അവസാന നിമിഷത്തെ അതിസാമർത്ഥ്യം പൊളിഞ്ഞ നിരാശയിൽ തുഷാർ; 'പാർട്ടി സ്ഥാപകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തും; യുഡിഎഫിൽ എടുക്കാൻ തടസം സുധീരൻ തന്നെ; വെള്ളാപ്പള്ളി പിണറായിയിലേക്ക് പാലം ഇട്ടിട്ടുണ്ടെങ്കിലും എൽഡിഎഫ് പ്രവേശനം എളുപ്പമല്ല; സ്ഥാനമാനങ്ങൾ ഇല്ലാതെ എങ്ങനെ മുൻപോട്ടു പോകുമെന്നറിയാതെ ബിഡിജെഎസ്; മറ്റൊരു വഴിയുമില്ലാതെ തുഷാറിന്റെ പാർട്ടിക്ക് എൻഡിഎയിൽ തന്നെ തുടരേണ്ടി വന്നേക്കും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം വർദ്ധിപ്പിച്ചതിൽ ബിഡിജെഎസിനുള്ള പങ്ക് വളരെ വലുതാണ്. പുതുതായി രൂപം കൊണ്ട് പാർട്ടിക്ക് വേണ്ടി അണികൾ ശക്തമായി പ്രവർത്തിച്ചത് കേന്ദ്രത്തിൽ അധികാര സ്ഥാനങ്ങൾ മോഹിച്ചു തന്നെയാണ്. എന്നാൽ, കാര്യത്തോട് അടുത്തപ്പോൾ ബിജെപി വാക്കുമാറിയതോടെ തുഷാർ വെള്ളാപ്പള്ളിയുടെ അധികാരമോഹങ്ങളും പൊലിഞ്ഞു. രാജ്യസഭാ സീറ്റ് തനിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു തുഷാർ. ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇതു സംബന്ധിച്ച സൂചനയും നൽകി. തുഷാർ തന്നെ അടുപ്പക്കാരോട് രാജ്യസഭാ മോഹമുണ്ടെന്ന കാര്യം പറയുകയും ചെയ്തു. രാജ്യസഭയിലേക്ക് നോമിനേഷൻ നൽകേണ്ട അവസാന ദിവസം 13ാം തീയ്യതിയാണ്. അതുകൊണ്ട് തന്നെയാണ് ബിഡിജെഎസ് 14ാം തീയ്യതി യോഗം ചേരാൻ തീരമാനിച്ചത്. ഈ യോഗം എംപി സ്ഥാനത്തിന്റെ ആഘോഷമാകുമെന്നാണ് തുഷാർ സ്വപ്നം കണ്ടത്. എന്നാൽ, കേരള ബിജെപിയിലെ കരുത്തനായ നേതാവ് വി മുരളീധരന് തന്നെ സ്ഥാനം നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ ബിഡിജെഎസ് മുന്നണി വിടുമെന്ന് ഭീഷണി ശക്തമാക്കി രംഗത്തുണ്ട്.
നേരത്തെ മുതൽ നൽകാമെന്ന് പറഞ്ഞിരുന്ന സ്ഥാനമാനങ്ങൾ നൽകാതിരുന്നതോടെ ബിഡിജെഎസ് പിണക്കത്തിലായിരുന്നു. ബിജെപിയും ബിഡിജെഎസും തമ്മിലെ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടയിൽ നിലവിലെ ഒഴിവിലേക്കു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനെ പാർട്ടി പ്രഖ്യാപിച്ചതോടെയാണു ബിഡിജെഎസ് ബിജെപിയുമാണ് ശരിക്കും പിണങ്ങിയിട്ടുണ്ട്. പാർട്ടിക്കു നൽകിയ വാഗ്ദാനം പാലിക്കാൻ ബിജെപി തയാറാകാത്തതു തുഷാറിന് കടുത്ത നിരാശയുണ്ട്. എന്നാൽ, പ്രതീക്ഷിച്ച സ്ഥാന കിട്ടാത്തതും കൊണ്ട് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുക മാത്രമാണ് ഉണ്ടായത്.
എംപി സ്ഥാനം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്നാണ് തുഷാർ നിരാശ മറയ്ക്കാൻ പറയുന്നത്. ബിഡിജെഎസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ സൃഷ്ടിയാണ് ഇതെല്ലാം. അധികാര സ്ഥാനങ്ങൾ മോഹിച്ചല്ല ബിഡിജെഎസ് രൂപീകരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എൻഡിഎയും വ്യത്യസ്തമല്ല. മുന്നണികൾ മതനിരപേക്ഷത പ്രസംഗിക്കുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ലെന്നും തുഷാർ പറഞ്ഞു. ബോർഡ്, കോർപറേഷൻ ഭാരവാഹിത്വമാണു ബിജെപിയോടു പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസ് ആവശ്യപ്പെട്ടത്. അതു നൽകുമെന്നു വാക്കു നൽകിയെങ്കിലും പാലിക്കാത്തതിൽ ബിഡിജെഎസിനും മറ്റു ഘടകക്ഷികൾക്കും അമർഷമുണ്ട്. ബിഡിജെഎസ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു മറ്റു സഖ്യകക്ഷികൾ എൻഡിഎയുടെ ഭാഗമാകാൻ തയാറായതെന്നും തുഷാർ പറഞ്ഞു.
രാജ്യസഭാ സീറ്റ് ഒഴിവുണ്ടാകുമ്പോൾ തുഷാർ വെള്ളാപ്പള്ളിയുടെ പേരു പരിഗണിക്കുമെന്നു മുൻപു ധാരണയുണ്ടായിരുന്നു. ബിജെപിയുടെ നേതാക്കൾക്കു സീറ്റ് നൽകാത്തതിൽ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ അതൃപ്തി പരിഹരിക്കാൻ, ഇനിയുണ്ടാകുന്ന രണ്ട് ഒഴിവുകളിൽ ഒന്നിലേക്കു തുഷാറിനെ പരിഗണിക്കാനായിരുന്നു എൻഡിഎ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മുൻപുണ്ടായിരുന്ന രണ്ട് ഒഴിവുകളിൽ സുരേഷ് ഗോപിയെയും അൽഫോൻസ് കണ്ണന്താനത്തെയും രാജ്യസഭയിലേക്ക് എടുത്തിരുന്നു. ഇത്തവണ വി.മുരളീധരനു സീറ്റ് നൽകി പാർട്ടി പ്രവർത്തകരുടെ അതൃപ്തി മാറ്റിയെടുക്കുകയായിരുന്നു.
എന്തായാലും ഇപ്പോഴത്തെ നിലയിൽ ബിഡെജെഎസ് എൻഡിഎ മുന്നണി വിടുമോ എന്ന ചോദ്യം പ്രസക്തമാണ്. മറ്റേതെങ്കിലും മുന്നണിയിൽ ഉറപ്പു കിട്ടിയാൽ അങ്ങോട്ടു ചാടാം എന്നാണ് തുഷാറിന്റെയും കൂട്ടരുടെയും ആലോചന. ഇതിനായി 'പാർട്ടി സ്ഥാപനകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഭരണം പിടിക്കാൻ വേണ്ടി എൽഡിഎഫ് വോട്ടു ബാങ്ക് ചോർത്താൻ ഉമ്മൻ ചാണ്ടി തന്നെയാണ് ബിഡിജെഎസിനെ വളർത്താൻ കൂട്ടു നിന്നതും പാർട്ടി രൂപീകരണത്തിന് എല്ലാ സഹായവും നൽകിയത്. എന്നാൽ, ഈ തീരുമാനം യുഡിഎഫിന് തന്നെ വിനയായി മാറി. ഇപ്പോൾ എൻഡിഎ സ്ഥാനമാനങ്ങൾ നൽകാതെ കബളിപ്പിക്കുമ്പോൾ യുഡിഎഫിലേക്ക് ചേക്കാറാൻ സാധ്യത തേടുകയാണ് തുഷാറും കൂട്ടരും. എന്നാൽ, അവിടെ വി എം സുധീരന്റെ കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നത് വ്യക്തമാണ്.
ഇതിനിടെ എൽഡിഎഫിലേക്ക് കണ്ണുനട്ടിരിക്കയാണ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ, അവിടെയും തൽക്കാലം പ്രവേശനം എളുപ്പമല്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരാനാണ് സാധ്യത. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കാത്ത മുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ ബി.ഡി.ജെ.എസ്, ബിജെപി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചന തുഷാർ തന്നെ നൽകിയിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവർക്ക് 14 കോർപറേഷൻ സ്ഥാനങ്ങളും നൽകുമെന്ന വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എൻ.ഡി.എ മുന്നണി വിടാൻ ബി.ഡി.ജെ.എസ് തയ്യാറാകുന്നതായുള്ള സൂചന നൽകിയത്. ഇപ്പോഴത്തെ നിലയിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെുപ്പ് ലക്ഷ്യമിട്ടാണ് ബിഡിജെഎസ് കരുനീക്കം. ചെങ്ങന്നൂരിൽ ബിജെപിക്കൊപ്പം പാർട്ടി ഇല്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് വെള്ളാപ്പള്ളിയും തുറന്നു പറഞ്ഞു കഴിഞ്ഞു.
Stories you may Like
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- ജയസാധ്യത തൃശൂരിൽ സുരേഷ് ഗോപിക്ക് എന്ന് റിപ്പോർട്ട്; ഹിന്ദി ഹൃദയ ഭൂമിയിൽ മോദി തരംഗമോ?
- 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍