ഇഷ്ടക്കാർക്കും അടിയാന്മാർക്കും പെട്ടിയെടുപ്പുകാർക്കും വേണ്ടി ഈ പാർട്ടിയെ ബലിയാടാക്കി; മുറിവേറ്റ ധാരാളം പ്രവർത്തകർ ഉണ്ട് എന്നുള്ള വിവരം വിസ്മരിക്കരുത്; കഴിഞ്ഞ കുറെ കാലമായി എടുക്കുന്ന നിലപാടുകൾ ശരി ആണോ എന്ന് ആത്മപരിശോധന നടത്തണം; പിജെ കുര്യനെ വെല്ലുവിളിച്ച് കോൺഗ്രസ് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ടികെ സജീവ്; അഴിമതിക്കാരെ പാലൂട്ടി വളർത്തിയെന്നും മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെതിരേ ആഞ്ഞടിച്ച് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റും കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ടികെ സജീവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലം കൈവിട്ടു പോകാൻ കാരണം കുര്യന്റെ നിലപാടായിരുന്നുവെന്നും ഇഷ്ടക്കാർക്ക് വേണ്ടി പാർട്ടിയെ ബലി കൊടുത്തുവെന്നും ടികെ സജീവ് ഫേസ്ബുക്കിൽ കുറിച്ചു. നിലപാടുകൾ കൊണ്ട് എന്നും വ്യത്യസ്തനാണ് കോൺഗ്രസ് നേതാവായ സജീവ്. കഴിഞ്ഞ 16 മാസമായി താൻ പാർട്ടിയിൽ ഇല്ലെന്നും അതിന്റെ മെച്ചം ജീവിതത്തിൽ കാണാനുണ്ടെന്നും സജീവ് പറയുന്നു.
കോൺഗ്രസുകാരുടെ അഴിമതിക്ക് എതിരേ അടക്കം നിയമ യുദ്ധം നടത്തിയിട്ടുള്ളയാളാണ് സജീവ്. ജില്ലാ പഞ്ചായത്തംഗം ആയിരിക്കുമ്പോൾ ഇദ്ദേഹം തദ്ദേശ സ്ഥാപനങ്ങളിലെ ജോലികൾ ഇ-ടെൻഡർ മുഖേനെ ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. അന്ന് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വം സജീവിനെ പൂർണമായി തള്ളിക്കളഞ്ഞു. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി ചൂണ്ടിക്കാട്ടി സജീവ് കെപിസിസിക്ക് അടക്കം പരാതി നൽകിയെങ്കിലും പിജെ കുര്യൻ ഈ പരാതി കുട്ടയിൽ ഇടുകയായിരുന്നു. കുര്യന്റെ വിശ്വസ്തനായ ബാങ്ക് പ്രസിഡന്റിനെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇക്കാര്യമെല്ലാം തുറന്നു പറഞ്ഞാണ് സജീവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് ചുവടെ:
ബഹു.പ്രൊഫ.പി. ജെ. കുര്യൻ അവർകളോട്,
ടി കെ. സജീവിന്റെ ഒരു കത്ത്
താങ്കളുടെ വീട്ടിൽ ഇരുന്നു താങ്കളുടെ ഇഷ്ടക്കാരായ ജില്ലാ ഭാരവാഹികളെ സന്തോഷിപ്പിക്കാൻ അവർക്കു തീട്ടൂരം കൊടുത്തപ്പോൾ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ മുന്നേറാൻ കഴിയുന്ന ഒരു പ്രദേശത്തെ താങ്കൾ ബലി കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് കാലം വിലയിരുത്തും.
കഴിഞ്ഞ കുറെ കാലമായി എടുക്കുന്ന നിലപാടുകൾ ശരി ആണോ എന്ന് ആത്മപരിശോധന കൂടി നടത്തുന്നത് ഏറെ നന്നായെനേം.
1. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അങ്ങ് എടുത്ത നിലപാട്. സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഇംപാക്ട് എത്ര വലുതായിരുന്നു. (തിരുവല്ല അസംബ്ലി നിയോജകമണ്ഡലം )
2. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെ താങ്കൾ നടത്തിയ പത്ര സമ്മേളനം. ഇതൊരു പാർട്ടി അച്ചടക്കത്തിന് വിധേയമായിരുന്നോ?.(രാജ്യസഭാ സീറ്റ് സംബന്ധിച്ചു )
3.ഇപ്പോൾ താങ്കളെ ചുറ്റിപ്പറ്റി മല്ലപ്പള്ളി ബ്ലോക്കിൽ ഭാരവാഹികളെ വെച്ചത് ഏതു മാനദണ്ഡത്തിൽ ആണ് ?(അർഹരായവരെ ഒഴിവാക്കിയത്)
4. പാർലമെന്റ് തെരഞ്ഞെടുപ്പും അസംബ്ലി പോലെ ആക്കാൻ തീരുമാനിച്ചോ ? (തന്നെ പരിഗണിക്കില്ല) അങ്ങേക്കറിയാം എന്നെയും എന്റെ നിലപാടുകളെയും. ഞാൻ പാർട്ടി ചുമതലയിൽ നിന്ന് വിട്ടിട്ടു 16 മാസം പൂർത്തിയാകുന്നു. അതിൽ താങ്കളുടെ പങ്ക് ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടു എന്റെ വ്യക്തി ജീവിതത്തിൽ ഏറെ മെച്ചം ഉണ്ടാക്കിത്തന്നതിലുള്ള നന്ദി അങ്ങയോടറിയിക്കുന്നു.
ഞാൻ താങ്കൾക്കു ഇപ്പോൾ ഇതെഴുതാൻ കാരണം കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ ആർ. ശശിധരൻ രാജിവെക്കാൻ ഇടയായതു കൊണ്ടാണ്. അതിലേക്കു അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആദരണീയനായ മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡന്റ് ആകുന്നന്നതിനു മുൻപായി പത്തനംതിട്ട ജില്ലയിൽ ഭാരവാഹികളുടെ പുനഃസംഘടന അദ്ദേഹം ചാർജ് എടുക്കുന്നതിനു തലയ്ക്ക് തലേദിവസം ചെയ്തപ്പോൾ അതിൽ താങ്കളെ പോലെ ഒരു മുതിർന്ന നേതാവ് ഉള്ള ഒരു ജില്ലയിൽ അധാർമികമായി ഓരോരുത്തരുടെ വീട്ടിൽ ഇരുന്നു ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമം താങ്കളെ പോലൊരാൾ ചെയ്യാൻ കൂട്ടുനിന്നു എന്നതിന്റെ ഫലമല്ലേ കവിയൂരു പോലെ പാർട്ടി കേഡർമാരുള്ള ഒരു മണ്ഡലത്തെ പ്രതിസന്ധിയിൽ ആക്കിയത്.
അഞ്ചു മണ്ഡലം പ്രസിഡന്റിന്റെ കൂടെ ഭാരവാഹി ആയിരുന്ന കവിയൂർ മണ്ഡലം കമ്മിറ്റി ഒന്നായി ശിപാർശ ചെയ്ത ശ്രീ വാലുപറമ്പിൽ സുരേഷ് എന്ന ആളിനെ ടി കെ സജീവിന്റെ ആളെന്ന പരാതി ഉണ്ടന്നുപറഞ്ഞു താങ്കളുടെ മുറിക്കകത്തിരുന്നു ഇഷ്ടക്കാരനുവേണ്ടി തീരുമാനം എടുത്തപ്പോൾ കവിയൂരിലെ അടിത്തറയുള്ള കമ്മ്യൂണിസ്റ് കോട്ടയിൽ നിന്നും കെട്ടിപ്പടുത്തുണ്ടാക്കിയ കോൺഗ്രസ് പാർട്ടിയെ താങ്കൾ ആർക്കോവേണ്ടി ഒറ്റുകൊടുക്കുകാരുന്നു ചെയ്തതത്.
താങ്കളുടെ ബ്ലോക്കിൽ പെട്ട ആറു പഞ്ചയാത്തുള്ളതിൽ മല്ലപ്പള്ളി പഞ്ചായത്തിൽ നിന്ന് തന്നെ അഞ്ചു വൈസ് പ്രസിഡന്റുമാരെ വച്ചത് താങ്കൾ അറിയാതെ ആണോ (ആറു പേരെ വെക്കാൻ പറ്റൂ) ബ്ലോക്ക് പ്രസിഡന്റും മല്ലപ്പള്ളിക്കാരനാണ് .
ഇരുപതു സെക്രട്ടറിമാരെ വെച്ചപ്പോൾ അഞ്ചുപേരും ചെങ്ങരൂർ ചിറയിൽ നിന്നുള്ളവരാണെന്നും അങ്ങേക്കറിയാം.ഇതെല്ലാം അങ്ങയുടെ മറവിൽ അങ്ങയുടെ അനുവാദത്തോടെ നടന്ന കൊള്ളരുതായ്മ. ഈ പാർട്ടിയെ ഉടനെ തന്നെ അധികാരത്തിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നതിൽ അങ്ങ് വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചേ മതിയാകൂ.
1987 കാലഘട്ടത്തിൽ അന്തരിച്ച കാർത്തികേയൻ സാറിന്റെ ചുമതലയിൽ ആറന്മുള സത്രത്തിൽ വന്നിരുന്നു ദിവസങ്ങൾ ചെലവാക്കി ഭാരവാഹികളെ തെരഞ്ഞെടുത്തതിന്റെ ഏറെ ഗുണം അനുഭവിച്ച നിങ്ങൾ ദേശീയ നേതാവായപ്പോൾ ഇഷ്ടക്കാർക്കും അടിയന്മാർക്കും പെട്ടിയെടുപ്പുകാർക്കും വേണ്ടി ഈ പാർട്ടിയെ ബലിയാടാക്കുന്നതിൽ ദുഃഖം ഉണ്ട് സാറെ.
മത്സരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു മാറിനിന്നപ്പോൾ ശ്രീ കെ കെ ചെറിയാൻ സാറിനെപ്പോലുള്ളവർ വന്നു നിർബന്ധം ചെലുത്തി പാർട്ടിയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച സാറിനെ പോലൊരാൾ ഇത്തരം പ്രവർത്തിക്കു കൂട്ട് നിൽക്കുന്നതിൽ അത്ഭുതപ്പെടേണ്ട .
താങ്കൾക്കു ഒരു പരാതി തന്നിട്ട് ഇഷ്ടക്കാരൻ ആയതുകൊണ്ട് അതിന്മേൽ ഒരന്വേഷണം നടത്താൻ മനസു കാണിക്കാത്ത താങ്കൾ ഈ പാർട്ടി യെ സി എം പി യുടെയും ആർ എസ് പി യുടെയും താഴെകൊണ്ടെത്തിച്ചാൽ അതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല.
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ടെൻഡർ നടത്താൻ കേസ് ഫയൽ ചെയ്തപ്പോൾ താങ്കൾ എടുത്ത നിലപാട് ആർക്കു വേണ്ടി ആയിരുന്നു എന്ന് താങ്കൾക്ക് അറിയാമല്ലോ. ?
ഇരവിപേരൂർ ഈസ്റ്റ് ബാങ്കിൽ നിയമനത്തിന് പണം വാങ്ങി എന്ന് പരാതി എഴുതി താങ്കൾക്കു തന്നപ്പോൾ താങ്കൾ അത് ചവറ്റുകൊട്ടയിൽ ഇട്ടതു ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു.
പാവങ്ങളെ കൊണ്ട് ലക്ഷങ്ങൾ പിരിച്ചു പുറമ്പോക്കു ഭൂമി വാങ്ങി എന്ന് താങ്കളോട് പരാതി പറഞ്ഞപ്പോൾ താങ്കളുടെ മറുപടി എന്താണ്എന്ന് നെടുവീർപ്പ് ഇടുന്നതു നന്നായി ഇരിക്കും
സജീവനെ പോലെ ഒരാളിനെ ബിജെപി ക്കാരനാക്കാൻ താങ്കളുടെ ശിങ്കിടിക്കാർ ഇടിക്കുന്ന മഴുപണി എന്തിനാണ് എന്നൊന്ന് ചിന്തിക്കുന്നതും നന്നായി ഇരുന്നു.
സജീവിനെ പാർട്ടിയിൽ നിന്ന് കളയാൻ കെ പി സി സി ക്കു പരാതികൊടുക്കാൻ പ്രേരണ നൽകിയ താങ്കൾ ഇതുമില്ല ഇതിനപ്പുറവും ചെയ്തില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ .
സജീവിനെ കളഞ്ഞോ പക്ഷെ സജീവിന്റെ കൂടെ നിന്നവർ എന്ന് വ്യാഖ്യാനിച്ചു പാവം പ്രവർത്തകരെ പാർട്ടിയിൽ നിന്നും കളയരുതെന്നു അഭ്യർത്ഥിക്കുന്നു അങ്ങ് കല്ലൂപ്പാറയിലും കുന്നന്താനം, മല്ലപ്പള്ളി , ആനിക്കാട് , പുറമറ്റം , കവിയൂർ എന്നീ സ്ഥലങ്ങളിൽ മുറിവേറ്റ ധാരാളം പ്രവർത്തകർ ഉണ്ട് എന്നുള്ള വിവരം വിസ്മരിച്ചുകൂടാ .
എന്ന്
വിശ്വസ്തതയോടെ
ടി കെ സജീവ്
(ജനങ്ങൾ അറിയണം ഒരു പൊതുപ്രവർത്തകനായ രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവർത്തനം വേണ്ട എന്ന് വെച്ചത് പൊതുസമൂഹം അറിയേണ്ടേ ) . അതുകൊണ്ടു മുഖപുസ്തകത്തിൽ ഇത് പോസ്റ്റ് ചെയ്യുന്നു. )
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്