നിയമസഭാ തിരഞ്ഞെടുപ്പിൽ ഉരുക്കു കോട്ടപോലെ ഇടതിനൊപ്പം ഉറച്ചുനിൽക്കും; ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോൾ നിലപാട് മാറ്റും; വടകരയും കോഴിക്കോടും ആലപ്പുഴയും എന്തുകൊണ്ടാണ് ഇങ്ങനെ? കൊല്ലം തൂത്തുവാരിയിട്ടും പ്രേമചന്ദ്രപ്പേടിയിൽ നഷ്ടബോധം തുടരുന്നു; സിപിഎം കോട്ടയായ കണ്ണൂരിലെ വിജയവും ഉറച്ചതല്ല; വിചിത്ര പ്രതിഭാസത്തിന് പരിഹാരമുണ്ടാക്കാൻ പ്രത്യേക പദ്ധതിയുമായി സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരുന്ന ജില്ലകളിൽ പോലും ലോക്സഭാ സീറ്റുകളിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് അടിപതറുന്നത് എന്തുകൊണ്ടാണ്. പാർട്ടി ഇക്കാര്യം കാര്യമായെടുത്ത് ഇത്തവണ ഹോംവർക്ക് തുടങ്ങിക്കഴിഞ്ഞു. ഉരുക്കുകോട്ടയായി പാർട്ടിക്കൊപ്പം നിൽക്കുന്ന ജില്ലകളിൽ പോലും ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതുപക്ഷം വിയർക്കും. വടകര മണ്ഡലത്തിലും കോഴിക്കോട്ടും ആലപ്പുഴയിലുമൊക്കെ ഇതാണ് സ്ഥിതി. എന്തുകൊണ്ടാണ് ഇങ്ങനെയെന്നും അതി മറികടക്കുന്നത് എങ്ങനെയെന്നും മനസ്സിലാക്കി വേണ്ട മാറ്റങ്ങൾ വരുത്താൻ സിപിഎം തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി.
കഴിഞ്ഞതവണ സിപിഎം ഞെട്ടിപ്പോയ മണ്ഡലങ്ങളാണ് ആലപ്പുഴയും വടകരയും കൊല്ലവും. ഇടതുപക്ഷം വിട്ടുപോയ ആർഎസ്പിയുടെ പ്രേമചന്ദ്രനെ തകർക്കാമെന്ന ആത്മവിശ്വാസമായിരുന്നു സിപിഎമ്മിന്. എന്നാൽ കൊല്ലത്ത് സിപിഎം പിബി അംഗംകൂടിയായ എംഎ ബേബിയെ തകർത്ത് പ്രേമചന്ദ്രൻ ജയിച്ചുകയറിയത് സിപിഎമ്മിന് കനത്ത ആഘാതമായിരുന്നു കഴിഞ്ഞതവണ.
ഇക്കുറി ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് പാർട്ടി. അതേസമയം അതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം സീറ്റുകൾ തൂത്തുവാരിയ ജില്ലയാണ് കൊല്ലം എന്നതും ശ്രദ്ധേയമാണ്. അതിന് ഒരു കാരണം ജില്ലയിലെ കോൺഗ്രസിലെ പടലപ്പിണക്കവും പരസ്പരമുള്ള കാലുവാരലുമായിരുന്നു. എന്നാലും ആർഎസ്പിയിലെ ഒരു വിഭാഗം പിന്നീട് ഇടതുപക്ഷത്തോടൊപ്പം ചേർന്നതും കേരള കോൺഗ്രസ് ബി ഇപ്പോൾ ഇടതുപക്ഷ കക്ഷിയായതുമെല്ലാം പുതിയ സാധ്യതകൾ സിപിഎമ്മിന് മുന്നിൽ തുറന്നിടുന്നുണ്ട്. എന്നാൽ കഴിഞ്ഞതവണ അനായാസ ജയം പ്രതീക്ഷിച്ച സിപിഎമ്മിന്റെ ബേബിയെ പ്രേമചന്ദ്രൻ തകർത്തത് 38000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
നിയമസഭയിൽ ഇടത്തോട്ടും ലോക്സഭയാകുമ്പോൾ വലത്തോട്ടും ചായുന്ന നിരവധി മണ്ഡലങ്ങളുണ്ട്. അത്തരം മണ്ഡലങ്ങളെ കണ്ടുപിടിക്കാനും പോരായ്മകൾ തീർക്കാനും ചോർച്ചയടയ്ക്കാനും സിപിഎം നേരത്തെ തന്നെ ഇക്കുറി ശ്രമം തുടങ്ങി. പ്രത്യേക ശ്രദ്ധ നൽകുന്ന മണ്ഡലങ്ങളാണ് വടകരയും കൊല്ലവും ആലപ്പുഴയും പിന്നെ കോഴിക്കോടും. ഇത്തരം മണ്ഡലങ്ങളിൽ അടിയൊഴുക്കിന്റെ വഴിയടയ്ക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടുതവണ ശില്പശാല നടത്തി തിരഞ്ഞെടുപ്പിന് കർമപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഇതിനൊപ്പം ഗൃഹസന്ദർശനവും സജീവമാക്കും.
വടകരയും കോഴിക്കോടും ആലപ്പുഴയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയ സാധ്യതയുണ്ടായിട്ടും അവസാന ഘട്ടത്തിൽ ഇടതിന് അടിപതറുന്ന പ്രധാന മണ്ഡലങ്ങൾ. ആർ.എസ്പി. മുന്നണി വിട്ടതോടെയാണ് കൊല്ലവും കൈവിടുന്നതെങ്കിലും ഇക്കുറി പ്രതീക്ഷയുണ്ട്. പിള്ളയും ആർഎസ്പിയിലെ ഒരു വിഭാഗവും ഇടതിനൊപ്പം വന്നതുകൊണ്ട് പ്രത്യേകിച്ചും. കോൺഗ്രസിൽ ജില്ലയിലെ പടലപ്പിണക്കം തീർന്നിട്ടുമില്ല.
എന്നാൽ ശബരിമല, തിരഞ്ഞെടുപ്പ് വിഷയമായി മാറിയതിനാൽ ഇക്കുറി പല സ്ഥലത്തും തിരിച്ചടിയുണ്ടായേക്കാമെന്ന് പാർട്ടി ഭയക്കുന്നുണ്ട്. അതിനാൽ പത്തനംതിട്ടയിലുൾ്പ്പെടെ അഭിമാനപ്പോരാട്ടമാണ്. നിയമസഭാമണ്ഡലങ്ങളിൽ നേടിയ മുന്നേറ്റം ഈ അഞ്ച് ലോക്സഭാസീറ്റിലും നിലനിർത്താനുള്ള പ്രവർത്തനമാണ് പ്രാദേശികതലത്തിൽ നടക്കുന്നത്. എന്നാൽ ശബരിമല വിഷയം നെഗറ്റീവ് ഫാക്ടറാകുമോ അതോ സ്ത്രീകളുടെ പിന്തുണ കൂടുമോ എന്നുള്ള കാര്യത്തിൽ പാർട്ടിക്ക് തന്നെ തീർച്ചയില്ല. എന്തായാലും ശക്തമായ പ്രചരണത്തിലൂടെ എതിർപ്പുകൾ മറികടക്കാമെന്നാണ് പ്രതീക്ഷ.
വടകര മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലത്തിലും ഇടതുമുന്നണി പ്രതിനിധികളാണ്. യു.ഡി.എഫിനൊപ്പമുള്ള കുറ്റ്യാടിയിലും ഇടതുമുന്നണിയുടെ ശക്തി ഒട്ടും ദുർബലമല്ല. ഒരുകാലത്ത് ഇടതുകോട്ടയായാണ് വടകര അറിയപ്പെട്ടിരുന്നത്. എന്നാൽ ലോക്സഭയിലേക്ക് വരുമ്പോൾ കാര്യങ്ങൾ മാറുന്നു. കഴിഞ്ഞ രണ്ടുതവണയായി മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിന്റെ പ്രതിനിധിയായി.
ഇക്കുറി മുല്ലപ്പള്ളി മത്സരിക്കുമെന്ന കാര്യത്തിൽ തീർച്ചയില്ല. എന്നാലും വടകര ഒരു കടമ്പതന്നെയാണ് ഇടതുപക്ഷത്തിന് മുന്നിൽ. ഇക്കുറി മണ്ഡലം പിടിക്കുകയെന്നത് പ്രസ്റ്റീജ് വിഷയമായിതന്നെ എടുത്തിരിക്കുകയാണ് സിപിഎം. വടകരയിൽ മുല്ലപ്പള്ളി കഴിഞ്ഞകുറി തോൽപിച്ചത് ഇപ്പോൾ തലശ്ശേരി എംഎൽഎ ആയ എ എൻ ഷംസീറിനെയാണ്. 3306 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ. സിപിഎം കോട്ടയായ കണ്ണൂരിലും സ്ഥിതി മെച്ചമല്ല. പാർട്ടിക്ക് വേരോട്ടമുള്ള മണ്ണിലും ചില മണ്ഡലങ്ങളിലെ നേരിയ മുൻതൂക്കത്തിൽ കോൺഗ്രസ് ജയിച്ചുകയറുന്ന നിലയാണുള്ളത്.
കോഴിക്കോട്ടും അവസ്ഥയ്ക്ക് മാറ്റമില്ല. മണ്ഡലത്തിലെ ഏഴ് എംഎൽഎ.മാരിൽ ഒന്നൊഴികെ എല്ലാവരും ഇടതുപക്ഷക്കാർ. പക്ഷേ, ലോക്സഭയിലേക്ക് കഴിഞ്ഞ രണ്ടുതവണയുമെത്തിയത് എം.കെ. രാഘവൻ. അങ്ങനെ കോൺഗ്രസിന്റെ ഉറച്ച സീറ്റായി കോഴിക്കോട്. ഇക്കുറി വീരേന്ദ്രകുമാർ പക്ഷം കൂടെയുള്ളത് പ്രയോജനം ചെയ്യുമെന്നാണ് ഇടതു ചിന്ത. എന്നാൽ എന്തുകൊണ്ട് ലോക്സഭയിൽ കോൺഗ്രസ് ജയിക്കുന്നതെന്ന് സിപിഎമ്മിനും ധാരണയില്ല.
ഇപ്പോഴത്തെ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെ കഴിഞ്ഞതവണരംഗത്തിറക്കിയിട്ടും ഇടതുകോട്ടയായ ബാലുശ്ശേരിയും കോഴിക്കോട് നോർത്തും യു.ഡി.എഫിനൊപ്പം നിന്നു. 17000ത്തോളം വോട്ടിനാണ് വിജയരാഘവൻ തോറ്റത്. ഇക്കുറി അതുണ്ടാകാതിരിക്കാൻ കാര്യമായി തന്നെ സിപിഎം രംഗത്തിറങ്ങും. വീരൻ കനിഞ്ഞാൽ കുറേ വോട്ടുകൾ കൂടെപ്പോരുമെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകാനാണ് തീരുമാനം.
ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ 6-1 എന്ന നിലയിൽ ഇടതുമുന്നണിയോടൊപ്പമാണ്. കടുത്ത മത്സരമാണ് പല സ്ഥലത്തും നടന്നത്. പ്രളയത്തിൽ ജനങ്ങൾക്കൊപ്പം നിന്നത് ആരെന്ന ചോദ്യം ഈ മേഖലയിൽ ഇക്കുറി ഉയരും. പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളുമെല്ലാം നിർണായകമാണ്. ചെങ്ങന്നൂരിൽ ഉൾപ്പെടെ എംഎൽഎ സജി ചെറിയാൻ പോലും സർക്കാരിനെതിരെ തിരിയുന്ന സ്ഥിതിയുണ്ടായി. ഈ മേഖലയിൽ വലിയ തിരിച്ചടി സർക്കാർ നടപടികൾക്ക് എതിരെ നടക്കുന്ന പ്രചരണം ത്ന്നെയാകും. ഇത് ഒഴിവാക്കാൻ സർക്കാർ തന്നെ കൂടുതൽ സഹായങ്ങളുമായി എത്താനാണ് തീരുമാനം.
ആലപ്പുഴയിൽ സിപിഎമ്മിന് ഒപ്പമാണ് കൂടുതൽ മണ്ഡലങ്ങൾ എങ്കിലും പാർലമെന്റിൽ പോകുന്നത് കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ തന്നെയാണ്. ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം . കഴിഞ്ഞതവണ കായംകുളം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം വേണുഗോപാലിനായിരുന്നു ഭൂരിപക്ഷം എന്നതും ശ്രദ്ധേയമാണ്.
ഇത്തവണ ഇതിന് മാറ്റമുണ്ടാക്കേണ്ടത് സിപിഎമ്മിന് നിർണായകമാണ്. പ്രത്യേകിച്ചും രണ്ടു സംസ്ഥാന മന്ത്രിമാരുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്നു എന്നതും ഇടതുമുന്നണിയുടെ മേധാവിത്വം തെളിയിക്കപ്പെട്ട ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു കയറി എന്നതുമെല്ലാമാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങൾ.
പത്തനംതിട്ടയിലും സ്ഥിതി ഏറെക്കുറി സമാനം. യു.ഡി.എഫ്. എംപി.യായ ആന്റോ ആന്റണി മണ്ഡലം ഉറപ്പിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന് എങ്ങനെയെങ്കിലും തടയിടാനാണ് സിപിഎം ശ്രമം. പി.സി. ജോർജിനെ വേണ്ടെന്നുതീരുമാനിച്ചതിനാൽ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമാകില്ല. അസംബ്ളിയിൽ നാലുമണ്ഡലം ഇടതിനും രണ്ടെണ്ണം യു.ഡി.എഫിനുമാണ്. സ്വതന്ത്രനായി ഒരിടത്ത് പി.സി. ജോർജും. ഇതാണ് നിയമസഭാ കക്ഷിനില. കഴിഞ്ഞതവണ കോൺഗ്രസ് പാരമ്പര്യമുള്ള സ്വതന്ത്രനെ പരീക്ഷിച്ച സിപിഎം.
ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ അസംബ്ളിയിലേക്ക് കൂടുതൽ സീറ്റുകൾ നേടിയാലും ലോക്സഭയിലെ കാര്യം വരുമ്പോൾ മുട്ടുവിറയ്ക്കുന്ന സ്ഥിതിക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയിരിക്കുകയാണ് സിപിഎം. കഴിഞ്ഞതവണ ആന്റോ ആന്റണി ഇടതു സ്വതന്ത്രനായ പീലിപ്പോസ് തോമസിനെ തോൽപിച്ചത് 56,191 വോട്ടിനാണ്. ഈ മാർജിൻ മറികടക്കുക സിപിഎമ്മിന് വലിയ കടമ്പ തന്നെയാകും. പ്രത്യേകിച്ച് ശബരിമല വിഷയത്തിൽ സർക്കാർ നിലപാടുകളിൽ വലിയ എതിർപ്പ് പ്രദേശത്ത് ഉയർന്നുവന്ന സാഹചര്യത്തിൽ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്