ഉമ്മൻ ചാണ്ടി എല്ലാം ചെയ്തത് യുഡിഎഫിന് വേണ്ടിയോ? തന്നിൽ നിന്നും 2.16 കോടി കൈക്കൂലി വാങ്ങിയത് മുന്നണിക്ക് വേണ്ടിയെന്ന് സരിതയുടെ കത്ത്; ചെന്നിത്തലയും സഹായിയും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്നും കമ്മീഷന് നൽകിയ കത്തിൽ സരിത; സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനത്തിന് നെഞ്ചിടിപ്പോടെ കാതോർത്ത് യുഡിഎഫ് നേതാക്കൾ; 'പടയൊരുക്കം' യാത്രയുമായി ജനങ്ങൾക്കിടയിൽ ഇറങ്ങുമ്പോൾ 'ചെല്ലപ്പേര്' വിളി ഭയന്ന് നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിനെ അടിപടലം പിടിച്ചുലക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അമ്പുകൊള്ളാത്തവരായി യുഡിഎഫിൽ ആരുമില്ലാത്ത അവസ്ഥയിലാണ്. മുന്നണയിലെ പല പ്രമുഖരുടെയും പേരുകൾ സോളാർ റിപ്പോർട്ടോടെ പുറത്തുവന്നു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് ഏറ്റവും അധികം കുരുക്കെങ്കിലും മറ്റ് നേതാക്കൾക്ക് ആശ്വസിക്കാൻ യാതൊരു വകയും റിപ്പോർട്ടിലില്ല. കാരണം, കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു യുദ്ധത്തിനിടയിൽ ആയുധമായി മാറി സോളാർ നായികയെയും മറുപക്ഷം ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങലും പുറത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ ശോഭ പാടെ കെട്ടുപോകുന്ന വിധത്തിലും ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത വിധത്തിലും നാണം കെട്ടു നിൽക്കുകയാണ് സോളാർ റിപ്പോർട്ടോടെ മുന്നണി. എങ്കിലും പ്രതിരോധത്തിന് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അവർ തേടുന്നു.
ഉമ്മൻ ചാണ്ടി പല ഘട്ടങ്ങളിലായി തന്നിൽ നിന്നും 2.16 കോടി രൂപ കൈക്കൂലിയായി മാങ്ങിയത് യുഡിഎഫിന് വേണ്ടിയായിരുന്നു എന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ സരിത നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഹായി പ്രതീഷ് നായരും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്ന് ആരോപിക്കുന്നതിനുശേഷമുള്ള ഒരു പേജ് കാണാനില്ലെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന ഭാഗം ഉണ്ട്.
2013 ജൂലൈ 19നു ജയിലിൽ എഴുതിയതെന്നു പറയപ്പെടുന്ന കത്ത്, 'ഞാൻ സരിത എസ്.നായർ, സോളർ തട്ടിപ്പു കേസിൽ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടു' എന്നാണു തുടങ്ങുന്നത്. പിന്നീടുള്ള ഭാഗങ്ങളിൽ ഞാൻ എന്നതിനു പകരം 'അവൾ, അവർ' എന്നൊക്കെയാണു സ്വയം വിശേഷിപ്പിക്കുന്നത്. ബിജു രാധാകൃഷ്ണന് അവർ പണമുണ്ടാക്കാനുള്ള എടിഎം മെഷീൻ മാത്രമായിരുന്നുവെന്നു പറഞ്ഞാണ് ആരോപണങ്ങൾ ആരംഭിക്കുന്നത്. ടീം സോളർ കമ്പനിയുടെ ആറു കോടി രൂപയുമായി ശാലു മേനോനൊപ്പം ബിജു ആഡംബര ജീവിതം നയിക്കുന്നു. ബിജു നിർമ്മിച്ച മൂന്നു കോടിയുടെ വീട്, സ്വർണം, രണ്ടു കാറുകൾ എന്നിവ ആരുടെ വിയർപ്പ് എന്നു ചോദിക്കുന്നതിനൊപ്പം ആത്മഗതമെന്ന പോലെ മറുപടി: പാവം ഇടപാടുകാരുടെ പണം.
വ്യക്തികളുമായുള്ള ബന്ധവും അവരുടെ ഇടപെടലുകളും ലൈംഗികാതിക്രമവും പെട്ടെന്നു മനസ്സിലാക്കാൻ ചാർട്ടും സരിത തയാറാക്കിയിട്ടുണ്ട്. ഇതിൽ 16 പേരുടെ കാര്യം വിശദീകരിക്കുന്നു. സോളർ പദ്ധതി റിപ്പോർട്ട് മോൻസ് ജോസഫിനു നൽകിയെന്ന പരാമർശത്തിനൊപ്പമുള്ള കമന്റ് ഇങ്ങനെ: മറ്റു പ്രശ്നങ്ങൾ ഇല്ല.
മുൻ മന്ത്രി എ.പി.അനിൽകുമാർ സഹായി നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈപ്പറ്റി, പലതവണ ചൂഷണം ചെയ്തു. വേണുഗോപാലിന്റെ അടുത്ത് 'അവളെ' എത്തിച്ചത് അനിൽ കുമാറാണ്. പളനിമാണിക്യം 25 ലക്ഷം കൈപ്പറ്റി. ചെന്നിത്തലയുടെ സഹായി പ്രതീഷ് വഴിയാണു പളനിമാണിക്യത്തിലെത്തിയത്. അദ്ദേഹത്തിലൂടെ ചിദംബരത്തെ പരിചയപ്പെടാൻ ശ്രമിച്ചു.കൊച്ചി മുൻ കമ്മിഷണർ എം.ആർ.അജിത് കുമാർ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചു. പി.സി.വിഷ്ണുനാഥ് ഫോണിൽ ബന്ധപ്പെട്ടെന്നല്ലാതെ പീഡന ആരോപണമില്ല. മുന്മന്ത്രി പി.കെ.ജയലക്ഷ്മി സുഹൃത്താണ്. പലതവണ വയനാട്ടിലെ വീട്ടിൽ പോയിട്ടുണ്ടെന്നും പറയുന്നു.
രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്തു
സോളർ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന അഴിമതിക്കേസുകൾ ഉൾപ്പെടെയുള്ളവ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു വിട്ടുകൊണ്ട് ഉത്തരവ്. അന്നേഷണ സംഘത്തിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും.
ഹെഡ് ക്വാർട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സോളർ കേസ് അന്വേഷിച്ച ഡിജിപി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരായ അന്വേഷണവും പുതിയ സംഘത്തിനു നൽകി. കേസ് അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതായും കമ്മിഷൻ കണ്ടെത്തിയിരുന്നു.
കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കു പുറമെ പുതിയ പരാതികളോ, രേഖകളോ ലഭിച്ചാൽ അതും അന്വേഷിക്കാൻ പ്രത്യേക സംഘത്തോടു നിർദേശിച്ചിട്ടുണ്ട്. സോളർ കേസുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള കേസുകളുടെ തുടർനടപടിയും പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും. കൈക്കൂലിക്കേസ് വിജിലൻസ് അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി ഒക്ടോബർ 11നു പ്രഖ്യാപിച്ചിരുന്നത്.
പ്രതികളെ ജയിലിൽനിന്നു പുറത്തു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു കമ്മിഷൻ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ പൊലീസ്, ജയിൽ വകുപ്പുകളിൽ നടത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഒരുവർഷമെങ്കിലും സൂക്ഷിക്കാവുന്ന സംവിധാനം ഒരുക്കണമെന്ന കമ്മിഷന്റെ നിർദ്ദേശം പരിശോധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണം. അനെർട്ടിനെ മികവുറ്റ സ്ഥാപനമാക്കി മാറ്റണമെന്ന കമ്മിഷന്റെ ശുപാർശ ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും.
ഇനി നിർണായകം സർക്കാറിന്റെ ഒമ്പതാം തീരുമാനം
സോളാർ റിപ്പോർട്ട് പുറത്തുവന്നതോടെ ഇനി നിർണായകം സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനമാണ്. 'ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ അന്വേഷണ റിപ്പോർട്ടു പ്രസിദ്ധീകരിച്ചതിനെത്തുടർന്നു പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം അവകൂടി അന്വേഷിക്കും. അന്വേഷണത്തിൽ പുതിയ കുറ്റകൃത്യങ്ങൾ വെളിവാകുന്നെങ്കിൽ അതും അന്വേഷിക്കും'- നിയമസഭയിൽ സർക്കാർ നിലപാടു വ്യക്തമാക്കുന്നു. സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളിൽ ഒൻപതാമത്തേതാണ് ഇത്.
ഈ തീരുമാനം വലിയ സാധ്യതകളാണു സർക്കാരിനു മുന്നിൽ തുറന്നിടുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണു പുതിയ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സരിതയോ സോളർ കേസിൽ ഉൾപ്പെട്ടവരോ പുതിയ തെളിവുകൾ ഹാജരാക്കിയാൽ അന്വേഷണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽപോലും സോളർ ആയുധമാക്കാൻ ഭരണപക്ഷത്തിനു കഴിയും. അന്വേഷണം മുൻ പൊലീസ് ഉദ്യോഗസ്ഥരിലേക്കും സാമ്പത്തിക ഇടപാടിലേക്കും കൂട്ടിമുട്ടിക്കാനുള്ള നീക്കം സ്വാഭാവികമായും ഉണ്ടാകാം. മുൻ അന്വേഷണസംഘം വിട്ടുകളഞ്ഞെന്നു റിപ്പോർട്ടിൽ ആരോപണമുള്ള ടെലഫോൺ രേഖകളും വിഡിയോ ദൃശ്യങ്ങളുമടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം.
സോളർ കമ്മിഷനിൽ സരിത നൽകിയ തെളിവുകൾ റിപ്പോർട്ടിന്റെ ഭാഗമായി സർക്കാർ പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളിൽ ഇത്തരം തെളിവുകൾ പുറത്തുവന്നേക്കാം. കമ്മിഷന്റെ പക്കലുള്ള തെളിവുകൾ പുതിയ അന്വേഷണ സംഘത്തിനു ലഭിക്കും. അതിന്മേലുള്ള അന്വേഷണം പുതിയ തലങ്ങളിലേക്കു നീങ്ങുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
പടയൊരുക്കത്തിൽ 'ചെല്ലപ്പേര്' വിളി ഭയന്ന് നോതാക്കൾ
സോളാർ റിപ്പോർട്ട് പുറത്തുന്നതോടെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥയുടെ ശോഭ തന്നെ നഷ്ടമായെന്ന കാര്യം ഉറപ്പായി. സോളർ വിവാദം കൂടുതൽ പ്രകാശിക്കുമെന്ന പ്രതീക്ഷയിലാണു ഭരണപക്ഷമെങ്കിൽ വേണ്ടത്ര ഏശിയില്ലെന്ന പ്രതിരോധത്തിലൂന്നുകയാണു പ്രതിപക്ഷം. എങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം റിപ്പോർട്ടിലെ പല കാര്യങ്ങളും ചോർന്നതോടെ നേതാക്കൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പോലും മടിയാകുന്ന അവസ്ഥയിലാണ്. ഇതോടെ നേതാകളെ കളിയാക്കാൻ ചെല്ലപ്പേര് തന്നെ വീണു കവിഞ്ഞു. ഇതിലെല്ലാം വശംകെട്ടിരിക്കയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും.
ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്ര ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തുകയാണ്. ഡിസംബർ ഒന്നിനു തിരുവനന്തപുരത്താണു സമാപനം. സോളറുമായി ബന്ധപ്പെട്ട വിശദീകരണ ജാഥകൂടിയായി പടയൊരുക്കം മാറും. തോമസ് ചാണ്ടിയുടെ ഭൂമി വിവാദത്തിൽപ്പെട്ടു വലഞ്ഞ സർക്കാരിനു വലിയ ആശ്വാസമാണു സോളർ റിപ്പോർട്ട്. കിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണു സർക്കാർ.
സരിതയുടെ കത്തിലെ ആരോപണങ്ങൾ മാത്രമാണു റിപ്പോർട്ടിലുള്ളതെന്നും പുതുതായി കണ്ടെത്തലുകൾ ഒന്നുമില്ലെന്നും പ്രതിപക്ഷം വിശദീകരിക്കുന്നു. തട്ടിപ്പു കേസുകളിൽ പ്രതിയായ, മൊഴികൾ മാറ്റുന്ന സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയാറാക്കിയ സോളർ കമ്മിഷൻ റിപ്പോർട്ട് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.
കേസെടുക്കുന്നതിൽ സർക്കാരിനുണ്ടായ ആശയക്കുഴപ്പവും പ്രതിപക്ഷം ആയുധമാക്കുന്നു. കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിൽ വീണ്ടും അന്വേഷിച്ചു തെളിവുണ്ടെങ്കിൽ കേസെടുക്കുമെന്ന നിലപാടിലേക്കെത്തിയത് എന്തിനാണെന്നു പ്രതിപക്ഷം ചോദിക്കുന്നു. സോളർ റിപ്പോർട്ടു പുറത്തുവന്നതിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചതും ഇതേ കാര്യമാണ്. 'സോളർ റിപ്പോർട്ടിലുള്ളതു സരിതയുടെ കത്തിലുള്ള കാര്യങ്ങൾ മാത്രമാണ്, ഇതു സോളർ റിപ്പോർട്ടോ സരിതാ റിപ്പോർട്ടോ?'. പ്രതിപക്ഷ നേതാവ് ചെന്നിത്തല ഒരുപടികൂടി കടന്നു സർക്കാരിനെ ആക്രമിച്ചു. റിപ്പോർട്ടിലെ ഭാഗങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഉണ്ടായെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്