'അന്നങ്ങ് പറഞ്ഞു..ഇത് സുതാര്യമാണ്..സൗജന്യമാണ് യാതൊരുതരത്തിലുള്ള പണവും ഈടാക്കുന്നില്ല എന്ന്.. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ ഡാറ്റാ സ്പിങ്ളറിന്റെ വെബ്സൈറ്റിലേക്ക് മാറ്റേണ്ട..സർക്കാരിന്റെ വെബ്സൈറ്റിലേക്ക് മാറ്റിയാൽ മതി എന്നതരത്തിലുള്ള പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ?' 'അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്..ഞാനിപ്പോൾ പറയുന്നതല്ല ശരി; വിവരങ്ങൾ ഐടിവകുപ്പ് തരുമെന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; ദുരൂഹത വർദ്ധിച്ചുവെന്ന് ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരംസ്പ്രിങ്ളർ വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. 'അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഞാനിപ്പോൾ പറയുന്നതല്ല ശരി. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുതരും.' ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് ശരിയെന്നായിരുന്നു മറുപടി.
ചോദ്യം: സിഎം..കഴിഞ്ഞ തവണ അങ്ങ് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു...കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഡാറ്റാ യുഎസ് കമ്പനി
സ്പിങ്ളർക്ക് കൈമാറുന്നുവെന്ന്..അന്നങ്ങ് പറഞ്ഞു..ഇത് സുതാര്യമാണ്..സൗജന്യമാണ്..യാതൊരു തരത്തിലുള്ള പണവും ഈടാക്കുന്നില്ല എന്ന്..സ്പിങ്ളറിന്റെ വെബ്സൈറ്റിലേക്ക് മാറ്റേണ്ട..സർക്കാരിന്റെ വെബ്സൈറ്റിലേക്ക് മാറ്റിയാൽ മതി എന്നതരത്തിലുള്ള പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ? എന്തെങ്കിലും തീരുമാനം ഇക്കാര്യത്തിൽ വന്നിട്ടുണ്ടോ?
ഉത്തരം: അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഞാനിപ്പോൾ പറയുന്നതല്ല ശരി. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുതരും
ആരാണ് ഐടി ?
അതെ അതേ ഐടി വകുപ്പുമായി ബന്ധപ്പെട്ട്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പലതുംമറച്ചുവയ്ക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്
അതവര് പറയുമല്ലോ.. അത് പറയണ്ടേ അവർക്ക്. അവർക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാമല്ലോ. എനിക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാൻ സമയമില്ല..
കോവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ളറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം ഇക്കാര്യം നിഷേധിച്ച സർക്കാർ പിന്നീട് സ്പ്രിങ്ളർ സൈറ്റിൽ വിവരങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ സൈറ്റിലേക്ക് നൽകിയാൽ മതിയെന്നും നിർദ്ദേശം നൽകി. ഇക്കാര്യത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയെയും വകുപ്പ് നിയമിച്ചിട്ടില്ലെന്നും അത്തരത്തിൽ കമ്പനികളെ തീരുമാനിക്കേണ്ടത് ഐടി വകുപ്പാണെന്നും മന്ത്രി എസി മൊയ്തീൻ വിശദീകരിച്ചു. വിവരങ്ങൾ കൈമാറുക മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല. സ്പ്രിങ്ക്ളറിനെ ഒഴിവാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഐടി വകുപ്പാണ്. പ്രളയ കാലത്തും സംസ്ഥാന സർക്കാരിനെ സഹായിച്ച കമ്പനിയാണ് സ്പ്രിങ്ക്ളർ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഇനി വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
സ്പിങ്ളർ: മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ദുരൂഹത വർദ്ധിച്ചു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പിങ്ളർ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂർണ്ണമായ ആശയക്കഴപ്പമായി.
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ അമേരിക്കൻ കമ്പനി സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് പോലുള്ള ഗുരുതരമായ കാര്യത്തിൽ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സ്്പിംഗളറിന്റെ വെബ് പോർട്ടലിലേക്ക് വിവരങ്ങൾ നൽകേണ്ടതില്ലെന്നും സംസ്ഥാന സർക്കാരിന്റെ വൗബ്സൈറ്റിലേക്ക് അത് നൽകണമെന്നും സർക്കാർ നിർദ്ദേശം നൽകിയതായി ഇന്ന വാർത്ത ഉണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ ഇത് ചെയ്തതെന്ന സംശയം ഉയർന്നിട്ടുണ്ട്. സർക്കാർ വെബ്സൈറ്റ് വഴി സ്പിംഗളർക്ക് തന്നെയാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ അത് കൂടുതൽ ഗൗരവതരമാണ്.
ഇതിനകം സ്പിംഗളർ സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. ഈ വിരങ്ങൾ ഈ വിദേശ കമ്പനി മറിച്ചു വിൽക്കുകയില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ ഇത് വരെ മറുപടി നൽകിയിട്ടില്ല.ഇത് സംബന്ധിച്ച കരാർ എന്നാണ് ഒപ്പു വച്ചത്, ആരൊക്കെ ഒപ്പു വച്ചു, കരാർ നിബന്ധനകൾ എന്തൊക്കെ തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ട്. അതിനാൽ കരാർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിടണം. ഐ.ടി സെക്രട്ടറി ശിവശങ്കരനെ മാറ്റി നിർത്തി ഈ ഇടപാടിനെപ്പറ്റി സമഗ്രമായ അന്വേഷണവും നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം കുറിക്കു കൊണ്ടു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. അതുകൊണ്ട് തന്നെ സ്പ്രിങ്ക്ളെറുമായുള്ള സർക്കാർ ഇടപെടൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും സർക്കാരിനുണ്ടായി. ഇതോടെയാണ് കരാറിൽ നിന്ന് പിന്മാറിയത്. എന്നാൽ അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനും മുതിർന്ന ഐഎഎസുകാരനുമായ ശിവശങ്കർ പ്രത്യക്ഷപ്പെട്ടത് വിവാദമായി തുടരാനാണ് സാധ്യത.
സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ്. ഇനി വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗൽറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു
എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഏതായാലും പ്രതിപക്ഷം ആരോപിച്ചത് ശരിയാണെന്ന സൂചനയാണ് ഇപ്പോഴത്തെ പിന്മാറ്റത്തിലൂടെ സർക്കാർ നൽകുന്നതും. ഇതിൽ ജാഗ്രത കുറവല്ലെന്നും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാദം ഇനിയും കത്തിപടരും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് യുവ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിൽ സത്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപണത്തിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷം രണ്ടും കൽപ്പിച്ചാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണ് പിന്മാറ്റം. നേരത്തെ ബ്യൂവറിയിലും സർക്കാർ ഇത്തരത്തിൽ പിന്മാറിയിരുന്നു. പ്രതിപക്ഷ നിലപാടായിരുന്നു ഇതിന് കാരണം.
ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. എന്നാൽ ഇവിടെ സ്പ്രിങ്ക്ളെർ ഡോട്ട് കോം വ്യക്തികളുടെ അറിവോടെയല്ല ഡേറ്റകൾ എടുക്കുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം നശിപ്പിക്കുമെന്നും എവിടെയും ആരും പ്രതിപാദിച്ച് കാണുന്നില്ല. അതുകൊണ്ടുതന്നെ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ഒപ്പുവച്ചിട്ടുള്ള എഗ്രിമെന്റ് കാണാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നായിരുന്നു ശബരിനാഥന്റെ ആവശ്യം.
സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ലീഗർ പ്രോസസിൽ പറയുന്നതു പോലെ കേരള സർക്കാർ എന്തെങ്കിലും നിബന്ധന പറഞ്ഞിട്ടുണ്ടോ എന്നറിയാൻ എഗ്രിമെന്റ് പരസ്യപ്പെടുത്തിയേ മതിയാവൂ എന്നും ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. ഡേറ്റ നമ്മൾ അറിയാതെ സ്പ്രിങ്ക്ളെറിന് കൊടുക്കുകയും ആ ഡേറ്റ ഉപയോഗിച്ച് കേരളത്തിലെ എല്ലാ കാര്യവും സ്പ്രിങ്ക്ളെറാണ് ചെയ്യുന്നതെന്ന് പറഞ്ഞ് വലിയ ഒരു ബിസിനസ് ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമാണ് ഈ കമ്പനി നടത്തുന്നത്, അതിന് കേരള സർക്കാർ കൂട്ടു നിൽക്കുന്നുവെന്നായിരുന്നു ആരോപണം. സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ഈ പ്രോജക്ട് തന്നെ കേരള സർക്കാർ ഒഴിവാക്കണം. പകരം സർക്കാരിന്റെ തന്നെ എൻ.ഐ.സി.യുടേയോ ഐ.ടി. മിഷന്റെയോ സി-ഡിറ്റിന്റെയോ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ ഭാഗമായി നമുക്ക് ചെയ്യാവുന്ന രീതിയിലേക്ക് ഇതിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ ഡേറ്റ ഇതിനോടകം തന്നെ ക്വാറന്റൈനിന്റെ ഭാഗമായി കമ്പനി എടുത്തിട്ടുണ്ട്. ഇനിയും കേരളത്തിലെ എൺപത്തിയേഴ് ലക്ഷം കുടുംബങ്ങളുടെ ഡേറ്റ കൂടി നേരത്തേ പറഞ്ഞ പ്രോസസിന്റെ ഭാഗമായി കൊടുക്കാനായിരുന്നു തീരുമാനം. കോവിഡിനെ ഒരുമിച്ച് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കോവിഡിന്റെ മറവിൽ അന്താരാഷ്ട്ര കച്ചവട കണ്ണുമായി വന്നിട്ടുള്ള കമ്പനികൾ, അതു മലയാളിയുടെ കമ്പനി ആണെങ്കിലും മറ്റൊരു രാജ്യത്തിന്റെ കമ്പനി ആണെങ്കിലും അതിന് പാവപ്പെട്ട മലയാളിയെ സംബന്ധിച്ച ഡേറ്റയും ആത്മാഭിമാനവും പണയം വയ്ക്കാൻ സർക്കാർ അനുവദിക്കരുതെന്നും ശബരീനാഥൻ എംഎൽഎ. ആവശ്യപ്പെട്ടിരുന്നു.
ഇത് തന്നെയാണ് രമേശ് ചെന്നിത്തലയും നേരത്തെ ചർച്ചയാക്കിയത്. ഇതോടെ സർക്കാർ പിൻവലിയുകയായിരുന്നു. പലവിധത്തിൽ ചർച്ച ചെയ്താണ് സർക്കാർ പിൻവലിയാനുള്ള നയപരമായ തീരുമാനം എടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്