പട്ടയരേഖ കാണാനില്ലെന്ന് ബിന്ദുകൃഷ്ണ; തന്റെ കയ്യിൽ തന്നിട്ടേയില്ലെന്ന് സത്യശീലൻ; താനും കണ്ടില്ലെന്ന് കൊടിക്കുന്നിലും; കള്ളങ്ങൾ പൊളിച്ച് വീഡിയോ ഫേസ്ബുക്കിൽ ഇട്ട് പ്രതാപ വർമ്മ തമ്പാൻ; കൊല്ലം ഡിസിസി ഓഫീസിന്റെ എല്ലാ രേഖകളും ഒറ്റയടിക്ക് പൊങ്ങിവന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: തന്നെ കുടുക്കാനെന്നവണ്ണം കൊല്ലം ഡിസിസി ഓഫീസിന്റെ പട്ടയരേഖ കാണാനില്ലെന്ന പ്രചരണം നടത്തിയ പുതിയ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും മുൻ പ്രസിഡന്റ് സത്യശീലനും ചുട്ട മറുപടിയുമായി പ്രതാപവർമ്മ തമ്പാൻ എത്തിയതോടെ 'കാണാതായ' രേഖ 24 മണിക്കൂറിനകം പൊങ്ങി പുറത്തുവന്നു.
താൻ രേഖ സത്യശീലന് കൈമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് തമ്പാൻ തന്നെ പ്രതിസ്ഥാനത്ത് നിർത്താനുള്ള എതിരാളികളുടെ നീക്കത്തിന് പഴുതടച്ച മറുപടി നൽകിയത്. ഇതോടെ 'കാണാതായ' രേഖ ചാടി പുറത്തുവന്നു. ഇന്നത്തെ ഡിസിസി യോഗത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി തമ്പാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് താൻ ചുമതലയേറ്റ് മാസങ്ങളായിട്ടും ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ പട്ടയരേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഡിസിസി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞത്. ഇതോടെ മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി പ്രത്യക്ഷപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെ പേരിൽ ഭൂമിയുടെ പട്ടയം നൽകാൻ 2004ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് തീരുമാനമായത്. പിന്നീട് ജി പ്രതാപവർമ്മ തമ്പാൻ പ്രസിഡന്റായിരിക്കെ കരമൊടുക്കി ഭൂമി ഡിസിസി പ്രസിഡന്റിന്റെ പേരിൽ ചേർക്കുകയായിരുന്നു.
താൻ സ്ഥാനമൊഴിഞ്ഞപ്പോൾ രേഖ പുതിയ പ്രസിഡന്റ് വി സത്യശീലന് കൈമാറിയതായി തമ്പാൻ പറഞ്ഞെങ്കിലും തനിക്ക് അങ്ങനെയൊരു രേഖയേ തന്നിട്ടില്ലെന്നായിരുന്നു സത്യശീലന്റെ വാദം. ഇതിന് പിന്നാലെ ഡിസിസി പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് എംപിയും താനും രേഖ കണ്ടിട്ടില്ലെന്ന് പറഞ്ഞതോടെ രേഖ ഒളിപ്പിച്ചത് തമ്പാനാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന സൂചനകളാണ് പുറത്തുവന്നത്.
പക്ഷേ, തമ്പാൻ വിട്ടില്ല. കഴിഞ്ഞദിവസം ഈ പട്ടയരേഖ സത്യശീലന് കൈമാറുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തമ്പാൻ പഴുതടച്ച മറുപടിയുമായി എത്തിയത്. ഇതോടെ കാണാതായ രേഖ പൊങ്ങിവന്നു.
2014 ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച പട്ടയ രേഖകൾ ഉൾപ്പെടുള്ളവ സത്യശീലന് കൈമാറുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഇതിന്റെ ദൃശ്യങ്ങൾ സഹിതം തമ്പാൻ കഴിഞ്ഞദിവസം പോസ്റ്റ് നൽകിയത്.
പട്ടയരേഖ കാണാതായ വിവരം പുറത്തായതിന് പിന്നാലെ പട്ടയരേഖ മാത്രമല്ല, ഭൂമി ഡിസിസി പ്രസിഡന്റിന്റെ പേരിൽക്കൂട്ടി കരമൊടുക്കിയതിന്റെ രസീത് എവിടെയാണെന്നും വ്യക്തമല്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. സി.കേശവൻ മുഖ്യമന്ത്രിയായിരിക്കെയാണ് 1951ൽ മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 1.87 ഏക്കർ പുറമ്പോക്ക് ഭൂമി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിനായി കുത്തകപ്പാട്ടത്തിനു നൽകിയത്.
പാട്ടത്തുക അടയ്ക്കാതെ കുടിശിക പെരുകി രണ്ടു കോടി രൂപ കവിഞ്ഞു. പിന്നീടു താൻ ഡിസിസി പ്രസിഡന്റായിരിക്കെ കുടിശിക തുകയുടെ ഒരു ഭാഗം അടച്ചശേഷമാണു ഭൂമിക്കു പട്ടയം കിട്ടാൻ നടപടി തുടങ്ങിയതെന്നു കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞിരുന്നു.
ഭൂമിക്കു കുത്തകപ്പാട്ടം കിട്ടിയതു മുതൽ വിവാദത്തിലായ ഡിസിസി ഓഫിസ് വളപ്പിൽ ഡിസിസി ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണവും പല തവണ വിവാദത്തിലായിരുന്നു. പല ഡിസിസി പ്രസിഡന്റുമാരുടെ കാലത്തും കെട്ടിട നിർമ്മാണം നടന്നെങ്കിലും ഇപ്പോഴും പൂർത്തിയാവാത്ത നിലയിലാണ്. ഇതിൽ തമ്പാനെ പ്രതിയാക്കാനാണ് ശ്രമം നടന്നതെന്നാണ് സൂചന. എന്നാൽ ചുട്ട മറുപടി സോഷ്യൽ മീഡിയയിലൂടെ നൽകിയതോടെ തമ്പാൻ രേഖ പുറത്തെത്തിക്കുകയായിരുന്നു. ഇതോടെ തമ്പാന് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്.
എതായാലും ഈ സംഭവത്തോടെ കൊല്ലത്ത് കോൺഗ്രസിലെ ചേരിപ്പോര് വീണ്ടും വലിയ ചർച്ചയാവുകയാണ്. നേരത്തേ തമ്പാനെ ഒഴിവാക്കി സത്യശീലനെ പ്രസിഡന്റാക്കിയതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ സൂചനയായി മാറുകയാണ് ഈ സംഭവം. പാർട്ടിയിൽ മുതിർന്ന നേതാക്കൾ തമ്മിൽ ജില്ലയിൽ നിൽക്കുന്ന പടലപ്പിണക്കം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.
ജില്ലയിൽ ഒരു സീറ്റുപോലും ലഭിക്കാത്തവിധത്തിലാണ് കൊല്ലത്ത് കോൺഗ്രസ് തറപറ്റിയത്. ഇതിന് ശേഷം ബിന്ദുകൃഷ്ണയെ ഡിസിസി അധ്യക്ഷയാക്കിയപ്പോഴും പ്രശ്നങ്ങളെല്ലാം അതേപടി തുടരുകയാണെന്ന സൂചനകളാണ് ഇപ്പോൾ പട്ടയരേഖയുടെ പേരിൽ ഉണ്ടായിരിക്കുന്ന പുതിയ വിവാദത്തിൽ നിന്നും വ്യക്തമാക്കുന്നത്. ജില്ലയിൽ ശക്തമായ സാന്നിധ്യമറിയിച്ച നേതാവായ തമ്പാനെ ഒതുക്കാനുള്ള തരംതാണ ശ്രമമാണ് ഇപ്പോൾ നടന്നതെന്നും തമ്പാൻ വീഡിയോ പുറത്തുവിട്ടതോടെ എതിരാളികളുടെ വായടഞ്ഞുവെന്നും തമ്പാൻ അനുകൂലികൾ പ്രതികരിക്കുന്നു.
തോപ്പിൽ രവിക്കു ശേഷം കൊല്ലത്തെ ഡിസിസി പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കാൻ അർഹനായ ഒരേയൊരാൾ തമ്പാൻ ആയിരുന്നുവെന്നും ഇപ്പോഴത്തെ സംഭവങ്ങൾ കൊല്ലത്തെ കോൺഗ്രസിന്റെ അപചയം തുറന്നുകാട്ടുന്നതാണെന്നും മറ്റും സോഷ്യൽ മീഡിയയിൽ കമന്റുകളും നിറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍