പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത് മുഖ്യമന്ത്രി തന്നെ; ഒഴിവാക്കിയത് അവസാന നിമിഷം; പ്രതിഷേധിച്ച് എംഎൽഎമാരും എംപിയും വിട്ടു നിന്നേക്കും; വെള്ളാപ്പള്ളിയുടെ അതിരു കടന്ന ആത്മവിശ്വാസം വിനയാകുമോ? ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത് ശിവഗിരിയിലെ പ്രതികാരം തീർക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും കുറച്ചു നാളായി രണ്ട് വഴിക്കാണ് യാത്ര. നരേന്ദ്ര മോദിയായിരുന്നു അടുത്തകാലം വരെ ശിവഗിരി മഠത്തിന് താൽപ്പര്യമുള്ള നേതാവ്. എന്നാൽ വെള്ളാപ്പള്ളി നടേശനും ബിജെപിയും അടുത്തതോടെ ഈ കാലം മാറി. ശിവഗിരി മഠം കോൺഗ്രസ്-സിപിഐ(എം) പക്ഷത്തായി. ഇത്തവണത്തെ തീർത്ഥാടന സമ്മേളനത്തിലും അത് പ്രതിഫലിപ്പിച്ചു. വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താൻ ശിവഗിരി മഠത്തിലെ സ്വാമിമാരെ കോൺഗ്രസ് നേതൃത്വം ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമാണ് എസ്എൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് സൂചന.
അതിനിടെ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു വ്യക്തമായി. ക്ഷണക്കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. പ്രധാനമന്ത്രിക്കു ക്ഷണക്കത്ത് അയച്ചത് വെള്ളാപ്പള്ളിയുടെ നിർദ്ദേശപ്രകാരമാണ്. ക്ഷണം സർക്കാരിന്റെയും താൽപര്യപ്രകാരമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അത്തരമൊരു ചടങ്ങിൽ നിന്നാണ് അവസാന നിമിഷം ഉമ്മൻ ചാണ്ടിയെ വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കിയത്. ഈ നിലപാട് സർക്കാരിനെയും ഉദ്യോഗസ്ഥരെയും അസസ്വസ്ഥരാക്കിയിട്ടുണ്ട്. കടുത്ത പ്രോട്ടൊക്കോൾ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതിനാലാണു പരിപാടിയിൽ പങ്കെടുക്കണമെന്നു കാണിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയക്കുകയും ചെയ്തു.
ഇതേക്കുറിച്ച് എസ്എൻ ട്രസ്റ്റിലും ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രിയെ അപമാനിച്ചത് ശരിയായില്ല. താൽപ്പര്യക്കുറവുണ്ടായിരുന്നതിനാൽ സ്വകാര്യ ചടങ്ങായതു കൊണ്ട് തന്നെ ക്ഷണിക്കാതിരിക്കാമായിരുന്നു. ക്ഷണിച്ച ശേഷം വരരുതെന്ന് പറയുന്നത് എസ് എൻ ട്രസ്റ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ യോഗം ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത സർക്കാരിലെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുണ്ടെന്നു ബിജെപി അനുകൂല തീവ്ര നിലപാടുള്ള നേതാക്കൾ വിശദീകരിക്കുന്നു. യുഡിഎഫിനും എൽഡിഎഫിനും ബദലായി എസ്എൻഡിപി യോഗം മുൻകയ്യെടുത്തു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിക്കു പുറമേ എൻ.കെ. പ്രേമചന്ദ്രൻ എംപി, പി.കെ. ഗുരുദാസൻ എംഎൽഎ, മേയർ വി. രാജേന്ദ്രബാബു എന്നിവരാണു യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾ. ഇവർ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ആർഎസ്പിയും സിപിഎമ്മും നിലപാടെടുത്തിട്ടില്ല. ലഭിക്കുന്ന സൂചനയനുസരിച്ച് ഇവരാരും ചടങ്ങിൽ എത്തുകയില്ല.
അതിനിടെ ഈ വിവാദം കോൺഗ്രസ് അനുകൂലമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സോളാറിൽ നഷ്ടപ്പെട്ട പ്രതിച്ഛായ മാറ്റിയെടുക്കാനാണ് ശ്രമം. പ്രതിപക്ഷം അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അനുകൂലമായി രംഗത്ത് വന്നു. ഈ ചർച്ച ഈഴവർക്കിടയിൽ വെള്ളാപ്പള്ളിക്ക് ദോഷം ചെയ്തുവെന്നാണ് വിലയിരുത്തൽ. വെറും രാഷ്ട്രീയം കളിക്കുന്ന ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളിയെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. ഇതിലൂടെ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും തിരിച്ചടിയായെന്നും കരുതുന്നു. ജനപ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതോടെ ആർ ശങ്കറിന്റെ പ്രതിമാഅനാച്ഛാദനം വെറുമൊരു രാഷ്ട്രീയ പരിപാടിയായി മാറുമെന്നാണ് വിലയിരുത്തൽ.
അഥിനിടെ ശിവഗിരിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നു ശിവഗിരി മഠം വ്യക്തമാക്കുന്നു; ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളിൽ മുഖ്യാതിഥികളായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഐ(എം)-സിപിഐ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്നുമുണ്ട്. ഇത് ബിജെപിയെ ചൊടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ഒഴിവാക്കുന്നുവെന്നാണ് ആക്ഷേപം. എസ്എൻഡിപി യോഗം മുൻകയ്യെടുത്തു ഭാരത് ധർമജന സേന രൂപീകരിച്ചതിനുശേഷം യോഗം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇത്. ഇതിനെ രാഷ്ട്രീയ യോഗം പോലെയാക്കാനാണ് നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഴിവാക്കൽ. വിവാദത്തോടെ വെള്ളാപ്പള്ളി പ്രതികരിക്കാത്തും ശ്രദ്ധേയമായി.
മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ ചില കേന്ദ്രങ്ങൾക്ക് അസംതൃപ്തിയുണ്ടെന്നു യോഗം നേതൃത്വം അറിയിച്ചതു മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള ഒരു മന്ത്രിയെ ആണ്. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഈ സമയം 'യോഗം നേതൃത്വത്തിലെ ആരും തന്നോട് ഇക്കാര്യം പറഞ്ഞില്ലല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വെള്ളാപ്പള്ളി തന്നെയാണ് മുഖ്യമന്ത്രിയെ വിളിച്ചത്, ശങ്കർ പ്രതിമ അനാവരണം ചെയ്തശേഷം പ്രധാനമന്ത്രി ശിവഗിരിയിലേക്കു വരുന്നതു തങ്ങളുടെ ക്ഷണം സ്വീകരിച്ചിട്ടല്ലെന്നു മഠം അധികൃതർ പറഞ്ഞത് തന്നെയാണ് എല്ലാത്തിനും കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്താൽ എസ്എൻഡിപി അണികൾ പ്രശ്നമുണ്ടാക്കുമെന്ന് ഐബി റിപ്പോർട്ട് നൽകുകയായിരുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഓഫിസിന്റെ വിശദീകരണം. എന്നാൽ, ഇത്തരത്തിൽ ഒരു റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പറയുന്നത്.
അതിനിടെ ആർ. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് അപേക്ഷിച്ചതു നേരാണെന്നും അതിനു കാരണം ഇപ്പറയുന്നതൊന്നുമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിട്ടുണ്ട്. കാര്യകാരണങ്ങൾ 16നു പറയാം. മുഖ്യമന്ത്രിയോട് ഒന്നും കൽപിച്ചിട്ടില്ല. അപേക്ഷിച്ചിട്ടേയുള്ളൂ. വെള്ളാപ്പള്ളിക്കു വിഷമം ഉണ്ടാകുന്നതൊന്നും ചെയ്യാൻ തനിക്കു താൽപര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതോടെ ആ സംസാരം അവസാനിച്ചു. ഓരോരുത്തർ അവരവരുടെ ഭാവനയ്ക്കൊത്ത് ഓരോന്നു പറയുകയാണ്. ഉമ്മൻ ചാണ്ടി ഭാഗ്യമുള്ളയാളാണ്. സോളറും സരിതയുമൊക്കെ വിട്ട് എല്ലാവരും ഇപ്പോൾ ഉമ്മൻ ചാണ്ടിക്കു പിന്നിൽ അണിനിരന്നിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്നു - വെള്ളാപ്പള്ളി പറഞ്ഞു.
നാളെ വൈകിട്ട് നാലിന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് മോദി വന്നിറങ്ങുന്നത്. തുടർന്ന് ഹെലികോപ്ടർ മാർഗം തൃശൂരിലേക്ക് പോകും. കാലാവസ്ഥ മോശമാണെങ്കിൽ റോഡ് മാഗം പോകുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.അഞ്ചുമണിയോടെ തൃശൂരിലെത്തുന്ന മോദി തേക്കിൻകാട് മൈതാനത്ത് ബിജെപി യുടെ രാഷ്ട്രീയ പൊതുയോഗത്തിൽ പങ്കെടുക്കും. എസ് എൻ ഡി പി അടക്കമുള്ളവരുമായി അടുത്തകാലത്ത് സ്ഥാപിച്ച ബന്ധത്തെക്കുറിച്ചും ബി ജെപിയുടെ കേരളത്തിലെ ഭാവി സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും മോദി പരാമർശിക്കുമെന്നാണ് പ്രതീക്ഷ. ആറ് മണിയോടെ തൃശൂരിൽ നിന്ന് റോഡ് മാഗം തിരിക്കുന്ന മോദി ഏഴരയോടെ കൊച്ചിയിലെത്തും.
പതിനഞ്ചിന് രാവിലെ 8.50ന് ദക്ഷിണ നാവിക കമാൻഡിലെ ഐ എൻ എസ് ഗരുഡയിലെത്തുന്ന മോദി 9.30മുതൽ കര , വ്യോമ, നാവിക തലവന്മാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. കൊച്ചിയുടെ പുറങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഐ എൻ എസ് വിക്രമാദിത്യയിലാണ് വാർ റൂം കോൺഫറൻസ് നടക്കുക. രണ്ടുമണിയോടെ ആർ ശങ്കർ പ്രതിമാ അനച്ഛാദനത്തിനായി കൊല്ലം ആശ്രാമം മൈതാനത്തേക്ക് പുറപ്പെടും. ഇത് ഔദ്യോഗിക പരിപാടിയല്ല സ്വകാര്യപരിപാടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നാലേകാലോടെ വർക്കല ശിവഗിരി മഠം പ്രധാനമന്ത്രി സന്ദർശിക്കും.
ശിവഗിരി മഠത്തിലേക്ക് മോദി ഔദ്യോഗികമായി ക്ഷണിച്ചോ ഇല്ലയോയെന്ന തർക്കത്തിനിടെയാണ് സന്ദർശനം. അരണിക്കൂർ ഇവിടെ ചെലവഴിച്ചശേഷം മോദി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മടങ്ങും. ഇവിടെവച്ച് സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്