ഗുരുദേവനെ വെറും സാമൂഹ്യ പരിഷ്ക്കർത്താവാക്കി മാറ്റുന്നത് ഗൂഢാലോചന; ദൈവം അല്ലാതാക്കാൻ സംഘടിത ശ്രമം; ഗുരുദേവ മണ്ഡപങ്ങൾ ക്ഷേത്രങ്ങളാക്കും; തുഷാർ വെള്ളാപ്പള്ളി തുറന്നു പറയുന്നു
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ദൈവം അല്ലാതാക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഗുരവിനെ സാമൂഹ്യ പരിഷ്കർത്താവെന്ന ചട്ടക്കൂട്ടിൽ ഒതുക്കുന്നത് ഇതിന്റെ ഭാഗമായുള്ള തന്ത്രമാണിതെന്നും അദ്ദേഹം കേരളാ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ പരിഷ്കരണത്തിന് തടയിടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. ഇതിനെ ചെറുക്കാനുള്ള ധാർമിക കടമ ശ്രീനാരായണ സമൂഹത്തിനുണ്ടെന്നും അദ്ദേഹം ശ്രീകുമാർ പള്ളിലേത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണ യാത്രയുടെ ക്യാപ്റ്റൻ കൂടിയാണ് തുഷാർ. യാത്രയുടെ ഭാഗമായാണ് അദ്ദേഹം അഭിമുഖം നൽകിയത്. ഗുരുദേവനെ ദൈവമല്ലാതാക്കിത്തീർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് അടുത്ത കാലത്തായി നടന്നു വരുന്നതെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഗുരു തൃപ്പാദങ്ങളെ സാമൂഹ്യ പരിഷ്കർത്താവെന്ന ചട്ടക്കൂട്ടിൽ ഒതുക്കുന്നത് ഇതിന്റെ ഭാഗമായുള്ള തന്ത്രമാണ്.ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ പരിഷ്കരണത്തിന് തടയിടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.ഇതിനെ ചെറുക്കാനുള്ള ധാർമിക കടമ ശ്രീനാരായണ സമൂഹത്തിനുണ്ട്-തുഷാർ പറഞ്ഞു.
രാഷ്ട്രീയ അധികാരം ലഭിക്കുന്നവർക്ക് മാത്രമേ സാമൂഹ്യ നീതി കൈപ്പിടിയിലാവൂവെന്നും തുഷാർ അഭിമുഖത്തിൽ പറഞ്ഞു. ഇതറിയുന്ന രാഷ്ട്രീയ കക്ഷികൾ കൃത്യമായി അധികാരത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നു.ഈ കാപട്യം തിരിച്ചറിയാതെ പോയതാണ് ഭൂരിപക്ഷത്തിന്റെ പിന്നോട്ടടിക്ക് കാരണം. അധികാരത്തിന്റെ മുഖ്യശ്രേണിയിലേക്ക് എത്തിപ്പെടണമെങ്കിൽ വോട്ടെന്ന വജ്രായുധം സാമൂഹ്യനീതിയെന്ന ലക്ഷ്യത്തോടെ ഫലപ്രദമായി ഉപയോഗിക്കണം.അതിനുള്ള ഉദ്ബോധനമാണ് നടത്തുന്നത്.
ഗുരുവിന്റെ മഹിത ദർശനം യഥാർത്ഥത്തിൽ വക്രീകരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ജാതിയില്ലാ വിളംബരം സംഘടിപ്പിക്കുന്നവർ എന്തുകൊണ്ട് സംഘടിച്ചു ശക്തരാകുവിൻ,വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ' എന്ന വചനത്തിന്റെ വിളംബരം സംഘടിപ്പിക്കുന്നില്ല.അപ്പോൾ ഗുരുദേവ ദർശനത്തോടുള്ള ആദരവല്ല, മറിച്ച് താത്കാലിക രാഷ്ട്രീയ നേട്ടമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽലെന്നും അദ്ദേഹം പറഞ്ഞു.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ പറ്റിക്കാനാണ് സാമ്പത്തിക സംവരണം. ഭരണഘടന ഭേദഗതി ചെയ്യാതെ ഇത് നടപ്പാവില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കുമറിയാം. വൈകാരികമായി പ്രശ്നം മാറ്റിയെടുക്കാനാണ് ശ്രമം. ഭരണതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലക്ഷ്യമിട്ടാണ് സാമുദായിക സംവരണം കൊണ്ടു വന്നത്. ദാരിദ്ര്യമല്ല സംവരണത്തിന്റെ മാനദണ്ഡം.ഇപ്പോഴും സംവരണം ലക്ഷ്യം കണ്ടിട്ടുമില്ല.ഉന്നത പദവികകളുടെ കസേരയിലേക്ക് നോക്കിയാൽ പട്ടികജാതി-പട്ടിക വർഗ്ഗക്കാർ നാമമാത്രം. നൂറ്റാണ്ടുകളായി അധികാരം കൈയാളിയിരുന്ന മുന്നാക്കക്കാരാണ് ഭരണ സംവിധാനങ്ങൾ ഇപ്പോഴും നിയന്ത്റിക്കുന്നത്. സംവരണം അട്ടിമറിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ തുടർക്കഥയാണ്.പിന്നാക്കക്കാർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം സംവരണമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ പ്രാണവായുവാണ് ജാതി സംവരണം. അത് അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും എതിർത്ത് തോൽപ്പിക്കും- തുഷാർ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടേ:
?ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രസക്തി.
1968 ഡിസംബറിൽ ഷൊർണ്ണൂരിൽ എംപി.മൂത്തേടത്തിന്റെ വസതിയിൽ നിന്ന് ഗുരുദേവ പ്രതിമ ശിവഗിരിയിലേക്ക് എഴുന്നള്ളിച്ചു നടത്തിയ ഘോഷയാത്രയുടെ ചരിത്രസ്മൃതി പുതുക്കുന്ന ദിവ്യജ്യോതി പ്രയാണം ഗുരുദേവന്റെ സാമൂഹ്യ ദാർശനിക നവോത്ഥാനത്തിന്റെ വർത്തമാനകാല വിളംബരമാണ്.വിദ്യാഭ്യാസവും ശുചിത്വവുംവ്യവസായവും ഈശ്വരഭക്തിയും സംഘടനയും കൃഷിയുമെല്ലാം മനുഷ്യന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഒന്നായ അഭ്യുന്നതിക്ക് വേണ്ടിയാവണമെന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ അന്തഃസത്ത.
ഗുരുദേവൻ ആസൂത്രണം ചെയ്ത സാമൂഹിക നവോത്ഥാനത്തിന്റെ ഫലമായാണ് ആധുനിക കേരളത്തിന് മാനുഷിക മുഖം ലഭിച്ചത്.മനുഷ്യനെ നന്നാക്കാനുള്ള മരുന്നാണ് ഗുരുവിന്റെ തത്വസംഹിതകൾ.അതിലേക്ക് വെളിച്ചം പകരാനും സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കാനും കഴിഞ്ഞതാണ് ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രസക്തി.
ഗുരുദേവന്റെ ഈശ്വരീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട്.
ശ്രീനാരായണ ഗുരുദേവൻ പരമദൈവമാണ്.സമൂഹത്തിനാകെ നേരാംവഴി കാട്ടുന്ന വെളിച്ചം.ദൈവികതയിൽ മാനവികതയും മാനവികതയിൽ ദൈവികതയും സമന്വയിപ്പിക്കുകയും സമീകരിക്കുകയും ചെയ്ത ഗുരു ഈ ലോകത്തിന്റെ തന്നെ വിളക്കും വെളിച്ചവുമാണ്.ആ വെളിച്ചമാണ് ദിവ്യജ്യോതിപ്രയാണം പരത്തുന്നത്.വിശ്വത്തെ ഒന്നായി അനുഭവിച്ച ഗുരുവിന്റെ മഹിത ദർശനം വിശ്വമാനവികതയുടെ പ്രകാശമരുളുന്ന ചൈതന്യ സ്വരൂപമാണ്.
ഗുരുവിന്റെ സ്വപ്നം യഥാർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെട്ടോ.
പാർശ്വവത്കരിക്കപ്പെടാത്ത ഒരു ജനതയും ഒരു ലോകവുമായിരുന്നു ഗുരുവിന്റെ സ്വപ്നം. മനുഷ്യരെല്ലാം ഒന്നെന്ന ഗുരുവിന്റെ മഹാവാക്യം സ്ഥിതിഭേദങ്ങൾക്കതീതമായ മാനവികതയുടെ പ്രഘോഷമാണ്.ആ മഹാവാക്യത്തിന്റെ മൗലിക വിളംബരമാണ് ദിവ്യജ്യോതി പ്രയാണം.അസംഘടിതർ ന്യൂനപക്ഷമാവുന്ന കാലം വിദൂരമല്ലെന്നാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥിതി പരിശോധിക്കുന്നവർക്ക് ബോദ്ധ്യമാവുന്നത്.സംഘടിതർ എല്ലാ മേഖലയും കൈയടക്കുന്നു.
ഗുരുവിന് രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലല്ലോ
ഗുരുദേവൻ സമൂഹത്തിന് അരുളിത്തന്നത് തുല്യനീതിയുടെ രാഷ്ട്രീയമാണ്.1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ ഗുരുദേവൻ ഉയർത്തിയത് ദാർശനിക വിപ്ളവമാണ്.യാതൊരു ഭേദവുമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് വേണ്ടിയുള്ള സന്ദേശമായിരുന്നു അതിലൂടെ ഗുരുദേവൻ നൽകിയത്.ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ അടിത്തറയാണ് അരുവിപ്പുറത്ത് നാം കണ്ടത്.ഈ തത്വസംഹിത മുറുകെപ്പിടിച്ചുകൊണ്ട് സാമൂഹ്യ നീതിക്കായി രാഷ്ട്രീയ മുന്നേറ്റം സംഘടിപ്പിക്കാനുള്ള ബാദ്ധ്യത ശ്രീനാരായണീയർക്കുണ്ട്.വോട്ട് ബാങ്ക് വഴി അധികാരവും സമ്പത്തും ഭൂമിയും സ്വന്തമാക്കുന്നവർക്ക് വീശറി പിടിക്കാൻ മത്സരിക്കുകയാണ് എല്ലാ രാഷ്ട്രീയക്കാരും.ഈ സ്ഥിതി മാറിയേ തീരൂ.
സാമൂഹ്യ നീതിയിലേക്കുള്ള വഴി.
അത് വളരെ വ്യക്തമാണ്.രാഷ്ട്രീയ അധികാരം ലഭിക്കുന്നവർക്ക് മാത്രമേ സാമൂഹ്യ നീതി കൈപ്പിടിയിലാവൂ.ഇതറിയുന്ന രാഷ്ട്രീയ കക്ഷികൾ കൃത്യമായി അധികാരത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നു.ഈ കാപട്യം തിരിച്ചറിയാതെ പോയതാണ് ഭൂരിപക്ഷത്തിന്റെ പിന്നോട്ടടിക്ക് കാരണം. അധികാരത്തിന്റെ മുഖ്യശ്രേണിയിലേക്ക് എത്തിപ്പെടണമെങ്കിൽ വോട്ടെന്ന വജ്രായുധം സാമൂഹ്യനീതിയെന്ന ലക്ഷ്യത്തോടെ ഫലപ്രദമായി ഉപയോഗിക്കണം.അതിനുള്ള ഉദ്ബോധനമാണ് നടത്തുന്നത്.
ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സർക്കാർ വിപുലമായി സംഘടിപ്പിച്ചല്ലോ.
ഗുരുവിന്റെ മഹിത ദർശനം യഥാർത്ഥത്തിൽ വക്രീകരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്.ജാതിയില്ലാ വിളംബരം സംഘടിപ്പിക്കുന്നവർ എന്തുകൊണ്ട് സംഘടിച്ചു ശക്തരാകുവിൻ,വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ' എന്ന വചനത്തിന്റെ വിളംബരം സംഘടിപ്പിക്കുന്നില്ല.അപ്പോൾ ഗുരുദേവ ദർശനത്തോടുള്ള ആദരവല്ല, മറിച്ച് താത്കാലിക രാഷ്ട്രീയ നേട്ടമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ.
സാമ്പത്തിക സംവരണംമുന്നാക്കക്കാരി പാവങ്ങളെ പറ്റിക്കാൻ
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ പറ്റിക്കാനാണ് സാമ്പത്തിക സംവരണം. ഭരണഘടന ഭേദഗതി ചെയ്യാതെ ഇത് നടപ്പാവില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കുമറിയാം. വൈകാരികമായി പ്രശ്നം മാറ്റിയെടുക്കാനാണ് ശ്രമം. ഭരണതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലക്ഷ്യമിട്ടാണ് സാമുദായിക സംവരണം കൊണ്ടു വന്നത്.ദാരിദ്ര്യമല്ല സംവരണത്തിന്റെ മാനദണ്ഡം.ഇപ്പോഴും സംവരണം ലക്ഷ്യം കണ്ടിട്ടുമില്ല.ഉന്നത പദവികകളുടെ കസേരയിലേക്ക് നോക്കിയാൽ പട്ടികജാതി-പട്ടിക വർഗ്ഗക്കാർ നാമമാത്രം. നൂ?റ്റാണ്ടുകളായി അധികാരം കൈയാളിയിരുന്ന മുന്നാക്കക്കാരാണ് ഭരണ സംവിധാനങ്ങൾ ഇപ്പോഴും നിയന്ത്റിക്കുന്നത്. സംവരണം അട്ടിമറിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ തുടർക്കഥയാണ്.പിന്നാക്കക്കാർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം സംവരണമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ പ്രാണവായുവാണ് ജാതി സംവരണം. അത് അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും എതിർത്ത് തോൽപ്പിക്കും.
ജാതി കൊടികുത്തി വാഴുന്ന ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം കേരളം കണ്ട ഏ?റ്റവും വലിയ തമാശകളിലൊന്നാണ്. പതി?റ്റാണ്ടുകളായി സവർണ മേൽക്കോയ്മയുള്ള ദേവസ്വം ബോർഡുകളിലെ ജീവനക്കാരിൽ 80 ശതമാനത്തോളം മുന്നാക്ക സമുദായക്കാരാണ്. കേരള ജനസംഖ്യയിൽ കേവലം 12 ശതമാനം വരുന്ന മുന്നാക്കക്കാർക്ക് വേണ്ടി 10 ശതമാനം സാമ്പത്തിക സംവരണം അനീതിയാണ്. ന്യൂനപക്ഷങ്ങൾക്ക് നീക്കി വച്ച സംവരണം പട്ടിക വിഭാഗക്കാർക്ക് നൽകുകയായിരുന്നു ഉചിതം. ഇടതുപക്ഷത്തിന്റെ അടിത്തറയാണ് പിന്നാക്ക സമുദായങ്ങൾ .അവരോട് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇങ്ങനെയൊരു നീക്കത്തിന് സർക്കാർ മുതിരില്ലായിരുന്നു.ഇതേക്കുറിച്ച് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്