കണ്ണൂർ വിട്ടാൽ ലോംഗ് മാർച്ചിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുമെന്ന പി ജയരാജന്റെ മുന്നറിയിപ്പ് ഫലിച്ചു; കീഴാറ്റൂർ വിഷയത്തിൽ ഉടനെ ലോംഗ് മാർച്ച് വേണ്ടെന്ന നിലപാട് സ്വീകരിച്ച് വയൽക്കിളികൾ; ആഗസ്റ്റിൽ തൃശൂരിൽ സമര സംഗമം നടത്തിയ ശേഷം ഭാവി പ്രക്ഷോഭം തീരുമാനിക്കും; പാർട്ടി ഗ്രാമത്തിലെ വയൽക്കിളികൾ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് കൂടെയുണ്ടെന്ന ഉറപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേയും നീക്കം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായുള്ള സന്ദർശനത്തിന് പിന്നാലെ ഉടനെ നടത്താൻ തീരുമാനിച്ച ലോംഗ് മാർച്ച് സമരത്തിൽ നിന്ന് കീഴാറ്റൂരിലെ വയൽക്കിളി സമരസംഘം പിന്മാറുന്നു. സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രക്ഷോഭമെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരാൻ തീരുമാനിച്ച ലോംഗ് മാർച്ച് ഉടൻ വേണ്ടെന്ന തീരുമാനത്തിലേക്കാണ് വയൽക്കിളികൾ എത്തിയിരിക്കുന്നത്.
ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടേയുമെല്ലാം പിന്തുണയോടെ ലോംഗ് മാർച്ച് നടത്തുമെന്നായിരുന്നു വയൽക്കിളികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉടൻ വേണ്ടെന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്. തുടർ സമരത്തിന്റെ ഭാഗമായി തൃശൂരിൽ ഓഗസ്റ്റ് 11ന് സമര സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വയൽക്കിളികൾ. ആ സംഗമത്തിൽവച്ചായിരിക്കും ലോംഗ് മാർച്ച് തീരുമാനിക്കുകയെന്നും അവർ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിലപാട് വയൽക്കിളികൾ കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം. കണ്ണൂർ പിന്നിട്ടാൽ പിന്നീട് സമരത്തിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുന്ന നിലവരുമെന്ന് ജയരാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും ജയരാജൻ നൽകിയതായാണ് സൂചന. ഇതോടെയാണ് ഉടനെതന്നെ ലോംഗ് മാർച്ച് എന്ന നിലയിൽ സമരം സംസ്ഥാന വ്യാപകമാക്കി മാറ്റേണ്ടെന്ന നിലപാട് വയൽക്കിളികൾ സ്വീകരിക്കുന്നത്. വയൽക്കിളികൾ ശത്രുക്കളല്ലെന്നും സിപിഎമ്മിനു വേണ്ടി പി ജയരാജൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
കീഴാറ്റൂർ എന്ന പാർട്ടി ഗ്രാമത്തിൽ ദേശീയപാതാ അലൈന്മെന്റ് വയലുകളിലൂടെ ആക്കി മാറ്റിയതിനെതിരെയാണ് വലിയ പ്രതിഷേധവുമായി പാർട്ടിയോട് തെറ്റി ഒരുവിഭാഗം കർഷകർ വയൽക്കിളികൾ എന്ന പേരിൽ സമരത്തിന് ഇറങ്ങുന്നത്. അടുത്തിടെ ഭൂമി ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ ജീവൻപോയാലും വയലുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ആത്മഹത്യാ ഭീഷണിയുമായി കർഷകർ വയലിൽ നിലയുറപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് മാറ്റുകയും സിപിഎമ്മുകാരുടെ നേതൃത്വത്തിൽ ഇവരുടെ സമരപ്പന്തൽ കത്തിക്കുകയും ചെയ്തതോടെയാണ് സമരത്തിന് മറ്റൊരു മാനം കൈവന്നത്.
സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിക്കുകയും പൊലീസ് ഇത് നോക്കിനിൽക്കുകയും ചെയ്തത് വലിയ ചർച്ചയായി. കേരളമൊട്ടുക്കും ദേശീയതലത്തിൽ തന്നെയും ഇത് ചർച്ചയാവുകയും വയൽക്കിളികൾക്ക് പിന്തുണയുമായി സംസ്ഥാനത്തൊട്ടുക്കും നിന്ന് രാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിന് പേർ കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടൊപ്പം ബിജെപിയും റെഡ്ഫ്ളാഗും ഉൾപ്പെടെയുള്ളവരും പിന്തുണയുമായി എത്തി. ഇത്തരത്തിൽ സമരം ശക്തമാകുന്ന നിലവന്നതോടെ സിപിഎമ്മും സർക്കാരും ഒന്നയഞ്ഞു. അലൈന്മെന്റ് മാറ്റുന്നകാര്യം പരിഗണിക്കാമെന്ന നിലയിലേക്ക് പുതിയ ചർച്ചകൾ തുടങ്ങി. എന്നാൽ ഇതിലൊന്നും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മാത്രമല്ല, അലൈന്മെന്റ് മാറ്റുന്നകാര്യം ആലോചിക്കുകയേ വേണ്ടെന്ന് കേന്ദ്രവും നിലപാട് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കൽ നിലപാടുമായി മുന്നോട്ടുപോകുമെന്നും ആഗസ്റ്റിനകം തന്നെ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് മന്ത്രി ജി സുധാകരനും കേന്ദ്രത്തിന് ഉറപ്പുനൽകിക്കഴിഞ്ഞു.
ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് വയൽക്കിളികളും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ചർച്ച കഴിഞ്ഞദിവസം നടന്നത്. സംസ്ഥാന സർക്കാരിനെതിരെ ലോംഗ് മാർച്ച് പോലൊരു സമരത്തിലേക്ക് കാര്യങ്ങൾ നീക്കരുതെന്നും ചില സ്ഥാപിത താൽപര്യക്കാരാണ് ഇതിന്റെ പേരിൽ വയൽക്കിളികളോടൊപ്പം അണിനിരക്കാൻ ഒരുങ്ങുന്നതെന്നും ജയരാജൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാത്രമല്ല, എലിവേറ്റഡ് റോഡ് നിർമ്മിച്ച് കീഴാറ്റൂർ മേഖലയിലെ പ്രശ്നം പരിഹരിക്കുന്ന കാര്യം ആലോചിക്കാമെന്നും സർക്കാരും ഉറപ്പു നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വയൽക്കിളികൾ ഇപ്പോൾ ഉടനെ ഒരു ലോംഗ് മാർച്ചിലേക്ക് കാര്യങ്ങൾ നീക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി ആഗസ്റ്റിന് ശേഷം മാത്രമാവും പ്രക്ഷോഭം ശക്തിപ്പെടുത്തണോ വേണ്ടയോ എന്ന് വയൽക്കിളികൾ തീരുമാനിക്കൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍