Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്...അശുദ്ധിയാക്കാനല്ല; രക്തം പുരണ്ട സാനിറ്ററി നാപ്കിൻ നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെന്തിന് ദേവാലയത്തിലേക്ക് അതുമായി പോകണം?' ശബരിമല യുവതീപ്രവേശനത്തിൽ പ്രതികരണവുമായി സ്മൃതി ഇറാനി

'പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്...അശുദ്ധിയാക്കാനല്ല; രക്തം പുരണ്ട സാനിറ്ററി നാപ്കിൻ നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെന്തിന് ദേവാലയത്തിലേക്ക് അതുമായി പോകണം?' ശബരിമല യുവതീപ്രവേശനത്തിൽ പ്രതികരണവുമായി സ്മൃതി ഇറാനി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അശുദ്ധിയാക്കാൻ അവകാശമില്ല. ഇത് സാമാന്യ ബുദ്ധി മാത്രമാണ്. രക്തം പുരണ്ട സാനിറ്ററി നാപ്കിൻ നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെന്തിന് ദേവാലയത്തിലേക്ക് നിങ്ങൾ അതുമായി പോകണം, സ്മൃതി ഇറാനി ചോദിച്ചു. മുംബൈയിൽ ഒരു ചടങ്ങിനോട് അനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് പ്രായഭേദമെന്യേ സ്ത്രീകൾക്ക പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ കുറിച്ച് തുറന്നു പ്രതികരിക്കാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

സെപ്റ്റംബർ 29 നാണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ സുപ്രീംകോടതി പ്രവേശനം അനുവദിച്ചു. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്‌ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു.

ജസ്റ്റിസ് നരിമാൻ പ്രത്യേക വിധിപ്രസ്താവം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. ഏതു പ്രായത്തിലുമുള്ള സ്ത്രീകൾ അയ്യപ്പന്റെ മുന്നിൽ ഒരേപോലയാണ്. ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. പത്തിനും അൻപതിനും ഇടയിൽ പ്രായമള്ളവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതിനു ഭരണഘടനയിലെ 26ാം അനുച്ഛേദത്തിന്റെ പിൻബലമില്ല. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം സ്ത്രീകൾക്കെടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈവാദമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്‌ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ കോടതിക്കു സാധിക്കില്ല. മതനിയമങ്ങൾ വച്ചു പുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP