ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം എന്ന ആഹ്വാനമൊക്കെ കൊള്ളാം! ഭാരവാഹി പട്ടികയിൽ വി.മുരളീധരൻ പക്ഷം കേമന്മാരായത് പൊറുക്കാനാവില്ല; കെ.സുരേന്ദ്രനെ ക്ഷീണിപ്പിക്കാൻ എം ടി.രമേശ് സ്പ്രിൻക്ലർ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഫേസ്ബുക്ക് പേജിൽ; കോൺഗ്രസിനും ചെന്നിത്തലയ്ക്കും സ്പിൻക്ലർ ലോട്ടറിയായപ്പോൾ ബിജെപിയിൽ പടപ്പുറപ്പാട്; പാർട്ടി വിഭാഗീയതയിൽ അണികൾക്ക് അമർഷവും നിരാശയും
എം മനോജ് കുമാർ
തിരുവനന്തപുരം: ഗ്രൂപ്പുകളും ഗ്രൂപ്പുകളിലെ ഗ്രൂപ്പുകളുമായി പരസ്പരം പോരടിച്ച് നിന്ന കോൺഗ്രസിനെ സ്പ്രിൻക്ലർ ഒരുമിപ്പിച്ചപ്പോൾ പ്രതിപക്ഷത്തുള്ള ബിജെപിയെ വിഘടിപ്പിക്കുന്നു. സിപിഎമ്മിനെ വിഷമ വൃത്തത്തിൽ ചാടിച്ച സ്പ്രിൻക്ലർ ഡാറ്റാ ഇടപാട് ബിജെപിയിലെ അണഞ്ഞുകിടന്നിരുന്ന ഗ്രൂപ്പ് പോരുകളെ ആളിക്കത്തിക്കുന്ന വിചിത്ര കാഴ്ചയാണ് ദൃശ്യമാകുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കെ.സുരേന്ദ്രൻ സിപിഎമ്മിനോട് പുലർത്തുന്ന മൃദു സമീപനമാണ് തത്ക്കാലം ഗ്രൂപ്പ് പോരുകളുടെ ആയുധമായി മാറുന്നത്. പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ വൻ രാഷ്ട്രീയ മൈലേജ് സ്പ്രിൻക്ലർ ഡാറ്റാ കൈമാറ്റത്തിൽ കോൺഗ്രസ് നേടിയപ്പോൾ മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ബിജെപി ഒന്നുമല്ലാത്ത അവസ്ഥയിലായി. സ്പ്രിൻക്ലർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ച പാളിച്ച കോൺഗ്രസ് രാഷ്ട്രീയ നേട്ടമാക്കി മാറ്റിയപ്പോൾ ബിജെപിക്ക് ഒരു രാഷ്ട്രീയ മുതലെടുപ്പിനും ഈ വിഷയത്തിൽ കഴിഞ്ഞില്ല. സുരേന്ദ്രനെ അടിക്കാനുള്ള ഒരു ആയുധമായി സ്പ്രിൻക്ലർ വിഷയം മാറ്റാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് സ്പ്രിൻക്ലർ ബിജെപിയിലും ഗ്രൂപ്പ് പോരിനുള്ള ആയുധമായി മാറുന്നത്. ഒരു ടീമായി തങ്ങൾ പ്രവർത്തിക്കില്ലെന്ന സന്ദേശം തന്നെയാണ് രമേശും എ.എൻ.രാധാകൃഷ്ണനും പുറത്തുവിട്ടിരിക്കുന്നത്. ബിജെപിയിൽ മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തത്ക്കാലം ഇത് നിയന്ത്രിക്കാൻ ആളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശും വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനുമാണ് സുരേന്ദ്രനെതിരെ ആഞ്ഞടിക്കുന്ന സമീപനവുമായി രംഗത്തുള്ളത്. ഒരു സംസ്ഥാന പ്രസിഡന്റ് എടുക്കുന്ന നിലപാടിനെ പാർട്ടി വേദിക്ക് പുറത്ത് വിമർശിക്കുന്ന എം ടി.രമേശിന്റെ നിലപാട് പാർട്ടിക്കുള്ളിൽ വിമർശന ശരം ഉയർത്തുന്നുണ്ട്. സ്പ്രിൻക്ലർ വിഷയത്തിൽ കെ.സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സിബിഐ അന്വേഷണമാണ് അല്ലാതെ വിജിലൻസ് അന്വേഷണമല്ല വേണ്ടത് എന്നാണ് രമേശ് ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനും ഇതേ സമീപനം തന്നെയാണ് പിന്തുടർന്നത്. ഡാറ്റാ കൈമാറ്റം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയക്കുകയാണ് ചെയ്തത്.സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്ന പ്രശ്നത്തിലും ജില്ലാ അധ്യക്ഷന്മാരെ തീരുമാനിക്കുന്ന പ്രശ്നത്തിലും വന്ന വിഭാഗീയതയാണ് സ്പ്രിൻക്ലർ വിഷയത്തിൽ ബിജെപിയിൽ ആഞ്ഞുവീശുന്നത്. വി.മുരളീധരനു അടുപ്പമുള്ള ജില്ലാ-മേഖലാ ഭാരവാഹികൾ വന്നതിലും സംസ്ഥാന ഭാരവാഹികൾ വന്നതിലും കടുത്ത അമർഷമാണ് കൃഷ്ണദാസ് പക്ഷം പ്രകടിപ്പിക്കുന്നത്. ഇതിന്റെ അനുരണനങ്ങൾ തന്നെയാണ് എം ടി.രമേശിന്റെയും എ.എൻ.രാധാകൃഷ്ണന്റെയും സമീപനങ്ങളിൽ പ്രതിഫലിക്കുന്നത്. ചില ഭാരവാഹികൾ വേണോ എന്ന കാര്യത്തിൽ സുരേന്ദ്രൻ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡൽഹിൽ പോയി വന്നതോടെ സുരേന്ദ്രൻ നിലപാട് മാറ്റുകയായിരുന്നു. ഇതാണ് നിലവിലെ ഗ്രൂപ്പ് പോരുകൾക്ക് വഴിമരുന്നിട്ടത്. സ്പ്രിൻക്ലർ വിവാദം ഈ കണക്ക് തീർക്കാനുള്ള വേദിയായാണ് മാറ്റുന്നത്.
സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിനെ പരസ്യമായി എതിർക്കുന്ന സമീപനമാണ് രമേശ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിയായ രമേശ് പാർട്ടി വേദിയിലല്ല തന്റെ ഫെയ്സ് ബുക്ക് പേജിലാണ് സംസ്ഥാന പ്രസിഡന്റിനെ തള്ളിക്കളയുന്ന നിലപാട് സ്വീകരിച്ചത്. രമേശ് ഈ രീതിയിൽ നിലപാട് സ്വീകരിച്ചപ്പോൾ അതിനു സുരേന്ദ്രന് വിശദീകരണം നൽകേണ്ടി വന്നതും പൊതുവിൽ ബിജെപി സംഘടനാ സംവിധാനത്തിനു ക്ഷീണമായി. സ്പ്രിൻക്ലർ വലിയ രാഷ്ട്രീയ മൈലേജ് ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത്. പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത് പ്രതിപക്ഷ നേതാവായിരുന്നു. പരസ്പരം ഗ്രൂപ്പ് തിരിഞ്ഞു പോരാടിക്കൊണ്ടിരുന്ന കോൺഗ്രസ് ഒറ്റക്കെട്ടായി വർദ്ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് സ്പ്രിൻക്ലർ വിഷയത്തിൽ കണ്ടത്. സിപിഎമ്മുമായി പ്രത്യേകിച്ച് പിണറായി വിജയനുമായി വലിയ അടുപ്പം പുലർത്തിയിരുന്ന കുഞ്ഞാലിക്കുട്ടി പോലും സ്പ്രിൻക്ലർ വിഷയത്തിൽ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് വന്നു.
ലീഗിനുള്ളിലെ വിഭാഗീയതയാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് മാറ്റത്തിനു കാരണമായതെങ്കിലും ഫലത്തിൽ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായിക്ക് എതിരായ നിലപാടുമായാണ് രംഗത്ത് വന്നത്. സ്പ്രിൻക്ളർ കാര്യത്തിൽ രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ല. ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ദുരിതാശ്വാസ ഫണ്ട് പ്രശ്നത്തിലും സ്പ്രിൻക്ലർ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന സമീപനവുമായി മുന്നോട്ടു പോയ കെ.എം.ഷാജിക്ക് ലീഗിനുള്ളിൽ ലഭിച്ച സ്വീകാര്യത കണ്ടതോടെയാണ് കുഞ്ഞാലിക്കുട്ടിയും സ്പ്രിൻക്ലർ ഇടപാടിൽ സിപിഎമ്മിനെതിരെ ശകതമായി രംഗത്ത് വന്നത്. എന്തായാലും കോൺഗ്രസിനെയും ലീഗിനേയും പൊതുവിൽ യുഡിഎഫിനേയും സ്പ്രിൻക്ലർ ഒരുമിപ്പിക്കുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. അപ്പോഴാണ് സ്പ്രിൻക്ലർ വലിയ പ്രശ്നമായി എടുത്ത് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിയിൽ ഇത് ഗ്രൂപ്പ് പോരുകൾക്കുള്ള ആയുധമായി മാറുന്നത്.
ലോക്ക് ഡൗൺ കാലത്ത് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് കെ.സുരേന്ദ്രൻ എത്തിയ കാര്യം വിവാദമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സുരേന്ദ്രനെ ന്യായീകരിച്ചാണ് സംസാരിച്ചത്. പ്രതിപക്ഷ പാർട്ടിയിലെ ഒരുന്നത നേതാവാണ് സുരേന്ദ്രൻ. അദ്ദേഹത്തിനു തിരുവനന്തപുരത്ത് വരേണ്ട കാര്യമുണ്ടാകും. പൊതുപ്രവർത്തകരെ ലോക്ക് ഡൗൺ കാലത്ത് ഇളവ് നൽകണം. ഈ രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നും വന്നത്. ആളിക്കത്തുമായിരുന്ന ലോക്ക് ഡൗൺ പ്രശ്നം മുഖ്യമന്ത്രിയുടെ ഒരു ഒരു പ്രതികരണത്തോടെ അപ്രത്യക്ഷമായി. സുരേന്ദ്രനെ വിമർശിച്ചു മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നുവെങ്കിൽ അത് സുരേന്ദ്രന് വലിയ ക്ഷീണമായി മാറുമായിരുന്നു. പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷൻ പ്രധാനമന്ത്രിയുടെ അനുശാസനം തന്നെ പരസ്യമായി തള്ളിക്കളഞ്ഞു എന്ന് വരുകയാണെങ്കിൽ അത് സുരേന്ദ്രനും കനത്ത തിരിച്ചടി സമ്മാനിക്കുകമായിരുന്നു. താനുമായി ബന്ധപ്പെട്ടു വരുന്ന വലിയ വിവാദത്തെ ഒരൊറ്റ പ്രതികരണം വഴി മുഖ്യമന്ത്രി നിഷ്പ്രഭമാക്കി. ഇത് സുരേന്ദ്രനേയും പ്രതിസന്ധിയിൽ ചാടിച്ചോ എന്ന സന്ദേഹമാണ് സുരേന്ദ്രന്റെ അടുത്ത പ്രതികരണം വഴി സൃഷ്ടിച്ചത്.
കൊറോണ കാലത്ത് പ്രശംസനീയമായ രീതിയിൽ കൊറോണ വ്യാപനത്തെ ചെറുക്കുന്ന പിണറായി സർക്കാരിനെ കാര്യമില്ലാതെ വിമർശിക്കുന്ന പ്രതിപക്ഷ സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് തൊട്ടുപിന്നാലെ സുരേന്ദ്രൻ വിമർശിച്ചത്. രാവിലെ തന്നെ കുളിച്ച് കുറിയും തൊട്ട് വിമർശിക്കാൻ വരുന്ന പ്രതിപക്ഷം എന്ന സുരേന്ദ്രന്റെ വിമർശനം കേരളത്തിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മറ്റു യൂത്ത് നേതാക്കളും സുരേന്ദ്രൻ ക്ഷമിക്കണം ഞങ്ങൾ സംസ്ഥാന സർക്കാരിനെ ഒന്ന് വിമർശിച്ചോട്ടെ എന്ന രീതിയിൽ പരിഹാസപരമായ പ്രതികരണങ്ങളുമായി രംഗത്ത് വരുകയും ചെയ്തു. കൊറോണ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിൽ പൊടുന്നനെ രൂപപ്പെട്ട ഈ ധാരണയെയാണ് ഗ്രൂപ്പ് പോരുകൾക്കുള്ള ആയുധമായി എം ടി.രമേശും എ.എൻ.രാധാകൃഷ്ണനും മാറ്റുന്നത്. അതുകൊണ്ട് തന്നെയാണ് സ്പ്രിൻക്ലർ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന പ്രസിഡന്റിനെ തിരുത്തി സിബിഐ അന്വേഷണം വേണമെന്നു എം ടി.രമേശ് ആവശ്യപ്പെട്ടത്. എന്തായാലും ബിജെപിയിൽ അണഞ്ഞു കിടക്കുന്ന ഗ്രൂപ്പ് പോരുകളാണ് സ്പ്രിൻക്ലർ വിഷയത്തിൽ വീണ്ടും പുകഞ്ഞുതുടങ്ങുന്നത്. കേന്ദ്ര ഭരണത്തിന്റെ തണലിൽ മുന്നോട്ടു പോകുമെന്ന് കരുതിയ ബിജെപിയിൽ വീണ്ടും വിഭാഗീയതയുടെ കനലുകൾ എരിയുമ്പോൾ നിരാശരാകുന്നത് ബിജെപിയിൽ പ്രതീക്ഷയർപ്പിച്ച് പ്രവർത്തിക്കുന്ന സാധാരണക്കാരായ അണികൾ തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്