'കൗ ബൽറ്റ്' പാർട്ടി എന്ന ഇമേജ് മറികടക്കാൻ ബംഗാളിൽ ദീദിയുടെ മടയിലേക്ക് പട നയിച്ച ബിജെപിക്ക് പൊള്ളിയത് ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ തൊട്ടപ്പോൾ; ബംഗാളി ജനതയുടെ വികാരം വായിച്ചെടുക്കാൻ അമിത് ഷാ പരാജയപ്പെട്ടപ്പോൾ തിരിച്ചടി തിരിച്ചറിഞ്ഞ് പ്രതിമ പുനർനിർമ്മിക്കാമെന്ന് മോദിയുടെ വാഗ്ദാനം; ഉശിരൻ പ്രചാരണായുധം കിട്ടിയ സന്തോഷത്തിൽ ആഞ്ഞടിച്ച് മമത; വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവത്തോടെ ബിജെപിക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വില
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ ബംഗാളിൽ നിന്ന് ഒമ്പതെണ്ണം മാത്രം. എന്നിട്ടും കോലാഹലങ്ങൾക്ക് കുറവില്ല. അക്രമവും കൊള്ളിവയ്പും, ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും എല്ലാമായി ആകെ സംഭവബഹുലം. മമതയ്ക്കും കൂട്ടർക്കും ഒരുഉശിരൻ പ്രചാരണായുധവും.ഈശ്വർ ചന്ദ്ര വിദ്യാസാഗറിനെ തൊട്ടാൽ ബംഗാളി മനസിന് പൊള്ളുമെന്ന് അറിയാൻ ബിജെപി വൈകി. ട്വിറ്ററിലും മറ്റും ബിജെപിക്കാർ വിദ്യാസാഗറിനെ പുലഭ്യം പറയുന്നത് ഇതിന്റെ തെളിവാണ്. ബംഗാളി ജനതയുടെ മനസ് വായിക്കാൻ ബിജെപി പരാജയപ്പെട്ടുവെന്ന് ചുരുക്കം. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവർത്തകർ പ്രതിമ തകർത്തത് തിരിച്ചടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ വേഗം തിരിച്ചറിഞ്ഞു. ടിഎംസി ഗൂണ്ടകൾ തകർത്ത വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന മോദിയുടെ വാഗ്ദാനം മമത അതേ വേഗത്തിൽ തള്ളി. പ്രതിമ നിർമ്മിക്കാൻ ബിജെപിയുടെ പണം വേണ്ടെന്ന് ദീദി തിരിച്ചടിച്ചു.
ബംഗാൾ പിടിച്ചടക്കാൻ സകല അടവും പയറ്റുന്ന ബിജെപിക്ക് കോളേജ് സ്ട്രീറ്റിലെ സംഭവം വൻ തിരിച്ചടിയായി. സംഭവത്തിന് ശേഷവും അന്തരീക്ഷം മെച്ചപ്പെടുത്താൻ ബിജെപിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, അത് വഷളാക്കുകയാണ് പാർട്ടി ചെയ്തത്. അമിത് ഷാ അടക്കമുള്ള നേതാക്കൾക്ക് ബംഗാളിനെ വേണ്ട വിധം മനസ്സിലാക്കാനായിട്ടില്ല എന്നുവേണം കരുതാൻ. ഹിന്ദി സംസാരിക്കുന്നവരുടെ കൗബൽറ്റ് പാർട്ടി എന്ന പ്രതിച്ഛായ മറികടക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി ഈ സംഭവം. അതേസമയം, മമത സംഭവത്തിന്റെ രാഷ്ട്രീയമാനം വളരെ വേഗം വായിച്ചെടുത്തു. വിദ്യാസാഗർ കോളേജിലേക്ക് ഓടിയെത്തി അക്രമികളെ തുരത്തുമെന്ന് പ്രഖ്യാപിച്ചു.
സിപിഎമ്മും രാവിലെ റാലി നടത്തി പരോക്ഷമായി മമതയ്ക്ക് പിന്തുണ നൽകി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിനൊപ്പം സ്വതന്ത്ര അന്വേഷണവും വേണമെന്ന് മുറവിളി ഉയരുന്നുണ്ട്. അതിർത്തി കടന്നെത്തിയവരോ യുപിയിൽ നിന്നുള്ള ബിജെപി കേഡറിൽ പെട്ടവരോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംസാരം. രാഷ്ട്രീയമായി ബിജെപിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നോർത്തുകൊൽക്കത്ത, ജാദവ്പൂർ, സൗത്തുകൊൽക്കത്ത എന്നിവ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായി. പുറത്തുനിന്ന് കടന്നുവന്ന പാർട്ടി എന്ന ഇമേജ് ഉടൻ ബംഗാളിൽ ബിജെപിയെ വിട്ടുപോകുകയില്ല.
വിദ്യാസാഗർ ബംഗാളി വികാരം
അക്ഷരാർഥത്തിൽ നവോത്ഥാന നായകനാണ് ഈശ്വര ചന്ദ്ര വിദ്യാസാഗർ. സ്വാമി വിവേകാനന്ദനൊപ്പം ബംഗാളികൾ ആദരിക്കുന്ന പ്രതിഭാശാലി.
വിദ്യാഭ്യാസ വിചക്ഷണൻ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ നായകൻ, സഹിഷ്ണുതയ്ക്ക് വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വം , അങ്ങനെ ബംഗാളി മനസിൽ ഇഴ ചേർന്ന 19 ാം നൂറ്റാണ്ടിലെ ചിന്തകനും എഴുത്തുകാരനും. ബംഗാളി സ്വത്വത്തിന്റെ അവിഭാജ്യ ഘടകം. ഈശ്വര ചന്ദ്ര വിദ്യാസാഗർ. ഹിന്ദുവാണെങ്കിലും ഹിന്ദുത്വയുടെ പ്രചാരകനല്ല.
വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനായി അദ്ദേഹം ബംഗാളിൽ അനേകം സ്കൂളുകൾ സ്ഥാപിച്ചു. പ്രത്യേകിച്ചും, പെൺകുട്ടികളുടെ പഠനകാര്യത്തിന് അദ്ദേഹം ഏറെ പ്രാധാന്യം നൽകി. പെൺകുട്ടികളെ സ്കൂളിലയയ്ക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ബംഗാളിലെ വീടുകൾ തോറും കയറിയിറങ്ങി. അവരുടെ പഠനച്ചെലവിനായി 'നാരിശിക്ഷാ ബാന്തർ' എന്ന കർമപദ്ധതിക്കും അദ്ദേഹം രൂപംകൊടുത്തു. വിധവാ പുനർവിവാഹം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങൾ, അദ്ദേഹത്തെ ഒരു മികച്ച സാമൂഹ്യ പരിഷ്കർത്താവാക്കിത്മതീർത്തു. അങ്ങനെ രാജ്യ ചരിത്രത്തിൽ തന്നെ സുപ്രധാനിയായ ഒരു മഹാത്മാവിന്റെ പ്രതിമ തകർത്തത് ബംഗാളികൾ എങ്ങനെ പൊറുക്കാൻ?
അക്രമത്തിൽ കലാശിച്ച വടംവലി
ഇനി ആകെ മത്സരം ബംഗാളിലെ 9 സീറ്റിൽ മാത്രം. അക്രമവും കൊള്ളിവയ്പും ഏറിയതോടെ, പ്രചാരണ സമയം വ്യാഴാഴ്ച രാത്രി 10 വരെയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചുരുക്കി. ഭയവും വിദ്വേഷവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയത്.
ഡംഡം, ബരാസാത്ത്, ജയ്നഗർ, മധുരപൂർ, ഡയമണ്ട് ഹാർബർ, ജാദവ് പൂർ, കൊൽക്കത്ത സൗത്ത്, കൊൽക്കത്ത നോർത്ത് - എല്ലാം തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകൾ. മമത രാഷ്ട്രീയ ജീവിതം തുടങ്ങിയ സ്ഥലങ്ങളാണ് ജാദവ് പൂരും സൗത്തുകൊൽക്കത്തയും. മമതയുടെ അനന്തരവൻ മത്സരിക്കുന്ന ഡയമണ്ട് ഹാർബറാണ് മറ്റൊരു പ്രധാന മണ്ഡലം. കൊൽക്കത്ത നോർത്തിലും കൊൽക്കത്ത സൊത്തിലും 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സൗത്തുകൊൽക്കത്തയിൽ ടിഎംസിക്ക് 20.24 ശതമാനം വോട്ടാണ് ചോർന്ന് പോയത്. ബിജെപിയുടെ വോട്ട് വിഹിതം 25.28 ശതമാനമായി ഉയരുകയും ചെയ്തു. നോർത്തുകൊൽക്കത്തയിലും ടിഎംസി ജയിച്ചുകയറിയെങ്കിലും വോട്ട് വിഹിതം 35.94 ശതമാനമായി കുറഞ്ഞു. ബിജെപിയുടേത് 25.88 ശതമാനമായി കൂടുകയും ചെയ്തു. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ ബാസിർഹട്ടിൽ പശുകടത്ത്, അനധികൃത കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ ബിജെപിയെ സഹായിച്ചേക്കും.
തൃണമൂലിന്റെ കോട്ടകൾ പിടിക്കാൻ പ്രമുഖരായ എല്ലാ നേതാക്കളെയും അവസാനഘട്ടത്തിൽ ബിജെപി ഇറക്കി. മോദി നാലുറാലികളിൽ പങ്കെടുത്തു. യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി എന്നിവരും രണ്ടുമൂന്നു റാലികളിൽ പങ്കെടുക്കുന്നുണ്ട്. ഇതോടെ ചെറുത്തുനിൽപ്പുമായി തൃണമൂലും രംഗത്തിറങ്ങി. ഇതാണ് അക്രമത്തിൽ കലാശിച്ചത്. ഇതിന്റെ പേരിൽ പര്സപരം പഴിചാരി കൊണ്ടിരുന്ന പാർട്ടികൾ ഏറ്റവുമൊടുവിൽ വിദ്യാസാഗറിന്റെ പ്രതിമ തകർന്നപ്പോഴും അത് തുടർന്നു.
ദീദി -മോദി വാക്പോര് തുടരുന്നു
തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം കലശലായിരിക്കുന്ന വേളയിൽ മോദി-മമത വാക്പോരും ശക്തമാവുകയാണ്. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീണ്ടും തെമ്മാടിത്തരം കാണിക്കുന്നത് കണ്ടുവെന്നും അവർ തന്നെയാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതെന്നും മോദി ആരോപിച്ചു.
അതേ സ്ഥലത്ത് തന്നെ ഞങ്ങൾ പ്രതിമ നിർമ്മിക്കുമെന്നും വിദ്യാസാഗറിന്റെ വീക്ഷണത്തോട് ഏറെ പ്രതിബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി കൂട്ടിച്ചേർത്തു. യുപിയിലെ മൗവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അർധകായപ്രതിമ സംഘർഷത്തിൽ തകർപ്പെടുകയും ചെയ്തു. ബി ജെപി പ്രവർത്തകരാണ് പ്രതിമ തകർത്തതെന്ന ആരോപണവുമായി തൃണമൂൽ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഏതാനും മാസങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ മേദ്നിപുറിൽവെച്ച് തന്റെ റാലിയിൽ കടന്ന് തൃണമൂൽ പ്രവർത്തകർ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂർനഗറിൽ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോദി പറഞ്ഞു. വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന മോദിയുടെ വാഗ്ദാനം മമത ബാനർജിതള്ളി. പ്രതിമ നിർമ്മിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വർഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനൽകാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങൾ പറയുന്നു തൃണമൂലാണ് പ്രതിമ തകർത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങൾ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലിൽ പോകേണ്ടിവരും'- മമത മുന്നറിയിപ്പ് നൽകി.
ഷായുടെ വാഹനത്തിന് നേരേ കൊൽക്കത്ത സർവകലാശാലയിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് രംഗം കലുഷിതമായത്. റാലിയിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അക്രമാസക്തരായതിന് പിന്നാലെയാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തതെന്നും ഈ ഭാഗത്തത് കോൺഗ്രസ് -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
കൊൽക്കത്ത നഗരത്തിൽ നിന്നും ആരംഭിച്ച റാലി നോർത്തുകൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. റാലി കൊൽക്കത്ത സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. ഷായ്ക്കെതിരെ ക്യാമ്പസിൽ നിന്നും മുദ്രാവാക്യം വിളികൾ ആരംഭിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.
അമിത് ഷാ ഗോ ബാക്ക് എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി അണികൾ മുഴക്കിയത്. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബിജെപി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്