ശബരിമല നിലപാടുകൾ തിരിച്ചടിയാവുമെന്ന് മുൻകൂട്ടി കണ്ടില്ല; രാഹുൽ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു; വി എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നിന്നും ഒഴിച്ചു നിർത്തി; പാർലമെന്ററി സീറ്റുകളിൽ എംഎൽഎമാരെ അണിനിരത്തി; ലോക്സഭയിൽ തിരിച്ചടിക്കു വഴിവെച്ച പിണറായി വിജയന്റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങൾ വിലയിരുത്തി ഇന്ത്യാ ടുഡേ ആർട്ടിക്കിൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇത്തവണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ്. പല ഇടതു കോട്ടകളും തകർന്ന് വീണു അനായാസമായി വിജയിക്കുമെന്ന് കരുതിയിരുന്ന പാലക്കാടും ആറ്റിങ്ങലും ആലത്തൂരും ഇടതുപക്ഷത്തിന് നേരിട്ടത് വമ്പൻ തിരിച്ചടിയായിരുന്നു. സ്ഥാനാർത്ഥികളായി അണിനിരത്തിയിരുന്ന പല പ്രമുഖരും അമ്പേ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ മൂന്നാം സ്ഥാനത്ത് കൂപ്പുകുത്തിയതും വലിയ തിരിച്ചടിയായിരുന്നു. മാത്രമല്ല പാർട്ടിയുടെ പല വോട്ടുബാങ്കുകളും നന്നായി ചോരുക കൂടി ചെയ്തതോടെ എക്കാലത്തേയും തിരിച്ചടിയായിരുന്നു പാർട്ടി ഏറ്റുവാങ്ങിയത്. അതിന്റെ ഫലമായി 20സീറ്റിൽ 19 സീറ്റിലും പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആലപ്പുഴയിൽ ആരിഫ് കടന്നു കൂടുകയായിരുന്നു എന്നു മാത്രം പറയേണ്ടി വരും.
2016ൽ 140 സീറ്റിൽ 90 നിയമസഭ സീറ്റുകളിൽ വിജയിച്ചാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. അതേസമയം 2019 ആകുമ്പോഴേയ്ക്കും സ്ഥിതിഗതികൾ നന്നായി മാറിമറിഞ്ഞു എന്നു വേണം വിലയിരുത്താൻ. മുഖ്യമന്ത്രിയുടെ നിലപാടുകൾ പലതും സർക്കാരിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി ബാധിക്കുന്നതാണ് നമ്മൾ കണ്ടത്. അതേസമയം കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിക്കു വഴിവെച്ച ഏഴ് കാരണങ്ങൾ നിരത്തുകയാണ് ഇന്ത്യാ ടുഡേ. ദ സെവൻ ഡഡ്ലി പൊളിറ്റിക്കൽ സിൻസ് ഓഫ് പിണറായി വിജയൻ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെയാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ.
ഇന്ത്യാ ടുഡേയുടെ വിലയിരുത്തലുകൾ
1. ശബരിമല നിലപാടുകൾ തിരിച്ചടിയാവുമെന്ന് മുൻകൂട്ടി കണ്ടില്ല
2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ ലിംഗസമത്വം ഉറപ്പാക്കാനും തന്റെ പരിഷ്കർത്താവ് 'ഇമേജ്' ഊട്ടിയുറപ്പിക്കാനുമാണ് പിണറായി വിജയൻ ഉപയോഗിച്ചതെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. എന്നാൽ ശബരിമല ഭക്തർ മറ്റൊരു രീതിയിലാണ് വിധിയെ കണ്ടത്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ ക്രമസമാധാന പ്രശ്നമായാണ് പിണറായി വിജയൻ അതിനെ കൈകാര്യം ചെയ്തതെന്നും അതിന് വലിയ വിലനൽകേണ്ടിവന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പിണറായി വിജയൻ ധാർഷ്ഠ്യമായ നിലപാടുകൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായി പ്രതിഫലിച്ചു.
സിപിഐ.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഈഴവ സമുദായം പോലും ഇടതുപക്ഷത്തെ കൈയൊഴിഞ്ഞു ബിജെപിയെയോ കോൺഗ്രസിനെയോ പിന്തുണച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ കാസർകോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ എന്നിവിടങ്ങൾ നഷ്ടപ്പെടാൻ ഇതു കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
2. രാഷ്ട്രീയ കൊലപാതകങ്ങൾ വേണ്ടരീതിയിൽ പരിശോധിച്ചില്ല
രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടുന്ന തന്റെ അണികളെ നിലയ്ക്കു നിർത്തുന്നതിൽ പിണറായി വിജയൻ അമ്പേ പരാജയപ്പെട്ടെന്നാണ് മറ്റൊരു വിലയിരുത്തൽ. അക്രമരാഷ്ട്രീയത്തോട് സാധാരണ ജനങ്ങൾക്കുള്ള എതിർപ്പ് പാർട്ടിക്ക് വലിയ കോട്ടമുണ്ടാക്കി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം മുതൽ ജനങ്ങൾക്കിടയിലുണ്ടായ രോഷം പെരിയ കൊലപാതകത്തോടെ അതിന്റെ ഔന്നത്യത്തിലെത്തി. ഈ രോഷത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും കണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന പെരിയ ഇരട്ട കൊലപാതകത്തിലും പിടിയിലായത് ഇടപതുപക്ഷത്തിന്റെ പ്രദേശിക നേതാക്കളായിരുന്നു.
3. രാഹുൽ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു
വയനാട്ടിൽ സ്ഥാനാർത്ഥിയായുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കടന്നുവരവിനെ പിണറായി വിജയൻ വിലകുറച്ചു കണ്ടു. രാഷ്ട്രീയ അഭയാർത്ഥിയായാണ് രാഹുലിനെ സിപിഐ.എം നേതാക്കൾ കണ്ടത്. രാഹുൽ ഇഫക്ട് മലബാറിൽ മാത്രം ഒതുങ്ങുമെന്നും അവർ കരുതി. എന്നാൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷങ്ങളിലും രാഹുൽ വിജയം നേടി. ഉത്തർപ്രദേശിലെ വോട്ടർമാരെ സ്വാധീനിക്കാൻ പ്രിയങ്ക പരാജയപ്പെട്ടിരിക്കാം. എന്നാൽ കേരളത്തിലെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ അവർക്കു കഴിഞ്ഞു. മറ്റെവിടെയും പോകാനില്ലെന്നതിനാൽ പ്രിയങ്കയും, രാഹുലും ഇടയ്ക്കിടെ കേരളത്തിലേക്ക് വന്നേക്കാം. ഇത് പിണറായിക്ക് വലിയ വെല്ലുവിളിയാവാനിടയുണ്ടെന്നും ലേഖനം വിലയിരുത്തുന്നു.
4. പാർലമെന്ററി സീറ്റുകളിൽ അണിനിരത്തിയത്് എംഎൽഎമാരെ
ലോക്സഭയിൽ പറ്റാവുന്നത്ര സീറ്റുകൾ നേടുകയെന്ന ലക്ഷ്യമിട്ട് പിണറായി വിജയൻ തന്നെയാണ് 20 എൽ.ഡി.എഫ് സ്ഥാനാർത്ഥികളെയും തീരുമാനിച്ചത്. അതിൽ ആറ് സിറ്റിങ് എംഎൽഎമാർ ഉൾപ്പെടും. പത്തനംതിട്ട എംഎൽഎ വീണ ജോർജ്, അരൂർ എംഎൽഎ എ.എം ആരിഫ്, കോഴിക്കോട് നോർത്തിലെ എംഎൽഎ എ പ്രദീപ് കുമാർ തുടങ്ങിയവരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചു. സിപിഐ.എമ്മിന്റെ പാത സിപിഐയും പിന്തുടർന്നു. എന്നാൽ എംഎൽഎമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ കേരളത്തിലെ വോട്ടർമാർക്ക് അത്ര താൽപര്യമില്ലെന്നാണ് തോന്നുന്നതെന്നും ലേഖനം വിലയിരുത്തുന്നു.
എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക ദീർഘവീക്ഷണമില്ലാത്തതും ഓരോ മണ്ഡലത്തിനും യോജിച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതുമാണ്. എന്നാൽ ഇതേ തന്ത്രം കോൺഗ്രസിൽ ഫലം കാണുകയും ചെയ്തു. അടൂർ പ്രകാശ്, ഹൈബി ഈഡൻ, കെ. മുരളീധരൻ എന്നീ എംഎൽഎമാർ ലോക്സഭയിൽ ജയിക്കുകയും ചെയ്തു.
5. വി എസ് അച്യുതാനന്ദനെ പ്രചരണത്തിൽ നിന്നും മാറ്റി നിർത്തി
2016ൽ അധികാരത്തിലെത്തിയതിനു പിന്നാലെ പിണറായി വിജയൻ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുകയും പാർട്ടിയിലെ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ഒതുക്കുകയും ചെയ്തു. ജനങ്ങളുമായി നല്ല ബന്ധമുള്ള, ഏറെ ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് 95 കാരനായ വി എസ് എന്നും ലേഖനം വിലയിരുത്തുന്നു. അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്താൻ പിണറായി വിജയൻ വി.എസിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകി. പ്രചരണത്തിൽ നിന്നു പോലും ജനകീയനായ നേതാവിനെ മാറ്റി നിർത്തി.
6. ബിജെപി ഘടകത്തേയും ത്രികോണ മത്സരത്തേയും ഗൗനിച്ചില്ല
2016ൽ കേരളത്തിൽ എൻ.ഡി.എ 14.9% വോട്ടു ഷെയർ നേടിയിരുന്നു. അന്നത്തെ ത്രികോണ മത്സരത്തിൽ കോൺഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് പോയതെന്നതിനാൽ അത് സിപിഐ.എമ്മിനാണ് ഗുണം ചെയ്തതെന്ന് ലേഖനത്തിൽ വിലയിരുത്തുന്നു. അതിനാൽ 2019ൽ ഇത് ആവർത്തിക്കുമെന്ന് വിശ്വസിച്ച പിണറായിയോട് ക്ഷമിക്കാം. എന്നാൽ യഥാർത്ഥത്തിൽ ചില മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്തുകൊണ്ട് ബിജെപി വോട്ടർമാരെ സിപിഐ.എമ്മിനെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. സിപിഐ.എമ്മിനെയാണ് ഏറ്റവും വലിയ എതിരാളിയായി ബിജെപി കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാൽ അവർ കോൺഗ്രസിനെ സഹായിച്ചിരിക്കാം. സിപിഐ.എമ്മിനെ ഒതുക്കിക്കഴിഞ്ഞാൽ കോൺഗ്രസിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു.
7 പൊലീസിനെ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ
പൊലീസ് സേനയെ അമിതമായി ആശ്രയിക്കുന്നതും തിരിച്ചടിക്ക് കാരണമായി. പിണറായി വിജയനെ ഉപദേശിക്കുന്നതിൽ സർവ്വീസിലുള്ളതും വിരമിച്ചവരുമായ പൊലീസുകാരുണ്ടെന്നാണ് എതിരാളികൾ പറയുന്നത്. ശബരിമലയെ രാഷ്ട്രീയ, മതപരമായ വിഷയമായി കാണുന്നതിനു പകരം പിണറായി വിജയൻ ക്രമസമാധാന പ്രശ്നമായി കാണുകയും പൊലീസിനെ വലിയ തോതിൽ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തത് തിരിച്ചടിയായെന്നും ലേഖനം വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍