അരുവിക്കരയോട് നോ പറഞ്ഞ് സുരേഷ് ഗോപി; എന്തിനും തയ്യാറായി വിജയകുമാർ; മറുപടി പറയാതെ ടീച്ചറും; സഹതാപത്തിൽ ജയിക്കാൻ കോൺഗ്രസ്; അഴിമതിയും രാഷ്ട്രീയവും ഉർത്തി വോട്ട് പിടിക്കാൻ സിപിഐ(എം); ത്രികോണത്തിന്റെ ചൂടിൽ വോട്ട് കൂട്ടാൻ ബിജെപിയും; അരുവിക്കരയിലേക്ക് തന്ത്രങ്ങൾ തയ്യാർ; ആരാകും സ്ഥാനാർത്ഥികൾ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഗ്ലാമർ താരമാകാൻ സുരേഷ് ഗോപിയെത്തില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ബിജെപി നേതാക്കളെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 7000 വോട്ട് മാത്രം നേടിയ മണ്ഡലത്തിൽ ഭാഗ്യപരീക്ഷണത്തിനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. അരുവിക്കരയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി എം വിജയകുമാർ തന്നെ എത്തുമെന്നാണ് സൂചന. വിജയകുമാറും മത്സരത്തിന് തയ്യാറാണെന്ന് നേതൃത്വത്തോട് വ്യക്തമാക്കി കഴിഞ്ഞു. സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തിലൂടെ ഒഴിവ് വന്ന അരുവിക്കരയിൽ അദ്ദേഹത്തിന്റെ ഭാര്യ എം ടി സുലേഖയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. എന്നാൽ മത്സര കാര്യത്തിൽ സുലേഖ മനസ്സ് തുറന്നിട്ടില്ല. നോ പറയാത്ത സാഹചര്യത്തിൽ സുലേഖ തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചാണ് കെപിസിസിയുടെ നീക്കം.
അരുവിക്കരിയിൽ സുരേഷ് ഗോപിയെ നിറുത്തി മത്സരം കടുപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുരേഷ് ഗോപിക്കുള്ള അടുപ്പം രാഷ്ട്രീയ നേട്ടമാക്കി മാറ്റാനായിരുന്നു നീക്കം. എന്നാൽ സുരേഷ് ഗോപിയുമായി സംസാരിച്ച സംസ്ഥാന നേതാക്കളോട് അരുവിക്കരയിലെ ബിജെപിയുടെ ജയസാധ്യതകളിൽ സുരേഷ് ഗോപി സംശയം പ്രകടിപ്പിച്ചു. ബിജെപി ടിക്കറ്റിൽ ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് താൻ മത്സരിക്കുമെന്ന സൂചനയാണ് സുരേഷ് ഗോപി നൽകിയത്. തൽക്കാലം അത് അരുവിക്കരയിൽ വേണ്ടെന്നും വിശദീകരിച്ചു. ഉടൻ പാർട്ടി അംഗത്വം സ്വീകരിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇതോടെ ത്രികോണ മത്സരത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിയുന്ന മറ്റ് പേരുകളിലേക്ക് ബിജെപി അന്വേഷണം തുടങ്ങി. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ മുന്നേറുന്ന കെ സുരേന്ദ്രനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ഒരു വിഭാഗം പ്രവർത്തകരിലുണ്ട്. എതായാലും വോട്ട് പിടിക്കാൻ സുരേഷ് ഗോപിയെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നീക്കങ്ങൾ.
എന്നാൽ മോദിയുടേയും അമിത് ഷായുടേയും സമ്മർദ്ദത്തിലൂടെ സുരേഷ് ഗോപിയെ അരുവിക്കരയിൽ മത്സരിപ്പിക്കാൻ ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ നിന്ന് രാജഗോപാലിനെ നിറുത്തി വോട്ട് മുപ്പതിനായിരമാക്കി. നിലവിലെ സാഹചര്യത്തിൽ അരുവിക്കരയിൽ സുരേഷ് ഗോപിയെത്തിയാൽ അൽഭുതമുണ്ടാകുമെന്ന് കരുതുന്നവരും ഏറെയുണ്ട്. ആ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതരുടെ നീക്കങ്ങൾ. മോദി പറഞ്ഞാൽ താൻ അനുസരിക്കുമെന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ അവസാന നിമിഷം വരെ ശ്രമിക്കണമെന്ന അഭിപ്രായം ബിജെപിയിൽ സജീവമാണ്.
കെപിസിസി അധ്യക്ഷൻ വി എം സുധീരനാണ് കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കാൻ ഈ ഘട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാർത്തികേയന്റെ സാധ്യതകൾ വെട്ടിയാണ് സുധീരൻ എത്തിയത്. മന്ത്രിയാകണമെന്നും കാർത്തികേയൻ ആഗ്രഹിച്ചു. അതും നടന്നില്ല. ഈ സാഹചര്യത്തിൽ കാർത്തികേയനോട് നീതികാട്ടാൻ സുലേഖയെ സ്ഥാനാർത്ഥിയാക്കിയേ മതിയാകൂ എന്നാണ് സുധീരന്റെ നിലപാട്. കാർത്തികേയന്റെ അടുത്ത അനുയായി ആയി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുലേഖ ടീച്ചറെ സ്ഥാനാർത്ഥിയാക്കണമെന്ന് പറയുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ പക്ഷക്കാരൻ. മൂന്നു പേരും ഒന്നിച്ചു പോയി സ്ഥാനാർത്ഥിയാകണമെന്ന് സുലേഖയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർ ഇതുവരെ ഒന്നും പറഞ്ഞില്ല. രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് എതിരാണെന്ന് സുലേഖയ്ക്ക് അറിയാം. ഈ സാഹചര്യത്തിൽ മത്സരിക്കണമോ എന്ന് പലവട്ടം ചന്തിക്കുകയാണ് ഈ മുൻ കോളേജ് അദ്ധ്യാപിക.
എന്നാൽ സുലേഖ തന്നെയാകും സ്ഥാനാർത്ഥിയെന്ന നിലയിലാണ് അരുവിക്കരയിൽ കോൺഗ്രസ് കാര്യങ്ങൾ നീക്കുന്നത്. അരുവിക്കര സീറ്റ് അർഹതപ്പെട്ട കോൺഗ്രസുകാരിൽ പ്രധാനിയായ മോഹൻകുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കി. മോഹൻകുമാറിന്റെ ഒഴിവിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കി കരകുളം കൃഷ്ണപിള്ളയേയും മാറ്റി. കരകുളവും അരുവിക്കര സീറ്റിൽ കണ്ണുവച്ചിരുന്ന നേതാവാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രമുഖർ ആരും അരുവിക്കരയിൽ അവകാശവാദം ഉന്നയിക്കില്ല. മണക്കാട് സുരേഷ്, അൻസജിതാ റസലും സീറ്റ് മോഹിച്ച് പോസ്റ്റർ പ്രചരണം നടത്തിയെങ്കിലും രണ്ടു പേർക്കും സീറ്റ് നൽകില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാർത്തികേയന്റെ സ്മരണ നിർത്താൻ സുലേഖയാണ് നല്ലതെന്നാണ് അഭിപ്രായം.
സുലേഖയ്ക്ക് രാഷ്ട്രീയ പരിചയമില്ലെന്ന് പറയാനാകില്ല. കഴിഞ്ഞ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സുലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി മത്സരിപ്പിക്കാൻ പോലും ആലോചിച്ചിരുന്നു. എന്നാൽ കാർത്തികേയനാണ് അത് അന്ന് തടഞ്ഞത്. തലസ്ഥാനത്തെ പ്രമുഖ അദ്ധ്യാപികയായി അറിയപ്പെടുന്ന സുലേഖയ്ക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ അവർ നിലപാട് വിശദീകരിക്കാത്തതിൽ ചെറിയ അങ്കലാപ്പുമുണ്ട്. എകെആന്റണിയെ കൊണ്ട് സുലേഖയെ സമ്മതിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ ആന്റണി എത്തുമെന്നും വ്യക്തമാക്കും. ആന്റണിയുടെ ഗ്ലാമറിൽ രാഷ്ട്രീയ പ്രതികൂലാവസ്ഥ മറികടക്കും. സഹതാപം കൂടിയാകുമ്പോൾ ജയിക്കുകയും ചെയ്യാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
സിപിഎമ്മിന് അരുവിക്കര ജയിച്ചേ പറ്റൂ. സോളാറും ബാർ കോഴയുമുണ്ടാക്കിയ രാഷ്ട്രീയ അനുകൂലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തണം. ഇതിന് എം വിജയകുമാറിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനാണ് നീക്കം. എന്നാൽ പുതുമുഖത്തെ ഇറക്കി അരുവിക്കര പിടിക്കണമെന്ന അഭിപ്രായം സജീവമാണ്. വികെ മധു, ഐബി സതീഷ് തുടങ്ങിയ പേരുകൾ പരിഗണിക്കുന്നു. യുവത്വത്തിന് മുൻഗണന നൽകാൻ തീരുമാനിച്ചാൽ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറിയായ ഐബി സതീഷ് സ്ഥാനാർത്ഥിയാകാനും സാധ്യത ഏറെയാണ്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കാനാണ് സിപിഐ(എം) സംസ്ഥാന സമിതിയുടെ തീരുമാനം. ആർ ബാലകൃഷ്ണ പിള്ളയുടേയും പിസി ജോർജിന്റെയും യുഡിഎഫിനെതിരായ ആരോപണങ്ങളുടെ ചൂടിൽ സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി ജയിച്ച് കയറാമെന്നാണ് പ്രതീക്ഷ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍