കത്ത് വിവാദത്തിൽ മത്സരരംഗത്തു നിന്നും പിന്മാറാൻ ടി എൻ പ്രതാപൻ; 'രാഹുൽ ഗാന്ധിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ സമ്മതം അറിയിച്ചത്; കത്തെഴുതിയെന്ന് പ്രചരിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം': കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി മുകുൾ വാസ്നികും
കൊച്ചി: കൈപ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് ടിഎൻ പ്രതാപൻ. കത്തയച്ചു എന്ന വാർത്ത രാഷ്ട്രീയ ശത്രുക്കളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്തയുടെ ഉറവിടം ഏതാണെന്ന് തനിക്കറിയാമെന്നും പ്രതാപൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം പ്രതാപൻ എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കോൺഗ്സ് ഹൈക്കമാൻഡും വ്യക്തമാക്കി. കൈപ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നും കത്ത് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമിതിയിൽ വായിച്ചു എന്നും വാർത്തകളുണ്ടായിരുന്നു. യുവാക്കൾക്ക് അവസരം നൽകാനായി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെ പ്രതാപൻ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കത്ത് വിവാദം ഉടലെടുത്തത്.
രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്ന് പറഞ്ഞത് ബുദ്ധിപൂർവ്വമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്നും പ്രതാപൻ വ്യക്തമാക്കി. പാർട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാർത്ഥിയാകാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സ്നേഹപൂർവമായ നിർബന്ധമായിരുന്നു രാഹുലിന്റേത്. നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.
മത്സരിക്കാനില്ലെന്ന തീരുമാനം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും രാഹുൽ ഗാന്ധിയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സുധീരന് വേണ്ടി ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷമായി രൂക്ഷവിമർശനം ഉന്നയിച്ചാണ് ടി എൻ പ്രതാപൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. മൂന്നും നാലും തവണ മത്സരിച്ചവർക്ക് താൻ മാതൃക ആകട്ടെയെന്ന് പ്രതാപൻ പറഞ്ഞു. എസ്റ്റേറ്റ് തമ്പുരാക്കന്മാർക്ക് തന്നെ വിലയ്ക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായി നടക്കുന്ന കള്ളപ്രചരണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാം. തനിക്കെതിരായ വാർത്തകൾ പിതൃശൂന്യമാണ്. എന്നാൽ അതിന് പിന്നാലെ വന്ന ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയ്ക്ക് പിതൃത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കയ്പമംഗലം സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്നേഹപൂർവം ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ ശാസനയ്ക്ക് വഴങ്ങിയാണ് മത്സരിക്കാൻ തയ്യാറായത്. എന്നാൽ നിലവിലെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ താൻ പിന്മാറുന്നു. താൻ കാരണം ഒരു യൂത്ത് കോൺഗ്രസുകാരന്റെയും സീറ്റ് നഷ്ടപ്പെടില്ല. കയ്പമംഗലത്ത് ശോഭ സുബിന്റെ പേര് നിർദ്ദേശിച്ചത് താനായിരുന്നു. മണ്ഡലത്തിലെ പുതിയ സ്ഥാനാർത്ഥി ആരാണെങ്കിലും അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചിട്ടുണ്ടെന്നും 50 വയസ്സ് പിന്നിട്ടയാളാണെന്ന നിലയ്ക്കും മത്സരരംഗത്തുനിന്ന് തന്നെ മാറ്റി നിർത്തണമെന്നും കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. അപ്രകാരം തന്നെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരും ഉൾപ്പെട്ടിരുന്നില്ല. കത്തുകൊടുത്തുവെന്ന് രാഹുലും പറഞ്ഞിട്ടില്ലെന്നും പ്രതാപൻ വ്യക്തമാക്കി.
ഇന്നലെ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രാഹുൽ തന്റെ പേര് നിർദ്ദേശിച്ച കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആദ്യം മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ പാർട്ടി പറഞ്ഞത് അനുസരിക്കണമെന്നും മത്സരിക്കണമെന്നും രാഹുൽ നിഷ്കർഷിച്ചു. അതിന് വഴങ്ങിയാണ് പുനരാലോചനയ്ക്ക് തയ്യാറായത്.
കത്തുകൊടുത്തിട്ടുണ്ടെന്ന് രാഹുൽ യോഗത്തിൽ പറഞ്ഞോ എന്ന് സുധീരനോട് ചോദിച്ചു. ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന നടത്തിയത് ശ്രദ്ധയിൽപെട്ടു. അത് മുഖവിലയ്ക്കെടുക്കുകയണ്. ഞാൻ മൂലം യൂത്ത് കോൺഗ്രസുകാരന്റെ അവസരം നഷ്ടപ്പെടുത്തില്ല. ഇക്കാര്യം സുധീരനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചിട്ടുണ്ട്. താൻ മൂലം ചെറുപ്പക്കാരന്റെ അവസരം നഷ്ടപ്പെടാൻ പാടില്ലെന്നും മത്സരിക്കാനില്ലെന്ന കാര്യം വീണ്ടും രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. കയെപ്പമംഗലത്ത് ആര് സ്ഥാനാർത്ഥിയായാലും പ്രചരണത്തിനായി താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത തെറ്റാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും പിന്നീട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കത്തിനെ കുറിച്ചുള്ള പ്രചരണം വ്യാജമാണ്. മാദ്ധ്യമങ്ങൾ കത്തിന്റെ ഭാഗം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സരിക്കാൻ ഇല്ലെന്നാണ് പ്രതാപൻ രാഹുൽ ഗാന്ധിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിയാണ് കത്തെഴുതിയത്. മറിച്ച് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പറയുന്നത് തെറ്റായ കാര്യമണെന്നും മുകുൾ വാസ്നിക് അഭിപ്രായപ്പെട്ടു.
നേരത്ത് പ്രതാപൻ സീറ്റ് ആവശ്യപ്പെട്ട് കത്തെഴുതിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതാപൻ ദുബായിലെ കയ്പ്പമംഗലത്തെ കെഎംസിസി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതാപൻ കയ്പ്പമംഗലത്തിന് വേണ്ടി ശ്രമിച്ചെന്ന വാദം ശക്തമായത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍