'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തയാറായത് പരാജയ ഭീതിമൂലം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി'; തോൽക്കുമോ എന്ന ഭയമാണ് കോൺഗ്രസിനെന്നും അതിനാലാണ് ബിജെപിയുമായി നേർക്ക് നേരെ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തതെന്നും കുമ്മനം; പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ആവശ്യം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരളത്തിൽ സീറ്റ് സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ പല പാർട്ടികൾക്കും മാറി വരുന്ന അവസരത്തിലായിരുന്നു വയാനാട് ടി. സിദ്ദീഖ് മത്സരിക്കുമെന്ന തീരുമാനത്തിന് പെട്ടന്ന മാറ്റമുണ്ടാകുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത പുറത്ത് വരുന്നതിനൊപ്പം തന്നെ കോൺഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തത് മൂലമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത് എന്നതടക്കമുള്ള ആരോപണം നിലനിൽക്കുകയാണ്.
ഈ അവസരത്തിലാണ് പരാജയ ഭീതിമൂലമാണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് മിസോറാം മുൻ ഗവർണറും തിരുവനന്തപുരത്തെ ബിജെപി സ്ഥനാർത്ഥിയുമായ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടത്. 'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചത് തോൽക്കുമോ എന്ന ഭയം മൂലമാണ്. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തത്'- കുമ്മനം പറയുന്നു.
രാഹുലിന് അമേഠി പിടിക്കാൻ സാധിക്കില്ലെന്നും അവിടെ അടിതെറ്റുമെന്ന് ഉറപ്പായതിന് പിന്നാലെ സുരക്ഷിതമായ മണ്ഡലം തേടിയാണ് അദ്ദേഹം കേരളത്തിലെത്തിയതെന്നും കുമ്മനം പറയുന്നു. സിപിഎം പ്രവർത്തകരുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ കേരളം തിരഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് അമേഠിയിൽ മാത്രമായിരുന്നു രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേഠിയിൽ അതിശക്തമായ മത്സരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ കൂടെ രാഹുൽ മത്സരിക്കുന്നത്. രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ചുമതല കെസിക്കുണ്ടായിരുന്നു. വയനാട് അതിസുരക്ഷിതമാണെന്ന് രാഹുലിനെ കെസി അറിയിച്ചു. കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി. വയനാട്ടിൽ പോകാതെ തന്നെ ജയിക്കാമെന്നും അറിയിച്ചു. ഇതും രാഹുലിന് ബോധ്യപ്പെട്ടു.
ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കാൻ കൂടി ഇതിലൂടെ കഴിയുമെന്ന് കെസി രാഹുലിനെ ബോധ്യപ്പെടുത്തി. ഇതോടെ വയനാട് രാഹുൽ സ്ഥാനാർത്ഥിയാകുന്നു. അങ്ങനെ വയനാട് നിന്ന് ടി സിദ്ദിഖിനെ പുറത്താക്കുകയാണ് കെസിയും രമേശ് ചെന്നിത്തലയും. വയനാട്ടിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന പറഞ്ഞ ഉമ്മൻ ചാണ്ടിയും രാഹുലിന്റെ വരവോടെ വെട്ടിലാവുകയാണ്. കെസിയും ചെന്നിത്തലയും കളിച്ച കളിയിലും നിരാശരനാകാതെ രാഹുലിന് വേണ്ടി പ്രവർത്തിക്കാൻ സിദ്ദിഖിനെ സജ്ജമാക്കുകയാണ് ഉമ്മൻ ചാണ്ടി.
ചാലക്കുടിയിൽ ബെന്നി ബെഹന്നാനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും സീറ്റുറപ്പിച്ച ഉമ്മൻ ചാണ്ടി വടകരയിൽ കെ മുരളീധരനേയും കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താനേയും കൊണ്ടു വന്ന് ഗ്രൂപ്പ് കളികളിൽ താരമായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്ന ശിഷ്യനും സീറ്റുറപ്പിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായ ജോസഫ് വാഴയ്ക്കന് പോലും സീറ്റ് ലഭിച്ചില്ല. ഇത് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. ദേശീയ തലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള കെസി വേണുഗോപാലുണ്ടായിട്ടും ഇത് സംഭവിച്ചത് വിശാല ഐയ്ക്ക് മുഴുവൻ നാണക്കേടുമായി. എന്നാൽ വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കെസി പിടിച്ചു വച്ചു.
ഇതിന് ശേഷം രാഹുലിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. വയനാട്ടിലെ സുരക്ഷിത സ്ഥാനാർത്ഥിയായി രാഹുലിനെ കെസി കൊണ്ടു വന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചെന്നിത്തലയും കെസിയും നേട്ടമുണ്ടാക്കുകയാണ്. രാഹുൽ എത്തുമ്പോൾ യുഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളും ആവേശത്തിലാണ്. മലബാറിലെ എല്ലാ സീറ്റുകളും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. ആലത്തൂരിൽ പോലും അട്ടിമറി വിജയം രമ്യാ ഹരിദാസ് നേടുമെന്ന അവസ്ഥ വന്നു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ രാഹുലിന്റെ സാന്നിധ്യം ഗുണകരമാകും. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വയനാട് മത്സരിക്കുമ്പോൾ തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം ത്രികോണ മത്സരചൂട് അനുഭവിക്കുന്ന മണ്ഡലങ്ങളിലും കോൺഗ്രസിന് മുൻതൂക്കം ലഭിക്കും.
രാഹുലിന് വഴിമാറുന്നത് അംഗീകാരമെന്ന് സിദ്ദീഖ്
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. രാഹുലിന്റെ വരവ് വയനാട് ജനങ്ങൾ പുത്തൻ ഉണർവേകും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ വിശ്വസ്ത പ്രചാരകനായി മുന്നോട്ട് പോകും. ഇന്ന് വൈകിട്ട് മുക്കത്ത് നടക്കുന്ന കൺവെൻഷൻ അതുപോലെ നടക്കും. ഈ രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കിട്ടുന്ന സുവർണാവസരമാണ് ഇതെന്നും സിദ്ദിഖ് വ്യക്തമാക്കി.
അദ്ധ്യക്ഷന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലും ദക്ഷിണേന്ത്യയും ശക്തമായ അലയൊലികൾ ഉണ്ടാക്കും. മോദി ഭരണത്തെ താഴെയിറക്കാനുള്ള വലിയ പോരാട്ടമാണ് ഇത്. സിപിഎം എതിർസ്ഥാനാർത്ഥിയെ പിൻവലിക്കുമോ.? എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കും.
രാഹുൽ ഗാന്ധി വരുന്നതോടെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാനാകും. പിന്മാറ്റത്തിൽ ഒരു ഉപാധിയും വച്ചിട്ടില്ല. എല്ലാ സാഹചര്യങ്ങളും അനുകൂലം. വയനാട് അനുഗ്രഹീതമായ മണ്ഡലമായി മാറി കഴിഞ്ഞു. സ്ഥാനാർത്ഥിത്വ ആവശ്യം അങ്ങോട്ട് ആവശ്യപ്പെട്ടത് ഞങ്ങൾ. ആ ഉദ്യമത്തിന് നേതൃത്വം കൊടുക്കുന്നതിനേക്കാൾ വലിയ സന്തോഷം ഇല്ല. സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോഴെന്നും സിദ്ദിഖ്. ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കേണ്ട ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍