ്മുമായുള്ള അടുപ്പം മുസ്ലിം ലീഗ് നേതൃത്വത്തിന് ആശങ്ക വർധിക്കുന്നു.പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി സർക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽവഹാബ് എംപി. രംഗത്ത് വന്നിരുന്നു.പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വർധിപ്പിക്കാൻ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്നായിരുന്നു വഹാബിന്റെ പരിഹാസം.കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുൽവഹാബ് ഇടത് അനുകൂല നിലപാടെടുത്തത്.
2021 വരെയാണ് അബ്ദുൾ വഹാബിന്റെ രാജ്യസഭ കാലാവധി. അതിന് ശേഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാകാനുള്ള ഒരുക്കമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ എന്നും വിലയിരുത്തലുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും അഞ്ച് വർഷത്തേക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ കഴിയില്ല എന്ന നിലപാട് ലീഗ് നേതൃത്വം നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരുന്നു. ആ സ്ഥാനത്ത് എത്താനാണ് മുൻപ് രണ്ടാം വട്ടം എംപിയാകാൻ ഉപയോഗിച്ച അതേ സമ്മർദ്ദ തന്ത്രം ഇപ്പോൾ വീണ്ടും വഹാബ് ഉപയോഗിക്കുന്നത്.
സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടും വലിയ അടുപ്പം പുലർത്തുന്ന നേതാവായതുകൊണ്ട് തന്നെ വഹാബിന് സിപിഎമ്മിവേക്കുള്ള പ്രവേശനം എളുപ്പമാണ് താനും. പിവി അബ്ദദുൾ വഹാബിന് വലിയ ഒരു വിഭാഗം അനുയായികൾ ലീഗിനുള്ളിൽ തന്നെ വഹാബിന് ഒപ്പമുണ്ട്. പാർട്ടി എന്നതിനപ്പുറം വഹാബിന്റെ വ്യക്തിപരമായ അനുയായികൾ തന്നെ നേതാവ് ലീഗ് വിട്ടാൽ പുറത്തേക്ക് പോകും. മലപ്പുറത്ത് പല നിയമസഭ മണ്ഡലങ്ങളിലും ലീഗിന് സിപിഎം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വഹാബും അനുയായികളും പാർട്ടി വിടുന്നത് നേതൃത്വം ആഗ്രഹിക്കുന്നില്ല
ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎയുടെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രവർത്തനവും സർക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിരുന്നു.മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടന്ന യു.ഡി.എഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്താണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് തുറന്നടിച്ചിരുന്നത്. ദുരന്തത്തിൽ നിന്നും സർക്കാർ പാഠംപഠിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിച്ചിരുന്നു. ലീഗ് എംപി ഇ.ടി മുഹമ്മദ്ബഷീർ എംപിയും ജില്ലയിലെ എംഎൽഎമാരും മുതിർന്നനേതാക്കളും പങ്കെടുത്ത ഈ രാപ്പകൽ സമരത്തിന് പക്ഷെ വഹാബ് എത്തിയിരുന്നില്ല.
കോഴിക്കോട് നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ വഹാബിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ നാലയലത്ത് എത്തുന്നില്ല ലീഗ് എംപിമാരെന്നായിരുന്നു കെ.എം ഷാജി എംഎൽഎ അടക്കമുള്ളവർ വിമർശിച്ചിരുന്നത്. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ വഹാബ് രാജ്യസഭയിലെത്താത്തതും മുൻപ് ലീഗിനുള്ളിൽ കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് പി.വി അബ്ദുൽവഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീൻ അലി ശിഹാബ് തങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
വഹാബിനെതിരെ കടുത്ത നിലപാടുയർത്തുന്ന ഒരുവിഭാഗം വർഷങ്ങളായി മുസ്ലിം ലീഗിൽ സജീവമാണ്. വ്യവസായിയായ വഹാബിന് 2015ൽ രണ്ടാമതും രാജ്യസഭയിലേക്കയക്കാനുള്ള തീരുമാനത്തിനെതിരെ ലീഗിൽ കടുത്ത പ്രതിഷേധമാണുയർന്നിരുന്നത്. വഹാബിനെതിരെ കെ.പി.എ മജീദിനെയാണ് അന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉയർത്തികാട്ടിയിരുന്നത്.എന്നാൽ പിന്നീട് കോഴിക്കോട്ട് വച്ച് പിണറായി വിജയനുമായി രഹസ്യചർച്ച നടത്തിയ വഹാബ്, ലീഗിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. രാജ്യസഭാ സീറ്റു നൽകിയില്ലെങ്കിൽ ഇടതുപക്ഷത്തിനൊപ്പം പോകുമെന്ന ഭീഷണി ഉയർന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് നൽകാൻ ലീഗ് നേതൃത്വം നിർബന്ധിതമാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വഹാബ് മുൻപ് സിപിഎം പാർട്ടി ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് പിന്നീട് അദ്ദേഹം ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നത്. മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമനവിവാദത്തിൽ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്കരിക്കാൻ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതിൽ നിന്നും വിട്ടുനിന്നിരുന്നു. ജലീലിന് ഒ്പ്പം വേദി പങ്കിട്ട വഹാബ് പിന്നീട് പിവി അൻവറിന് എതിരെ ലീഗ് നേതൃത്വം നിലപാട് എടുത്തപ്പോഴും സമാനമായി തന്നെ പെരുമാറിയിരുന്നുമലപ്പുറത്ത് മുസ്ലിം ലീഗ് സ്വന്തം നിലക്ക് പ്രളയപുനരധിവാസ പ്രവർത്തനം നടത്തുമ്പോൾ നിലമ്പൂരിൽ പി.വി അൻവർ എംഎൽഎയുടെ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി അൻവറുമായി ചേർന്നാണ് വഹാബിന്റെ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന ആരോപണവും സജീവമാണ്.
കവളപ്പാറ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ലീഗ് എംഎൽഎമാരെ പ്രസംഗിക്കാൻ അനുവദിക്കാത്തതും ഏറെ വിവാദമായിരുന്നു. പ്രതിഷേധവുമായി ലീഗ് എംഎൽഎമാർ രംഗത്തെത്തിയെങ്കിലും വഹാബ് ഇവരെയും പിന്തുണച്ചിരുന്നില്ല.2021ൽ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. ദേശീയ ട്രഷററായ വഹാബിന് മന്ത്രി സ്ഥാനവും ഉറപ്പാണ്. പി.കെ ബഷീർ എംഎൽഎയുടെ മണ്ഡലമായ ഏറനാട് മണ്ഡലത്തിലാണ് വഹാബിന് നോട്ടം. ബഷീറും വഹാബും തമ്മിൽ നിലവിൽ ശരിക്കും ഉടക്കിലുമാണ്.ബഷീറിന്റെ മണ്ഡലത്തിൽപെട്ട ചാലിയാർ പഞ്ചായത്തിൽ വഹാബിന്റെ കോളേജായ അമൽകോളേജിലെ പരിപാടികളിൽ സ്ഥലം എംഎൽഎയായ ബഷീറിനെ വിളിക്കാതെ പി.വി അൻവറിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ലീഗ് നേതൃത്വത്തിലും പരാതി എത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍