അവർ എകെജിയുടെ ബന്ധുക്കളല്ല; കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരമന്റെ മുമ്പിലെത്തിയ പിണറായിയെ തെറി പറഞ്ഞവർക്ക് എകെജിയുമായി പുലബന്ധംപോലുമില്ലെന്ന് യഥാർത്ഥ ബന്ധുക്കൾ; ആർക്കും ഈ സഹോദരിമാരെ അറിവിലെന്ന് എ.കെ. ജി.യുടെ മാതൃസഹോദരി പൂത്രൻ; 'ബന്ധുക്കളെ' അറിയില്ലെന്ന് എകെജിയുടെ മരുമകനും മുൻ എംപിയുമായ പി കരുണാകരൻ; തരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കൾക്ക് വീണ്ടും അംഗത്വം കൊടുത്തപോലെ ഇതും ബിജെപിയുടെ നാടകമെന്ന് സിപിഎം
രഞ്ജിത്ത് ബാബു
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ ബിജെപി പ്രവർത്തകർ ഏറെ ആഘോഷിച്ച ഒരു സംഭവമായിരുന്നു എകെജിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലർ, പ്രതിരോധമന്ത്രി നിർമ്മലാ സീതാരമാൻ പങ്കെടുത്ത വേദിയിലെത്തി പിണറായി വിജയനെ വിമർശിച്ച് ബിജെപിക്ക് പിന്തുണകൊടുത്തത്. എന്നാൽ ഇത്തരം ഒരു ബന്ധുക്കൾ എകെജിക്ക് ഇല്ലെന്നാണ് എകെജിയുടെ ബന്ധുക്കളും സിപിഎം നേതാക്കളും ഒരുപോലെ പറയുന്നത്. നേരത്തെ ശശിതരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കൾക്ക് വീണ്ടും അംഗത്വം കൊടുത്തപോലെ, ചീപ്പ് പബ്ലസിറ്റിക്കായുള്ള സംഘപരിവാറിന്റെ ശ്രമമാണ് ഇതെന്നാണ് സിപിഎം ആരോപിക്കുന്നത്.
എ.കെ. ജി.യുടെ ബന്ധത്തിൽപെട്ടവർ എന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരമന്റെ മുമ്പിലെത്തിയ സഹോദരിമാർ എ,.കെ. ജി.യുടെ കുടുംബവുമായി പുലബന്ധമില്ലാത്തവരാണെന്ന് എ.കെ. ജി.യുടെ മാതൃസഹോദരി പൂത്രൻ എ.കെ. ചന്ദ്രൻ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി. എകെജിയുടെ മകളുടെ ഭർത്താവും മുൻ എംപിയുമായ പി കരുണാകരനും ഇത്തരം ബന്ധുക്കളെ അറിയില്ലെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയിരുന്നു. ആയില്യത്ത് കുറ്റ്യേരി തറവാടുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എകെ ചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സംശയനിവാരണത്തിനായി ഇതോടൊപ്പമുള്ള ചിത്രം തറവാട്ടിലെ മുതിർന്ന പലർക്കും അയച്ചുകൊടുത്ത് അന്വേഷിച്ചപ്പോഴും അവർക്കാർക്കും ഈ മുഖങ്ങൾ കണ്ട പരിചയമില്ല. പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കിയ ഇവർ ജീവിക്കുന്ന പ്രദേശത്ത് അന്വേഷിച്ചപ്പോൾ ഇവരെല്ലാം കാലാകാലമായി കോൺഗ്രസുകാരാണെന്നും ഒരിക്കൽ പോലും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാനായത്. - ചന്ദ്രൻ ചൂണ്ടിക്കാട്ടി.
എ.കെ. ജി. ആദ്യം കോൺഗ്രസ്സ്കാരനായിരുന്നു. എന്നാൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുമായി പ്രവർത്തനമാരംഭിച്ചതോടെ കുടുംബത്തിലെ അംഗങ്ങൾ രണ്ട് പാർട്ടികളിലുമായി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഇത് അറിയാവുന്നതാണെന്ന് എ.കെ. ചന്ദ്രൻ പറയുന്നു. ആയില്യത്ത് എന്ന പേരിൽ ചില തറവാട്ടുകാർ പെരളശ്ശേരിക്ക് ചുറ്റുമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് അവർക്ക് ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരുമായി ബന്ധമുണ്ടായിരിക്കാം. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും ഈ സഹോദരിമാരെ അറിവില്ല. ചന്ദ്രൻ പറയുന്നു. കുടുംബത്തിലെ വിവാഹത്തിനോ ചരമം പോലുള്ള ചടങ്ങുകൾക്കോ ഇവരെ ആരും കണ്ടിട്ടില്ല. ഇവർ എ.കെ. ജി.യുടെ ബന്ധുക്കളല്ലെന്നും അദ്ദേഹം പറയുന്നു. ഇവർ കോൺഗ്രസ്സ് അനുഭാവികളായിരുന്നുവെന്നാണ് ദേശവാസികളിൽ നിന്നും മറുനാടന്‍ ലഭിച്ച വിവരം. എന്നാൽ പ്രവർത്തനത്തിലൊന്നുമുണ്ടായിരുന്നില്ല. കോൺഗ്രസ്സ് വിട്ട് ബിജെപി. അനുഭാവികളായത് ഒരു വർഷം മുമ്പാണെന്ന് അറിയുന്നു. എന്നാൽ പുതുതായി ഇവർ ബിജെപി.യിൽ ചേർന്നതല്ലെന്നും വ്യക്തമാണ്. ബിജെപി. ജില്ലാ നേതൃത്വവും ഇവരും തമ്മിൽ ബോധപൂർവ്വം നടത്തിയ നാടകമാണിതെന്ന് വ്യക്തമായിരിക്കയാണ്.- എകെ ചന്ദ്രൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ബിജെപി. കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉത്ഘാടന വേദിയിലെത്തി എ.കെ. ജി.യുടെ ബന്ധുക്കളെന്ന് പറഞ്ഞ് രാധാ നമ്പ്യാരും ഹേമലതാ നമ്പ്യാരും നിർമ്മലാ സീതാരാമനെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി വേദിയിൽ വെച്ച് ഇവരുടെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു. ചടങ്ങിൽ വെച്ച് ബിജെപി. നേതാക്കൾ എ.കെ. ജി.യുടെ കുടുംബത്തിൽ നിന്ന് എത്തിയ സഹോദരിമാരെന്നും സദസ്സിനെ പരിചയപ്പെടുത്തിയിരുന്നു.
അതോടെ നേതാക്കൾ ബിജെപി.യുടെ ഹാരവും ഇരുവർക്കും അണിയിച്ചു. സദസ്സിൽ പ്രത്യേകം ഇരിപ്പിടവും നൽകി. അവിടെവെച്ച് അവരോട് കാര്യങ്ങൾ ചോദിച്ച 'മറുനാടൻ മലയാളിയോട് ' ഇരുവരും പൊട്ടിത്തെറിക്കുകയായിരുന്നു. ഞങ്ങൾ എ.കെ. ജി.യുടെ ബന്ധുക്കൾ. എന്താണ് ഇവിടെ നടക്കുന്നത്. തുടർന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽഗാന്ധിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കണക്കറ്റ് ആക്ഷേപിക്കുകയും ചെയ്തു. പശ്ചിമ എയർകമാന്റ് രഘുനാഥ് നമ്പ്യാരുടെ മാതാവാണ് രാധാ നമ്പ്യാർ. ഇവരുടെ സഹോദരി ഹേമലതാ നമ്പ്യാരുടെ മകളുടെ ഭർത്താവാണ് ശ്രീകുമാർ പ്രഭാകർ. അദ്ദേഹം വായുസേനയിലെ എയർവൈസ് മാർഷലാണ്.
എ കെ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ-
വ്യാജന്മാർ നിരവധിയുള്ള കാലമാണിത്. അവരുടെയെല്ലാം ലക്ഷ്യം ഒന്നാണ്: ആളുകളെ പറ്റിച്ച് നേട്ടമുണ്ടാക്കുക. അത്തരത്തിലൊരുകൂട്ടരാണ് പ്രമുഖ വ്യക്തികളുടെ ബന്ധുക്കൾ ചമഞ്ഞ് ആളുകളെ പറ്റിക്കുന്നവർ. എന്നാൽ വ്യാജന്മാരും അവരുടെ പറ്റിക്കലിന് ഇരയായവരും(?) ചേർന്ന് ഒരു സമൂഹത്തെയാകെ പറ്റിക്കുന്ന ഈ വീഡിയോയിലേതുപോലുള്ള അനുഭവം വളരെ അപൂർവ്വമാണ്.
ലോകാരാധ്യനായ പാവങ്ങളുടെ പടത്തലവൻ സ. എ കെ ജി യുടെ ബന്ധുക്കളിൽ ചിലർ അദ്ദേഹം പടുത്തുയർത്തിയ പ്രസ്ഥാനത്തെ കൈവിട്ട് ബിജെപിയെ വരിക്കാൻ എത്തിയത് ഒരു മഹാസംഭവമായി സിപിഎം വിരുദ്ധ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയാണ്. എ കെ ജി കുടുംബത്തിലെ ഒരംഗം (മാതൃസഹോദരി പൗത്രൻ) എന്ന നിലയിൽ പറയട്ടെ, ഈ കുടുംബത്തിലെ ഒരംഗം ഏതെങ്കിലും ഒരു കമ്മ്യുണിസ്റ്റ് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ, നാട്ടുകാർക്കോ ഒരു പുതിയ കാര്യമല്ല. കോൺഗ്രസുകാരനായിരുന്ന എ കെ ജി കമ്മ്യുണിസ്റ്റായപ്പോൾ അദ്ദേഹത്തെ നികൃഷ്ടജീവിയെ പോലെ കണ്ടവരാണ് കോൺഗ്രസുകാരായി തുടർന്ന അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ചിലർ. അദ്ദേഹം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 'മാവിലായി മാടാ ഗോപാലാ' എന്ന മുദ്രാവാക്യം വിളിച്ചും വിളിച്ചുകൊടുത്തും അദ്ദേഹത്തെ തോൽപ്പിക്കാൻ പ്രവർത്തിച്ചവരിൽ അവരും മുൻപന്തിയിലുണ്ടായിരുന്നു. അന്നും ഇന്നും ഈ കുടുംബത്തിലെ എല്ലാവരും കമ്മ്യുണിസ്റ്റുകാരല്ല എന്നത് ഒരു ആനക്കാര്യമായി ഞങ്ങൾ കുടുംബാംഗങ്ങളോ, നാട്ടുകാരോ, പാർട്ടിക്കാരോ കണ്ടിട്ടില്ല, കാണുന്നുമില്ല.
ഇത്രയും പറഞ്ഞതിനർത്ഥം ഈ വീഡിയോയിൽ കാണുന്ന എകെജിയുടെ ബന്ധുക്കൾ ചമഞ്ഞെത്തിയവർ ബന്ധുക്കളാണെന്നല്ല. ഉറപ്പിച്ചുതന്നെ പറയട്ടെ, ഇവർക്കാർക്കും ഞങ്ങളുടെ ആയില്യത്ത് കുറ്റ്യേരി തറവാടുമായി യാതൊരു ബന്ധവുമില്ല. സംശയനിവാരണത്തിനായി ഇതോടൊപ്പമുള്ള ചിത്രം ഞങ്ങളുടെ തറവാട്ടിലെ മുതിർന്ന പലർക്കും അയച്ചുകൊടുത്ത് അന്വേഷിച്ചപ്പോഴും അവർക്കാർക്കും ഈ മുഖങ്ങൾ കണ്ട പരിചയമില്ല. പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കിയ ഇവർ ജീവിക്കുന്ന പ്രദേശത്ത് അന്വേഷിച്ചപ്പോൾ ഇവരെല്ലാം കാലാകാലമായി കോൺഗ്രസുകാരാണെന്നും ഒരിക്കൽ പോലും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാനായത്. തങ്ങളുടെ ഉറ്റവർക്ക് ഇതിനകം ലഭിച്ച വ്യോമസേനയിലെ ഉയർന്ന പദവികൾക്കുള്ള പ്രത്യുപകാരവും ഇനിയും ലഭിക്കാനുള്ള കാണിക്കയുമാണ് ഇവരുടെ ഇപ്പോഴത്തെ ബിജെപി സമർപ്പണത്തിന് പിന്നിലെന്നാണ് ഒരു സംസാരം. ഒരു തർക്കത്തിൽ ഇന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഇവരെ സഹായിക്കാതെ എതിർകക്ഷിയെ സഹായിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് മറ്റൊരു സംസാരം.
ചുരുക്കി പറയട്ടെ, ഈ സ്ത്രീകൾ ബിജെപിയിൽ ചേക്കേറിയിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള നഷ്ടം സപിമ്മിനല്ല, മറ്റ് പലരുടെയും കാര്യത്തിലെന്ന പോലെ കോൺഗ്രസിനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍