അർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ് ചീഫ് ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത് അസാധാരണ നടപടികൾക്ക്; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത് ഇന്ത്യൻ ജനാധിപത്യം
മറുനാടൻ മലയാളി ബ്യൂറോ
:ന്യൂഡൽഹി: അതിനാടകീയമായ നീക്കങ്ങൾ. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇത് രണ്ടാം വട്ടമാണ് സുപ്രീം കോടതി അർദ്ധരാത്രിക്ക് ശേഷം കേസിൽ വാദം കേൾക്കുന്നത്.കർണാടകയിൽ വ്യാഴാഴ്ച രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കോൺഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്.തുടർന്നാണ് പുലർച്ചെ 2 മണിക്ക് അസാധാരണനടപടിയിലൂടെ സുപ്രീംകോടതി വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് മൂന്നംഗ ബഞ്ചിനെ നിയോഗിച്ചത്.ജസ്റ്റിസ് എ.കെ.സിക്രി,അശോക് ഭൂഷൺ, ബോബഡെ എന്നിവരടങ്ങിയ ബഞ്ചാണ് കോൺഗ്രസിന്റെ ഹർജി പരിഗണിച്ചത്.നേരത്തെ യാക്കൂബ് മേമന്റെ വധശിക്ഷ ചോദ്യം ചെയ്ത ഹർജിയിൽ അർദ്ധരാത്രിക്ക് ശേഷം പരിഗണിച്ച്ത.
ഗവർണറുടെ വിവേചനാധികാരപ്രകാരം കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്തത്.സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നേരത്തെ ഗവർണറുടെ ക്ഷണം കിട്ടിയതായി സുരേഷ് കുമാർ എംംഎൽഎ ട്വീറ്റ് ചെയ്തെങ്കിലും അത് പിൻവലിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 15 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടിരിക്കുന്നത്.
ഗവർണറുടെ തീരുമാനം വരും മുമ്പേയായിരുന്നു നേരത്തെ ബിജെപി എംഎൽഎയുടെ ട്വീറ്റ്. . എന്നാൽ, വൈകാതെ ഇതുപിൻവലിച്ചു. ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചെന്നും നാളെ രാവിലെ 9.30 നാണ് ചടങ്ങെന്നുമാണ് ബിജെപി നേതാവ് സുരേഷ കുമാർ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ 27 വരെ സമയമുണ്ടെന്നും പറഞ്ഞിരുന്നു.
ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നതോടെ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.ഗോവയിലെയും മണിപ്പൂരിലെയും സമാന നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഗവർണർ കുമാരസ്വാമിയെ നേരത്തെ അറിയിച്ചത്. എന്നാൽ, ഇതിനിടെ ഗവർണർ നിലപാട് മാറ്റി. ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നതോടെ സുപ്രീം കോടതി ചീഫ് ജസ്ററിസ് ദീപക് മിശ്രയെ കണ്ട് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് ഗവർണർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗവർണർ ആ പദവിക്ക് നാണക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.രണ്ടുപാർട്ടികൾക്ക് ചേർന്ന് മുന്നണി സർക്കാരുണ്ടാക്കാൻ കഴിയില്ലെങ്കിൽ ഗോവയിലും മണിപ്പൂരിലും എങ്ങനെയാണ് ബിജെപി സർക്കാരുണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറുടെ തീരുമാനത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ അടിയന്തരമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചു.തങ്ങളുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടു.
മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയർത്താൻ എംഎൽഎമാരെ മുഴുവൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചില്ല. ജെഡിഎസ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാർ നൽകിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാൻ ഗവർണർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം ഉയർത്തി.
ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎൽഎമാർക്കും പ്രവേശനാനുമതി നൽകി.തുടർന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി ആസ്ഥാനത്ത് നിന്നാണ് എംഎൽഎമാരെ രാജ്ഭവനിലേക്ക് കൊണ്ടുപോയത്.തുടർന്ന് കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിൽ നിന്ന് മാറ്റി.രാമനഗര ബിഡാദിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെമാറ്റിയത്.
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകൾ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക്
മാറ്റിയത്.
അതേസമയം, ജെഡി-എസുമായുള്ള പിന്തുണ കത്തിൽ ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 കോൺഗ്രസ് എംഎൽഎമാർ ഒപ്പുവച്ചുവെന്നാണ് സൂചനകൾ. വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് എംഎൽഎമാർക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താൻ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവർ പിന്തുണ കത്തിൽ ഒപ്പുവയ്ക്കാത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു
ജെഡിഎസ് എംഎൽഎമാർക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവർ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ. കുമാരസ്വാമി ചോദിച്ചു.
രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഞാൻ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തിൽ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാൻ ദൈവം എനിക്കിപ്പോൾ ഒരവസരം തന്നിരിക്കുകയാണ്. അതിനാൽ ഞാൻ കോൺഗ്രസിനൊപ്പം പോവുകയാണ്.
അതിനിടെ, കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപി വീണ്ടും യോഗം ചേർന്നു.തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ബിജെപി എംപിമാർ ആരോപിച്ചു. ലോക്സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.കർണാടക സർക്കാർ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോൺ സന്ദേശങ്ങൾ ചോർത്തുന്നുവെന്നാണ് ഒരു വിഭാഗം ബിജെപി എംഎൽഎമാർ ആരോപിച്ചത്. മൂന്ന് ബിജെപി അംഗങ്ങളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.
കർണാടകയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു.
എന്നാൽ മുഴുവൻ എംഎൽഎമായരെയും അണിനിരത്തേണ്ടെന്ന് ഗവർണർ അറിയിച്ചിരുന്നതിനാൽ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് നിന്നുള്ള അഞ്ച് വീതം എംഎൽഎമാരാണ് ഗവർണറെ കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍