ഇനി സർക്കാരുമായും കോടിയേരിയുമായും ചർച്ച ആഗ്രഹിക്കുന്നില്ല; ഇപ്പോൾ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിക്കുന്നവർ നേരത്തെ പലതവണ ഫോണിൽ സംസാരിച്ചിട്ടും അനുകൂല പ്രതികരണം നടത്താത്തവർ; സുപ്രീംകോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കും; നിലപാട് തിരുത്തേണ്ടത് സർക്കാരും; സിപിഎമ്മിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ എസ് എസ്; ശബരിമലയിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സുകുമാരൻ നായർ വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. എൻ.എസ്.എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എൻ എസ് എസ് നിലപാട് വിശദീകരിക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ വിശദീകരിക്കുന്നു. ഇതോടെ സിപിഎമ്മിന്റെ അനുനയ ശ്രമവും പൊളിയുകായണ്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും നേരത്തെ ഫോണിലൂടെ പല തവണ സംസാരിച്ചതാണെന്നും ഇക്കാര്യത്തിൽ അനുകൂല പ്രതികരണം ഇവരിൽ നിന്നും ഉണ്ടായില്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഇതിനു ശേഷം ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല. അതിന് ഇനി ആഗ്രഹവുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാൽ അതും നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. ശബരിമല വിഷയത്തിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത നിലപാടിൽ തന്നെ എൻ.എസ്.എസ് ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ശബരിമലയിലെ യഥാർത്ഥ ഹീറോ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണെന്നാണ് വിലിയരുത്തൽ. നാരായണ പണിക്കരിൽ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരൻ നായർ ഏറ്റെടുക്കുമ്പോൾ വിവാദ പുരുഷനായിരുന്നു സുകുമാരൻ നായർ. സമുദായ അംഗങ്ങൾ തന്നെ പലവിധ സംശയങ്ങൾ ഉയർത്തി. അദ്ദേഹത്തിന്റെ അർഹത പോലും ചോദ്യം ചെയ്തു. സർക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയായി സുകുമാരൻ നായർ മുമ്പോട്ട് പോയി. എന്നാൽ ശബരിമല വിഷയത്തിലൂടെ എൻ എസ് എസിന്റെ യഥാർത്ഥ നേതാവായി സുകുമാരൻ നായരും മാറുകയാണ്. ആചാര വിഷയങ്ങളിൽ ഭക്തർക്കൊപ്പം നിൽക്കുന്ന സുകുമാരൻ നായർ ചതിച്ചവർക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എൻ എസ് എസ് നീക്കം. ഇത് തിരുവനന്തപുരം ഒഴികെ എല്ലായിടത്തും കോൺഗ്രസിന് ഗുണകരമായി മാറുമെന്നാണ് സൂചനകൾ പുറത്തു വന്നു. ഇതിനിടെ സിപിഎം സുകുമാരൻ നായരുടെ സ്വാധീനത്തെ കുറിച്ച് സർവ്വേയും നടത്തി. ഇതിന് ശേഷമാണ് സുകുമാരൻ നായരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി പറഞ്ഞത്.
എൻ എസ് എസ് ആസ്ഥാനത്ത് എത്തി പോലും ചർച്ച ചെയ്യാമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുകുമാരൻ നായരെ കടന്നാക്രമിക്കുന്ന നിലപാടാണ് സിപിഎമ്മും കോടിയേരിയും ആദ്യം എടുത്തത്. കളിയാക്കുക പോലും ചെയ്തു. ഇതിനിടെയാണ് കാസർഗോട്ടെ ഇരട്ട കൊല വില്ലനായെത്തിയത്. ഇതോടെ സ്ത്രീ വോട്ടർമാരുടെ മനസ്സ് എതിരാകുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ എൻ എസ് എസിനെ പിണക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലുമെത്തി. ഇതോടെ എൻ എസ് എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ കോടിയേരി ശ്രമിക്കുകയായിരുന്നു. ഇതാണ് സുകുമാരൻ നായർ തള്ളുന്നത്. ഫലത്തിൽ ഇത് കോൺഗ്രസിന് ഗുണകരമായി മാറും. തിരുവനന്തപുരത്ത് ബിജെപിയും എൻ എസ് എസിന്റെ സഹായം ആഗ്രഹിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളെ വഞ്ചിച്ചു. ഈ സാഹചര്യത്തിൽ പിണറായി സർക്കാരിന് പണി കൊടുക്കാനാണ് എൻ എസ് എസ് തീരുമാനം. നായർ സമുദായത്തിന് സ്വാധീനമുള്ളിടത്തെല്ലാം കരുതലോടെ കാര്യങ്ങൾ നീക്കം. ശബരിമല വികാരം വിശ്വാസികളിൽ നിറയ്ക്കുന്നത തരത്തിലാകും ഇടപെടൽ. ഒരിക്കലും പ്രതീക്ഷിക്കാത്ത ചതിയാണ് പിണറായി സർക്കാർ ചെയ്തതെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. കോൺഗ്രസിന്റേതായി പ്രചരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലും സുകുമാരൻ നായർക്ക് എതിർപ്പൊന്നുമില്ല. അതും യുഡിഎഫിന് അനുകൂലമായി മാറും. ഏതായാലും സുകുമാരൻ നായർ നേതാവായി മാറി കഴിഞ്ഞുവെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. വിശ്വാസികളെ ഒപ്പം നിർത്തിയാണ് എൻ എസ് എസിന്റെ നേതാവായുള്ള സുകുമാരൻ നായരുടെ മാറ്റം. മാതൃഭൂമിയിൽ മീശ നോവലിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടൽ സുകുമാരൻ നായർ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തിൽ പത്രം ബഹിഷ്കരിക്കാൻ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ഇടപെടൽ സുകുമാരൻ നായർ നടത്തുമെന്നാണ് സൂചന.
ശബരിമല യുവതി പ്രവേശനത്തെ ആർ എസ് എസും ബിജെപിയും കോൺഗ്രസും തുടക്കത്തിൽ അനുകൂലിച്ചു. എന്നാൽ പ്രതിഷേധത്തിനള്ള എൻ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തർ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആർഎസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എൻ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകൾ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരൻ നായരുടെ പിന്തുണയായിരുന്നു. ഇതോടെയാണ് സിപിഎം സുകുമാരൻ നായരെ തള്ളിപ്പറയാൻ തുടങ്ങിയത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ കൈയയച്ചു പിന്തുണച്ച എൻ.എസ്.എസ് ലോക് സഭാ തിരഞ്ഞെടുപ്പിൽ കളം മാറുന്നതിന്റെ രാഷ്ട്രീയ അനുകൂലത യുഡിഎഫ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍