ദൈവത്തിലേക്ക് തിരികെ പോകുന്നവൻ: നാലുപറയിലച്ചന്റെ പെസഹാ സന്ദേശം...
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്ന് പെസഹാ വ്യാഴാഴ്ചയാണ്. ഈശോയുടെ കുരിശുമരണത്തിന്റെ തലേന്നാൾ. മരണത്തിന്റെ തലേദിവസത്തെ ഈശോയുടെ ഹൃദയഭാവം യോഹന്നാനാണ് നന്നായി വെളിപ്പെടുത്തുന്നത്. ''താൻ ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (യോഹ 13:3). അത് വലിയൊരു തിരിച്ചറിവായിരുന്നു. പോരാ, ഈശോയുടെ ആത്മബോധം തന്നെ അതായിരുന്നു - ദൈവത്തിൽ നിന്നാണ് വരുന്നത്, ദൈവത്തിങ്കലേക്കാണ് തിരികെ പോകുന്നത്. അതായത് താൻ ദൈവത്തിന്റെ ഭാഗമാണെന്ന ആത്മബോധമായിരുന്നു ഈശോയ്ക്കുണ്ടായിരുന്നത്. അതിനെയാണ് ദൈവപുത്രനെന്ന് സുവിശേഷകർ പേരിട്ടു വിളിച്ചത്. ദൈവത്തെ 'പിതാവേ' എന്ന് ഈശോ അഭിസംബോധന ചെയ്യുന്നതിന്റെ പിമ്പിലുള്ള ഹൃദയാനുഭവും ഇതു തന്നെയായിരുന്നു. ഇത്തരമൊരു ആത്മബോധത്തിൽ നിന്നുകൊണ്ടാണ് ഈശോ തന്റെ മരണത്തെ സമീപിക്കുന്നത്. അതിനാൽതന്നെയാണ് മരണത്തിന് തൊട്ടുമുമ്പ് കാലുകഴുകി ശിഷ്യരുടെ പരിചാരകനാകാനും (ലൂക്കാ 22:27) സ്വന്തം ശരീരവും രക്തവും പങ്കു വച്ചു കൊടുക്കാനും അവനു കഴിഞ്ഞത് (മത്താ 26:26 - 28). ഞാൻ യഥാർത്ഥത്തിൽ ആരാണ്? ഈ ആത്മബോധത്തിലേക്ക് ഉണരാനാണ് ഈശോ നമ്മളോട് ഇന്ന് ആവശ്യപ്പെടുന്നത്. ദൈവത്തെ, പിതാവേ എന്ന് വളിക്കാൻ നമ്മളെ പഠിപ്പിച്ചതിലൂടെ, നമ്മളും ദൈവത്തിന്റെ മക്കാളാണെന്ന ആത്മബോധത്തിലേക്ക് വളരാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതായത് ദൈവമാകുന്ന ജീവന്റെ ഒരു സ്ഫുലിംഗമാണ് ഞാനുമെന്ന തിരിച്ചറിവാണിത്. യഥാർത്ഥത്തിൽ ഞാൻ ആരാണ്? പലപ്പോഴും എന്റെ ശരീരമായിട്ടാണ് ഞാൻ എന്നെത്തന്നെ താദാൽമ്യപ്പെടുത്തുന്നത്. അല്ലെങ്കിൽ എന്റെ മനസ്സുമായി. അതുമല്ലെങ്കിൽ സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങളുമായി. "ഞാൻ ജേക്കബ് നാലുപറായിലാണ്, ഞാൻ കത്തോലിക്കാ പുരോഹിതനാണ്, ദൈവശാസ്ത്ര അദ്ധ്യാപകനാണ്"- ഞാൻ ആരാണന്ന ചോദ്യത്തിന് ഇതൊക്കെയായിരിക്കും എന്റെ ഉത്തങ്ങൾ. എന്നാൽ മരണം മുമ്പിൽ വന്നു നിൽക്കുമ്പോൾ, ഞാൻ ആരാണ് എന്ന ചോദ്യം ചോദിച്ചാൽ മുൻപു പറഞ്ഞ ഉത്തരങ്ങളൊക്കെ അപര്യാപ്തങ്ങളായിരിക്കും. കാരണം, അൽപ്പസമയത്തിനുള്ളിൽ സംഭവിക്കുന്ന മരണത്തിനു ശേഷം എന്റെ ശരീരം മണ്ണോടു ചേരും. അങ്ങനെ ഞാൻ എന്റെ ശരീരം അല്ലാതായിത്തീരും. എന്റെ മനോ വ്യാപാരങ്ങളുടെ ഉറവിടമായ തലച്ചോറും മണ്ണിൽ ചേരും. അങ്ങനെ ഞാൻ എന്റെ മനസ്സല്ലാതായിത്തീരും. സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങലും അവസാനിക്കും. ചുരുക്കത്തിൽ മരിച്ച് മണിക്കൂറിനുള്ളിൽ ഞാൻ വെറുമൊരു ശവമായി പരിണമിക്കും. ആ സന്ദർഭത്തിൽ, ഞാൻ ആരാണ് എന്ന ചോദ്യത്തിന്, ഞാൻ എന്ത് ഉത്തരം പറയും. ഈശോയുടെ ആത്മാനുഭാവമായിരിയ്കില്ലേ അപ്പോൾ മിച്ചം നിൽക്കുന്നത്? ദൈവത്തിൽ നിന്നും വന്നിട്ട്, ദൈവത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ജീവനാണ് ഞാൻ. നിഷേധാത്മകമായിട്ടാണെങ്കിലും ഇത്തരമൊരു തിരിച്ചറിവിലേക്ക് അവസാന മിഷങ്ങളിൽ ഉണർന്ന കഥയാണ് മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടേത്. സാമ്രാജ്യങ്ങൾ പിടിച്ചടക്കിയ ശേഷമുള്ള മടക്കയാത്രയാലായിരുന്നു ചക്രവർത്തിക്ക് ദീനം ബാധിച്ചത്. വൈദ്യന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും രോഗം ശമിച്ചില്ല. മരണം അടുത്തെത്തിയെന്നു അദ്ദേഹത്തിനുറപ്പായി. മരിക്കുന്നതിന് മുൻപ് സ്വന്തം അമ്മയെ കാണണമെന്ന ആഗ്രഹം പോലും നടക്കില്ലെന്നായി. അപ്പോൾ അദ്ദേഹം തന്റ സൈന്യാധിപന്മാരെയെല്ലാം അടുത്തു വിളിച്ച് മരണക്കിടക്കയിൽ കിടന്ന്, അദ്ദേഹം പറഞ്ഞു. ''എന്റെ മൂന്ന് ആഗ്രഹങ്ങൾ മരണ ശേഷം നിങ്ങൾ നിറവേറ്റണം. ഒന്ന്, എന്റെ ശവമഞ്ചം ചുമക്കുന്നത് എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാരായിരിക്കണം. രണ്ട്, എന്റെ ശവമഞ്ചം പോകുന്ന വഴിയിലൊക്കെ ഞാൻ പിടിച്ചെടുത്ത മുത്തും പവിഴയും സ്വർണ്ണവും വിതറണം. മൂന്ന്, എന്റെ ശവപ്പെട്ടി അടക്കുമ്പോൾ എന്റെ ഇരുകരങ്ങളും പുറത്തേക്കിടണം. അങ്ങനെ അവസാന യാത്രിൽ മഞ്ചത്തിനിരുവശത്തും എന്റെ കൈകൾ തൂങ്ങിയാടണം." നിറകണ്ണുകളോടെ പ്രധാന സൈന്യാധിപകൻ ഈ വിചിത്ര അഭിലാഷത്തിന്റെ, ഉദ്ദേശ്യം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു - ''ഞാൻ അനുഭവിച്ചറിഞ്ഞ മൂന്നു ജീവിത പാഠങ്ങൾ എന്റെ ജനങ്ങളെ അറിയിക്കാനാണിത്. ഒന്ന്, എത്ര മഹാനായ രാജാവാണെങ്കിലും വൈദ്യന്മാർക്ക് അവന്റെ ജീവൻ പിടിച്ചു നിർത്താനാവില്ല. രണ്ട്. സ്വന്തമാക്കിയ ഒരു തരി രത്നമോ സ്വർണ്ണമോ മരിച്ചവന് കൂടെ കൊണ്ടുപോകാനായില്ല. മൂന്ന്, ഭൂമിയിലേക്ക് ഒന്നുമില്ലാതെ വന്നവൻ, ഒന്നുമില്ലാതെ തന്നെയാണ് തിരികെ പോകേണ്ടതും'' ഇതാണ് ജീവിതത്തിന്റെ പരമ സത്യം. ഞാൻ സ്വരുക്കുട്ടുന്ന സമ്പത്തല്ല ഞാൻ. ഞാൻ വളർത്തി മോടി പിടിപ്പിച്ച ശരീരമല്ല ഞാൻ. ഞാൻ ആർജ്ജിച്ചെടുത്ത സാമൂഹിക സ്ഥാനമാനങ്ങളല്ല ഞാൻ. അവയൊക്കെ ഇടക്കാലത്ത് എനിക്കു കിട്ടിയ വെറും കളിക്കോപ്പുകൾ മാത്രം. ഞാൻ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നും വരുകയും, ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയം ചെയ്യുന്നവനാണ്. ഇത്തരമൊരു ആത്മബോധത്തിലാകുമ്പോൾ തന്റെ ചുറ്റുമുള്ളവരെയും അതേ രീതിയൽ പരിഗണിക്കും. അവരും ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെ പോകുന്നവരാണ്. അങ്ങനെയെങ്കിൽ അവർ എന്റെ തന്നെ ഭാഗമായാണ്. അവർ എന്റെ ജീവന്റെ തന്നെ ഭാഗമാണ്, അവർ എന്റെ സ്വന്തമാണ്. ഈശോയുടെ തിരിച്ചറിവ് ഇതായിരുന്നുവെന്നാണ് യോഹന്നാൻ പറയുന്നത് - ''തനിക്കു സ്വന്തമായുള്ളവരെ ഈശോ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു'' (യോഹ 13:1). അത്തരമൊരു തിരിച്ചറിലിലാണ് ഈശോ താലത്തിലെ വെള്ളവുമായി ശിഷ്യരുടെ പാദത്തിൽ അവരെ പരിചരിക്കാനിരിക്കുന്നത്. ''ഞാൻ നിങ്ങളുടെയിടയിൽ പരിചാരകരെപ്പോലെയാണ്'' എന്നാണ് ഈശോ അവരോടു പറയുന്നത് (ലൂക്കോ 22:27). അതിനു കാരണം, ശിഷ്യരെ തന്റെ തന്നെ ഭാഗമായി ഈശോയ്ക്കു കാണാനായി, തന്റെതന്നെ സ്വന്തമായി കാണാനായി. പാദം കഴുകുന്നതിന് പത്രോസ് തടസ്സം പറയുമ്പോൾ ഈശോ പറയുന്ന മറുപടി ശ്രദ്ധിക്കണം. ''ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, നിനക്ക് എന്നോടു കൂടെ പങ്കില്ല'' (യോഹ 13:8). ഇത് തിരിച്ചു പറഞ്ഞാലോ, നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ കഴുകുന്നത്. നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ പരിചരിക്കുന്നത്. ഇതേ കാര്യം ശ്രീബുദ്ദൻ മികവോടെ അവതരിപ്പിക്കുന്നുണ്ട് - ''വിശന്നിരിക്കുന്ന ഒരുവന് നിന്റെ ഭക്ഷണം കൊടുക്കുമ്പോൾ, വിശപ്പു കൊണ്ട് നീ തളർന്നു പോവുകയില്ല. മറിച്ച് നീ കൂടുതൽ ഊർജ്ജസ്വലനാവുകയേ ഉള്ളൂ. കാരണം വിശന്നിരിക്കുന്നവൻ നിന്റെ തന്നെ ഭാഗമാണ്." ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെന്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സത്യം. കൊടുക്കുന്നതുകൊണ്ട് നീ കുറഞ്ഞു പോകില്ല. മറിച്ച് നീയും നിന്നിലെ ജീവനും വർദ്ധിച്ചു വരുകയേ ഉള്ളൂ. അളവില്ലാത്ത സ്നേഹം പകർന്നു കൊടുക്കുമ്പോൾ നിന്നിലെ ആനന്ദം വർദ്ധിക്കുകയേ ഉള്ളൂ, ഈ തത്വം മുമ്പോട്ടു വളർത്തിയെടത്താൽ സ്വന്തം ഭക്ഷണവും സമ്പത്തും സ്നേഹവും മാത്രമല്ല, ജീവൻ പോലും ദാനം ചെയ്യാൻ ഒരുവൻ തയ്യാറാകുന്നതന്റെ പിന്നിലുള്ള മാനസിക ഭാവമിതാണ് - ഞാൻ ദൈവത്തിൽ നിന്ന് വന്ന് ദൈവത്തിലേക്ക് തിരികെ പോകുന്ന ജീവനാണ്. എന്റെ ചുറ്റുമുള്ളവരും അങ്ങനെ തന്നെ. അങ്ങനെയെങ്കിൽ, എന്റെ പ്രിയന്റെ ജീവൻ രക്ഷിക്കാൻ, എന്റേതു ദാനം ചെയ്യുന്നതിനുള്ള പ്രേരകശക്തി ഇതല്ലാതെ മറ്റെന്താണ്? നാസി തടങ്കൽ പാളയത്തിൽ നിന്നും കേട്ടിട്ടുള്ള കഥ ഓർക്കാം (ഓഡിയോ കേൾക്കുക) ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയും ചെയ്യുന്നുവെന്നറിഞ്ഞ ഈശോ ശിഷ്യരുടെ പാദം കഴുകുന്നതിന് പുറമെ, ചെയ്യുന്നു മറ്റൊരു കാര്യമുണ്ട്. തന്റെ പ്രിയപ്പെട്ടവർക്കായി അവൻ അപ്പം മുറിച്ചു കൊടുക്കുന്നു വീഞ്ഞ് പങ്കു വച്ചു കൊടുക്കുന്നു. അവൻ പറയുന്നത്, "നിങ്ങൾക്ക് വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരം" (ലൂക്കാ 22:19); "നിങ്ങൾക്ക് വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം'' (ലൂക്കാ 22: 20) എന്നാണ്. ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ഈശോ, ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ സ്നേഹിച്ച ഈശോ, ചെയ്യുന്നത് സ്വന്തം ശരീരവും രക്തവും പങ്കു വച്ചു നൽകുകയാണ്. പങ്കുവച്ചു കൊടുക്കലിന്റെ പരകോടിയാണ് ആത്മദാനം. അതിലൂടെ ക്രൂശിതൻ നിത്യതയിക്കേ് ഉയിർക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ താൻ ആരാണെന്ന് തിരിച്ചറിയുന്നവൻ നടന്നു കയറേണ്ട സ്നേഹദാനത്തിന്റെ കൊടുമുടിയാണ് ഈശോയുടെ അന്ത്യ അത്താഴം - ശരീരവും രക്തവും പകുത്തു കൊടുക്കൽ; സ്വന്തം ജീവൻ തന്നെ ദാനം ചെയ്യൽ. അതിലൂടെ വളർന്നു പുഷ്പിക്കുന്നത് നിന്നിലെ ജീവൻ തന്നെയായിരിക്കും - ദൈവത്തിൽ നിന്ന് ഉത്ഭവിച്ച് ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്ന നിന്നിലെ ജീവൻ. ചുരുക്കതത്തിൽ പെസഹാവ്യാഴാഴ്ച ഈശോ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചരിയുക. അതോടൊപ്പം നിന്റെ പ്രിയരും യഥാർത്ഥത്തിൽ ആരാണെന്നറിയുക. തൽഫലമായി നിന്റെ പ്രിയരെ നിന്റെ സ്വന്തമായിക്കരുതാനും അവർക്കായി ആത്മദാനം ചെയ്യുവാനുമാവും. തൽഫലമായി നിന്റെ ജീവൻ കുറഞ്ഞുപോകില്ല. നേരെ മറിച്ച് നിന്നിലെ ജീവൻ വിടർന്ന് പുഷ്പിക്കും - നിത്യതയിലേക്ക്.- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്