പ്രവാസികൾ കേരളത്തിന്റെ കാവൽക്കാർ; പി.ടി. കുഞ്ഞിമുഹമ്മദ്
ദോഹ: പ്രവാസികൾ കേരളത്തിന്റെ കാവൽക്കാരാണെന്നും പ്രവാസമാണ് കേരളത്തെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റി മറിച്ചതെന്നും സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ പി..ടി കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച 'സഫലമാകണം ഈ പ്രവാസം കാമ്പയിനിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നെടുംതൂണായ പ്രവാസികളോട് മാറിമാറി വരുന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും തികഞ്ഞ അവഗണനയാണ് കാണിച്ചത്. പ്രവാസി ക്ഷേമത്തിനായി സമർപ്പിക്കുന്ന പദ്ധതികളൊക്കെ അംഗീകരിക്കാനും നടപ്പിലാക്കാനും ഉദ്യോഗസ്ഥർ സന്നദ്ധമാകാത്തതിനാൽ പലപ്പോഴും നിർദേശങ്ങൾ കടലാസുകളിലൊതുങ്ങുകയാണെന്ന് പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച കമ്മറ്റി അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.
ഇ.കെ. നായനാരിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറാണ് ഇന്ത്യയിൽ തന്നെ ആദ്യമായി പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചത്. പ്രവാസിയിലെ വ്യക്തി ഉണരുന്നതിലൂടെ മാത്രമെ അവന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുയുള്ളൂവെന്നും ഈ രംഗത്ത് ശക്തമായ ബോധവൽക്കരണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളിൽ നിന്നും പലതും നേടി എടുക്കാൻ അതിവേഗത കാണിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ പ്രവാസികൾക്ക് തിരിച്ച് നൽക്കുന്നതിൽ അനന്തമായ കാലതാമസമാണ് വരുത്തുന്നതെന്ന് പരിപാടിയിൽ സംസാരിച്ച വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ പറഞ്ഞു. എമിഗ്രേഷൻ നിയമങ്ങൾ പോലും കാലാനുസൃതമായി പരിഷ്ക്കരിക്കാൻ തയ്യാറായിട്ടില്ല. പ്രവാസികളുടെ പല പ്രശ്നങ്ങളും അവർ സ്വയം തന്നെയാണ് പരിഹരിക്കുന്നതെന്നും പ്രവാസികളുടെ കാര്യത്തിൽ പുനരധിവാസ പദ്ധതികളുൾപ്പെടെ പ്രവാസിയുടെ ജീവിതത്തിന് സംരക്ഷണം നൽകുന്ന നിലപാടുകൾ ഗവൺമെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണക്കാരോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും കപടമുഖം മൂടിയിട്ടാണ് സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ തുടങ്ങിയ വംശീയ രാഷ്ട്രീയം ഇന്ന് കേരളം വരെ എത്തിപ്പെട്ടിരിക്കുന്നു. എം ടിക്കും കമലിനും നേരെയുള്ള പ്രസ്താവനകൾ അതിന്റെ ഉദാഹരണങ്ങളാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽപ്പോലും മോദിഭരണത്തിന്റെ സ്വാധീനം പ്രകടമാണ്. പലർക്കെതിരെയും യു.എ.പി.എ ചുമത്തിയതും പല പൊലീസ് നടപടികളും ഇതാണ് വ്യക്തമാക്കുന്നത്. ഇത്തരം രാഷ്ട്രീയത്തെ ബഹുസരതയിലൂടെ ജനപക്ഷത്ത് നിന്ന് പ്രതിരോധിക്കാൻ സാധിക്കണമെന്നും എന്നും പേരാട്ടങ്ങളിൽ വെൽഫെയർ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും അംബുജാക്ഷൻ പറഞ്ഞു.
പ്രവാസ ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകി ഖത്തറിലെ പ്രവാസി സമൂഹത്തെ അഭിസംബോധനം ചെയ്ത് കൾചറൽ ഫോറം സംഘടിപ്പിച്ച സഫലമാകണം ഈ പ്രവാസം' കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് നടന്ന 'എക്സ്പാറ്റ്സ്് ഫിയസ്റ്റ 2017' ൽ കൊടും തണുപ്പിനെ അവഗണിച്ച് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ പങ്കെടുത്തു. വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് സമാപന പരിപാടികൾ നടന്നത്. വൈകുന്നേരം നാല് മണി മുതൽ ആരംഭിച്ച എക്സ്പാറ്റ്് ഫിയസ്റ്റ രാത്രി പത്ത് മണിയോടെയാണ് അവസാനിച്ചത്.
'പ്രവാസം ആവിഷ്ക്കരിക്കപ്പെടുന്നു' എന്ന വിഷയത്തിൽ ഒരുക്കിയ പ്രദർശത്തോടെയാണ് എക്സ്പാറ്റ് ഫിയസ്റ്റക്ക് തുടക്കമായത്. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവീസ് എടക്കുളത്തൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രവാസി ജീവിതത്തിലെ ആരോഗ്യം മുതൽ സമ്പാദ്യം വരെ ചിത്രീകരിച്ച പ്രദർശനം പ്രവാസികളിൽ അവബോധം സൃഷ്ടിക്കാൻ ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്ത ആരോഗ്യ പരിശോധന, ഖത്തറിന്റെ പാരമ്പര്യം, കേരളത്തനിമ എന്നിവ ചിത്രീകരിച്ച സ്റ്റാളുകൾ, പ്രവാസം കേരളത്തെ മാറ്റിയതും പ്രവാസിയുടെ ജീവിതവും വരച്ചുകാണിച്ച പവലിയൻ, നോർക്ക സ്റ്റാൾ, വെൽഫെയർ കോർണർ, മോഡൽ ബജറ്റ്, ജൈവകൃഷി തുടങ്ങിയ സ്റ്റാളുകൾ സന്ദർശകരെ ഏറെ ആകർഷിച്ചു.
വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ എക്സ്പാറ്റ് ഫിയസ്റ്റയുടെ ഔപചാരിക ഉദ്ഘാടനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ നിർവ്വഹിച്ചു. ഖത്തറിലെത്തുന്ന പ്രവാസികൾ നിർബന്ധമായും അിറഞ്ഞിരിക്കേണ്ട നിയമങ്ങളും വിവരങ്ങളുമുൾക്കൊള്ളുന്ന മെബൈൽ ആപ്പിന്റെ പ്രഖ്യാപനം ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ നിർവ്വഹിച്ചു. ഖത്തറിലെ സാധാരണ പ്രവാസി സമൂഹത്തിലേക്ക് ഇറങ്ങിചെന്ന് കൾച്ചറൽ ഫോറം നടത്തിയ ബോധവൽക്കരണ പരിപാടികൾ മാതൃകപരമാണെന്ന് മിലൻ അരുൺ പറഞ്ഞു.
പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. പ്രവാസത്തിന്റെ നാല് പതിറ്റാാണ്ട് പൂർത്തിയാക്കുന്ന മലയാളി പ്രവാസി ഹൈദറിനെ ചടങ്ങിൽ പി.ടി കുഞ്ഞിമുഹമ്മദ് ആദരിച്ചു. കാമ്പയിന്റെ ഭാഗമായി നടത്തിയ ട്രോൾ, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള ട്രോഫികൾ മുഖ്യാതിഥികൾക്ക് പുറമെ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കർ, സുഹൈൽ ശാന്തപുരം, റജീന അലി, ജനറൽ സെക്രട്ടറി റഷീദ് അഹമ്മദ് എന്നിവർ വിതരണം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി റഫീഖുദ്ധീൻ പാലേരി പ്രമേയാവതരണം നടത്തി. സാംസ്കാരിക സമ്മേളനം ഉദ്ഘാടന വേദിയിൽ എൻ.കെ.എം അബ്ദുശ്ശുക്കൂർ, കൾച്ചറൽ ഫോറം ജില്ല പ്രസിഡന്റുമാർ എന്നിവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി റോണി മാത്യു സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ മജീദ് അലി സമാപന പ്രസംഗവും നടത്തി. 'ബാച്ചിലർ റൂം' തീം ഷോ, ഗാനമേള എന്നിവയും അരങ്ങേറി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍