"നിനക്ക് ആഹ്ലാദം തരുന്നത് എന്താണ്?"
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഈശോ ഒരു കഥ പറയുകയാണ്. ഒരു ധനികന്റെയും ദരിദ്രന്റെയും കഥ. അയൽപക്കക്കാരായിരുന്നു ഇവരിരുവരും. കഥയിലെ ആദ്യത്തെ വാചകം തന്നെ ശ്രദ്ധിക്കണം: "ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു" (16:19).
ധനികന് ആഹ്ലാദം കൊടുത്തിരുന്നത് എന്താണ്? അഥവാ, അവൻ അഹ്ലാദം കണ്ടെത്തിയിരുന്നത് എന്തിലാണ്? അവന്റെ ഭക്ഷണവും വസ്ത്രവും അവയുടെ പിറകിൽ നിൽക്കുന്ന അവന്റെ സമ്പത്തുമായിരുന്നു അവന് ആഹ്ലാദം കൊടുത്തിരുന്നത്. അങ്ങനെയെങ്കിൽ അവനെ ഭരിച്ചിരുന്നത് ഭൗതിക സമ്പത്തും അതിന്റ ഉൽപ്പന്നങ്ങളായ ഭക്ഷണവും വസ്ത്രവുമായിരുന്നു എന്നു വരുന്നു. അപ്പോൾ അവന്റെ യജമാനനായിരുന്നു അവന്റെ ഭൗതിക സമ്പത്തും അതിന്റെ ഉല്പന്നങ്ങളും.
ഈശോ ഇന്ന് വ്യംഗ്യമായി എന്നോടും നിങ്ങളോടും ചോദിക്കുന്ന ചോദ്യമിതാണ്: "നീ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്?" നിനക്ക് ആഹ്ലാദം തരുന്നത് എന്തൊക്കെയാണ്? നിന്റെ ജീവിതത്തെ ഭരിക്കുന്ന യജമാനൻ ആരാണ് അഥവാ എന്താണ്? അതായത് ആഹ്ലാദത്തിനായി നീ എന്തിനെയൊക്കെ ആശ്രയിക്കുന്നുവോ, അവയൊക്കെ നിന്നെ ഭരിച്ചു കൊണ്ടിരിക്കുകയാണെന്ന് സാരം. അങ്ങനെ അവയൊക്കെ നിന്റെ യജമാനന്മാരായിത്തീർന്നുകൊണ്ടിരിക്കുകയാണ്.
മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ സെക്രട്ടറിയായിരുന്ന വി എം നായർ കലാമിന്റെ ജീവിതത്തിലെ രണ്ട് സംഭവങ്ങൾ വിവരിക്കുന്നുണ്ട്. കലാമിന് ആഹ്ലാദം ലഭിച്ചിരുന്നത് എന്തിൽ നിന്നാണെന്ന് വ്യക്തമാകുന്ന സംഭവങ്ങളാണവ (ഓഡിയോ കേൾക്കുക).
എന്താണ് നിനക്ക് ആഹ്ലാദം പകരുന്നത്? നിന്റെ ഭൗതിക സമ്പത്താണോ? ഭക്ഷണവും വസ്ത്രവും പാർപ്പിടവുമാണോ നിനക്ക് ആത്യന്തികമായ ആഹ്ലാദം പകരുന്ന കാര്യങ്ങൾ? അതോ മറ്റ് എന്തെങ്കിലുമാണോ?
ഈശോ കഥ പറഞ്ഞ് മുമ്പോട്ടു പോകുമ്പോൾ ധനവാനെയും ദരിദ്രനെയും ഒരേപോലെ ബാധിക്കുന്ന ഒരു കാര്യം വിവരിക്കുന്നുണ്ട്: ''ആ ദരിദ്രൻ മരിച്ചു... ആ ധനികനും മരിച്ചു അടക്കപ്പെട്ടു'' (16:22). മരണത്തിന്റെ മുമ്പിലാണ് എല്ലാവരും തുല്യരായി മാറുന്നത്. അതോടൊപ്പം നമ്മുടെ ആഹ്ലാദത്തിന്റെ ഉറവിടങ്ങളുടെ ഗുണനിലവാരം വെളിപ്പെടുന്ന അവസരം കൂടിയാണ് മരണം. കാരണം, നിന്റെ ആഹ്ലാദത്തിന്റെ ഉറവിടങ്ങൾ ഭൗതിക സമ്പത്തും അതിന്റ ഉൽപ്പന്നങ്ങളായ ഭക്ഷണവും വസ്ത്രവുമാണെങ്കിൽ അവയെ നിനക്ക് മരണത്തിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകാനാവില്ല. ഫലമോ? മരണത്തോടെ നിന്റെ സന്തോഷങ്ങൾ അവസാനിക്കുമെന്നു സാരം,
അതുതന്നെയാണ് മരണശേഷമുള്ള ധനവാന്റെ അനുഭവവും. അവൻ പറയുന്നു: "ഞാൻ ഈ അഗ്നിജ്വാലയിൽക്കിടന്ന് യാതനയനുഭവിക്കുന്നു" (16:24). നീ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്? അവയെയൊക്ക മരണത്തിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ നിനക്ക് സാധിക്കുമോ? സാധിക്കില്ലെങ്കിൽ മരണത്തിനപ്പുറത്തേയ്ക്ക് നിന്റെ ഇപ്പോഴത്തെ ആഹ്ലാദത്തെ കൂട്ടികൊണ്ടു പോകാനും നിനക്കാവില്ല. മരണത്തിനു ശേഷം ആഹ്ലാദമായിരിക്കില്ല നിന്നെ കാത്തിരിക്കുന്നത് എന്നു സാരം.
ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട് - "പണക്കൊതിയന്മാരായ ഫരിസേയരോടാണ്" (16:14) ഈശോ ഈ കഥ പറയുന്നത്. അതിനു പശ്ചാത്തലമായി ഈശോ പറയുന്ന വചനം ശ്രദ്ധിക്കണം: ''ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും... ദൈവത്തെയും മാമോനെയും ഒന്നിച്ചു സവിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല'' (16:13).
ഇതു തന്നെയാണ് ഈശോ ഇന്നത്തെ കഥയിലൂടെയും ചോദിക്കുന്നത്: എന്തിലാണ് നീ ആഹ്ലാദം കണ്ടെത്തുന്നത്? അഥവാ, എന്താണ് നിന്റെ ജീവിതത്തെ ഭരിക്കുന്നത്? അഥവാ, ആരാണ് നിന്റെ ജീവിതത്തിന്റെ യജമാനൻ? രണ്ടു സാധ്യതകളാണ് ഈശോ മുമ്പോട്ടു വയ്ക്കുന്നത്. ഒന്നുകിൽ ദൈവം നിന്റെ യജമാനനായി തീരും. അല്ലെങ്കിൽ മാമോൻ നിന്റെ യജമാനനായി തീരും. മാമ്മോൻ എന്ന പദത്തിന്റെ അർത്ഥം പണമെന്നും, ഭൗതിക സമ്പത്തെന്നുമാണ്. അങ്ങനെയെങ്കിൽ നിനക്ക് ആഹ്ലാദം തന്ന് നിന്നെ ഭരിക്കുന്നത് ഭൗതിക സമ്പത്താണോ? അതോ ദൈവമാണോ?
എന്താണ് സമ്പത്ത്? നീ സ്വരൂക്കൂട്ടുന്നതൊക്കെ നിന്റെ സമ്പത്താണ്. നിന്റെ പണവും ഭൗതിക സമ്പത്തുക്കളും അതിൽപ്പെടും. നിന്റെ ശരീരവും നീ ആർജ്ജിച്ചെടുക്കുന്നതായതിനാൽ അതും അക്കൂട്ടത്തിൽ പെടും. നിന്റെ മനസ്സും അതിൽപ്പെടും. പോരാ, സമൂഹത്തിൽ നീ ആർജ്ജിച്ചെടുക്കുന്ന സ്ഥാനമാനങ്ങളും നിന്റെ സമ്പത്തും തന്നെയാണ്. ഓർക്കുക, ഇവക്കൊന്നും മരണത്തിനപ്പുറത്തേക്ക് നിന്റെ കൂടെ വരാനാവില്ല.
എന്നാൽ നിന്റെ സമ്പത്തിനും നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും പിറകിൽ നിലകൊള്ളുന്ന നിന്നിലെ ജീവനുണ്ട്. മരിച്ചാലും നിലനിൽക്കുന്ന നിന്നിലെ ജീവൻ. അത് ദൈവമാകുന്ന ജീവന്റ ഒരംശം തന്നെയാണ്. അതായത് നീ ദൈവത്തിന്റെ മകനാണ്, മകളാണ് എന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്. നിന്നിലെ ഈ ജീവനാണ് മരണത്തിനപ്പുറത്തേക്ക് നിലിനിൽക്കുനനത്. അതിനെ ദൈവാംശമായി തിരിച്ചറിഞ്ഞ്, അതിനെ നിന്റെ ആഹ്ലാദത്തിന്റെ ഉറവിടം ആക്കുമ്പോഴാണ് ദൈവം നിന്റെ യജമാനനായിത്തീരുന്നത്. അപ്പോൾ, മരണത്തിനപ്പുറത്തേക്ക് നിന്റെ ആഹ്ലാദം നീണ്ടു നിൽക്കുമെന്നു സാരം.
അതിനാൽ ഈശോ ഇന്ന് നമ്മളോട് ചോദിക്കുന്നത്, നമ്മൾ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണെന്നാണ്. നിന്റെ സമ്പത്തിൽ നിന്നാണോ? അതോ നിന്റെ എല്ലാ സമ്പത്തിന്റെയും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനിൽ നിന്നാണോ? ആരാണ് നിന്നെ ഭരിക്കുന്ന നിന്റെ യജമാനൻ? നിന്റെ സമ്പത്താണോ? അതോ നിന്നിലെ ജീവനായ നിന്റെ ദൈവപുത്രത്വമാണോ? നിന്റെ ശരീരത്തിനും മനസിനും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനിലും അതിന്റെ സവിശേഷതകളിലും നീ ആനന്ദം കണ്ടെത്തി ജീവിക്കുമ്പോഴാണ് ദൈവം നിന്നെ ഭരിക്കുന്ന യജമാനനായിത്തീരുന്നത്. അല്ലെങ്കിൽ മാമോനായിരിക്കും നിന്റെ യജമാനൻ.
സ്വന്തം ജീവനിലും അതിന്റെ സവിശേഷതകളിലും ആഹ്ലാദം കകണ്ടെത്തുന്നവന് സംഭവിക്കുന്ന ഒരു പരിണിതഫലമുണ്ട് - അവൻ കണ്ണു തുറന്നു നോക്കുമ്പോൾ ചുറ്റും കാണുന്ന വ്യക്തികളിലും ചരാചരങ്ങളിലും തന്നിലെ ജീവന്റെ അംശത്തെ തന്നെ കാണാൻ സാധിക്കും. അതോടെ കൺമുമ്പിൽ വരുന്നവരും വരുന്നവയുമായി സാഹോദര്യബന്ധത്തിലാകാൻ അവനു സാധിക്കും.
ചുറ്റുമുള്ളവരെ സഹോദരങ്ങളായി തിരിച്ചറിഞ്ഞാൽ, ഞാൻ സ്വരുക്കൂട്ടിയതിന്റെയൊക്ക അവകാശികളാണ് അവരെന്ന തിരിച്ചറിവിലേക്ക് ഞാനുണരും. എന്റെ സമ്പത്തുകളൊക്കെ അവരുമായി പങ്കു വയ്ക്കുന്ന ജീവിതരീതിയിലേക്ക് ഞാൻ വളർന്നു കയറും.
ഈ അനുഭവമാണ് ധനവാന് ഇല്ലാത പോയത്. അതിനാലാണ് തന്റെ വാതില്പടിക്കൽ കിടന്നിരുന്ന ലാസറിനെ കാണാനും അവനുമായി തന്റെ സമ്പത്ത് പങ്കുവയ്ക്കാനും അവന് കഴിയാതെ പോയത്. എന്തെന്നാൽ ലാസറിനെ സ്വന്തം സഹോദരനായി തിരിച്ചറിയാൻ ധനവാന് കഴിഞ്ഞില്ല. അതിനുകാരണം തന്നിലെ ജീവനെന്ന ദൈവാംശത്തെ തിരിച്ചറിയാൻ അവന് കഴിയാതെ പോയതാണ്. തല്ഫലമായി, അയാൾ തന്റെ സന്തോഷത്തിനായി ആശ്രയിച്ചിരുന്നത് തന്റെ സമ്പത്തുക്കളെയായിരിന്നു. അല്ലാതെ, അവന്റെ സ്വത്വമായ അവന്റെ ജീവനെയല്ലായിരുന്നു. സ്വന്തം ജീവനെ സ്വന്തം ആഹ്ലാദത്തിന്റെ ഉറവിടമാക്കിത്തീർക്കാതെ, ഭൗതിക സമ്പത്തുകളിൽ ആഹ്ലാദം അനുഭവിച്ചു ജീവിക്കുന്നവന് വരുന്ന പരിണിതഫലമാണ് തൊട്ടടുത്തുള്ളവരെപ്പോലും സഹോദരരും തന്റെ സമ്പത്തിന്റെയൊക്കെ അവകാശികളുമായി തിരിച്ചറിയാൻ പറ്റാതെപോകന്നത്.
ശരീരത്തിനും മനസ്സിനും പിറകിലുമുള്ള ജീവനിൽ ആഹ്ലാദം കണ്ടെത്തുന്നവൻ തിരിച്ചറിയുന്ന മറ്റൊരു കാര്യമുണ്ട്- ജീവന്റെ സ്വഭാവമായ 'പങ്കുവച്ചുകൊടുക്കൽ.' നമ്മുടെ ചുറ്റുമുള്ള എല്ലാത്തരം ജീവന്റെയും സ്വഭാവം കൊടുക്കുകയെന്നതാണ്. അതിലുപരി നമ്മിലെ ജീവന്റെ സ്വഭാവവും കൊടുക്കുകയെന്നതാണ്. അങ്ങനെ പങ്കുവച്ചു കൊടുക്കുന്നതിൽ നിന്നും ഉരുവാകുന്നൊരു ആഹ്ലാദമുണ്ട്. അത് ആസ്വദിച്ചു ജീവിക്കുന്നവനാണ് മരണത്തിനപ്പുറത്തേക്ക് തന്റെ ആഹ്ലാദത്തെയും അതിന്റെ ഉറവിടത്തെയും കൂട്ടിക്കൊണ്ടു പോകുന്നവൻ.
ഈശോ ഇന്ന് നമ്മോടു പറയുന്നത് വളരെ വ്യക്തമാണ്: നിന്റെ ജീവത്തിൽ നീ സ്ഥായിയായ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്? അഥവാ നിന്റെ ജീവിതത്തെ ഭരിക്കുന്ന യജമാനൻ ആരാണ്? നിന്റെ സമ്പത്താണോ? അതോ നിന്റെ എല്ലാ സമ്പത്തുക്കളുടെയും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനാണോ? നിന്നിലെ ജീവൻ ദൈവമാകുന്ന ജീവന്റെ അംശമായതിനാലാണ് നീ ദൈവത്തിന്റെ മകൻ അഥവാ മകൾ ആകുന്നത്.
അങ്ങനെയെങ്കിൽ, നിന്നിലെ ജീവനെയും അതിന്റെ സവിശേഷതകളെയും നിന്റെ ആഹ്ലദത്തിന്റെ ഉറവിടമാക്കിയാൽ മരണത്തിനപ്പുറത്തേക്കും നിന്റെ ആഹ്ലാദം നീണ്ടു നിൽക്കും. മറിച്ച് നിന്റെ സമ്പത്തുക്കളായ നിന്റെ ധനത്തിൽ നിന്നും, നിന്റെ ശരീരത്തിൽ നിന്നും, സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളിൽ നിന്നുമാണ് നീ ആഹ്ലാദം കണ്ടെത്തുന്നതെങ്കിൽ മരണത്തിനപ്പുറത്തേക്ക് നിന്റെ ആഹ്ലാദം നീണ്ടുനിൽക്കുകയില്ല. ജീവന്റെ സ്വഭാവമായ പങ്കുവച്ചു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തിയാൽ നിന്നിലെ ജീവൻ വളർന്ന് വളർന്ന് നിത്യജീവനായി അത് രൂപാന്തരപ്പെടും. അതോടൊപ്പം നിന്നിലെ ജീവൻ പകരുന്ന ആഹ്ലാദവും നിത്യതയിലേക്ക് വളരും. അപ്പോൾ ഇവിടെയും നിനക്ക് ആഹ്ലാദിക്കാൻ പറ്റും, അവിടെയും നിനക്ക് ആഹ്ലാദിക്കാൻ പറ്റും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്