Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ്‌ ചീഫ്‌ ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത്‌ അസാധാരണ നടപടികൾക്ക്‌; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത്‌ ഇന്ത്യൻ ജനാധിപത്യം

അർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ്‌ ചീഫ്‌ ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത്‌ അസാധാരണ നടപടികൾക്ക്‌; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത്‌ ഇന്ത്യൻ ജനാധിപത്യം

മറുനാടൻ മലയാളി ബ്യൂറോ

:ന്യൂഡൽഹി: അതിനാടകീയമായ നീക്കങ്ങൾ. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇത്‌ രണ്ടാം വട്ടമാണ്‌ സുപ്രീം കോടതി അർദ്ധരാത്രിക്ക്‌ ശേഷം കേസിൽ വാദം കേൾക്കുന്നത്‌.കർണാടകയിൽ വ്യാഴാഴ്‌ച രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ്‌ കോൺഗ്രസ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ സമീപിച്ചത്‌.തുടർന്നാണ്‌ പുലർച്ചെ 2 മണിക്ക്‌ അസാധാരണനടപടിയിലൂടെ സുപ്രീംകോടതി വാദം കേട്ടത്‌. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയാണ്‌ മൂന്നംഗ ബഞ്ചിനെ നിയോഗിച്ചത്‌.ജസ്‌റ്റിസ്‌ എ.കെ.സിക്രി,അശോക്‌ ഭൂഷൺ, ബോബഡെ എന്നിവരടങ്ങിയ ബഞ്ചാണ്‌ കോൺഗ്രസിന്റെ ഹർജി പരിഗണിച്ചത്‌.നേരത്തെ യാക്കൂബ്‌ മേമന്റെ വധശിക്ഷ ചോദ്യം ചെയ്‌ത ഹർജിയിൽ അർദ്ധരാത്രിക്ക്‌ ശേഷം പരിഗണിച്ച്‌ത.

ഗവർണറുടെ വിവേചനാധികാരപ്രകാരം കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെയാണ്‌ കോൺഗ്രസ്‌ ചോദ്യം ചെയ്‌തത്‌.സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്നാണ്‌ കോൺഗ്രസ്‌ ആവശ്യപ്പെട്ടത്‌.  രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നേരത്തെ ഗവർണറുടെ ക്ഷണം കിട്ടിയതായി സുരേഷ് കുമാർ എംംഎൽഎ ട്വീറ്റ് ചെയ്‌തെങ്കിലും അത് പിൻവലിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 15 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവർണറുടെ തീരുമാനം വരും മുമ്പേയായിരുന്നു നേരത്തെ ബിജെപി എംഎൽഎയുടെ ട്വീറ്റ്. . എന്നാൽ, വൈകാതെ ഇതുപിൻവലിച്ചു. ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചെന്നും നാളെ രാവിലെ 9.30 നാണ് ചടങ്ങെന്നുമാണ് ബിജെപി നേതാവ് സുരേഷ കുമാർ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ 27 വരെ സമയമുണ്ടെന്നും പറഞ്ഞിരുന്നു.

ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നതോടെ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.ഗോവയിലെയും മണിപ്പൂരിലെയും സമാന നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഗവർണർ കുമാരസ്വാമിയെ നേരത്തെ അറിയിച്ചത്. എന്നാൽ, ഇതിനിടെ ഗവർണർ നിലപാട് മാറ്റി. ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നതോടെ സുപ്രീം കോടതി ചീഫ് ജസ്‌ററിസ് ദീപക് മിശ്രയെ കണ്ട് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് ഗവർണർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഗവർണർ ആ പദവിക്ക് നാണക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.രണ്ടുപാർട്ടികൾക്ക് ചേർന്ന് മുന്നണി സർക്കാരുണ്ടാക്കാൻ കഴിയില്ലെങ്കിൽ ഗോവയിലും മണിപ്പൂരിലും എങ്ങനെയാണ് ബിജെപി സർക്കാരുണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണറുടെ തീരുമാനത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ അടിയന്തരമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചു.തങ്ങളുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടു.

മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയർത്താൻ എംഎൽഎമാരെ മുഴുവൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചില്ല. ജെഡിഎസ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാർ നൽകിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാൻ ഗവർണർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം ഉയർത്തി.

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎൽഎമാർക്കും പ്രവേശനാനുമതി നൽകി.തുടർന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി ആസ്ഥാനത്ത് നിന്നാണ് എംഎൽഎമാരെ രാജ്ഭവനിലേക്ക് കൊണ്ടുപോയത്.തുടർന്ന്‌ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിൽ നിന്ന് മാറ്റി.രാമനഗര ബിഡാദിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെമാറ്റിയത്.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകൾ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് 
മാറ്റിയത്.

അതേസമയം, ജെഡി-എസുമായുള്ള പിന്തുണ കത്തിൽ ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 കോൺഗ്രസ് എംഎൽഎമാർ ഒപ്പുവച്ചുവെന്നാണ് സൂചനകൾ. വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് എംഎൽഎമാർക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താൻ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവർ പിന്തുണ കത്തിൽ ഒപ്പുവയ്ക്കാത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു

ജെഡിഎസ് എംഎൽഎമാർക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവർ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ. കുമാരസ്വാമി ചോദിച്ചു.

രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഞാൻ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തിൽ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാൻ ദൈവം എനിക്കിപ്പോൾ ഒരവസരം തന്നിരിക്കുകയാണ്. അതിനാൽ ഞാൻ കോൺഗ്രസിനൊപ്പം പോവുകയാണ്.

അതിനിടെ, കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപി വീണ്ടും യോഗം ചേർന്നു.തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ബിജെപി എംപിമാർ ആരോപിച്ചു. ലോക്‌സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.കർണാടക സർക്കാർ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോൺ സന്ദേശങ്ങൾ ചോർത്തുന്നുവെന്നാണ് ഒരു വിഭാഗം ബിജെപി എംഎ‍ൽഎമാർ ആരോപിച്ചത്. മൂന്ന് ബിജെപി അംഗങ്ങളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.

കർണാടകയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു.

എന്നാൽ മുഴുവൻ എംഎ‍ൽഎമായരെയും അണിനിരത്തേണ്ടെന്ന് ഗവർണർ അറിയിച്ചിരുന്നതിനാൽ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് നിന്നുള്ള അഞ്ച് വീതം എംഎ‍ൽഎമാരാണ് ഗവർണറെ കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP