അപ്രതീക്ഷിത അട്ടിമറികളില്ല; രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രവിയും വഹാബും രാഗേഷും തന്നെ; യുഡിഎഫിന് വോട്ട് ചെയ്ത് പി സി ജോർജ്ജ്; ഗണേശിന്റെ വോട്ട് ഇടതു സ്ഥാനാർത്ഥിക്ക്; വീരേന്ദ്രകുമാർ വിഭാഗവും വാക്കുപാലിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ വിജയം കണ്ടു
തിരുവനന്തപുരം: കോൺഗ്രസിന്റെ വയലാർ രവിയും മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബും സിപിഎമ്മിന്റെ കെ കെ രാഗേഷും രാജ്യസഭയിലേക്ക്. അട്ടിമറികളേതുമില്ലാതെ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെ തന്നെ മൂവരും ജയിക്കുകയായിരുന്നു. വയലാർ രവിക്ക് 37ഉം അബ്ദുൾ വഹാബിന് 36ഉം വോട്ട് ലഭിച്ചു. കെ കെ രാഗേഷിനും 37 വോട്ടാണ് ലഭിച്ചത്.
ഭരണ പക്ഷത്ത് വോട്ട് ചോർച്ചയുണ്ടാകാതിരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ലീഗ് സ്ഥാനാർത്ഥി അബ്ദുൾ വഹാബും നടത്തിയ നീക്കങ്ങൾ ഫലം കണ്ടുവെന്നു തന്നെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇടതുമുന്നണിയിൽ നിന്ന് പണങ്ങിപ്പോയ ആർഎസ്പിയുമായും ജെഡിയുവുമായും അച്യുതാനന്ദൻ ചർച്ച നടത്തിയിരുന്നു. ഇതൊന്നും ഇന്നത്തെ തെരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ഇരുപാർട്ടികളോടും വി എസ് അഭ്യർത്ഥിച്ചിരുന്നു. ഇടത് മുന്നണിക്കായി മത്സരിക്കുന്ന സിപിഐയുടെ കെ രാജന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. ഇതോടെ ആർഎസ്പിയേയും വീരേന്ദ്രകുമാറിന്റെ ജനതാദള്ളിനേയും ഇടതു പക്ഷത്ത് എത്തിക്കാൻ വി എസ് നേരിട്ട് ശ്രമിക്കുമെന്നും ഉറപ്പായി. അതിനിടെ വി എസ് തന്നെ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വീരേന്ദ്രകുമാറും രംഗത്ത് വന്നു. അവശ്യമെങ്കിൽ സംഘപരിവാറിനെതിരെ ഇടതു പക്ഷവുമായി വേദി പങ്കിടുമെന്നും അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കോൺഗ്രസ് എംഎൽഎ ആർ സെൽവരാജ് എത്തുമെന്നുറപ്പോയാതോടെയാണ് യുഡിഎഫിലെ പ്രതിസന്ധി അവസാനിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് നടത്തിയ ഇടപെടലിനെ തുടർന്നാണ് സെൽവരാജിന്റെ വരവ്. പി സി ജോർജ്ജിനോട് ഏറെ അടുപ്പമുള്ള സെൽവരാജ്, വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സൂചനയുണ്ടായിരുന്നു. രണ്ട് ദിവസമായി സെൽവരാജിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് അഭ്യൂഹം പടർന്നത്. ചികിൽസയിലായതിനാൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന ന്യായമുയർത്തി നിയമസഭയിലെത്താതിരിക്കാനായിരുന്നു നീക്കം. മുസ്ലിം ലീഗിന്റെ ഉന്നത നേതൃത്വം പിസി ജോർജ്ജുമായി ബന്ധപ്പെട്ടാണ് സെൽവരാജിനെ എത്തിച്ചതെന്നു സൂചനയുണ്ട്. ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ രണ്ട് പേരും ജയിക്കുമെന്ന് ഉറപ്പായി. ജോർജ്ജും യുഡിഎഫിനാണ് വോട്ട് ചെയ്തത്. യുഡിഎഫുമായി ഭിന്നതയുണ്ടെങ്കിലും ജനതാദള്ളും ആർഎസ്പിയും വോട്ട് മറിച്ച് ചെയ്തില്ല. ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ ആശങ്കകൾക്ക് വിരാമവുമായി.
നിയമസഭയിൽ വൈകിട്ട് നാലു മണിവരെയാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എന്നാൽ എല്ലാം അംഗങ്ങളും ഇതിനോടകം തന്നെ വോട്ട് ചെയ്തുകഴിഞ്ഞു. അഞ്ചുമണിക്കാണ് വോട്ടെണ്ണൽ. വയലാർ രവി(കോൺഗ്രസ്), പി.വി. അബ്ദുൽ വഹാബ്(മുസ്ലിംലീഗ്), കെ.കെ. രാഗേഷ്(സിപിഐ(എം)), കെ. രാജൻ(സിപിഐ)എന്നിവരാണു സ്ഥാനാർത്ഥികൾ. ഇവരിൽ ആദ്യത്തെ മൂന്നുപേർ ജയിക്കാനാണു സാധ്യത. 139 പേർക്കാണു തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. ഇതിൽ 73 പേർ യുഡിഎഫുകാരും 65 പേർ എൽഡിഎഫുകാരുമാണ്. ഒരു മുന്നണിയിലും പെടാത്ത കെ.ബി. ഗണേശ്കുമാറാണു മറ്റൊരു വോട്ടർ. ആദ്യ റൗണ്ടിൽ തന്നെ ജയിക്കാൻ കിട്ടേണ്ടത് 35 പ്രഥമ പരിഗണനാ വോട്ടാണ്. ഈ മാർക്ക് വയലാർ രവിയും വഹാബും രാഗേഷും മറികടക്കും.
നേരത്തെ ഗണേശ് കുമാറിന്റെ വോട്ട് ഇടതു പക്ഷത്തിനായിരിക്കുമെന്ന് ആർ ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. താനും മകനും തമ്മിൽ ഭിന്നതയുണ്ടെന്നുള്ളത് മാദ്ധ്യമ സൃഷ്ടിയാണെന്നും പറഞ്ഞു. തന്റെ അവസാന വോട്ടാണ് യുഡിഎഫിന് നൽകുന്നതെന്ന് വ്യക്തമാക്കിയാണ് അബ്ദുൾ വഹാബിന് ജോർജ് വോട്ട് ചെയ്തത്. ഇനി ജനതാൽപ്പര്യത്തിന് അനുസരിച്ചാകും വോട്ടുകളെന്നും വ്യക്തമാക്കി. വി എസ് അച്യുതാനന്ദന്റെ അഭ്യർത്ഥനയുണ്ടെങ്കിലും ആർഎസ്പിയും ജനതാദള്ളും കൂറുമാറി വോട്ട് ചെയ്തില്ല. ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ താൽക്കാലിക രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി. അബ്ദുൾ വഹാബ് നേരിട്ട് നടത്തിയ നീക്കങ്ങളാണ് ഇത് സാധ്യമാക്കിയത് എന്നാണ് സൂചന.
ആർഎസ്പിയും ജെഡിയുവും യുഡിഎഫിന്റെ ഭാഗമാണ്. സാധാരണ ഗതിയിൽ മറ്റൊരു മുന്നണിയുടെ ഭാഗമായ കക്ഷികളോട് വോട്ട് ചോദിക്കുക പതിവില്ല. അതാണ് വി എസ് തെറ്റിച്ചത്. വിശാഖപട്ടണത്ത് നിന്ന് മടങ്ങിയത്തിയ വി എസ് ആർഎസ്പി-ജനതാദൾ കക്ഷികളെ മുന്നണിയിലെത്തിക്കാൻ ശ്രമിക്കുമെന്ന സൂചന നൽകിയിരുന്നു. അതിന് തൊട്ട് പിറകെയാണ് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചുള്ള നീക്കം വി എസ് നടത്തിയത്. ആർഎസ്പിയും ദള്ളുമായി വി എസ് ചർച്ച നടത്തിയ കാര്യം സിപിഐ നേതാവ് സി ദിവാകരനാണ് പുറത്തുവിട്ടത്. ഏത് നേതാക്കളുമായാണ് സംസാരിച്ചതെന്ന് സൂചന നൽകിയുമില്ല. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി വി എസ് വ്യക്തമാക്കിയെന്നും ദിവാകരൻ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ചർച്ചയെ പറ്റി അറിയില്ലെന്നായിരുന്നു സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
അതിനിടെ രണ്ട് മാസത്തിനിടെ മുന്നണി മാറ്റമുണ്ടാകുമെന്ന സൂചന നൽകി ജനതാദൾ നേതാവ് വീരേന്ദ്രകുമാറും എത്തി. വലതു മുന്നണിയിൽ വിള്ളലുണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് യുഡിഎഫിനെന്നാണ് പി.സി. ജോർജ് വിശദീകരിച്ചതെന്നതും ശ്രദ്ധേയമാണ്. ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് ഗണേശ് കുമാറും പറഞ്ഞു. താൻ വോട്ട് ചെയ്യുമോ എന്ന പേടി യുഡിഎഫിണ്ടെന്നായുന്നു ജോർജിന്റെ വിശദീകരണം. യുഡിഎഫിനുള്ള തന്റെ അവസാനവോട്ടാകാം ഇന്ന് രേഖപ്പെടുത്തിയതെന്നും ജോർജ് വ്യക്തമാക്കി. പൊളിയാൻ പോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ജനവികാരം മാനിച്ചേ ഇനി യുഡിഎഫിന് വോട്ട് ചെയ്യുകയുള്ളൂവെന്നും ജോർജ് പറഞ്ഞു.
വോട്ട് പാർട്ടി തീരുമാനം അനുസരിച്ചാണ് ഗണേശ് കുമാർ എംഎൽഎയും വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നോട് വോട്ട് ചോദിക്കാൻ യുഡിഎഫ് നേതാക്കൾക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാട് പ്രകാരം വോട്ട് ചെയ്തെന്നും ഗണേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വാർത്താ ലേഖകരോടു പറഞ്ഞു. താൻ ആരംഭിച്ചത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. അതിന് യുഡിഎഫിൽ പ്രസക്തിയില്ല. യുഡിഎഫ് എന്നാൽ യൂട്ടിലൈസ്ഡ് ഡെമോക്രാറ്റിക് ഫ്രോഡ് എന്നായി മാറുമെന്നും ഗണേശ് വ്യക്തമാക്കി.
ജനാധിപത്യം വിദഗ്ധമായി ഉപയോഗപ്പെടുന്ന തട്ടിപ്പുകാരാണ് യുഡിഎഫുകാർ. പാർലമെന്ററി പാർട്ടിയിൽനിന്നു തന്നെ പുറത്താക്കിയത് മുന്നണിയുടെ ചെയർമാനായ മുഖ്യമന്ത്രിയാണ്. പിന്നെങ്ങനെയാണ് തന്നോട് യുഡിഎഫ് നേതാക്കൾ വോട്ട് ചോദിക്കുക. എന്റെ പാർട്ടി അഴിമതിക്കെതിരേയാണ്. അഴിമതിയിൽ കുളിച്ച മുന്നണിയെ പിന്തുണയ്ക്കുന്നതിൽ അർഥമില്ല. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുകയെന്നതാണ് തന്റെയും പാർട്ടിയുടെയും രീതി. പാർട്ടി ചെയർമാൻ പറഞ്ഞത് താൻ ചെയ്തു. യുഡിഎഫിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഗ്രാമപ്രദേശങ്ങളിലെ നേതാക്കന്മാർ വേദനിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും ഗണേശ്കുമാർ പറഞ്ഞു.
യുഡിഎഫ് മാറ്റത്തിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാർ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷം രാഷ്ട്രീയസാഹചര്യം മാറിയെന്നും വീരേന്ദ്രകുമാർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തീരുമാനമെടുത്താൽ ജനം സംശയിക്കും. മെയ്, ജൂൺ മാസത്തോടെ അന്തിമതീരുമാനം എടുക്കുമെന്നും വീരേന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിനറ് ബ്ലാങ്കിൽ പറഞ്ഞു. കോൺഗ്രസ് വെറും ആൾക്കൂട്ടമായി മാറിയെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വീരേന്ദ്രകുമാർ നൽകുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്