സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ രംഗത്ത്; മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു ചേട്ടനെന്ന് ആരോപിച്ചു പോരു തുടങ്ങി; സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്നു ഭയന്നു മാണി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ബാർകോഴ വിവാദവും ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയുമെല്ലാം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ വീണ്ടുമൊരു വിവാദത്തിന്റെ നടുവിൽ കേരള കോൺഗ്രസ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇത്തവണ കേരള കോൺഗ്രസിനെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുന്നത്.
സ്വന്തം പാർട്ടിക്കുള്ളിലെന്നതിലുപരി സ്വന്തം വീട്ടിൽ നിന്നു തന്നെയുള്ള പ്രശ്നമാണ് ഇക്കുറി പാർട്ടിയെയാകെ ബാധിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ എംഎൽഎയായ സി എഫ് തോമസും അനിയൻ സാജൻ ഫ്രാൻസിസും തമ്മിലുള്ള പോരാണ് മറനീക്കി പുറത്തുവരുന്നത്.
സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ തന്നെ രംഗത്ത് എത്തിയതോടെ സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്ന ഭയത്തിലാണ് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി. തന്റെ മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു സ്വന്തം ചേട്ടൻ തന്നെയാണ് എന്നാരോപിച്ചാണു സാജൻ ഫ്രാൻസിസ് രംഗത്തെത്തിയത്.
എന്തായാലും ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് പാർട്ടിയിൽ പ്രശ്നങ്ങൾ പുകയുന്നുണ്ടെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എംഎൽഎ സ്ഥാനത്തു 35 വർഷം പൂർത്തിയാകിയ സി എഫ് തോമസിന് ഇനി മത്സരിക്കാൻ തന്നെ കഴിയുമോ എന്ന തരത്തിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നു തന്നെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ ഇനി മത്സരിക്കുന്നത് ജയസാധ്യതയെത്തന്നെ ബാധിക്കുമെന്ന് പാർട്ടി നേതൃത്വത്തിനു തന്നെ ഉറപ്പായിട്ടുണ്ട്.
സ്ഥലം എംഎൽഎ ഇനി മത്സരിക്കണമോ വേണ്ടയോ എന്ന് സ്വന്തമായി ഒരു തീരുമാനം എടുക്കണമെന്ന തരത്തിലാണ് ചർച്ചകൾ ഉയരുന്നത്. സ്വന്തം സഹോദരൻ വിമത സ്വരവുമായി പരസ്യമായിത്തന്നെ രംഗത്ത് വന്നിരിക്കുന്ന അവസരത്തിൽ ഇത്രയും കാലം ചങ്ങനാശ്ശേരിയെ സേവിച്ച സി എഫ് തോമസ് ഇനി പൂർണ വിശ്രമം എടുക്കുന്നതു നല്ലതാണെന്നാണ് എതിർസ്വരം ഉയരുന്നത്.
പണ്ട് കെ ജെ ചാക്കോ രണ്ടു പ്രാവശ്യം നിന്നപ്പോൾ ഇനി മതി എന്ന് പറഞ്ഞു ബഹളം വച്ച സി എഫ് ഇപ്പോൾ ചങ്ങനാശ്ശേരി നിയോജക മണ്ഡലം ഉണ്ടായതിൽ പിന്നെ 35 വർഷം എംഎൽഎ ആയി ഇരുന്നുവെന്നും ഇനി അതു വേണ്ടെന്നുമുള്ള തരത്തിലാണു വാദങ്ങൾ.
കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നും മുനിസിപ്പൽ കൗൺസിലറായ സാജൻ ഫ്രാൻസിസ് പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസിൽ ഉയരുന്ന വിമതസ്വരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണു വിലയിരുത്തൽ.
മൂന്നാം തവണ ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിൽ അംഗമായ വ്യക്തിയാണു സി എഫ് തോമസിന്റെ സഹോദരനായ സാജൻ ഫ്രാൻസിസ്. ഇക്കുറി മുനിസിപ്പൽ ചെയർമാൻ ആകുമെന്ന പ്രതീക്ഷയിലായിരുന്നു സാജൻ. എന്നാൽ, അതിനു വിലങ്ങു തടിയായി നിന്നതു സ്വന്തം സഹോദരനായ സി എഫ് തോമസ് ആണെന്ന സൂചനയും വാർത്താസമ്മേളനത്തിൽ സാജൻ നൽകി.
മുമ്പുതന്നെ ചേട്ടൻ തനിക്കെതിരെ കരുക്കൾ നീക്കിയിരുന്നുവെന്നാണു സാജന്റെ വാദം. 1993ൽ സാജനെ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ കരുക്കൾ നീക്കിയതു സി എഫ് തോമസ് ആണെന്നു പരാതി ഉയർന്നിരുന്നു. നിയോജക മണ്ഡലം പാർട്ടി പ്രസിഡന്റ് ആകാനുള്ള തിരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ചേട്ടൻ ഇടപെട്ടതായാണു സാജന്റെ പരാതി. പിന്നീട് ചങ്ങനാശ്ശേരി അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടിപ്പിലും ചേട്ടൻ അനിയനെ കാലു വാരി. 2001 മുതൽ സി എഫ് മാറണമെന്ന് പറഞ്ഞു സാജൻ കലാപം ഉയർത്തുന്നുണ്ട്. 2001ലെ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് പരിസരത്ത് ഇതിന്റെ പേരിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായിരുന്നു. 2011ലും ഇത്തരത്തിൽ സി എഫ് തോമസ് തനിക്കെതിരെ തിരിഞ്ഞിരുന്നുവെന്നു സാജൻ പരാതി ഉയർത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇക്കുറി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തുനിന്നു തന്നെ മാറ്റിനിർത്തുന്നതു ചേട്ടന്റെ ഇടപെടലാണെന്ന സൂചനയാണു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലും സാജൻ പറഞ്ഞത്.
കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നുമാണു മുനിസിപ്പൽ കൗൺസിലർ സാജൻ ഫ്രാൻസിസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. കേരളകോൺഗ്രസ് -എം അംഗങ്ങളായി മുനിസിപ്പൽ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏഴ് കൗൺസിലർമാരിൽ അഞ്ചുപേർ വനിതകളാണ്. ഇതിൽ രണ്ടുപേർ കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളുടെ ഭാര്യമാരും ഒരാൾ എസ്എൻഡിപി പ്രതിനിധിയുമാണ്. ഇവരിൽ നാലുപേർ തന്റെ പേര് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ടു പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎക്ക് കത്ത് നൽകിയിരുന്നു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എംഎൽഎക്കും ഇതിന്റെ കോപ്പി കൈമാറിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു.
45 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന താൻ വിവിധ മേഖലകളിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നും താൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന പലരും പാർട്ടിയിലെയും ഭരണ സംവിധാനങ്ങളിലെയും ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രവർത്തകരും പൊതുസമൂഹവും ചിലസമുദായങ്ങളും തന്റെ പേര് നിർദ്ദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും സാജൻ കൂട്ടിച്ചേർത്തു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പൊതുവായി നിർദ്ദേശിക്കപ്പെട്ടെങ്കിലും പാർട്ടി ഇക്കാര്യത്തിനായി ഒന്നും ചെയ്തില്ലെന്നും സാജൻ പരാതിപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍