എന്റെ അയ്യൻെ പേരിൽ... നമ്മുടെ അയ്യപ്പന്റെ പേരിൽ ഞാൻ വോട്ട് ചോദിക്കുന്നു.... മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുകാലു പോലും ബാക്കിയുണ്ടാവില്ല, കിരാത ഭരണക്കാരെ; കളക്ടർ അനുപമയുടെ ഉഗ്രകോപത്തിൽ സുരേഷ് ഗോപി പെട്ടുപോയത് ഈ പരാമർശം മൂലം; ഭഗവാൻ അയ്യപ്പന്റെ പേരിൽ മനപ്പൂർവ്വം വോട്ട് ചോദിച്ച സുരേഷ് ഗോപിക്കെതിരെ നിലപാട് കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും; തൃശൂരിനെ ഉഷാറാക്കി ശബരിമല പ്രചരണ വിവാദവും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: അയ്യപ്പന്റെ പേരിൽ വോട്ട് തേടിയതിനു തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഊരാക്കുടുക്കിൽ. തൃശൂരിലെ ജില്ലാ കളക്ടർ ടിവി അനുപമയാണ്. അതുകൊണ്ട് തന്നെ ജനപ്രാതിനിധ്യ നിയമത്തിലെ 23-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പിന്റെ ലംഘനം സൂപ്പർസ്റ്റാറിന് വിനയാണ്. മതത്തിന്റേയും ജാതിയുടേയും പ്രാദേശികതയുടേയും പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് കളക്ടർ കണ്ടെത്തുന്നത്. തന്റെ പരിധിയിൽ ഇതൊന്നും അനുവദിക്കില്ലെന്ന് ടിവി അനുപമ നിലപാട് എടുക്കുമ്പോൾ മറുപടി നൽകാൻ സുരേഷ് ഗോപി കുറച്ചൊന്നു വിയർക്കും. എന്തു പറഞ്ഞാലും വീഡിയോ തെളിവുകളെ എങ്ങനെ സുരേഷ് ഗോപി ഖണ്ഡിക്കുകയെന്നതാണ് ഉയരുന്ന ചോദ്യം. വിവാദത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കലക്ടർ ടി.വി.അനുപമ നിർദ്ദേശിച്ചിട്ടുണ്ട്.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ശബരിമലയുടെയും അയ്യപ്പന്റേയും പേരു പറഞ്ഞ് പ്രചരണം നടത്തിയതെന്നു കലക്ടറുടെ നോട്ടിസിൽ പറയുന്നു. 'അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. ശബരിമലയെ പ്രചാരണ ആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ്'- കൺവെൻഷനിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇതായിരുന്നു. ഇതിനൊപ്പം പല സ്ഥലത്തും വോട്ട് അഭ്യർത്ഥിക്കുമ്പോൾ സുരേഷ് ഗോപി അയ്യപ്പനേയും ശബരിമലയേയും ചർച്ചയാക്കുന്നുണ്ട്. ഇതും അനുപമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനിടെയാണ് എൻ ഡി എ കൺവെൻഷനിലെ വിവാദ വീഡിയോ കളക്ടർക്ക് കിട്ടിയത്. ശബരിമല തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ രാഷ്ട്രീയപാർട്ടികൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു.
അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിക്ക് പകരമായാണ് രാജ്യസഭാ എംപി.യും നടനുമായ സുരേഷ് ഗോപി എൻ.ഡി.എ. സ്ഥാനാർത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ആദ്യം ബി.ഡി.ജെ.എസിന് നൽകിയെങ്കിലും അദ്ദേഹത്തെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതോടെ ബിജെപി. സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സുരഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അനുപമ നിലപാട് കുടുപ്പിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സുരേഷ് ഗോപിക്ക് അയോഗ്യത വരാൻ സാധ്യതയുണ്ട്. പ്രത്യക്ഷത്തിൽത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ കൺവെൻഷന്റെ അവസാനം ഞാൻ ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാകും സുരേഷ് ഗോപിയുടെ വിശദീകരണം എന്നാണ് സൂചന.
സിനിമയോട് താൽകാലിക വിട പറഞ്ഞ്് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ താരം ഇപ്പോൾ പഞ്ച് ഡയലോഗുകൾ കൊണ്ട് വിസ്മയം തീർക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലാണ്. രാഷ്ട്രീയത്തിലിറങ്ങുകയും രാജ്യസഭ എംപിയാവുകയും ചെയ്തതോടെ രാഷ്ട്രീയപരമായി അകൽച്ചകൾ സംഭവിച്ചെങ്കിലും എക്കാലത്തെയും ആക്ഷൻ ഹീറോ എന്ന നിലയിൽ സുരേഷ് ഗോപി മലയാളികളുടെ ഹൃദയത്തിൽ കുടിയിരുന്നു കഴിഞ്ഞു. അതിനുള്ള തെളിവായിരുന്നു അദ്ദേഹത്തിന്റെ തൃശ്ശൂരിലെ നാമനിർദ്ദേശ പത്രികാ സമർപ്പണം. ബിജെപി അനുഭാവികൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ആരാധക വൃന്ദങ്ങളും അണിനിരന്നിരുന്നു.. പഞ്ച് ഡയലോഗ് പ്രസംഗങ്ങത്തിനായി കാതോർത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും സമൃദ്ധമായിരുന്നു. പക്ഷെ ഇത്തവണ സുരേഷ് ഗോപി പഞ്ച് ഡയലോഗിൽ പെട്ടു എന്നുതന്നെയാണ ്എതിർ പാർട്ടികൾ ആരോപിക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെ നെടുനീളൻ പ്രസംഗം ഇങ്ങനെയായിരുന്നു.
എന്റെ അയ്യൻ നമ്മുടെ അയ്യൻ അതൊരു വികാരമെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ ഭാരതത്തിലെ അയ്യപ്പഭക്തർ നൽകും മുട്ടുമടങ്ങി വീഴാൻ മുട്ടുകാലുണ്ടാവില്ല എന്ന് പഞ്ച് ഡയലോഗും..പ്രചരണ വേളയിൽ ശബരിമല ചർച്ചയാവേണ്ടത് ഓരോ വീടുകളിലും ഹിന്ദു വീടുകൾ മാത്രമല്ല ഏകമത വിശ്വാസങ്ങളുടേയും സംസ്കാരത്തിനു നേരെ ഓങ്ങിയ കഠാര തവിടുപൊടിയാക്കാൻ വിശ്വാസ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം ആഞ്ഞടിച്ചപ്പോൾ ശരണംവിളികളും കയ്യടികളുമായിരുന്നു മറുപടി. ജനപ്രാതിനിധ്യ നിയമത്തിലെ 23ാം വകുപ്പിലെ 3ാം ഉപവകുപ്പ് അനുസരിച്ച് മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ പ്രാദേശികതയുടെ പേരിലോ ഭാഷയുടെ പേരിലോ ഒക്കെ ആരെങ്കിലും വോട്ട് ചോദിച്ചാൽ അത് നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചതിന്റെ ചുവട് പിടിച്ച് ആണ് ടീകാ റാം മീണ ഈ പ്രസ്താവന ഇറക്കിയത്.
ഇതിനുമുമ്പ് ഇസ്ലാം മത വിശ്വാസിയല്ലാത്തവർക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉയർന്ന ആരോപണങ്ങൾ അടക്കമാണ് നികേഷ് കുമാർ ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു അഴീക്കോട് മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥിയായ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറും യൂത്ത് ലീഗ് നേതാവായ കെ.എം ഷാജിയും തമ്മിലുള്ള മത്സരം പ്രചാരണഘട്ടം മുതൽ ഏറെ ആവേശത്തിലുമായിരുന്നു. മുമ്പ് എൻഡിഎ ബാനറിൽ ജയിച്ച പിസി തോമസിനും ഇതേ കാരണത്താൽ അയോഗ്യത എത്തിയ ചരിത്രമുണ്ട്.
എന്റെ അയ്യൻ നമ്മുടെ അയ്യൻ....സുരേഷ് ഗോപിയുടെ പ്രസംഗമിങ്ങനെ
തൃശ്ശൂർ ലോക്സഭ മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്നലെ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. എക്കാലത്തേയും പ്രിയപ്പെട്ട ലീഡർ കെ കരുണാകരൻ ,നന്മയുള്ള കമ്മ്യൂണിസ്റ്റ്കാരൻ സഖാവ് ഇ.കെ നായനാർ അവശേഷിക്കുന്നഏക കമ്മ്യൂണിസ്റ്റുകാർ പാദാരവിന്ദങ്ങളിലും തൊട്ട് നമസ്കരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നമസ്കരിച്ച്കൊണ്ട്... അമിത്ഷാ, വാജ്പേയ്, അദ്വാനി, മുരളീ മനോഹർ തുടങ്ങി ഭരണനട്ടെല്ലിന് ശക്തിപകർന്നവരുടേയെല്ലാം പാദങ്ങളിൽ നമസ്കരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങുന്നത്.
പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ: എന്റെ അയ്യൻ നമ്മുടെ അയ്യൻ ആ വികാരമാണെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ ഭാരതത്തില അയ്യന്റെ ഭക്തർ അലയടിപ്പിക്കും മുട്ടുമടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുകാലുണ്ടാവില്ല.. അത്തരത്തിൽ ചർച്ചയാവും. പ്രചരണ വേളയിൽ ഞാൻ ചർച്ചയാക്കില്ല. ചർച്ച നടക്കുന്നത് വീടുകളിലാണ് അത് ഹിന്ദു വീടുകളിൽ മാത്രമല്ല. എല്ലാ മതങ്ങളുടേയും വിശ്വാസ സംസ്കാരത്തിന് നേരെ ഓങ്ങിയ കഠാര തവിടുപൊടിയാക്കാൻ വിശ്വാസ സമൂഹമാണ് മുന്നോട്ട് വരാൻ പോകുന്നത്. വികാരങ്ങളുടെയും മുന്നിൽ വലിയ കയ്യടിയോടെയും ശരണവിളികളോടെയുമാണ് പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗം സ്വീകരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍