പ്രായമാകുന്നത് ഒരുകുറ്റമാണോ? രാജ്യസഭയിൽ വൃദ്ധന്മാർ പോയതുകൊണ്ടാണോ കെഎസ് യുവും യൂത്ത് കോൺഗ്രസും ഇപ്പോഴത്തെ അവസ്ഥയിലായത്? രാജ്യസഭാ സീറ്റ് പ്രശ്നത്തിൽ കോൺഗ്രസിലെ യുവനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ; കെ.മുരളീധരനെതിരെയും വിമർശനവുമായി നേതാക്കൾ എത്തിയതോടെ പരസ്യ വിഴുപ്പലക്കലിന് ഹൈക്കമാൻഡ് വിലക്കേർപ്പെടുത്തണമെന്ന് മുറവിളി; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കോൺഗ്രസിൽ ശമനമില്ല
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കടുത്ത തോൽവിക്ക് ശേഷം യൂത്ത് കോൺഗ്രസുകാരും മുതിർന്ന കോൺഗ്രസുകാരും പരസ്പരം പഴിചാരലും ചെളിവാരിയെറിയലും തുടരുകയാണ്. കെ.മുരളീധരനെതിരെ കടുത്ത വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ എത്തിയപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആക്രമണങ്ങളെ പ്രതിരോധിച്ച് കെപിസിസി സെക്രട്ടറിമാരായ എം.എം നസീർ, അഡ്വ.പഴകുളം മധുവും രംഗത്തെത്തി.അതിനിടെ രാജ്യസഭാ സീറ്റിന്റെ പേരിൽ തനിക്കെതിരെ കലിതുള്ളുന്ന യുവനേതാക്കൾക്കെതിരെ പി.ജെ.കുര്യനും രംഗത്തെത്തി.
പി.ജെ.കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎൽഎ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എംഎൽഎ മാരൊക്കെ 25 -28 വയസ്സിൽ എംഎൽഎ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.
പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ 'പ്രഗത്ഭനൊന്നും' അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.
അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർത്ഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്.
രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.
രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ 'പ്രഗത്ഭനല്ലെങ്കിലും' ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു.വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ 'വൃദ്ധന്മാർ' പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എംഎൽഎ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്? ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.
കെ മുരളീധരനെതിരെ കടുത്ത ഭാഷയിലാണ് എൻ.സുബ്രമണ്യൻ തന്റെ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിക്കുന്നത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കമുള്ള നിലവിലെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കാൻ കെ മുരളീധരന് എന്ത് യോഗ്യതയാണുള്ളതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചെങ്ങന്നൂരിൽ രമേശ് ചെന്നിത്തലയുടെ ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിൽ രമേശ് ചെന്നിത്തലയെ വിമർശിക്കാൻ കെ മുരളീധരന് എന്താണ് യോഗ്യതയെന്നാണ് എൻ സുബ്രമണ്യൻ ചോദിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ വീടുൾപെടുന്ന കോഴിക്കോട്ടെ ബിലാത്തിക്കുളത്തെ ബൂത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പിഎം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് എംപിയായി വിജയിച്ച വിജയരാഘവനും കെ മുരളീധരന്റെ വീടുൾപെടുന്ന ബിലാത്തിക്കുളത്ത് പിറകിലായിരുന്നു. ഇതിനെല്ലാം പുറമേ കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ആകെയുള്ള വിരലിലണ്ണാവുന്ന സീറ്റുകളിലൊന്ന് കെ മുരളീധരന്റെ വീടുൾപെടുന്ന വാർഡാണ്. ഈ സമയത്തൊന്നും ആരും കെ മുരളീധരനെതിരെ രംഗത്ത് വന്നിട്ടില്ല. ഇങ്ങനെയായിരിക്കെ ഇപ്പോൾ രമേശ് ചെന്നിത്തലക്കെതിരെ വിമർശനമുന്നയിക്കാൻ എന്ത് യോഗ്യതയാണ് കെ മുരളീധരനെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
മാത്രമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടി നേരിട്ട രണ്ട് പ്രാധാന പിളർപ്പുകളിലൊന്നിന് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിരുന്നു വിത്തിട്ടയാളാണ് കെ മുരളീധരനെന്നും അദ്ദേഹവും പിതാവ് കരുണാകരനും കൂടി ആദ്യം ഡിഐസി രൂപീകരിച്ചും പിന്നീട് എൻസിപിയിലേക്ക് ചുവട്മാറ്റിയുമൊക്കെ സിപിഎമ്മിന് നിരവധി പ്രവർത്തകരെയും സഹകരണ സ്ഥാപനങ്ങളെയും സംഭാവന ചെയ്തവരാണെന്നും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. മദാമ്മ കോൺഗ്രസെന്നും, ഉമ്മൻ കോൺഗ്രസെന്നുമൊക്കെ രാജ്യത്തെ കോൺഗ്രസ് പാർട്ടിയെ കളിയാക്കിയവർക്ക് ജീവിതകാലം മുഴുവൻ കോൺഗ്രസിന് വേണ്ടി പണിയെടുത്തവരെ വിമർശിക്കാൻ യോഗ്യതയുണ്ടോ എന്ന് സ്വയം വിമർശനം നടത്തേട്ടെയെന്നും കെപിസിസി ജനറൽ സെക്രട്ടറിയായ എൻ സുബ്രഹ്മണ്യം പറയുന്നു.
അതേസമയം, കൃത്യമായ ഇടവേളകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് അധിക്ഷേപം ചൊരിയുന്നതിനു പിന്നിൽ പാർട്ടിയിലെ ഉന്നത ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്നും ഈ വൈകിയ വേളയിലെങ്കിലും വിവേകമുദിച്ചു സ്വന്തം സൈബർ ഗുണ്ടകളെ നിലക്ക് നിർത്തണമെന്നും കെപിസിസി സെക്രട്ടറിമാരായ എം.എം നസീർ,അഡ്വ.പഴകുളം മധു എന്നിവർ ആവശ്യപ്പെട്ടു..ഗൾഫ് രാജ്യങ്ങളിലെ ചില ബിനാമികളെക്കൊണ്ടു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് അപകീർത്തികരമായ ഇത്തരം പോസ്റ്റുകൾ നൽകുന്നത്.
ഇത്തരക്കാരെ സൈബർ പോരാളികൾ എന്ന് വിളിക്കുന്നത് നിർത്തി സൈബർ ഗുണ്ടകൾ എന്ന് തന്നെയാണ് വിളിക്കേണ്ടത്.മറ്റു അവസരങ്ങളിലെല്ലാം ഇവർ 'ചില നേതാക്കന്മാരുടെ മാത്രം' കുഴലൂത്തുകാരായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നവരായതുകൊണ്ടു അവരുടെ ''കുലവും ഗോത്രവും''തിരിച്ചറിയാൻ എളുപ്പമാണ്.
ഇതെല്ലാം ചെന്ന് പതിക്കുന്നത് ചെന്നിത്തലയുടെ നെഞ്ചിലാണെന്നു കരുതി ഇരുട്ടിന്റെ മറവിലിരുന്നു ഊറിച്ചിരിക്കുന്ന നേതാക്കൾ പാർട്ടിയുടെ സർവ്വനാശത്തിനാണ് വിത്തും വളവും നൽകുന്നത്.യൂത്ത് കോൺഗ്രസ് പ്രസിഡന്റ്,കെ പി സി സി പ്രസിഡന്റ്,മന്ത്രി, എന്നീ സ്ഥാനങ്ങളിലെല്ലാം പാർട്ടിക്ക് പുതുജീവൻ നൽകിയ നേതാവാണ് ചെന്നിത്തല.ആ റെക്കോഡ് എത്ര നേതാക്കൾക്ക് കേരളത്തിൽ അവകാശപ്പെടാൻ കഴിയുമെന്ന് ഇത്തരക്കാർ ആത്മ വിമര്ശനം നടത്തട്ടെ.
ചെന്നിത്തല ഒരിക്കലും പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല.ഒരിക്കലും അദ്ദേഹം അച്ചടക്കം ലംഘിച്ചിട്ടില്ല. രമേശ് ചെന്നിത്തല ഒരിക്കലും പാർട്ടി വിട്ടുപോയിട്ടില്ല.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയപ്പോൾ ഈ സൈബർ ഗുണ്ടകളും അവരുടെ 'പിന്നാമ്പുറ ശക്തികളും മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചവരാണ്.
രമേശ് ചെന്നിത്തല കേരളത്തിലെ സംഘപരിവാർ വളർച്ചയെ തടയുന്ന നേതാവായതുകൊണ്ടു സി പി എമ്മിനും ബി ജെ പ്പിക്കും അദ്ദേഹമാണ് മുഖ്യശത്രു.പാർട്ടിയെ എന്നും തള്ളിപ്പറഞ്ഞും സ്വന്തം സ്വാർത്ഥ താല്പര്യത്തിനുവേണ്ടി സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു പാർട്ടി പിളർത്തി ഒട്ടേറെ പ്രവത്തകരെ സി പി എമ്മിനും ബിജെപിക്കും സംഭാവനചെയ്തു ഗതികിട്ടാതെ തിരിച്ചുവന്നവർ മറ്റാരുടെയോ കോടാലി ആവുകയാണ്.
ഏതു നേതാവിനെതിരെ ഇത്തരം അക്രമം ഉണ്ടായാലും ഞങ്ങൾ അതിനെ എതിർക്കും.ഇത് പാർട്ടിയുടെ നന്മക്കുവേണ്ടിയാണ് ഞങ്ങൾ പറയുന്നത്.ഒരു നേതാവിനും ഈ പ്രവർത്തികളിൽ പങ്കില്ലെങ്കിൽ അതവർ തുറന്നു പറയട്ടെ.സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിയെ നാണം കെടുത്തുന്ന വ്യക്തികൾ സ്വയം ഇളിഭ്യരായി പിന്മാറട്ടെ.ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം നമ്മുടെ നേതാക്കന്മാരാണ്.അവരെ ഒറ്റ തിരിഞ്ഞാക്രമിക്കുമ്പോൾ നമുക്ക് ഒരുപോലെ നോവണം.കാരണം അവർ വ്യക്തിപരമായി അക്രമിക്കപ്പെടുക മാത്രമല്ല, നമ്മുടെ മഹത്തായ പ്രസ്ഥാനം ശരിക്കും തകർക്കപ്പെടുകയാണ്.
ചെങ്ങന്നൂരിൽ ബിജെപിയുടെ സ്വപ്നം തകർത്തു ഇനി തിരിച്ചുവരാൻ കഴിയാത്തവിധം സംഘപരിവാർ ശക്തികളെ മൂലക്കിരുത്താൻ കഴിഞ്ഞ കാര്യം പ്രചരിപ്പിക്കുന്നതിന് പകരം ചെന്നിത്തലയുടെ മേൽ കുതിര കയറുന്നതു നിർത്താൻ സൈബർ ഗുണ്ടകളെ യജമാനന്മാർ ഉപദേശിക്കണം.അല്ലെങ്കിൽ തിരിച്ചും ആക്രമിക്കും.
പാർട്ടിയെ നിലനിർത്താനും അച്ചടക്കം പാലിക്കാനും ഉത്തരവാദിത്വം ചെന്നിത്തലക്കും സുഖസൗകര്യങ്ങൾ അനുഭവിക്കാനും നേട്ടം കൊയ്യാനും അവകാശം മറ്റു ചിലർക്കും എന്ന രീതി അംഗീകരിക്കില്ല.പരസ്യ വിഴുപ്പലക്കൽ നിർത്താൻ ഹൈക്കമാൻഡ് അന്തിമ വിലക്കേർപ്പെടുത്തണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്