കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനാവാൻ ലീഗിൽ കൂട്ടയോട്ടം; സ്ഥാനാർത്ഥിയാകാൻ പഴയവരും പുതിയവരും തമ്മിൽ മത്സരം; ഒരു വശത്ത് മജീദ്, രണ്ടത്താണി, ബാവഹാജി; പി കെ ഫിറോസിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അസ്ലുവും നാട്ടുകാരൻ ഷരീഫ് കുറ്റൂരും മറുവശത്ത്
എം പി റാഫി
മലപ്പുറം: കൊടുങ്കാറ്റടിച്ചാലും മറിഞ്ഞുവീഴില്ലെന്ന് ലീഗിന് അത്ര ഉറപ്പാണ് വേങ്ങര മണ്ഡലം. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് ഡൽഹിയിലേക്കു പറക്കുമ്പോൾ പകരക്കാരൻ ആരാകണമെന്ന് ചർച്ച തുടങ്ങിയപ്പോൾ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ അന്തംവിട്ടുനിൽ്ക്കുകയാണ് പാർട്ടി. പ്രവാസി, യുവജന സംഘടനാ പ്രതിനിധികൾ മുതൽ പ്രാദേശിക വാദം ഉയർത്തി മണ്ഡലത്തിനുള്ളിലെ നേതാക്കൾ വരെ സീറ്റിനായുള്ള ചരടുവലിയിലാണ്. വേങ്ങര മുസ്ലിംലീഗിന്റെ ഉറച്ച സീറ്റാണെന്നതിനാൽ നേതാക്കളിൽ നേരിട്ടെത്തി സമ്മർദം ചെലുത്തിയും പിന്തുണക്കുന്നവർ മുഖേന പേരുകൾ പ്രചരിപ്പിച്ചും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാനുള്ള ഞെട്ടോട്ടത്തിലാണ് നേതാക്കൾ. നേരത്തെ ഉയർന്നു കേട്ട പേരുകൾക്കു പുറമെ ദിവസവും പുതിയ പേരുകൾ ഉയർന്നു വരുന്നുണ്ട്. സോഷ്യൽ മീഡിയകൾ വഴിയും അണികൾ ഇഷ്ടപ്പെട്ട നേതാക്കൾക്കായി പ്രചാരണവും ശക്തമാക്കിയിരിക്കുകയാണ്.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നീ പേരുകളായിരുന്നു തുടക്കം മുതൽ ഉയർന്ന് കേട്ടിരുന്നത്. പുതുമുഖം വരണമെന്ന് ശക്തമായി ആവശ്യമുണ്ടെങ്കിലും പഴയ ആളുകൾ തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് നേതൃത്വം. ഇങ്ങനെ വന്നാൽ യുവ നേതാവ് എന്ന നിലയിൽ ഏറെ സാധ്യത കൽപിച്ചിരുന്ന ഫിറോസ് യൂത്ത് ലീഗ് സെക്രട്ടറിയായി തന്നെ തുടരേണ്ടി വരും. എന്നാൽ മുതിർന്ന നേതാക്കളുടെ വൻനിര തന്നെ സ്ഥാനാർത്വിത്വത്തിനായി രംഗത്തുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനായിരിക്കും മുൻഗണന. മജീദ് മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ ഖാദർ, മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി, സംസ്ഥാന സെക്രട്ടറി സിപി ബാവഹാജി എന്നിവരെയായിരിക്കും പരിഗണിക്കുക. അതേസമയം, പ്രാദേശിക വാദമുയർത്തി കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ്് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളും ഉയർത്തിക്കാട്ടുന്നുണ്ട്. വേങ്ങരയിൽ നിന്നുള്ള വലിയ വിഭാഗം തന്നെ പ്രാദേശി വാദമുയർത്തി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കിടയിൽ കെപിഎ മജീദ് മത്സരിക്കണമെന്ന അഭിപ്രായമുണ്ട്. എന്നാൽ എം.എസ്.എഫ്, യൂത്ത് ലീഗ് ഘടകങ്ങൾ പികെ ഫിറോസിന് സീറ്റ് നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
കെഎംസിസി നേതാക്കൾക്കായി ഉന്നത നേതാക്കൾ മുഖേനയും ചരടുവലി ശക്തമാണ്. കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി നേതാക്കളായ പുത്തൂർ റഹ്മാൻ, ഇബ്രാഹീം എളേറ്റിൽ, പികെവി യൂസുഫ് എന്നിവർക്കു വേണ്ടി എംഎൽഎമാരും നേതാക്കളും മുഖേന ശക്തമായ സമ്മർദം നടത്തുന്നുണ്ട്. വിവിധ കെഎംസിസി ഘടകങ്ങളെ അണിനിരത്തി സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് കെഎംസിസി നേതാക്കൾ പയറ്റുന്നത്. കെഎംസിസി നേതാവ് പാറക്കൽ അബ്ദുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഏറെ പ്രവാസികളുള്ള വേങ്ങരയിൽ നിന്നും ഒരു കെഎംസിസി നേതാവിനെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മെയ് 13ന് നക്കുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇതിനു മുമ്പായി സ്ഥാനാർത്ഥിത്വം ഉറപ്പാക്കാനായി കിണഞ്ഞു പരിശ്രമിക്കുകയാണ് നേതാക്കൾ. സീറ്റുറപ്പിക്കാനായി പാണക്കാടെത്തി കഴിഞ്ഞ ദിവസം ചർച്ചയും സജീവമായിരുന്നു. ലീഗുമായി അടുപ്പമുള്ള മതസംഘടനാ നേതാക്കൾ മുഖേനയും സമ്മർദം ചെലുത്തുന്നുണ്ട്.
നിയമസഭാ കക്ഷിനേതാവായി ഡോ.എം.കെ മുനീറിനെ കഴിഞ്ഞദിവസം ചേർന്ന ലീഗ് പാർലമെന്ററി ബോഡ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഉപനേതാവായി വി കെ ഇബ്രാഹീംകുഞ്ഞിനെയും സെക്രട്ടറിയായി ടിഎ അഹമദ് കബീറിനെയും ഈ യോഗം ചുമതലപ്പെടുത്തിയിരുന്നു. വേങ്ങരയിൽ ഭൂരിപക്ഷവും കടുത്ത മത്സരവും കാഴ്ചവെക്കേണ്ടത് ലീഗിന്റെ അഭിമാന പ്രശ്നമായതിനാൽ കെപിഎ മജീദ് മത്സരത്തിൽ നിന്നും പിന്മാറുമെന്ന സൂചനയുണ്ട്. എം.കെ മുനീറിനെ കക്ഷിനേതാവായി ചുമതല നൽകിയ സാഹചര്യവും പെട്ടന്നുണ്ടായതോടെയാണ് കൂടുതൽ പേർ സീറ്റിനായി രംഗത്തെത്തിയിട്ടുള്ളത്.
കിട്ടിയാൽ ഒരു സീറ്റ് എന്ന നിലയിലാണ് എല്ലാവരും ശ്രമം തുടരുന്നത്. എന്നാൽ സീറ്റിനായുള്ള അവസകാശവാദവുമായി കൂടുതൽ പേർ എത്തുന്നത് പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സീറ്റിനായി നേതാക്കളെ സമീപിച്ച് രംഗത്തുള്ളവരെ പിണക്കാതെ തീരുമാനമെടുക്കുക എന്നത് സ്ഥാനാർത്ഥി തീരുമാനത്തിലെ പ്രധാന കടമ്പയാണ്. ശക്തമായ മത്സരം നടത്തി ഭൂരിപക്ഷം വർധിപ്പിക്കുന്നയാൾ മത്സരിക്കണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. ഇത് പ്രാവർത്തികമാക്കുമ്പോൾ തന്നെ എല്ലാവർക്കും സമ്മതിതനായ ഒരാളെ പരിഗണിക്കുകയാണ് നേതാക്കൾക്കിടയിലെ ധാരണ.
Stories you may Like
- എംഡിഎംഎ കച്ചവടം; സ്പെയർ പാർട്സ് കട ഉടമ പിടിയിൽ
- എം.ഡി.എം.എ.യുമായി ടിപ്പർ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റിൽ
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- നവകേരള സദസ്സിന് വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശം; എതിർപ്പുമായി പ്രധാനാധ്യാപകർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍